അപ്രതീക്ഷിതമായ നീക്കങ്ങൾക്കൊടുവിൽ ആദ്യ വോട്ടെടുപ്പിൽ വിജയിച്ച് ബോറിസ് ജോൺസൻ; മൂന്ന് ദിവസത്തിനകം ബിൽ പാസാക്കണമെന്ന നിർദ്ദേശം ഹൗസ് ഓഫ് കോമൺസ് തള്ളി; കാലാവധി നീട്ടി നൽകാൻ പച്ചക്കൊടി കാട്ടി യൂറോപ്യൻ യൂണിയനും; ഒടുവിൽ ബ്രിട്ടനും ഇയുവും കരാറോടെ പിരിയുമെന്നുറപ്പായി; ബോറിസ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നുവെന്നും സൂചന
മറുനാടൻ ഡെസ്ക്
ലണ്ടൻ: ബ്രെക്സിറ്റിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തയ്യാറാക്കി സമർപ്പിച്ച പുതിയ ബ്രെക്സിറ്റ് ഡീലിന് അവസാനം ഹൗസ് ഓഫ് കോമൺസ് അംഗീകാരം നൽകി. ഇന്നലെ നടന്ന ആദ്യ വോട്ടെടുപ്പിലാണ് ബോറിസിന് അത്ഭുതകരമായ വിജയം ലഭിച്ചിരിക്കുന്നത്. എന്നാൽ മൂന്ന് ദിവസത്തിനകം ബിൽ പാസാക്കണമെന്ന ബോറിസിന്റെ നിർദ്ദേശം ഹൗസ് ഓഫ് കോമൺസ് തള്ളുകയും ചെയ്തിട്ടുണ്ട്. ബ്രെക്സിറ്റ് കാലാവധി നീട്ടാൻ പച്ചക്കൊടി കാട്ടി യൂറോപ്യൻ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒടുവിൽ ആശങ്കകൾക്ക് വിരാമമിട്ട് കൊണ്ട് യുകെയും യൂറോപ്യൻ യൂണിയനും കരാറോടെ പിരിയുമെന്നുറപ്പായിരിക്കുകയാണ്.അതിനിടെ ബോറിസ് പാർലിമെന്റ് പിരിച്ച് വിട്ട് തെരഞ്ഞെടുപ്പിനൊരുങ്ങുന്നുവെന്ന സൂചനയും ശക്തമാണ്.
299ന് എതിരെ 329 വോട്ടുകൾ ചെയ്താണ് ഹൗസ് ഓഫ് കോമൺസ് തത്വത്തിൽ ബോറിസിന്റെ ഡീൽ അംഗീകരിച്ചിരിക്കുന്നത്. അതിന് മുമ്പ് മണിക്കൂറുകളോളം നീണ്ട സമ്മർദം നിറഞ്ഞ ചർച്ചകൾ ഈ ഡീലിനെ മുൻനിർത്തി നടന്നിരുന്നു. എന്നാൽ എന്ത് തന്നെ സംഭവിച്ചാലും തന്റെ ഈ ഡീലിലൂടെ ഒക്ടോബർ 31നകം ബ്രെക്സിറ്റ് നടപ്പിലാക്കണമെന്ന ബോറിസിന്റെ കടുംപിടിത്തത്തിന് കൂട്ട് നിൽക്കാൻ ഹൗസ് ഓഫ് കോമൺസിലെ ഭൂരിഭാഗം പേരും തയ്യാറായതുമില്ല.അതായത് ഈ മാസം ഒടുവിൽ തന്നെ യൂണിയനോട് വിട പറയണമെന്ന ബോറിസിന്റെ രണ്ടും കൽപ്പിച്ചുള്ള നിലപാട് 308ന് എതിരെ 322 വോട്ടുകൾക്കാണ് പരാജയപ്പെട്ടിരിക്കുന്നത്.
ഇത്രയും തിരക്ക് പിടിച്ച് ഒക്ടോബർ 31ന് തന്നെ ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനെതിരെ മുൻ കൺസർവേറ്റീവ് റിബലുകൾ ലേബർ, ലിബറൽ ഡെമോക്രാറ്റുകൾ, എസ്എൻപി എന്നിവർക്കൊപ്പം നിലകൊണ്ടതോടെ ഈ വിഷയത്തിൽ ബോറിസിന്റെ പിടിവാശി എട്ട് നിലയിൽ പൊട്ടുകയായിരുന്നു.തന്റെ ഡീലിനെ കോമൺസ് അംഗീകരിച്ചതിൽ കടുത്ത സന്തോഷമാണ് ബോറിസ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട നിയമം സ്തംഭിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ഇനിയുള്ള തീരുമാനമെടുക്കേണ്ടത് യൂറോപ്യൻ യൂണിയനാണെന്ന നില വീണ്ടും സംജാതമായിരിക്കുകയാണ്.
ബ്രെക്സിറ്റ് വിഷയത്തിൽ യുകെയിൽ നിന്നുമെത്തിയിരിക്കുന്ന ഈ സമ്മിശ്രപ്രതികരണത്തെ ബ്രസൽസ് ഏത് വിധത്തിലാണ് കൈകാര്യം ചെയ്യുക എന്നാണ് ഇപ്പോൾ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്നാൽ ബ്രെക്സിറ്റ് വൈകിപ്പിക്കണമെന്ന യാതൊരു നിർദേശവും താൻ യൂണിയന് മുന്നിൽ വയ്ക്കില്ലെന്നും ബ്രെക്സിറ്റ് ഒക്ടോബർ 31ന് തന്നെ നടക്കണമെന്നുമാണ് ബോറിസ് ഇപ്പോഴും പറയുന്നത്.പക്ഷേ ബ്രെക്സിറ്റ് വൈകിപ്പിക്കണമെന്ന നിർദ്ദേശം ബ്രിട്ടീഷ് എംപിമാരിൽ നിന്നുണ്ടായതോടെ യൂറോപ്യൻ യൂണിയൻ ഇതിന് അനുവാദമേകുമെന്നും അത് അനുസരിക്കാൻ ബോറിസ് ബാധ്യസ്ഥനാവുകയും ചെയ്യും.
അതിനാൽ ബ്രെക്സിറ്റ് എത്ര കാലത്തേക്ക് വൈകിപ്പിക്കുന്നതിനാണ് യൂണിയൻ അനുവാദം നൽകുകയെന്ന കാര്യമറിയാനാണ് ബോറിസ് ആശങ്കയോടെ കാത്തിരിക്കുന്നത്. ഈ കാലവിളംബം കഴിയുന്നതും വളരെ ചുരുക്കണമെന്ന അഭ്യർത്ഥന ബോറിസ് ബ്രസൽസിന് മുന്നിൽ വച്ചിട്ടുമുണ്ടെന്നാണ് സൂചന.ബോറിസിന്റെ ബ്രെക്സിറ്റ് ഡീൽ രണ്ടാം വായനയിലാണ് കോമൺസിൽ വിജയം നേടിയിരിക്കുന്നത്. അതായത് ഇത് നിയമമാകുന്നതിനുള്ള തുടക്കത്തിലെ തടസങ്ങൾ മാറി എന്നാണീ വിജയത്തിലൂടെ ഉറപ്പായിരിക്കുന്നത്.ഇതാദ്യമായിട്ടാണ് ഒരു അഗ്രിമെന്റിന് വോട്ടിംഗിലൂടെ എംപിമാർ പിന്തുണയേകിയിരിക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിലാണ് ഈ ഡീൽ വിജയിച്ചിരിക്കുന്നത്.
ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതിന് അനുമതിയേകാനൊരുങ്ങി യൂറോപ്യൻ യൂണിയൻ; ബോറിസ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
ബോറിസിന്റെ തിരക്ക് പിടിച്ചുള്ള ബ്രെക്സിറ്റ് നടപ്പിലാക്കലിനെതിരെ ബ്രിട്ടീഷ് എംപിമാരിൽ ഭൂരിഭാഗം പേരും രംഗത്തെത്തിയ സാഹചര്യത്തിൽ ബ്രെക്സിറ്റ് വൈകിപ്പിക്കാൻ അനുവാദം നൽകാൻ മറ്റ് യൂറോപ്യൻ യൂണിയൻ നേതാക്കന്മാരോട് നിർദേശിക്കുമെന്ന് വെളിപ്പെടുത്തി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റായ ഡൊണാൾഡ് ടസ്ക് രംഗത്തെത്തി. എന്നാൽ ഇത്തരത്തിൽ ബ്രെക്സിറ്റ് വൈകിപ്പിച്ചാൽ അതിനെ നേരിടുന്നതിനായി പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അതിലൂടെ ശക്തമായ ഭൂരിപക്ഷത്തിൽ തിരിച്ചെത്തി തന്റെ ഇംഗിതത്തിന് അനുസരിച്ചുള്ള ബ്രെക്സിറ്റ് നടപ്പിലാക്കാൻ ബോറിസ് മറുനീക്കം നടത്തിയേക്കുമെന്നുള്ള സൂചനകളും ഇതിനിടെ ശക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പെന്ന വഴിയും ബോറിസിന്റെ മനസിലുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് നമ്പർ 10 ഉറവിടമാണ്.
ടസ്കിന്റെ നിർദേശമനുസരിച്ച് 2020ജനുവരി 31 വര ബ്രെക്സിറ്റ് നീട്ടുന്നതിനായിരിക്കും യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ അനുവാദമേകുകയെന്ന സൂചനയും ഉയർന്ന് വന്നിട്ടുണ്ട്. ബ്രെക്സിറ്റ് വൈകിപ്പിക്കണമെന്നാണ് ലേബർ നേതാവ് കോർബിനും ബ്രിട്ടീഷ് പാർലിമെന്റും തുടർച്ചയായി ആവശ്യപ്പെടുന്നതെന്നാണ് നമ്പർ 10 ഉറവിടം എടുത്ത് കാട്ടുന്നത്. ശനിയാഴ്ച ചേർന്ന പാർലിമെന്റ് ബ്രെക്സിറ്റ് ജനുവരി 31 വരെയെങ്കിലും നീട്ടണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇന്നലത്തെ പാർലിമെന്റും അത് തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇത് അംഗീകരിക്കാൻ ബ്രസൽസ് തയ്യാറായാൽ ബോറിസ് ഈ പാർലിമെന്റ് പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും അതിലൂടെ മാത്രമേ യഥോചിതം ബ്രെക്സിറ്റ് നടപ്പിലാക്കാനാവുകയുള്ളുവെന്നും ഈ പാർലിമെന്റ് തകർന്നിരിക്കുന്നുവെന്നുമാണ് നമ്പർ 10 ഉറവിടം ആരോപിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍