Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൊബൈലിൽ ആദ്യ കോൾ വിളിച്ചപ്പോഴേ ചൂണ്ടയിട്ടു; തുടർച്ചയായി മധുരഭാഷണങ്ങളിലൂടെ വശീകരണം; വിവാഹം കഴിക്കാമെന്ന വാഗ്ദാനം വിശ്വസിച്ച യുവതിയെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്‌സിൽ കൊണ്ടുപോയി പീഡിപ്പിച്ചു. തിരൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

മൊബൈലിൽ ആദ്യ കോൾ വിളിച്ചപ്പോഴേ ചൂണ്ടയിട്ടു; തുടർച്ചയായി മധുരഭാഷണങ്ങളിലൂടെ വശീകരണം; വിവാഹം കഴിക്കാമെന്ന വാഗ്ദാനം വിശ്വസിച്ച യുവതിയെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്‌സിൽ കൊണ്ടുപോയി പീഡിപ്പിച്ചു. തിരൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരൂർ പുറത്തൂർ മേടൻ നമ്പ്രത്ത് റംഷാദി (47) നെയാണ് വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ടി.മനോഹരൻ അറസ്റ്റ് ചെയ്തത്. ഇയാൾ മൊബൈൽ ഫോണിൽ വിളിച്ച് ആദ്യം പരിചയപ്പെടുകയും ശേഷം നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തു. തുടർന്നു ഫോണിലുടെ നിരന്തം സംസാരിച്ചാണ് യുവതിയുമായി അടുപ്പം സ്ഥാപിച്ചു. അവസാനം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പ്രതിയുടെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ കൊണ്ടുപോയി പീഡിപ്പിച്ചു.

2019 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെ ബന്ധം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വളാഞ്ചേരി മുക്കിലപീടികയിൽ പ്രതിയുടെ സുഹൃത്തിന്റെ വാടക വീട്ടിൽ കൊണ്ട് വന്ന് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. അന്വേഷണാവസ്ഥയിൽ ഒളിവിൽ പോയ റംഷാദ് ജില്ലാസെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിലൂടെ വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിയ റംഷാദിനെ അറസ്റ്റ് ചെയ്ത് അന്വേഷണ നടപടികളും മെഡിക്കൽ പരിശോധന, പൊട്ടൻസിടെസ്റ്റ് എന്നിവയ്ക്ക് ശേഷം ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒ മാരായ ടി. ശിവകുമാർ, ജി. അനിൽകുമർ, എം.ജെറീഷ്, സുനിൽ ദേവ് എന്നിവരുമുണ്ടായിരുന്നു.

16കാരിയായ പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച 51കാരനായ പ്രതി ദിവസങ്ങൾക്ക് മുമ്പ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തതും വളാഞ്ചേരി പൊലീസാണ്. പാലക്കാട് ഈസ്റ്റ് മാത്തൂർ കിഴക്കേവാരിയം വീട്ടിൽ മണികണ്ഠനെ (51) യാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി പാലക്കാട് സ്വദേശിയാണെങ്കിലും വീട്ടുകാരുമായുള്ള അടുപ്പംമൂലം പലപ്പോഴും പെൺകുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. കോട്ടയക്കൽ ആയുർവേദശാലയിലെ കഞ്ചിക്കോട്ടെ ജീവനക്കാരൻകൂടിയായ പ്രതി പലപ്പോഴും കോട്ടയ്ക്കൽ വരുമ്പോൾപെൺകുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. ഈ സമയത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടയെ കുളിക്കുന്ന വീഡിയോ ദൃശ്യവും പ്രതി ഇതോടൊപ്പം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. പിന്നീട് പ്രതിയുടെ മൊബൈലിൽനിന്നും ഈ വീഡിയോ സഹോദരിയായ മറ്റൊരു സ്ത്രീ കണ്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പെൺകുട്ടി അറിയാതെയാണ് വീഡിയോ പകർത്തിയിട്ടുള്ളത്. ഇതു സംബന്ധിച്ചു കുട്ടിയെ വീട്ടുകാർ ചോദ്യംചെയ്തപ്പോഴാണ് സംഭവം അറിയുന്നത്. ചൈൽഡ്‌ലൈൻ അധികൃതരെത്തി കുട്ടിയുടെ മൊഴിയെടുത്ത ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

2017 മുതൽ പ്രതി പലപ്രാവശ്യമായി പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇയാൾക്ക് എതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. എസ്.എച്ച്.ഒ.ടി മനോഹരൻ, എഎസ്ഐ സത്യൻ, എം. ജെറീഷ്, അക്‌ബർ, കെ.പി രമേഷ് എന്നിവരുടെ നേത്രുത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയതത്.വളാഞ്ചേരി മേഖലയിൽതന്നെ അടുത്തിടെ നിരവധി പീഡനക്കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.വളാഞ്ചേരി മാവണ്ടിയൂരിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന എട്ടുവയസ്സുകാരി ബാലികയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതിയുടെ മുൻകൂർ ജാമ്യം കോടതി തള്ളിയിരുന്നു.കുട്ടിയുടെ അയൽപക്കത്തെ വീട്ടിൽ വിരുന്നിനെത്തിയതായ പ്രതിയാണ് കുഞ്ഞിനെ തൊട്ടടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് എടുത്തു കൊണ്ടുപോയി പീഡിപ്പിച്ചത്.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കയായിരുന്ന എട്ടു വയസ്സുകാരിയെ എടുത്തു കൊണ്ടു പോയി മാനഭംഗപ്പെടുത്തിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയാണ് തള്ളിയത്. മാവണ്ടിയൂർ വടക്കുമ്പ്രം പുളിയമ്പറ്റ മുബഷിർ (27)ന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. 2018 ഓഗസ്റ്റ് മാസത്തിലെ ഒരു ദിവസം പകൽ 1.30നും 4.30നും ഇടയിലാണ് സംഭവം. കുട്ടിയുടെ അയൽപക്കത്തെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു പ്രതി. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കയായിരുന്ന പിഞ്ചു ബാലികയെ പ്രതി തൊട്ടടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് എടുത്തു കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 2019 ഏപ്രിൽ 13ന് മാതാവിനൊപ്പം വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി കുട്ടി പരാതി നൽകുകയായിരുന്നു.

ഇതിന് പുറമെ പതിമൂന്ന് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 63വയസ്സുകാരൻ അറസ്റ്റിലായതും വളാഞ്ചേരിയിലാണ്. ഇരിമ്പിളിയം വില്ലേജ് റോഡിൽ പൂളക്കൽ സുബ്രഹ്മണ്യ (63)നെയാണ് വളാഞ്ചേരി എസ്.എച്ച് ഒ.ടി. മനോഹരൻ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. ചൈൽഡ്‌ലൈൻപെൺകുട്ടിയുടെ മൊഴിയെടുത്തു.അമ്മയും, ജേഷ്ഠനും ആശുപത്രിയിലേക്കുപോയപ്പോൾ വീട്ടിൽനിർത്തിയ കുട്ടിയെയാണ് പീഡിപ്പിച്ചത്. വീട്ടിൽ നിർത്തിയ പെൺകുട്ടി പ്രതിയുടെ പേരക്കുട്ടിയുമായി വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു.തുടർന്നു പെൺകുട്ടിയെ വലിച്ചിഴച്ച് കുളിമുറിയിൽ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പരാതിയെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP