'ദയവായി ക്ഷമിക്കുക...എന്റെ അശ്രദ്ധ കാരണം അബദ്ധവശാൽ തുഷാർ വെള്ളാപ്പള്ളിയുടെ പേജിൽ മുഖ്യമന്ത്രി പിണറായി വിജയനും വട്ടിയൂർക്കാവിൽ വിജയിച്ച സ്ഥാനാർത്ഥി പ്രശാന്തുമായി നിൽക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്ക് പോസ്റ്റായി വന്നു'; തുഷാറിന്റെ പോസ്റ്റ് പിൻവലിച്ച് കണ്ടം വഴി ഓടി ഫേസ്ബുക്ക് പേജ് അഡ്മിൻ; അച്ചോടാ..നാട്ടുകാർ മൊത്തം പൊട്ടന്മാരല്ലെന്ന് ട്രോളി സോഷ്യൽ മീഡിയ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: അരൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എങ്ങനെ തോറ്റെന്ന ആലോചനയിലാണ് സിപിഎം. എസ്എൻഡിപിയും, രഹസ്യമായി ബിഡിജെഎസും ഒക്കെ പിന്തുണ നൽകിയിട്ടും വോട്ട് മാത്രം വിചാരിച്ച പോലെ പെട്ടിയിൽ വീണില്ല. തുഷാർ എൻഡിക്കൊപ്പമാണെങ്കിലും, കയ്യാലപ്പുറത്തെ തേങ്ങ പോലെയാണെന്നാണ് ബിജെപിക്കാർ പോലും പറയുക. അരൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവിയുടെ ക്ഷീണം മറക്കാനാണോ എന്നറിയില്ല, തൂഷാർ വെള്ളാപ്പള്ളിക്ക് വട്ടിയൂർക്കാവിലെ വി.കെ.പ്രശാന്തിന്റെ ജയത്തിൽ ഒന്ന അഭിനന്ദിക്കണമെന്ന് തോന്നി. നമ്മുടെ വിജയശ്രീലാളിതനായ മേയർ ബ്രോയും സാക്ഷാൽ പിണറായി വിജയനും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രം തന്നെ തിരഞ്ഞെടുത്തു. പിന്നെ മനോഹരമായ ഒരുകുറിപ്പും. 'പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും, മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തിൽ വിജയിച്ച പിന്നോക്കക്കാരനും ഒരുമിച്ച് തലയുയർത്തി നിൽക്കുന്ന ഈ കാഴ്ച, കേരളത്തിലെ അധ:സ്ഥിത ജനവിഭാഗങ്ങൾക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ്.'
ബിഡിജെഎസിന്റെയും എൻഡിഎയുടെയും അണികളെ കോൾമയിർ കൊള്ളിക്കുന്നതായിരുന്നു കുറിപ്പും പടവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിലെ കമന്റ് എങ്ങനെ വന്നതാ രമണാ.....പാലായിലെ പോലെ വോട്ട് കച്ചവടം നടത്തി നടേശനെ കേസുകളിൽ നിന്നും എത്ര നാൾ രക്ഷിക്കും, എന്നൊക്കെയായി കമന്റ് ബോക്സിലെ ചോദ്യം. അപ്പോഴാണ് തുഷാറിന്റെ ഫേസ്ബുക്ക് പേജ് അഡ്മിൻ കിരൺ ചന്ദ്രന് ബോധം വീണത്. വളരെ വേഗം പോസ്റ്റ് പിൻവലിച്ചു. ഒപ്പം ഒരുക്ഷമാപണ കുറിപ്പും.
സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്ത ശേഷം സെറ്റിങ്സിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നുവെന്നും തന്റെ അശ്രദ്ധ കാരണം അബദ്ധവശാൽ തുഷാറിന്റെ പേജിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും വട്ടിയൂർക്കാവ് വിജയിച്ച സ്ഥാനാർത്ഥി ശ്രീ പ്രശാന്തുമായി നിൽക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്ക് പോസ്റ്റായി വന്നുവെന്നും കിരൺ പറയുന്നു. അബദ്ധം പറ്റിയെന്ന് മനസ്സിലായ ഉടനെ പോസ്റ്റ് റിമൂവ് ചെയ്തെങ്കിലും, അതിലൂടെ തുഷാർ വെള്ളാപ്പള്ളിക്കും ബി.ഡി.ജെ.എസിനും ഉണ്ടായ വിഷമവും ആഘാതവും ഒരു ക്ഷമാപണത്തിൽ തീരുന്നതല്ലായെന്ന് അറിയാം. അദ്ദേഹത്തിന്റേയോ പാർട്ടിയുടേയോ നിലപാടിന് വിരുദ്ധമായ ആ ഫെയ്സ് ബുക്ക് പോസ്റ്റിന് നിരുപാധികം മാപ്പ് അപേക്ഷിക്കുന്നതായും കിരൺ തന്റെ പുതിയ കുറിപ്പിൽ പറഞ്ഞു. എൻ.ഡി.എ മുന്നണിയിൽ തുടക്കം മുതൽ ഉറച്ചുനിൽക്കുന്ന ബി.ഡി.ജെ.എസിന് ആ നിലപാടിൽ ഇതുവരേയും യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
കിരൺ ചന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ:
എല്ലാവരും ദയവായി ക്ഷമിക്കുക..
പ്രിയ സഹോദരങ്ങളെ
ഞാൻ കിരൺ ചന്ദ്രൻ.ശ്രീ തുഷാർ വെള്ളാപ്പള്ളിയുടെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജ്(Thushar Vellappally) കഴിഞ്ഞ രണ്ടാഴ്ചയായി ഞാനാണ് അഡ്മിനായി കൈകാര്യം ചെയ്തിരുന്നത്.ആ പേജ് ഇന്ന് software update ചെയ്ത ശേഷം settingsൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.എന്റെ അശ്രദ്ധകാരണം അബദ്ധവശാൽ അദ്ദേഹത്തിന്റെ പേജിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും വട്ടിയൂർക്കാവ് വിജയിച്ച സ്ഥാനാർത്ഥി ശ്രീ പ്രശാന്തുമായി നിൽക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്ക് പോസ്റ്റായി വന്നു.അബദ്ധം പറ്റിയെന്ന് മനസ്സിലായ ഉടനെ പ്രസ്തുത പോസ്റ്റ് റിമൂവ് ചെയ്തെങ്കിലും,അതിലൂടെ എന്റെ നേതാവ് ശ്രീ തുഷാർ വെള്ളാപ്പള്ളിക്കും ബി.ഡി.ജെ.എസിനും ഉണ്ടായ വിഷമവും ആഘാതവും ഒരു ക്ഷമാപണത്തിൽ തീരുന്നതല്ലായെന്ന് അറിയാം.അദ്ദേഹത്തിന്റേയോ പാർട്ടിയുടേയോ നിലപാടിന് വിരുദ്ധമായ ആ ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീ തുഷാർവെള്ളാപ്പള്ളിയോടും,
ബി.ഡി.ജെ.എസിനോടും,മുഴുവൻ പ്രവർത്തകരോടും,അഭ്യൂദയകാംക്ഷികളോടും ഞാൻ നിരുപാധികം മാപ്പ് അഭ്യർത്ഥിക്കുന്നു.എൻ.ഡി.എ മുന്നണിയിൽ തുടക്കം മുതൽ ഉറച്ചുനിൽക്കുന്ന ബി.ഡി.ജെ.എസിന് ആ നിലപാടിൽ ഇതുവരേയും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.മാനുഷിക പരിഗണന നൽകി അറിയാതെ എനിക്ക് പറ്റിപ്പോയ അബദ്ധത്തിന് എല്ലാവരും സദയം ക്ഷമിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
Kiran Chandran
ഏതായാലും എൻഡിഎ അണികൾ തുഷാറിനെയും അഡ്മിനെയും വെറുതെ വിടാൻ തയ്യാറല്ല.
ചില കമന്റുകൾ ഇങ്ങനെ:
സെറ്റിംങ്ങ്സ് മാറി കറക്ട് പ്രശാന്തിന്റെയും പിണറായിയുടെയും ഫോട്ടോ സെലക്ട് ചെയ്ത്, അതിന് ക്യാപ്ഷനും ടൈപ്പ് ചെയ്തു, പോസ്റ്റ് ബട്ടണും പ്രസ്സ് ചെയ്ത് പോസ്റ്റ് ആവുന്നത്...നീ നാട്ടുകാർ മൊത്തം പൊട്ടന്മാർ ആണെന്ന് കരുതരുത്.
അച്ചോടാ... മറ്റാർക്കുമില്ലാത്ത അതെന്തൊരു സെറ്റിങ് ആണെടാ ഊളെ നിന്റെ ഫോണിൽ മാത്രം ഉള്ളത്
സോഫ്റ്റ് വെയർ update ചെയ്താൽ സിഎം ന്റെ pic വരുമോ... അത് എന്ത് സോഫ്റ്റ് വെയർ ?
അല്ല സേട്ടാ തള്ളുന്നതിന് ഒക്കെ ഒരു പരിധി ഇല്ലെ സോഫ്റ്റ് വെയർ അപ്ഡേഷൻ കഴിഞ്ഞ് ഫോട്ടോ അപ് ലോഡ് അറിയാതെ ആയി എന്നും അത് കഴിഞ്ഞ് നല്ല നെടുനീളൻ പ്രസംഗവും അങ്ങ്ട് ഫോൺ തന്നെ എഴുതിയത് ആയിരിക്കം അല്ലെ
ഞാൻ ബിജെപി പ്രവർത്തകൻ ആണ്.നിങ്ങളോട് ഒരു സംശയം.നിങ്ങൾ വ്യക്തിപരമായ പോസ്റ്റ് ആണെന്ന് പറഞ്ഞു. അങ്ങനെ ആണെങ്കിൽ നിങ്ങളുടെ രാഷ്ട്രീയം ഏതാണെന്ന് കൂടി പറയണം.കാരണം നിങ്ങൾ നിലകൊള്ളുന്ന സംഘടന ബിജെപികൂടെ കക്ഷി ആയ NDA ആണ്.വ്യക്തി പരമായി എതിർ സ്ഥാനാർത്ഥിയെ അഭിനധിക്കുന്നത് ഏത് രീതിയിൽ കാണണം..ഒന്നുകൂടെ ഇലക്ഷൻ കഴിഞ്ഞു അത് കെണ്ടാണ് എന്നാണ് ഉത്തരം എങ്കിൽ അടുത്ത തവണ ഇതേ വെക്തി നിന്നാൽ നിങ്ങൾ അയാൾ ജയിക്കാൻ കാത്തിരിക്കുമോ?
അതിനിടെ വി.കെ.പ്രശാന്തിനെ പ്രകീർത്തിച്ച് കിരൺ ചന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റും ചിലർ കുത്തിപ്പൊക്കി. ഏതായാലും തുഷാർ വെള്ളാപ്പള്ളിയുട ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റ് ചെറുതൊന്നുമല്ല, ബിഡിജെഎസിന് ക്ഷീണം വരുത്തിയത്. അഡ്മിന്റെ സ്വന്തം നിലപാട് അറിയാതെ പോസ്റ്റിയതാവാമെന്നാണ് സോഷ്യൽ മീഡിയ അടക്കം പറയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍