അഞ്ചിൽ അഞ്ചിടത്തും എണ്ണൽ തുടങ്ങി; പോസ്റ്റൽ വോട്ടുകളിൽ വട്ടിയൂർക്കാവിൽ ലീഡ് വി കെ പ്രശാന്തിന്; തെക്ക് മുതൽ വടക്ക് വരെ നീളുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഫലത്തിൽ തെളിയുക മലയാളിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ മനസ്സെന്ന വിലയിരുത്തലിൽ രാഷ്ട്രീയ കേരളം; എല്ലായിടത്തും നടക്കുന്നത് ഇഞ്ചോടിഞ്ഞ് പോരാട്ടം; കരുത്ത് കാട്ടുമെന്ന പ്രതീക്ഷയിൽ ഇടത് വലത് ക്യാമ്പുകൾ; കേരളത്തിനൊപ്പം മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെണ്ണൽ; തൽസമയ വിവരങ്ങളും വിശകലനവുമായി മറുനാടനും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ടുമണിക്ക് പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തുവന്നേക്കും. 11 മണിയോടെ വ്യക്തമായ ലീഡ് അറിയാനാകും. രണ്ടുമണിയോടെ ഫലപ്രഖ്യാപനമുണ്ടാകും. വി.വി. പാറ്റുകൾ എണ്ണിയശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് മറുനാടൻ ടീം ഒരുക്കിയിരിക്കുന്നത്. തൽസമയ വിവരങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ് വഴിയും യൂടൂബ് ചാനലായ മറുനാടൻ ടിവി വഴിയും പ്രേക്ഷകരിലേക്ക് എത്തും.
മഞ്ചേശ്വരം , എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലെ ആദ്യ ഫലസൂചന എട്ടരയോടെ. പത്തു മണിയോടെ രാഷ്ട്രീയ ചിത്രം വ്യക്തമാകും. ഉച്ചയ്ക്കു രണ്ടിനു മുൻപ് എല്ലായിടത്തും ഫലം പ്രഖ്യാപിക്കാനാകുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. മഴയെത്തുടർന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. രാവിലെ 8നു തപാൽ വോട്ടുകൾ ഒരു മേശയിൽ എണ്ണിത്തുടങ്ങി. വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ നിന്നു വോട്ടെണ്ണുന്ന 14 മേശകളിലേക്കു നേരത്തെ തന്നെ മാറ്റിയിരുന്നു. മഞ്ചേശ്വരത്ത് ഗവ. എച്ച്.എസ്. പൈവളികെ നഗർ, എറണാകുളത്ത് മഹാരാജാസ് കോളേജ്, അരൂരിൽ ചേർത്തല പള്ളിപ്പുറം എൻ.എസ്.എസ്. കോളേജ്, കോന്നിയിൽ എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസ്., വട്ടിയൂർക്കാവിൽ പട്ടം സെയ്ന്റ് മേരീസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണു വോട്ടെണ്ണൽ.
നിയമസഭാതിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാണയിലും വോട്ടെണ്ണൽ വ്യാഴാഴ്ച നടക്കുമ്പോൾ ഭരണത്തുടർച്ച പ്രതീക്ഷിച്ച് ബിജെപി സജീവമാണ്. അട്ടിമറി പ്രതീക്ഷ കോൺഗ്രസിനുമുണ്ട്. അഭിപ്രായവോട്ടെടുപ്പുകളും എക്സിറ്റ് പോളുകളും ഇരുസംസ്ഥാനങ്ങളിലും ബിജെപി. സഖ്യത്തിനാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 51 നിയമസഭാമണ്ഡലങ്ങളിലേക്കും രണ്ടു ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും. 11 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ ബിജെപി.ക്ക് മുൻതൂക്കം നിലനിർത്താനാവുമോയെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. അങ്ങനെ കേരളത്തിനൊപ്പം ദേശീയ തലത്തിലും ഇന്ന് അതിനിർണ്ണായകമാണ്.
ഒക്റ്റോബർ 21 (തിങ്കളാഴ്ച)യാണ് വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടന്നത്. ജാതി സമവാക്യങ്ങളും, വികസനവും, ഭരണവിരുദ്ധ വികാരവും മുതൽ മണ്ഡലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വരെ ചർച്ചയായ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുമുണ്ട്. അവസാന വട്ട കൂട്ടലും കിഴിക്കലും കഴിയുമ്പോൾ ആത്മവിശ്വാസത്തിലാണ് ഇടത് വലത് മുന്നണികൾ. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിൽ അരൂർ ഒഴികെ എല്ലാം യുഡിഎഫ് സിറ്റിങ് സീറ്റുകളാണ്. ഇത്തവണ നാല് സീറ്റും നിലനിർത്തുന്നതിന് പുറമെ അരൂരും പിടിച്ചെടുക്കും എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അങ്ങനെ പാലായിൽ ഏറ്റ അപ്രതീക്ഷിത തിരിച്ചടിയുടെ ക്ഷീണവും മറികടക്കാം എന്നാണ് കണക്കുകൂട്ടുന്നത്. എന്നാൽ സംസ്ഥാനത്ത് തങ്ങൾക്ക് അനുകൂലമായ സ്ഥിതിയാണ് ഉള്ളതെന്നും അഞ്ചിൽ മൂന്ന് മണ്ഡലങ്ങൾ വിജയിക്കുകയും എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയുമെന്നുമാണ് ഇടത്പകഷം കണക്ക് കൂട്ടുന്നത്.
എന്നാൽ ബിജെപിയാകട്ടെ തങ്ങൾക്ക് പ്രതീക്ഷയുള്ള മൂന്ന് മണ്ഡലങ്ങളിലും മുന്നണികൾ വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം ഉയർത്തി തോൽവി ആദ്യമെ സമ്മതിച്ചിരിക്കുകയാണ് ബിജെപി. ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മണ്ഡലത്തിലെ സാധ്യതകൾ എങ്ങനെ
വട്ടിയൂർക്കാവ്
കെ മുരളീധരൻ വടകരയിൽ നിന്ന് ലോക്സഭയിലേക്ക് പോയതോടെയാണ് വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വന്നത്. 2016ൽ ശക്തമായ ത്രികോണ മത്സരത്തിൽ കുമ്മനം രാജശേഖരനേയും ടിഎൻ സീമയേയും പരാജയപ്പെടുത്തിയാണ് മുരളീധരൻ ജയിച്ച് കയറിയത്. ഭൂരിപക്ഷം 7622. പിന്നീട് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലുൾപ്പടെ വളരെ ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് പോയ സിപിഎം തിരുവനന്തപുരം മേയറും യുവ നേതാവുമായ വികെ പ്രശാന്തിനെ രംഗത്തിറക്കി അപ്രതീക്ഷിത മേൽക്കൈ നേടുകയായിരുന്നു. പ്രചാരണത്തിൽ വളരെ മുന്നിലായിരുന്ന പ്രശാന്ത് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻ കുമാറിനേയും കുമ്മനത്തെ വെട്ടി സ്ഥാനാർത്ഥിയായ സുരേഷിനേയും മറികടക്കും എന്നാണ് ഇടത്പക്ഷം കണക്ക് കൂട്ടുന്നത്. അയ്യായിരത്തോളം വോട്ടിന് പ്രശാന്ത് വിജയിക്കും എന്നാണ് ഇടത്പക്ഷം കണക്ക് കൂട്ടുന്നത്.
സിറ്റിങ് മണ്ഡലത്തിൽ ഏത് സാഹചര്യത്തിലും 50000 വോട്ട് കിട്ടാറുണ്ടെന്നും അത്കൊണ്ട് തന്നെ ജയം ഉറപ്പാണ് എന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു. എൻഎസ്എസ് പരസ്യമായി യുഡിഫെ് അനുകൂല നിലപാട് സ്വീകരിച്ചതും തങ്ങൾക്ക് ബോണസായി യുഡ്എഫ് കണക്ക് കൂട്ടുന്നു. എന്നാൽ യുവാക്കളുടെ വോട്ടും ഒപ്പം തന്നെ എൻഎസ്എസ് നിലപാടിൽ വിയോജിപ്പുള്ള ബിജെപി വോട്ടുകളും സിപിഎമ്മിന് കിട്ടി എന്നും യുഡിഎഫ് ആരോപിക്കുന്നു. മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളും ഒപ്പം തന്നെ മോഹൻകുമാറിനോട് മുരളീധരന് താൽപര്യമില്ലാത്തതും യുഡിഎഫ് വോട്ടുകൾ പ്രശാന്തിലേക്ക് എത്തി എന്നുമാണ് ബിജെപി പറയുന്നത്.
കോന്നി
അടൂർ പ്രകാശ് 23 വർഷം കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്ന മണ്ഡലത്തിൽ കാര്യങ്ങൾ അത്ര നല്ല അവസ്ഥയിലല്ല കോൺഗ്രസിന്. അടൂർ പ്രകാശിന്റെ നോമിനിയായ റോബിൻ പീറ്ററിന് സീറ്റ് നിഷേധിച്ചത് അടൂർ പ്രകാശിന്റെ അഭിപ്രായത്തെ മറികടന്നാണ്. ഡിസിസി പ്രസിഡന്റ് മോഹൻരാജ് ആണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. ഡിവൈഎഫ്ഐ നേതാവ് കെ.യു ജനീഷ് കുമാറിന്റെ യുവ സാരഥിത്വം ഒപ്പം തന്നെ നാട്ടുകാരനെന്ന ഇമേജും വിജയത്തിലേക്ക് എത്തിക്കുമെന്നും വലിയ ഭൂരിപക്ഷത്തിൽ പഴയ കുത്തക മണ്ഡലം തിരിച്ച് പിടിക്കാം എന്നുമാണ് ഇടത്പക്ഷം കണക്ക് കൂട്ടുന്നത്. വോട്ടെടുപ്പ് ദിവസം പെയ്ത കനത്ത മഴ ഇവിടെ പോളിങ് ശതമാനം കുറഞ്ഞതും തങ്ങൾക്ക് അനുകൂലമാകും എന്നാണ് പ്രതീക്ഷ.
ശബരിമലയിലെ സമരനായകൻ എന്ന ഖ്യാതിയുമായി എത്തിയ സുരേന്ദ്രനെ പക്ഷെ ലോക്സഭ തെരഞ്ഞടുപ്പ് പോലെ സ്വീകരിച്ചിട്ടില്ല മണ്ഡലം. 46000ൽ അധികം വോട്ട് ലോക്സഭ തെരഞ്ഞെടുപ്പിൽ നേടിയെങ്കിലും ആ പകിട്ട് ഇന്ന് സുരേന്ദ്രന് ഇല്ല. ഇവിടെയും വോട്ട് മരിക്കൽ ആരോപണം സജീവമായി തന്നെ ബിജെപി ഉയർത്തുന്നുണ്ട്.
അരൂർ
അഞ്ച് മണ്ഡലങ്ങളിൽ ഇടതിന്റെ ഏക സിറ്റിങ് സീറ്റാണ് അരൂർ. 2016ൽ എഎം ആരിഫ് 38519 എന്ന മൃഗീ. ഭൂരിപക്ഷത്തിൽ വിജയിച്ച് പോയ മണ്ഡലം. ലോക്സഭയിൽ ആലപ്പുഴയിൽ നിന്ന് സംസ്ഥാനത്തെ ഏക സിപിഎം എംപിയായി പോയ ആരിഫിനെ പക്ഷേ സ്വന്തം മണ്ഡലമായ അരൂർ 678 വോട്ടുകൾക്ക് പിന്നിലാക്കിയിരുന്നു. അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാനിമോൾ ഉസ്മാൻ തന്നെയാണ് ഇപ്പോഴും സ്ഥാനാർത്ഥി. ലോക്സഭയിൽ 19 പേരും ജയിച്ചപ്പോൾ തോറ്റ സ്ഥാനാർത്ഥി എന്ന സഹതാപം അരൂരിൽ വോട്ടാകുമെന്നും ജയിച്ച് കയറാം എന്നുമാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്.
മനു സി പുളിക്കൻ ആണ് ആരിഫിന്റെ പിൻഗാമിയായി ഇടത്പക്ഷം അവതരിപ്പിക്കുന്നത്. ഡിവൈഎഫ്ഐ നേതാവായ മനുവിലൂടെ മണ്ഡലത്തിൽ ശക്തമായ മത്സരം അതീജീവിക്കാമെന്നാണ് ഇടത് ക്യാമ്പ് കണക്ക് കൂട്ടുന്നത്. എന്നാൽ ഫോട്ടോ ഫിനിഷിലേക്ക് പോകുന്ന അരൂരിൽ കഴിഞ്ഞ തവണ ആരിഫിന് ലഭിച്ച ഭൂരിപക്ഷം ആര് വിജയിച്ചാലും കിട്ടില്ല എന്നാണ് സൂചന.
എറണാകുളം
21949 വോട്ടുകൾക്ക് ഹൈബി ഈഡൻ വിജയിച്ച മണ്ഡലത്തിൽ ഇത്തവണ കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയർ ടിജെ വിനോദാണ് മണ്ഡലം നിലനിർത്താൻ യുഡിഎഫ് കളത്തിലിറക്കിയത്. ഇടത് സ്വതന്ത്രനായ മനു റോയി എന്ന അഭിഭാഷകനിലൂടെ സെബാസ്റ്റ്യൻ പോളിന്റെ ചരിത്രം ആവർത്തിക്കാനാകും എന്നാണ് ഇടത് ക്യാമ്പ് കരുതുന്നത്. വോട്ടെടുപ്പ് ദിവസം കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായത് വോട്ടിങ് ശതമാനം ഗണ്യമായി കുറച്ചിരുന്നു. ഇത് തങ്ങൾക്ക് അനുകൂലമാണ് എന്ന് ഇടത്പക്ഷം കണക്ക്കൂട്ടുന്നു. അഭിപ്രായ സർവ്വേയിൽ കുത്തക മണ്ഡലം യുഡിഎഫ് നിലനിർത്തും എന്ന് തന്നെയാണ് പ്രതീക്ഷ
മഞ്ചേശ്വരം
2016ൽ നിയമസഭയിൽ രണ്ടാമത്തെ താമര വിരിയിക്കാൻ കെ സുരേന്ദ്രന് കഴിയാതെ പോയത് വെറും 89 വോട്ടുകൾക്കാണ്. പിബി അബ്ദുൾ റസാഖിന്റെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥി എംസി ഖമറുദ്ദീന് തന്നെയാണ് വിജയ സാധ്യത. ഭാഷാന്യൂനപക്ഷത്തിൽ നിന്ന് എം ശങ്കർ റേ എന്ന സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാണ് സിപിഎം മത്സരരംഗത്തേക്ക് വന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ യുഡിഎഫിലും ബിജെപിയിലും ഉണ്ടായ അസ്വാരസ്യങ്ങൾ തങ്ങൾക്ക് അനുകൂലമാകും എന്ന കണക്ക് കൂട്ടലിലാണ് ഇടത്പക്ഷം. ബിജെപിയെ പരാജയപ്പെടുത്താൻ വോട്ട് മറിക്കൽ നടന്നു എന്ന് തന്നെയാണ് ബിജെപി ഇവിടെയും ആരോപിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്