വട്ടിയൂർകാവും കോന്നിയും പിടിച്ചെടുക്കുമെന്ന് വിലയിരുത്തുന്ന സിപിഎമ്മിന് എറണാകളുത്തെ കുറിച്ചുള്ള പ്രതീക്ഷ പെരുമഴയുടെ പേരിൽ; നേരിയ വോട്ടുകൾക്ക് മാത്രം മുമ്പിൽ നിൽക്കുന്ന യുഡിഎഫിനെ മഴ ചതിക്കുമെന്ന പ്രതീക്ഷ ഇടത് ക്യാമ്പുകളിൽ സജീവം; കോന്നിയും വട്ടിയൂർക്കാവും അരൂരും ഉറപ്പിച്ച സിപിഎം ഇക്കുറി ശുഭ പ്രതീക്ഷയിൽ; മഞ്ചേശ്വരം യുഡിഎഫിനെന്ന കാര്യത്തിൽ ബിജെപി ക്യാമ്പുകൾക്ക് പോലും തർക്കമില്ല; മനോരമയും മാതൃഭൂമിയും എക്സിറ്റ് പോൾ നടത്തിയിട്ടും ചിത്രം വ്യക്തമല്ല
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എല്ലാം പെട്ടിയിലാണ്. രണ്ട് ദിവസത്തിനകം ചിത്രം തെളിയും. എങ്കിലും കേരളത്തിലെ രാഷ്ട്രീയം സിപിഎമ്മിന് അനുകൂലമാകുമെന്നാണ് സൂചന. അരൂർ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. ബാക്കിയുള്ള നാലെണ്ണം യുഡിഎഫിന്റേതും. ഇതിൽ മൂന്നെണ്ണം സിപിഎം പിടിക്കുമെന്നാണ് വിലയിരുത്തൽ. വട്ടിയൂർക്കാവിലും അരൂരിലും കോന്നിയിലും സിപിഎമ്മിന് മുൻതൂക്കമുണ്ട്. എറണാകുളത്ത് ഇഞ്ചോടിഞ്ഞ് പോരാട്ടവും. മഞ്ചേശ്വരത്ത് മുസ്ലിം ലീഗും. ബിജെപി ജയിക്കുന്നവരുടെ പട്ടികയിലുമില്ല. ഈ കണക്കിൽ വലിയ മാറ്റമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. അരൂരിന് ഒപ്പം വട്ടിയൂർക്കാവോ കോന്നിയോ എറണാകുളമോ ജയിക്കാനായാൽ പോലും സിപിഎമ്മിനും ഇടതു പക്ഷത്തിനും വലിയ നേട്ടമാകും. പാലായിൽ ജയിച്ച ഇടതു മുന്നണിക്ക് വീണ്ടും കരുത്ത് അവകാശപ്പെടാൻ ഇതിലൂടെ കഴിയും. മുന്നണി രാഷ്ട്രീയവും മാറി മറിയും.
മഞ്ചേശ്വരത്തും എറണാകുളത്തും വലതു മുന്നണിക്ക് മുൻതൂക്കമുണ്ട്. ഇതിൽ എറണാകുളത്ത് അവസാന നിമിഷം പെയ്ത മഴ വിജയമെത്തിക്കുമെന്നാണ് സിപിഎം പ്രതീക്ഷ. മഴയ്ക്ക് കാരണം യുഡിഎഫ് ഭരിക്കുന്ന കോർപ്പറേഷന്റെ പിടിപ്പുകേടാണെന്ന് പൊതുവേ വിലയിരുത്തൽ ഉയർന്നിട്ടുണ്ട്. ഇതിനൊപ്പം പോളിങ് ശതമാനവും കുറഞ്ഞു. കേഡർ വോട്ടെല്ലാം സിപിഎം പെട്ടിയിലാക്കിയെന്നും അതുകൊണ്ട് തന്നെ ഇടത് സ്വതന്ത്രനായ മനു റോയി ജയിക്കുമെന്നുമാണ് വിലയിരുത്തൽ. മാതൃഭൂമിയും മനോരമയും എക്സിറ്റ് പോളുകൾ നടത്തി. ഇതിൽ കോന്നിയിലും വട്ടിയൂർകാവിലും വ്യത്യസ്ത ഫലമാണുള്ളത്. അതുകൊണ്ട് തന്നെ കൃതമായ ചിത്രം ഇതിൽ തെളിയുന്നുമില്ല.
സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന വോട്ടെടുപ്പിൽ തണുപ്പൻ പ്രതികരണം ആണുണ്ടായത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ്, 2019 ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ച് മണ്ഡലത്തിലും ഇത്തവണ വോട്ടിങ് ശതമാനം കുറഞ്ഞു. എറണാകുളത്തൊഴികെ ബാക്കി നാലു മണ്ഡലങ്ങളിലും നേരിയ തോതിലാണ് വോട്ടിങ് ശതമാനം കുറഞ്ഞത്. എന്നാൽ തിരഞ്ഞെടുപ്പു ഫലം സംബന്ധിച്ച പ്രവചനങ്ങളെയെല്ലാം മാറ്റിമറിക്കും വിധമായിരുന്നു എറണാകുളത്തെ പോളിങ്. ഇതിന് കാരണം മഴയാണ്. 71.72% ആയിരുന്നു 2016ൽ എറണാകുളത്തെ പോളിങ്. 2019ൽ ഇത് 73.29ലേക്ക് ഉയർന്നു. എന്നാൽ ഏറ്റവും ഒടുവിലെ കണക്കു പ്രകാരം എറണാകുളത്ത് 57.86 ശതമാനമാണ് പോളിങ്. ഏതാനും മാസത്തിനിടെ ഉണ്ടായിരിക്കുന്നത് ഏകദേശം 15 ശതമാനത്തിന്റെ കുറവ്.
മുന്നണികളുടെ വിജയപ്രതീക്ഷകളായിരുന്നു അപ്രതീക്ഷിതമായി പെയ്ത മഴയ്ക്കൊപ്പം ഒലിച്ചു പോയതെന്നാണ് വിലയിരുത്തൽ. ഇത് ഇടതിന് ഗുണമായി മാറുമെന്ന് കരുതുന്നവരുണ്ട്. അഞ്ച് മണ്ഡലങ്ങളിൽ ഏറ്റവും കുറവ് വോട്ടു രേഖപ്പെടുത്തിയതും എറണാകുളത്താണ്. ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത് അരൂരും80.06%. എറണാകുളത്ത് വാട്ടർമാരിൽ പോളിങ് ബൂത്തിലേക്ക് എത്തിയത് 89868 പേർ മാത്രം. മഞ്ചേശ്വരത്ത് ആകെയുള്ള 2,14,779 വോട്ടർമാരിൽ 1,59,844 പേർ പോളിങ് ബൂത്തിലെത്തി. അരൂരിൽ ആകെയുള്ള 1,91,898 പേരിൽ 1,53,634 വോട്ടർമാർ ബൂത്തിലെത്തി. കോന്നിയിൽ ആകെയുള്ള വോട്ടർമാർ 1,97,956 ആണ്. ഇവരിൽ 1,28,646 പേർ പോളിങ് ബൂത്തിലെത്തി. വട്ടിയൂർക്കാവിൽ ആകെയുള്ള 1,97,570 വോട്ടർമാരിൽ 1,23,804 പേരും വോട്ട് രേഖപ്പെടുത്തി.
എംഎൽഎ പി. ബി. അബ്ദുറസാഖിന്റെ നിര്യാണത്തെത്തുടർന്നാണ് മഞ്ചേശ്വരത്ത് ഒഴിവുവന്നത്. കെ. മുരളീധരൻ, അടൂർ പ്രകാശ്, എ.എം. ആരിഫ്, ഹൈബി ഈഡൻ എന്നിവർ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലും ഒഴിവുവന്നു. അഞ്ചു മണ്ഡലങ്ങളിലായി ആകെ 9,57,509 പേർക്കാണു സമ്മതിദാനാവകാശമുള്ളത്. ഇത്തവണ അഞ്ചിടത്തുമായി 12,780 വോട്ടർമാർ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ വർധിച്ചു. ആകെ 35 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. വട്ടിയൂർക്കാവ്- 8, കോന്നി5, അരൂർ- 6, എറണാകുളം- 9, മഞ്ചേശ്വരം- 7. ആകെ 896 പോളിങ് സ്റ്റേഷനുകളാണ് അഞ്ചിടത്തുമായുള്ളത്. 24നാണ് അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ.
മാതൃഭൂമി എക്സിറ്റ് പോൾ ഫലം ഇങ്ങനെ
വട്ടിയൂർകാവിലും അരൂരിലും എൽഡിഎഫ്; മഞ്ചേശ്വരം, എറണാകുളം, കോന്നി യുഡിഎഫിന്- എക്സിറ്റ്പോൾ
മഞ്ചേശ്വരം, എറണാകുളം, കോന്നി മണ്ഡലങ്ങൾ യുഡിഎഫ് നിലനിർത്തുമെന്നും അരൂരിലും വട്ടിയൂർക്കാവിലും എൽഡിഎഫ് ജയിക്കുമെന്നും മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്സിറ്റ് പോൾ പ്രവചനം.
മഞ്ചേശ്വരം
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം. സി കമറുദ്ദീൻ മൂന്ന് ശതമാനം വോട്ട് അധികം നേടി വിജയിക്കുമെന്നാണ് പ്രവചനം. കമറുദ്ദീന് 40 ശതമാനം വോട്ട് ലഭിക്കുമ്പോൾ ബിജെപി സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാറിന് 37 ശതമാനം വോട്ട് ലഭിക്കും. സിപിഎം സ്ഥാനാർത്ഥി ശങ്കർ റൈക്ക് 21 ശതമാനം വോട്ട് മാത്രമാകും ലഭിക്കുകയെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
അരൂർ
ഉപതിരഞ്ഞെടുപ്പ് നടന്ന അരൂരിൽ നേരിയ മാർജിനിൽ എൽഡിഎഫ് ജയിക്കുമെന്ന് പ്രവചനം. ഒരു ശതമാനം വോട്ടിന്റെ മുൻതൂക്കമാണ് സർവെ പറയുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി മനു സി പുളിക്കലിന് 44 ശതമാനം വോട്ട് കിട്ടിയേക്കാമെന്നാണ് പ്രവചനം. യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് 43 ശതമാനം വോട്ടും സർവെ പ്രവചിക്കുന്നു. അതേസമയം, ബിജെപി വോട്ട് ഗണ്യമായി കുറഞ്ഞ് 11 ശതമാനമായി ചുരുങ്ങുമെന്നും സർവെ പറയുന്നു.
എറണാകുളം
ഡിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ടി.ജെ വിനോദ് അഞ്ച് ശതമാനത്തോളം വോട്ട് അധികം നേടി വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. ടി.ജെ വിനോദിന് 44 ശതമാനം വോട്ട് പ്രവചിക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി 39 ശതമാനം വോട്ട് നേടുമെന്നും പ്രവചനം. എൻഡിഎ 15 വോട്ട് നേടിയേക്കാമെന്നാണ് സർവെയുടെ പ്രവചനം.
കോന്നി
കോന്നി യുഡിഎഫ് നിലനിർത്തുമെന്നാണ് പ്രവചനം. അടൂർ പ്രകാശ് 23 വർഷം പ്രതിനിധീകരിച്ച സീറ്റിൽ രണ്ട് ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ യുഡിഎഫ് തന്നെ ജയിക്കുമെന്നും എക്സിറ്റ് പോൾ പറയുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പി. മോഹൻരാജിന് 41 ശതമാനം വോട്ട് പ്രവചിക്കുമ്പോൾ 39 ശതമാനം വോട്ടാണ് എൽഡിഎഫിന് സാധ്യത കൽപിക്കുന്നത്. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം കാഴ്ചവെച്ച ബിജെപിക്കും കെ. സുരേന്ദ്രനും വലിയ വോട്ട് നഷ്ടമുണ്ടാകുമെന്നാണ് സർവെ പറയുന്നത്. 19 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു.
വട്ടിയൂർക്കാവ്
മേയർ വി.കെ പ്രശാന്ത് വട്ടിയൂർക്കാവിൽ വിജയിക്കുമെന്ന് സർവേ പ്രവചിക്കുന്നു. ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും സർവെ പറയുന്നു. വി.കെ പ്രശാന്തിന് 41 ശതമാനം വോട്ട് ലഭിക്കുമ്പോൾ യുഡിഎഫിന്റെ കെ.മോഹൻകുമാറിന് 37 ശതമാനം വോട്ട് മാത്രമേ നേടാനാകൂ. അതേസമയം, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും രണ്ടാമതെത്തിയ ബിജെപി കേവലം 20 ശതമാനം വോട്ടിലേക്ക് വീഴുമെന്നാണ് പ്രവചനം.
മനോരമ എക്സിറ്റ് പോൾ ഫലം ഇങ്ങനെ
രണ്ടിടത്ത് യുഡിഎഫ്; കോന്നിയിൽ എൽഡിഎഫ്; രണ്ടിടത്ത് ഫോട്ടോഫിനിഷ്
നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ യു.ഡി.എഫും കോന്നിയിൽ എൽ.ഡി.എഫും വ്യക്തമായ മേൽക്കൈ നേടുമെന്ന് മനോരമ ന്യൂസ് കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ ഫലം. ഫോട്ടോഫിനിഷിലേക്ക് നീളുന്ന അരൂരിൽ എൽ.ഡി.എഫിനും വട്ടിയൂർക്കാവിൽ യു.ഡി.എഫിനും ഒരു ശതമാനത്തിന്റെ നേരിയ മേൽക്കൈയാണ് എക്സിറ്റ്പോൾ പ്രവചിക്കുന്നത്
പെരുമഴകൊണ്ട് ജനമെഴുതിയ വിധിയിലേക്കുള്ള സൂചനകളിൽ ഏറ്റവുംവലിയ അട്ടിമറി നടന്നത് കോന്നിയിലാണ്. രണ്ടുപതിറ്റാണ്ടായി യു.ഡി.എഫിന്റെ സുരക്ഷിതകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലം 46 ശതമാനത്തിന്റെ പിന്തുണയോടെ ഇക്കുറി ഇടതുപക്ഷത്തേക്ക് ചായുമെന്നാണ് എക്സിറ്റ്പോൾ പ്രവചനം. യു.ഡി.എഫിനെ 41 ശതമാനം വോട്ടർമാർ പിന്തുണച്ചപ്പോൾ വൻ രാഷ്ട്രീയ മുന്നേറ്റം പ്രതീക്ഷിച്ച എൻ.ഡി.എയെ തുണച്ചത് 12 ശതമാനംപേർ മാത്രം.
ശക്തമായ ത്രികോണമൽസരം നടന്ന വട്ടിയൂർക്കാവിൽ നിന്നുള്ള ജനാഭിപ്രായവും പ്രവചാനതീതം തന്നെ. ഫോട്ടോഫിനിഷിൽ 37 ശതമാനം പേരുടെ പിന്തുണയുമായി യു.ഡി.എഫ് മുന്നിലുണ്ടെങ്കിലും 36 ശതമാനംപേരുടെ രാഷ്ട്രീയമനസ് ഇടതുമുന്നണിക്കൊപ്പമാണ്. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രണ്ടാംസ്ഥാനത്തെത്തിയ എൻ.ഡി.എയ്ക്കൊപ്പം ഇക്കുറി 26 ശതമാനം വോട്ടർമാർ മാത്രമെന്നതും ശ്രദ്ധേയമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൈവരിച്ച അസാധാരണ മുന്നേറ്റത്തോടെ രാഷ്ട്രീയ പ്രാധാന്യം കൈവന്ന അരൂരിലെ അന്തിമഫലവും പ്രവചനാതീതമെന്നാണ് അഭിപ്രായസർവെഫലം അടിവരയിടുന്നത്. 44 ശതമാനത്തിന്റെ മേൽക്കൈയോടെ എൽ.ഡി.എഫ് മണ്ഡലം നിലനിർത്തുമ്പോഴും 43 ശതമാനം വോട്ടർമാരുടെ പിന്തുണയുമായി യു.ഡി.എഫ്. വിജയത്തിനരികെ തന്നെയാണ്.എൻ.ഡി.എയ്ക്ക് ലഭിച്ചത് 11 ശതമാനം പിന്തുണ.
എറണാകുളത്തിന്റെ ജനമനസ് യു.ഡി.എഫിനൊപ്പംതന്നെയെന്ന് പ്രഖ്യാപിച്ചത് 55 ശതമാനം വോട്ടർമാരാണ്. എൽ.ഡി.എഫിന് 30 ശതമാനവും എൻ.ഡി.എയ്ക്ക് 12 ശതമാനവും വോട്ടർമാർ എറണാകുളത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുഫലം നൽകിയ രാഷ്ട്രീയ ചിത്രം മാറ്റിവരച്ചാണ് മഞ്ചേശ്വരത്തെ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചതെന്നാണ് എക്സിറ്റ്പോൾ ഫലം നൽകുന്ന സൂചന. 36 ശതമാനം വോട്ടർമാർ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ എൽ.ഡി.എഫും എൻ.ഡി.എയും 31 ശതമാനം വീതം ജനപിന്തുണയോടെ അഭിപ്രായ സർവെകളിൽ ഒപ്പമെത്തിയെന്നത് ഏറെ ശ്രദ്ധേയമാണ്. വോട്ടെടുപ്പുദിനത്തിൽ ഓരോ മണ്ഡലത്തിലും ശരാശരി തൊള്ളായിരം പേരെ നേരിൽക്കണ്ട് ശേഖരിച്ച അഭിപ്രായങ്ങൾ സമാഹരിച്ച് ശാസ്ത്രീയ വിശകലനത്തിലൂടെയാണ് മനോരമ ന്യൂസ്-കാർവി ഇൻസൈറ്റ്സ് എക്സിറ്റ്പോൾ ഫലത്തിന്റെ അന്തിമസൂചനകളിലെത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്