പാക്കിസ്ഥാന്റേത് ഭീകരതയെ പുൽകുന്ന സമീപനം; ഇതിനെ ചെറുത്തില്ലെങ്കിൽ ഇനിയും പാക് മണ്ണിൽ കയറി ഭീകര കേന്ദ്രങ്ങൾ തകർക്കും; അത് ഇതുവരെ സംഭവിച്ചതിനേക്കാൾ മോശമാകും; ഇന്ത്യൻ സൈന്യത്തിന്റെ നടപടിയെ പ്രകീർത്തിച്ചും പാക്കിസ്ഥാനു ശക്തമായ താക്കീത് നൽകിയും ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക്ക്; ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യം എന്തിനും സജ്ജമായി അതിർത്തിയിൽ; ഉന്നത സേനാ മേധാവികളുമായി ചർച്ച നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും
മറുനാടൻ ഡെസ്ക്
ശ്രീനഗർ: പാക്കിസ്ഥാന് ശക്തമായ താക്കീതുമായി ജമ്മുകാശ്മീർ ഗവർണർ സത്യപാൽ മാലിക്കും. കശ്മീർ ഗ്രാമങ്ങൾക്ക് നേരെ പാക്ക് സൈന്യം നടത്തിയ ആക്രമണങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ചു കൊണ്ടാണ് മാലിക്ക് താക്കീത് നൽകിയത്. പാക്കിസ്ഥാന് ശക്തമായ താക്കീതാണ് സത്യപാൽ മാലിക്ക് നൽകുന്നത്. ഭീകരർക്കു സഹായം നൽകുന്നത് പാക്കിസ്ഥാൻ തുടരുകയാണെങ്കിൽ പാക്ക് അധിനവേശ കശ്മീരിൽ പ്രവേശിച്ച് ഭീകരകേന്ദ്രങ്ങൾ തകർത്തെറിയാൻ ഇന്ത്യ ഇനിയും മടിക്കില്ലെന്നു സത്യപാൽ മാലിക്ക് മാധ്യമങ്ങളോടു പറഞ്ഞു. ഭീകരതയെ പുൽകുന്ന സമീപനമാണു പാക്കിസ്ഥാൻ കൈക്കൊള്ളുന്നതെങ്കിൽ ഇതുവരെ സംഭവിച്ചതിനെക്കാൾ മോശമാകും ഇനി സംഭവിക്കാനിരിക്കുകയെന്നും മാലിക്ക് പറഞ്ഞു.
പാക്ക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങൾക്കും അവർക്കു പിന്തുണ നൽകുന്ന പാക്ക് സൈനിക പോസ്റ്റുകൾക്കും നേരെ അതിശക്തമായ ആക്രമണമാണ് ഇന്ത്യൻ സൈന്യം നടത്തിയത്. 10 പാക്ക് സൈനികരെയും ഒട്ടേറെ ഭീകരരെയും ഇന്ത്യൻ സൈന്യം വധിച്ചുവെന്നും മരണസംഖ്യ ഇനിയും കൂടാമെന്നും കരസേനാ മേധാവി ബിപിൻ റാവത്ത് പറഞ്ഞതിനു പിന്നാലെയാണു സത്യപാൽ മാലിക്ക് നിലപാട് പറഞ്ഞത്. സ്വന്തം മണ്ണിൽ നടക്കുന്ന ഭീകരപ്രവർത്തനത്തിനു തടയിടാൻ ചെറുവിരൽ പാക്കിസ്ഥാൻ അനക്കുന്നില്ലെങ്കിൽ പാക്ക് അധിനവേശ കശ്മീരിൽ പ്രവേശിച്ച് ഇന്ത്യൻ സൈന്യം അത് ചെയ്യും മാലിക്ക് പറഞ്ഞു.
അതേസമയം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉന്നത സേനാമേധാവികളുമായി ചർച്ച നടത്തി കാര്യങ്ങൾ നിരീക്ഷിക്കുകയാണ്. എന്തിനും സജ്ജമായി ഇന്ത്യൻ സേനയും രംഗത്തുണ്ട്. അതിർത്തി ഗ്രാമങ്ങളിൽ ശനിയാഴ്ച രാത്രി പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ 2 ഇന്ത്യൻ സൈനികരും ഒരു നാട്ടുകാരനും മരണമടഞ്ഞിരുന്നു. 3 പേർക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഹവിൽദാർ പദം ബഹാദൂർ ശ്രേഷ്ഠ, റൈഫിൾമാൻ ഗാമിൽ കുമാർ ശ്രേഷ്ഠ എന്നിവരാണു വീരമൃത്യു വരിച്ചത്. തുടർന്നാണ് അർധരാത്രിക്കു ശേഷം തിരിച്ചടിക്കാൻ ഇന്ത്യ തീരുമാനിച്ചത്.
ബാലാക്കോട്ട് സൈനിക നീക്കത്തിനു ശേഷം അതിർത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തുന്ന ആദ്യ ആക്രമണമാണിത്. പാക്ക് അധിനിവേശ കശ്മീരിലെ നീലം താഴ്വരയിൽ ജുറ, അത്മുഖം, കുന്ദൽസാഹി എന്നിവിടങ്ങളിലെ ഭീകര ക്യാംപുകളാണ് തകർത്തത്. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങളാണിത്. പാക്കിസ്ഥാനുള്ള ശക്തമായ താക്കീതാണിതെന്നു സേനാ വക്താവ് പറഞ്ഞു. ഇതേസമയം, 9 ഇന്ത്യൻ സൈനികരെ വധിച്ചെന്നും ഒട്ടേറെ പേർക്കു പരുക്കേറ്റെന്നുമാണു പാക്ക് വാദം. തങ്ങളുടെ ഒരു സൈനികനും 3 സാധാരണക്കാരും കൊല്ലപ്പെട്ടതായും പാക്ക് കരസേനാ വക്താവ് പറഞ്ഞു.
എന്നാൽ പാക്ക് അധീനവേശ കശ്മീരിൽ ഭീകരക്യാംപുകൾ ഉണ്ടെന്നുള്ളത് ഇന്ത്യൻ സൈന്യത്തിന്റെ തെറ്റായ ധാരണ മാത്രമാണെന്നും ഇന്ത്യക്കാർക്ക് നയതന്ത്രജ്ഞരെയോ മാധ്യമങ്ങളെയോ ഇതു തെളിയിക്കുന്നതിനായി കൊണ്ടുവരാമെന്നും പാക്കിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു.' അവിടെ നശിപ്പിക്കാനായിട്ട് ഒരു ക്യാംപും നിലനിന്നിരുന്നില്ല. ഏത് വിദേശ നയതന്ത്രജ്ഞനെയോ മാധ്യമങ്ങളെയോ ഇവിടെ കൊണ്ടുവന്നു കാര്യങ്ങൾ നിരീക്ഷിക്കാനും തെളിയിക്കാനും ഞാൻ പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസിയെ ക്ഷണിക്കുകയാണ്.' ആസിഫ് ഗഫൂർ പറഞ്ഞു.
പാക്കിസ്ഥാന് അതിശക്തമായ തിരിച്ചടി നൽകാൻ ഉറപ്പിച്ചു തന്നെയാണ് ഇന്ത്യൻ നീക്കങ്ങൾ. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം അവിടേക്കു ഭീകരരെ കടത്തിവിടാൻ പാക്കിസ്ഥാൻ നിരന്തരം ശ്രമം നടത്തുന്നതായി അധികൃതർ കണ്ടെത്തിയിരുന്നു. ഈ വർഷം സെപ്റ്റംബർ വരെ അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് 2050 തവണ. ജൂലൈയിൽ 296 തവണയും ഓഗസ്റ്റിൽ 307 തവണയും സെപ്റ്റംബറിൽ 292 തവണയും പാക്കിസ്ഥാന്റെ പ്രകോപനമുണ്ടായി. ഇനി ഇത് അനുവദിക്കില്ലെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ നിലപാട്. ഇതാണ് പ്രത്യാക്രമണത്തിൽ നിഴലിക്കുന്നതും.
പാക് അധീന കാശ്മീരിൽ 35 ഭീകരർ വരെ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങൾക്കും അവർക്കു പിന്തുണ നൽകുന്ന പാക്ക് സൈനിക പോസ്റ്റുകൾക്കും നേരെ വൻ ആക്രമണമാണ് ഇന്ത്യൻ സൈന്യം നടത്തിയത്. തകർത്ത മുന്ന് ഭീകരത്താവളങ്ങളും നുഴഞ്ഞു കയറ്റക്കാരെ സജ്ജമാക്കി നിർത്താൻ വേണ്ടി പാക് സൈന്യം തയ്യാറാക്കിയതാണ്. അതിർത്തി ഗ്രാമങ്ങളിൽ ശനിയാഴ്ച രാത്രി പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ 2 ഇന്ത്യൻ സൈനികരും ഒരു നാട്ടുകാരനും മരണമടഞ്ഞിരുന്നു. നുഴഞ്ഞു കയറ്റം സജീവമാക്കാനാണ് ഇത്തരം വെടിവയ്പ്പുകൾ. സാധാരണ അതിർത്തിയിലെ വെടിവയ്പ്പിൽ കാര്യങ്ങളൊതുങ്ങും. എന്നാൽ പാക് അധിനിവേശ കാശ്മീരിലെ ക്യാമ്പുകളിലേക്ക് കൃത്യമായി തന്നെ ഇന്ത്യ ആർട്ടിലറി ഷെല്ലുകൾ ഉപയോഗിച്ച് കടന്നാക്രമണം നടത്തുകയായിരുന്നു.
2016 സെപ്റ്റംബറിൽ നിയന്ത്രണരേഖയ്ക്കപ്പുറമുള്ള പാക് ഭീകരക്യാമ്പുകളിൽ ഇന്ത്യ നടത്തിയ 'മിന്നലാക്രമണ'വുമായി ഞായറാഴ്ചത്തേതിനെ താരതമ്യം ചെയ്യാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. തകർന്ന ഭീകരകേന്ദ്രങ്ങൾ പാക് സൈനിക സംരക്ഷണത്തിലായിരുന്നെന്ന് ഇന്ത്യൻ സൈനികവൃത്തങ്ങൾ വ്യക്തമാക്കി. അതിർത്തി കടക്കാതെ, മോർട്ടാറുകളും അത്യാധുനിക പീരങ്കികളും ഉപയോഗിച്ചായിരുന്നു തിരിച്ചടി. ഇതേ മേഖലയിൽ കഴിഞ്ഞ ജൂലൈ 30-നും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. പാക് വെടിവയ്പ്പിൽ അന്നും നിരവധി സാധാരണക്കാർക്കു പരുക്കേറ്റു. നിയമപരമായി ജമ്മു കശ്മീർ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി മാറാൻ ദിവസങ്ങൾ ശേഷിക്കേയാണ് അതിർത്തിയിൽ പാക് പ്രകോപനം. കശ്മീരിലെ സമാധാനാന്തരീക്ഷം തകർക്കാൻ പാക് പിന്തുണയോടെ ഭീകരർ നടത്തുന്ന നീക്കങ്ങളെ സൈന്യം ചെറുത്തുതോൽപ്പിച്ചിരുന്നു. അതിർത്തിയിലും കശ്മീർ താഴ്വരയിലും കനത്ത ജാഗ്രത തുടരുന്നു. ഇതിനിടെയാണ് നിയന്ത്രണ രേഖയിലെ വെടിനർത്തൽ കരാർ ലംഘനം.
അഞ്ചുകൊല്ലത്തിനിടെ പാക്കിസ്ഥാൻ ഏറ്റവുംകൂടുതൽ പ്രാവശ്യം വെടിനിർത്തൽ കരാർ ലംഘിച്ചവർഷമാണിത്. ഒക്ടോബർവരെ 2,310 തവണയാണ് വെടിനിർത്തൽ കരാർ ലംഘിച്ചത്. 2018-ൽ ഇത് 1,629 ആയിരുന്നു. ഇക്കൊല്ലം ഒക്ടോബർവരെ 147 ഭീകരരെ വധിച്ചെന്ന് സൈന്യം അറിയിച്ചു. പാക് അതിക്രമത്തിൽ ഹവിൽദാർ പദം ബഹാദൂർ ശ്രേഷ്ഠ, റൈഫിൾമാൻ ഗാമിൽ കുമാർ ശ്രേഷ്ഠ എന്നിവരാണു വീരമൃത്യു വരിച്ചത്. തുടർന്ന് അർധരാത്രിക്കു ശേഷം ഇന്ത്യ തിരിച്ചടി ആരംഭിച്ചു. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങളാണ് തകർത്തത്.
കശ്മീരിലെ കുപ്വാര ജില്ലയിലെ ടാങ്ധറിന് എതിർവശത്താണു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നീലം താഴ്വര. പാക്ക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിനു സമീപമാണിത്. ഇവിടെയുള്ള ക്യാമ്പുകളാണ് തകർത്തത്. അതിനിടെ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അറിയിച്ചു. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങൾക്കും പാക്ക് സൈനിക പോസ്റ്റുകൾക്കും നേരെ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിന്റെ വിവരങ്ങൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സൈന്യം ധരിപ്പിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍