പാലാരിവട്ടത്തെ പാലം നിർമ്മിക്കുക ശിവൻ കുട്ടി ഓടിച്ചു വിടാൻ ശ്രമിച്ച അതേ ഇ ശ്രീധരൻ; മെട്രോ മാനെ മുന്നിൽ നിർത്തി ഊരാളുങ്കലിന് 18 കോടി നൽകാനുള്ള നീക്കം പൊളിഞ്ഞു; പാലാരിവട്ടത്തെ പാലം ഡിഎംആർസി തന്നെ നിർമ്മിക്കും; പുതുക്കി പണിതാൽ പാലത്തിന് 100 വർഷം ആയുസ് ലഭിക്കുമെന്ന ശ്രീധരന്റെ വാക്കുകൾ മുഖവിലയ്ക്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ; പാലാരിവട്ടത്ത് ഇനി പഞ്ചവടി പാലം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് മന്ത്രിസഭാ തീരുമാനം; കൊച്ചി മെട്രോയ്ക്ക് ശേഷം ശ്രീധരൻ ഇഫട്കിന് കളമൊരുങ്ങുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിക്കാനുള്ള നീക്കത്തിൽ നിന്നും പിണറായി സർക്കാർ പിന്മാറി. പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണം സംബന്ധിച്ച് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ അംഗീകരിക്കാൻ മന്ത്രിസങ തീരുമാനിച്ചതോടെയാണ് ഇത്. പാലം പുതുക്കി പണിയണമെന്ന ഇ. ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണ് വിദഗ്ധ സമിതി ശുപാർശ ചെയ്തത്. പുതുക്കി പണിതാൽ പാലത്തിന് 100 വർഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരൻ സർക്കാരിനു നൽകിയ റിപ്പോർട്ട്. കൊച്ചി മെട്രോയിലെ വിവാദങ്ങളോടെ കേരളത്തിലെ പദ്ധതികളിൽ നിന്ന് ശ്രീധരൻ അകലം പാലിച്ചിരുന്നു. എന്നിട്ടും നിർണ്ണായക ഘട്ടത്തിൽ ശ്രീധരൻ പുതിയ ദൗത്യം ഏറ്റെടുക്കുകയാണ്.
പാലത്തിന്റെ പുനർനിർമ്മാണം ഏറ്റെടുക്കാമെന്ന ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡി.എം.ആർ.സി) വാഗ്ദാനം സ്വീകരിക്കാൻ തീരുമാനിച്ചു. പാലത്തിന്റെ തകരാറു കാരണം നഷ്ടം വന്ന തുക ബന്ധപ്പെട്ട കോൺട്രാക്ടറിൽ നിന്ന് ഈടാക്കുന്നതിന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷന് നിർദ്ദേശം നൽകും. ഈ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചു. പാലം പുനർനിർമ്മാണത്തിന് ശ്രീധരൻ മേൽനോട്ടം വഹിക്കണമെന്നായിരുന്നു സർക്കാരിന്റെ ആഗ്രഹം. അതിനിടെയാണ് ഊരാളുങ്കലിനെ പണി ഏൽപ്പിക്കാനുള്ള നീക്കം ചർച്ചയായത്. സർക്കാരിന്റെ ഈ നീക്കം പുറത്തു പറഞ്ഞത് ശ്രീധരനുമാണ്. ഇതോടെയാണ് പാലാരിവട്ടത്തെ പാലം പൊളിക്കുന്നത് ഊരാളുങ്കലിന് വേണ്ടിയാണോ എന്ന സംശയം സജീവമായത്.
ഊരാളുങ്കലുമായി സഹകരിക്കാൻ ശ്രീധരന് താൽപ്പര്യവുമില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് വിവാദം ഒഴിവാക്കാൻ പാലം പണി ഡിഎംആർസിക്ക് നൽകുന്നത്. ഊരാളുങ്കൽ സഹകരണ സ്ഥാപനം ആയതു കൊണ്ട് ടെൻഡർ വിളിക്കാതെ കരാർ നൽകാം. ഈ വ്യവസ്ഥ ഉപയോഗിച്ചാൽ 18 കോടിയുടെ പദ്ധതി അവരെ ഏൽപ്പിക്കാൻ നീക്കം നടത്തിയത്. സിപിഎമ്മിന് താൽപ്പര്യമുള്ള സ്ഥാപനമാണ് ഇത്. ഇതിനിടെയാണ് ശ്രീധരൻ എതിർപ്പുയർത്തിയത്. ഡിഎംആ്ർസിയുടെ ഉടമസ്ഥർ ഡൽഹി സർക്കാരാണ്. അതുകൊണ്ട് തന്നെ ഡിഎംആർസിക്കും ടെൻഡർ വിളിക്കാതെ കരാർ നൽകാം. നേരത്തെ കൊച്ചി മെട്രോ നിർമ്മാണവും ഡിഎംആർസിക്ക് വാങ്ങിയെടുത്ത അതേ തന്ത്രം ശ്രീധരൻ ഇവിടേയും പയറ്റി. കൊച്ചി മെട്രോ ടെൻഡർ വിളിയിലൂടെ നിർമ്മാതാക്കളെ കണ്ടെത്താനുള്ള നീക്കം നടത്തിയ ഉദ്യോഗസ്ഥ ലോബി ഇപ്പോഴും സജീവമാണ്. അവരെയാണ് ഒരിക്കൽ കൂടി ശ്രീധരൻ തോൽപ്പിക്കുന്നത്.
പാലാരിവട്ടം പാലം മുഴുവനായി പൊളിച്ചുപണിയേണ്ടി വരില്ല. പാലത്തിന്റെ 17 സ്പാനുകളാണ് പൂർണമായി പൊളിക്കേണ്ടി വരിക. പാലത്തിന്റെ പുനർനിർമ്മാണം കോഴിക്കോട്ടെ ഊരാളുങ്കൽ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുക്കുമെന്നും സാങ്കേതിക ഉപദേഷ്ടാവ് എന്ന നിലയിലാവും ഡോ.ഇ. ശ്രീധരന്റെ പങ്കാളിത്തവും ഉണ്ടാകുകയെന്നും സർക്കാർ വൃത്തങ്ങൾ നേരത്തെ വിശദീകരിച്ചിരുന്നു. 18.7 കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ് . അതായത് മുമ്പ് കരാറുകാരന്റെ പിടിപ്പു കേടുകൊണ്ട് ഉണ്ടായ കുഴപ്പം പരിഹരിക്കാൻ പണം എടുക്കുന്നത് ഖജനാവിൽ നിന്നുമാണ്. 39 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം 2 വർഷം കൊണ്ടു നിർമ്മിക്കുകയാണ്. 2.5 വർഷത്തിനു ശേഷം 20 കോടി രൂപയുടെ അറ്റകുറ്റപ്പണി സിനിമയിലെ പഞ്ചവടിപ്പാലത്തെ വെല്ലും പാലാരിവട്ടത്തെ ഈ മേൽപാലം .ദേശീയപാത 66ൽ പാലാരിവട്ടം ജംക്ഷനിൽ ഈ അഴിമതിപ്പാലം നിർമ്മിച്ചപ്പോൾ ധനനഷ്ടം മാത്രമല്ല ഉണ്ടായത്, റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ, കിറ്റ്കോ എന്നീ രണ്ടു സ്ഥാപനങ്ങൾക്ക് മാനനഷ്ടവും ഉണ്ടായി. ദേശീയപാതയിൽ കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി ജംക്ഷനുകളിൽ മേൽപാലം പണിയാൻ ദേശീയപാതാ അഥോറിറ്റി ടെൻഡർ ചെയ്യുന്ന ഘട്ടമെത്തിയതാണ്.
ദേശീയപാതാ അഥോറിറ്റി പാലം പണിതാൽ ജനം ടോൾ കൊടുത്തു മുടിയുമെന്നു പറഞ്ഞു സംസ്ഥാന സർക്കാർ ഏറ്റെടുത്ത പാലമാണു പാലാരിവട്ടം. വൈറ്റിലയിലും കുണ്ടന്നൂരിലും മറ്റു രണ്ടു പാലങ്ങൾ ഇഴഞ്ഞിഴഞ്ഞ് ഉയരുന്നുണ്ട്. ഇടപ്പള്ളി മേൽപാലം ഡിഎംആർസി പണിതതുകൊണ്ടു രക്ഷപ്പെട്ടു. അതുകൊണ്ടാണ് പുതുക്കി പണിയലിന് ശ്രീധരനെ എത്തിക്കാൻ ശ്രമിച്ചത്. മെട്രോയുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ പോലും കടന്നാക്രമിച്ച ശ്രീധരൻ അങ്ങനെ സർക്കാരിന്റെ മാനം കാക്കാൻ വീണ്ടുമെത്തി. എന്നാൽ തന്നെ മുന്നിൽ നിർത്തി ഊരാളുങ്കലിനെ പണി ഏൽപ്പിക്കുന്നതിനെ ശ്രീധരൻ അനുകൂലിച്ചില്ല. സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയാണ് ഊരാളുങ്കൽ. സഹകരണ പ്രസ്ഥാനമായതു കൊണ്ട് തന്നെ ടെൻഡർ വിളിക്കാതെ പണി ഇവർക്ക് ഏൽപ്പിക്കാനാകും. അപ്പോൾ പഴി കേൾക്കാതിരിക്കാനുള്ള തന്ത്രമാണ് ശ്രീധരനെ മുമ്പിൽ നിർത്തുന്നതെന്ന വിമർശനവും സജീവമായി.
പാലാരിവട്ടത്തെ പാലം ആർഡിഎസ് പ്രൊജക്ട്സ് ആണ് നിർവ്വഹിച്ചത്. മേൽനോട്ടം കിറ്റ്കോയ്ക്കായിരുന്നു. നിർവഹണ ഏജൻസി റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനും. ഈ ഇടപാടിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് അടക്കം പലരും അഴിക്കുള്ളിലായി. പാലം നിർമ്മാണത്തിലെ അഴിമതിയിൽ 4 പേർ അറസ്റ്റിലായി. ഇനി ആരൊക്കെ അറസ്റ്റിലാവുമെന്നു നിശ്ചയമില്ല. ഉത്തരവാദികൾ 4 പേരിൽ ഒതുങ്ങുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. ഇതിനിടെയാണ് പാലം പുതുക്കി പണിയുന്നത്.ഒരു മാസത്തിനുള്ളിൽ പണി തുടങ്ങണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും വിധം പാലം പൊളിക്കലും പുനർനിർമ്മാണവും ഒരേ സമയം നടത്താനാണ് ലക്ഷ്യമിടുന്നത്. ഒന്നോ രണ്ടോ സ്പാനുകൾ വീതം പൊളിച്ച് അപ്പോൾ തന്നെ പുതിയവ നിർമ്മിക്കുകയാണു രീതി. പുതുക്കി നിർമ്മിക്കുന്ന പാലത്തിന്റെ ഡിസൈൻ ഡിഎംആർസിയുടെ നേതൃത്വത്തിൽ തയാറായിട്ടുണ്ട്.
പാലാരിവട്ടം പാലത്തിൽ 19 സ്പാനുകളിൽ 17 എണ്ണത്തിലും 102 ഗർഡറുകളിൽ 97 എണ്ണത്തിലും വിള്ളലുണ്ട്. 17 സ്പാനുകളിൽ സാധാരണ കോൺക്രീറ്റ് ഗർഡറുകളാണ് ഉപയോഗിച്ചിട്ടുള്ളത്. 2 സ്പാനുകളുടെ നിർമ്മാണം പ്രീസ്ട്രസ്ഡ് കോൺക്രീറ്റ് കൊണ്ടാണ്. ഈ രണ്ടു സ്പാനുകൾക്കും കാര്യമായ കേടില്ല. അറ്റകുറ്റപ്പണി കൊണ്ടു ബലക്ഷയം പരിഹരിക്കാനാവാത്ത സാഹചര്യത്തിലാണു 17 സ്പാനുകളും പൊളിച്ചു പണിയുന്നത് . ഗർഡറുകളിൽ നടുവിലത്തെ രണ്ടെണ്ണം മാത്രം നിലനിർത്തി 100 എണ്ണവും പൊളിക്കാനാണ് തീരുമാനം. പുതുക്കി നിർമ്മിക്കുന്ന പാലത്തിൽ മുഴുവനായും പ്രീസ്ട്രസ്ഡ് കോൺക്രീറ്റ് ഗർഡറുകളാണ് ഉപയോഗിക്കുക എന്നാണ് സൂചന. പിയർ ഹെഡിൽ വിള്ളലുണ്ട്. തൂണുകളും പിയർ ഹെഡുകളും കോൺക്രീറ്റ് കൊണ്ടു പൊതിഞ്ഞു ബലപ്പെടുത്തും.
എല്ലാ ബെയറിങ്ങുകളും മാറ്റും. രണ്ടു സ്പാനുകൾക്കിടയിലെ ജോയിന്റുകൾ മാറ്റേണ്ടി വരുമെന്ന സാഹചര്യത്തിൽ ഇടപ്പള്ളി മേൽപാലത്തിൽ ഉപയോഗിച്ച ജോയിന്റുകൾ ആവശ്യമില്ലാത്ത സാങ്കേതിക വിദ്യയാവും സ്വീകരിക്കുക. 2014 സെപ്റ്റംബറിലാണു പാലാരിവട്ടത്ത് പാലം നിർമ്മാണം തുടങ്ങുന്നത്. 2016 ഒക്ടോബറിൽ ഉദ്ഘാടനം. 2017 ജൂലൈയിൽ തന്നെ പാലത്തിൽ കുഴികളായി. പലവട്ടം ടാറിങ് നടത്തി. 2019 മെയ് ഒന്നിനു പാലം താൽക്കാലിക അറ്റകുറ്റപ്പണിക്കായി അടച്ചു. പിന്നീട് ഇന്നേവരെ തുറന്നിട്ടില്ല. പാലത്തിന്റെ 16 തൂണുകളിൽ ഒന്നിന്മേൽ സ്ഥാപിച്ച ഒരു ബുഷ് തിരിഞ്ഞുപോയതാണു പാലത്തിന്റെ പ്രശ്നമെന്നു കരാറുകാർ വിജിലൻസ് കോടതിയിൽ പറഞ്ഞിരുന്നു. അതല്ല, സർവത്ര കുഴപ്പമാണെന്നു ചെന്നൈ ഐഐടി സംഘവും മെട്രോമാൻ ഇ. ശ്രീധരനും കണ്ടെത്തി. ഇതോടെയാണ് പുനർനിർമ്മാണത്തിലേക്ക് കാര്യങ്ങളെത്തുന്നത്.
പാലത്തിന്റെ ഡിസൈൻ തന്നെ തെറ്റാണ്. ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇവിടെ വേണ്ടവിധം ഉണ്ടായോയെന്നു സംശയമുണ്ട്. ഗർഡറുകൾ കൂട്ടിയിണക്കാൻ ആവശ്യത്തിനു ഡയഫ്രം ഉപയോഗിക്കാത്തതാണു വാഹനം പോകുമ്പോൾ പാലം ഇളകുന്നതിനുള്ള മുഖ്യകാരണമെന്നും ശ്രീധരൻ കണ്ടെത്തിയിരുന്നു. പാലാരിവട്ടം പാലത്തിൽ ആവശ്യത്തിനു 'മിഡിൽ ഡയഫ്രം' ഉപയോഗിച്ചിട്ടില്ലെന്നാണു തോന്നുന്നതെന്നും ശ്രീധരൻ പറഞ്ഞിരുന്നു. ദേശീയപാതയിലുള്ള പാലങ്ങൾ സംസ്ഥാനം ഏറ്റെടുത്തു ചെയ്യേണ്ടതുണ്ടോ എന്നു പരിശോധിക്കണം. ദേശീയപാത അഥോറിറ്റിക്കു സംവിധാനങ്ങളുണ്ട്. കരാറുകൾ നൽകാൻ വേണ്ടി മാത്രം മേൽപാലം പോലുള്ള പദ്ധതികൾ തുടങ്ങുന്നതു ശരിയല്ലെന്നാണ് ശ്രീധരന്റെ പക്ഷം.
പാലങ്ങൾക്ക് 100 വർഷത്തിനു മീതെ ആയുസ് വേണ്ടതാണെന്നും പൊടിക്കൈകൾ കൊണ്ടു പാലം നിലനിറുത്തുന്നതു ശരിയല്ലെന്നമാണ് ശ്രീധരന്റെ നിലപാട്. പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ വൻ അഴിമതി നടന്നുവെന്ന് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ക്രമക്കേട് നടന്നെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെതുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- രാജ്യത്തെ നഗരങ്ങളെ ബന്ധിപ്പിച്ച് വന്ദേ മെട്രോ ഡിസംബറിൽ
- ഇ ശ്രീധരന്റെ ബദൽ പദ്ധതി ചർച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ്
- പന്ത് മുഖ്യമന്ത്രിയുടെ കോർട്ടിൽ
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്