കടുത്ത നിമോണിയയെന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകണമെന്നും നിർദ്ദേശിച്ചത് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ; എർവാടി ദർഗയിൽ ചരട് ജപിച്ചാൽ അസുഖം മാറുമെന്ന അന്ധവിശ്വാസം കൊണ്ടു പോയത് പതിനാറുകാരന്റെ ജീവനെ; പെരുമാതുറയിലെ കൊച്ചു മിടുക്കൻ സുഹൈലന്റെ മരണത്തിന് ഉത്തരവാദി ചികിൽസ നിഷേധിച്ച ബന്ധുക്കൾ തന്നെ; ഗൾഫുകാരന്റെ മകന്റെ മരണം സമയത്തിന് വിദഗ്ധ ചികിത്സ കിട്ടാതെ; അന്ധവിശ്വാസ ചികിത്സയുടെ പേരിൽ സാക്ഷര കേരളത്തിൽ ഒരു രക്തസാക്ഷി കൂടി!
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഗുരുതരമായ രോഗങ്ങൾ വന്നാൽ ഒട്ടും വൈകിക്കാതെ ചികിത്സതേടുക എന്നതാണ് ശാസത്രീയമായ രീതി. എന്നാൽ സമ്പൂർണ്ണ സാക്ഷരർ എന്ന് അഭിമാനിക്കുന്ന കേരളത്തിൽ ഇടക്കിടെ കേൾക്കുന്നതാണ്, മന്ത്രവാദത്തിന്റെയും പ്രാർത്ഥനാ ചികിത്സയുടെയും നാട്ടുവൈദ്യത്തിന്റെയും ഇരകളായി ആളുകൾ മരിക്കുകയെന്നത്. മലപ്പുറം അരീക്കോട്ട് മന്ത്രവാദ ചികിത്സക്കിടെ ഒരു കുട്ടി അപസ്മാരം ബാധിച്ച് മരിച്ചത് തൊട്ട്, കാൻസറിന് ലക്ഷമി തരുവും മുള്ളാത്തയും തിന്ന് ചികിത്സയെടുക്കാതെ മരിച്ചവർ വരെയുള്ള നിരവധി സംഭവങ്ങൾ. ഏറ്റവും ഒടുവിലായി ന്യമോണിയ ബാധിച്ച വിദ്യാർത്ഥി വിദഗധ ചികിത്സ വൈകിയതിനാൽ മരണമടഞ്ഞ സംഭവമാണ് നവമാധ്യമങ്ങൾ ഇപ്പോൾ സജീവ ചർച്ചയാക്കുന്നത്.
തിരുവനന്തപുരം പെരുമാതുറ തടിമില്ലിനടുത്ത് തെരുവിൽ പുറമ്പോക്ക് വീട്ടിൽ ബാജി- റഹില ദമ്പതികളുടെ മകൻ സുഹൈൽ (16) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച കുട്ടിയെ വിദഗ്ധ ചികിൽസക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം പ്രാർത്ഥിക്കാൻ കൊണ്ടുപോയതാണ്, ചികിത്സ വൈകാൻ കാരണമായി നാട്ടുകാർ പറയുന്നത്. അസ്വാഭാവിക മരണത്തിന് കഠിനംകുളം പൊലീസ് കേസ് എടുത്തിട്ടുണ്ട്.പനി ബാധിച്ചതിനെ തുടർന്ന് റഹില, സുഹൈലിനെ 12ന് ചിറയിൽകീഴ് താലൂക്ക് ആശുപത്രിയിൽ കൊണ്ടു ചെന്നിരുന്നു . കടുത്ത ന്യൂമോണിയ ആണെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോകണമെന്നുാമണ് ഡോക്ടർ പറഞ്ഞത്.
അതിനുപകരം സുഹൈലിനെ തമിഴനാട്ടിലെ ഏർവാടിയിലെ പള്ളിയിൽ പ്രാർത്ഥനക്ക് കൊണ്ടുപോവുകയായിരുന്ന് നാട്ടുകാർ പറയുന്നു. അവിടെവെച്ച ജപിച്ച് ചരടുകെട്ടിയതിനുശേഷം സുഹൈലിനെ വീട്ടിൽ തിരച്ചുകൊണ്ടുവന്നു. കുട്ടിയെ ആശുപത്രയിൽ കൊണ്ടുപോകാൻ നാട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് 16ന് പെരുമാതുറയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാനാണ്, അവിടെ നിന്ന് നിർദ്ദേശം കിട്ടിയത്. തുടർന്ന് മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ചികിൽസിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിക്കയായിരുന്നു. സംഭവം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. സുഹൈലിന്റെ പിതാവ് ബാജി ഗൾഫിലാണ്. സഹിൽ സുഹൈലിന്റെ ഇരട്ട സഹോദരനാണ്.
ന്യമോണിയ അടക്കമുള്ള രോഗങ്ങൾ സമയത്തിന് ചികിത്സവേണ്ടവയാണ്. ആ രീതിയിൽ നോക്കുമ്പോൾ അന്ധവിശ്വാസ ചികിത്സയുടെ ഇരായണ് ഈ കുട്ടിയെന്ന സോഷ്യൽ മീഡിയയിൽ വിമശനം ഉയരുന്നുണ്ട്. അതുപോലെ തന്നെ പാമ്പുകടിച്ചിട്ട് നാട്ടുവൈദ്യന്റെ ചികിത്സയെടുത്ത് ഈയിടെ മാത്രം മൂന്നുപേരാണ് കേരളത്തിൽ മരിച്ചത്. ഒരു വർഷം മുൻപ് മുണ്ടക്കയത്ത് ഒരു കുട്ടി, കുറച്ച് ആഴ്ചകൾക്ക് മുൻപ് നെയ്യാറ്റിൻകരയിൽ ഒരു പെൺകുട്ടി, ഈ ആഴ്ച പരിയാരത്ത് ഒരെട്ടുവയസുകാരൻ എന്നിങ്ങനെ മൂന്നുപേരാണ് പാമ്പുകടിക്ക് ആന്റിവെനം എടുക്കാതെ നാട്ടു ചികിത്സ നടത്തിയതിനെ തുടർന്ന് മരിച്ചത്. അതുപോലെ തന്നെ നാട്ടുവൈദ്യൻ എന്ന അറിയപ്പെടുന്ന മോഹൻവൈദ്യരുടെ ചികിത്സയെ തുടർന്ന് മരിച്ച നിരവധിപേരുടെ ബന്ധുക്കളും ഈയിടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.
ഏർവാടിയിൽ സംഭവിക്കുന്നത്
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഏർവാടി ദർഗ ചില മുസ്ലിം വിഭാഗങ്ങൾ ഏറെ പവിത്രമെന്ന് കരുതുന്ന സ്ഥലമാണ്. ഈ ദർഗ സന്ദർശിക്കുന്നവർക്ക് നിരവധി അത്ഭുതങ്ങൾ അനുഭവിക്കാനും നേരിൽ കാണാനും കഴിയുമെന്നാണ് പറയപ്പെടുന്നത്. ഇവടുത്തെ മന്ത്രിച്ചൂതിയ വെള്ളവും ചരടുകെട്ടം സർവരോഗ നിവാരണിയായാണ് കണക്കാക്കുന്നത്.മനോരോഗ ചികിത്സക്കാണ് ഏർവാടിയിൽ ഏറ്റവും തിരക്ക്. അതുകൊണ്ടുതന്നെ പ്രധാന ദർഗയിലും പരിസരങ്ങളിലും ഇപ്പോൾ മാനസിക രോഗികളുടെ ബഹളമാണ്. പലപ്പോളും രോഗമുള്ളവരെ ഇവിടെ ബന്ധുക്കൾ ഉപേക്ഷിച്ച് പോകാറുമുണ്ട്. 2001 ഓഗസ്റ്റ് ആറിന് ഇവിടെയുണ്ടായ തീപ്പിടുത്തത്തിൽ ദർഗക്കെടുത്ത് ചങ്ങലക്കിട്ടിരുന്ന 70ഓളം മാനസിക രോഗികൾ വെന്തുമരിച്ചത് നാടിന്റെ മനസാക്ഷിയെ നടുക്കിയിരുന്നു. ഇതേ തുടർന്ന് ദർഗക്കെതിരെ അന്വേഷണം വന്നെങ്കിലും കാലക്രമേണെ എല്ലാം തേഞ്ഞുമാഞ്ഞുപോവുകയായിരുന്നു.
ഏർവാടി ദർഗയുടെ ഭാഗമായി നിരവധി ദർഗകളുണ്ട്. അവയിൽ ഏറെ പ്രസിദ്ധം ഹക്കിം ഡോക്ടർ ഷാഹിദിന്റെ ദർഗയാണ്. സുൽത്താൻ സെയ്ദ് ഇബ്രാഹിം ഷാഹിദ് ബാദുഷ എന്ന ബാദുഷ തങ്ങളുടെ കൂടെ മദീനയിൽ നിന്ന് ഇസ്ലാമിക പ്രബോധനം നടത്താൻ തമിഴ്നാട്ടിൽ എത്തിയ വിശുദ്ധാത്മാവാണ് ഹക്കീം ഡോക്ടർ ഷാഹീദ് എന്ന് അറിയപ്പെടുന്ന അബൂബക്കർ അബ്ദുൾ ഹക്കീം ഡോക്ടർ. രാമനാഥപുരം ജില്ലയിലെ ബൗതികമാണിക്കപ്പട്ടണത്തിൽ വച്ച് ഇദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.ഹക്കീം ഡോക്ടറുടെ മരണ ശേഷം നിരവധി അത്ഭുതങ്ങൾ അദ്ദേഹത്തിന്റെ നാമത്തിൽ ഉണ്ടായി. അതിൽ ഒന്നാണ് സ്വപ്നത്തിൽ സർജറി ചെയ്ത സംഭവം. ആ കഥ ഇങ്ങനെയാണ്.
മലപ്പുറം ജില്ലയിലെ ഖദീജ എന്ന് പേരുള്ള യുവതിക്ക് ട്യൂമർ പിടിപെട്ടു. ട്യൂമറിന് സർജറി നടത്തുന്നത് വളരെ ദുഷ്കരവും അതേത്തുടർന്ന് മരണം വരെ സംഭവിക്കാമെന്നും ഡോക്ടർമാർ പറഞ്ഞപ്പോൾ ഖദീജ ആകെ നിരാശയിൽ ആയി.അങ്ങനെ നിരാശയിൽ കഴിയവെ ഏർവാടിയിലെ ഹക്കീം ഡോക്ടറുടെ ദർഗയിൽ തന്റെ ശിഷ്ഠകാലം ചെലവഴിക്കാൻ ഖദീജ തീരുമാനിക്കുകയും അവിടേക്ക് പുറപ്പെടുകയും ചെയ്തു.ഖദീജ ഏർവാടിയിൽ താമസിക്കാൻ ആരംഭിച്ചതിന്റെ നാൽപ്പതാം നാൾ രാത്രിയിൽ അവർക്ക് ഒരു സ്വപ്ന ദർശനം ഉണ്ടായി. ഹക്കീം ഡോക്ടർ ഷാഹിദ് വന്ന് അവർക്ക് സർജറി നടത്തുന്നതായാണ് സ്വപ്നം.പിറ്റേദിവസം എഴുന്നേറ്റ് നോക്കുമ്പോൾ ഖദീജ അത്ഭുതപ്പെട്ടു. ഖദീജയുടെ തലയിൽ ഒരു മരുന്ന് വച്ച് തുണികൊണ്ടുള്ള കെട്ട്. അതിൽ രക്തതുള്ളികളും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് നിരവധി ആളുകൾ ഈ അത്ഭുതം കാണാം ഇവിടെ എത്തിത്തുടങ്ങി. ഇങ്ങനെയാണ് ദർഗ പ്രശസ്തമാവുന്നത്. എന്നാൽ എല്ലാ വിശ്വാസ സാക്ഷ്യങ്ങളെയും പോലെ തെളിവില്ലാത്ത കെട്ടുകഥയാണ് ഇതും. പക്ഷേ ഇത്തരം കഥകളിൽ വിശ്വസിച്ച് രോഗശാന്തിക്കായി ഇങ്ങോട്ട് ജനം ഒഴുകുകയാണ്.
ന്യൂമോണിയ വന്നാൽ ഉടൻ വേണ്ടത് ചികിത്സ
ന്യൂമോണിയ പൂർണമായും ചികിത്സയുള്ള രോഗമാണെന്നും എന്നാൽ സമയത്തിന് ചികിത്സിച്ചില്ലെങ്കിൽ ഇത് ഗുരുതരമാണെന്നും മെഡിക്കൽ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അണുബാധമൂലം ശ്വാസകോശത്തിനുണ്ടാകുന്ന നീർക്കെട്ടിനെയാണ് ന്യൂമോണിയ എന്നു പറയുന്നത്. വിവിധയിനം ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ തുടങ്ങിയവയാണ് ഈ രോഗത്തിനു കാരണം. പൂർണ ആരോഗ്യമുള്ളവരെ ബാധിക്കുമെങ്കിലും താരതമ്യേന പ്രതിരോധശക്തി കുറഞ്ഞവരിലാണ് ന്യൂമോണിയ കൂടുതൽ കണ്ടുവരുന്നത്.
കടുത്തപനി, കുളിരും വിറയലും ശക്തിയായ ചുമ, കഫക്കെട്ട്, നെഞ്ചുവേദന, ശ്വാസതടസ്സം മുതലായവയാണ് സാധാരണ ലക്ഷണങ്ങൾ. എന്നാൽ, പ്രായമായവരിൽ മേൽപറഞ്ഞ ലക്ഷണങ്ങളെല്ലാം കാണണമെന്നില്ല. ഇക്കൂട്ടരിൽ വെറും പനി, ക്ഷീണം, തളർച്ച, ചെറിയ ചുമ എന്നീ രോഗലക്ഷണങ്ങൾ മാത്രമായി പ്രകടമാവുന്നതിനാൽ ന്യൂമോണിയ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയും മാരകമായിത്തീരുകയും ചെയ്യാറുണ്ട്. ശരിയായ ചികിത്സ ആരംഭത്തിൽത്തന്നെ ലഭിച്ചില്ലയെങ്കിൽ ന്യൂമോണിയ മൂർഛിക്കുകയും ഹൃദയം, മസ്തിഷ്കം, വൃക്ക മുതലായ പ്രധാന അവയവങ്ങളെക്കൂടി ബാധിക്കുകയും ചെയ്യുന്നു.രോഗകാരികളായ അണുക്കളെ കൃത്യമായി കണ്ടെത്തി ഉചിതമായ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിച്ചാൽ ഇത് പൂർണമായും ഭേദമാക്കാം
കുട്ടികൾക്ക് ആവശ്യമായ എല്ലാ കുത്തിവെപ്പും സമയത്തിന് നടത്തണമെന്നാണ് ഇതിനുള്ള പ്രതിരോധമായി ഐഎംഎ അടക്കമുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. അടുത്തകാലത്തായി വാക്സിനേഷനെതിരായ കാമ്പയിൻ ചിലർ നടത്തിയ കാമ്പയിനും ന്യൂമോണിയ പ്രതിരോധത്തിൽ തിരിച്ചടിയായി.അതുപോലെ തന്നെ മുലയൂട്ടുന്ന അമ്മമാരുടെ ശുചിത്വമുള്ള ജീവിതശൈലി സ്വീകരിക്കണം. മാതാപിതാക്കന്മരുടെ ശ്രദ്ധകുറവും പലപ്പോഴും അണുബാധയ്ക്ക് കാരണമാകാം. കുഞ്ഞുങ്ങൾ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. മുൻ കരുതലുകൾ എടുക്കുന്നതു പോലെ തന്നെ വീട്ടുവൈദ്യം ഒഴിവാക്കി കുട്ടികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഡോക്ടർമാരുടെ സേവനം തേടാൻ മടികാണിക്കരുത്.
മൂക്ക് ചീറ്റുമ്പോഴും തുമ്മുമ്പോഴും തൂവലകൾ ഉപയോഗിക്കുന്നത് രോഗാണുക്കളുടെ വ്യാപനം തടയും. പുകവലി പൂർണ്ണമായി ഉപേക്ഷിക്കുന്നത് ന്യൂമോണിയായെ തടയും. അതുപോലെ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുന്നതിനും ആരോഗ്യകരമായ ജീവിതത്തനും ആഴ്ച്ചയിൽ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യുന്നതും നമ്മൾ സ്വയം ചെയ്യാവുന്ന മുൻ കരുതലുകളിൽപെടുന്നവയാണ്. പ്രായഭേദനമ്യ ആരിലും കടന്നു കൂടാൻ സാധ്യതയുള്ളതാണ് ന്യൂമോണിയായുടെ വൈറസുകളെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്