ശിക്ഷ എന്തിനെന്നറിയാതെ വിചാരണ തടവുകാരനായി ഒരുപതിറ്റാണ്ടുകാലമായി പരപ്പന അഗ്രഹാര ജയിലിൽ; കർണാടക പൊലീസ് അകത്താക്കിയത് ബാംഗ്ലൂർ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിർമ്മിച്ച സ്ഥാപനത്തിൽ ജോലി ചെയ്തതിന്റെ പേരിൽ; മുഖ്യസാക്ഷി തന്നെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞിട്ടും മോചനമില്ല; ഒരുദിവസത്തെ ജാമ്യം നേടി ശരീരം തളർന്ന ഉമ്മ ബിയ്യുമ്മയെ ഒരുനോക്ക് കാണാനെത്തി സക്കരിയ
ജംഷാദ് മലപ്പുറം
മലപ്പുറം: ബാംഗ്ലൂർ സ്ഫോടന കേസിൽ വിചാരണത്തടവുകാരനായി ഒരു പതിറ്റാണ്ടുകാലമായി പരപ്പന അഗ്രഹാര ജയിലിൽ വിചാരണ തടവുകാരനായ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയ (28) വിചാരണ കോടതിയുടെ കനിവിൽ രോഗിയായ ഉമ്മയെ ഒരു നോക്കുകണ്ട് വീണ്ടും തടവറയിലെക്ക് മടങ്ങി. രോഗം കൊണ്ട് ഒരു ഭാഗം തളർന്ന മാതാവ് ബിയ്യുമ്മയെ കാണാൻ വിചാരണ കോടതി ഒരു ദിവസത്തെ ജാമ്യമാണ് സക്കരിയക്ക് അനുവദിച്ചിരുന്നത്. തുടർന്ന് ഞായർ രാവിലെ 8 മണിക്കാണ് പരപ്പനങ്ങാടി പുത്തൻ പീടികയിലെ വീട്ടിലെത്തിയത്. ഉമ്മയെ കണ്ട് തിരിച്ച് രാത്രി 10 മണിക്ക് കർണ്ണാടകയിലേക്ക് പുറപ്പെടാൻ പൊലീസ് വാഹനത്തിലേക്ക് കയറുമ്പോൾ സക്കരിയ തന്നെ യാത്രയാക്കാൻ വന്നവരെ നിറപുഞ്ചിരിയോടെയാണ് അഭിവാദ്യം ചെയ്തത്.
വളരെ നേരത്തെ ഭർത്താവും പിന്നീട് ഒരുമകനും മരണപ്പെട്ട് ജീവിതകാലം മുഴുവൻ അനാഥത്വത്തിന്റെ നോവനുഭവിച്ച ഉമ്മ ബിയ്യുമ്മ അവിവാഹിതനായ തന്റെ കുഞ്ഞുമോൻ സക്കരിയക്ക് നീതി ലഭിക്കുന്നതും കാത്ത് നിയമ പോരാട്ട ജീവിതത്തിനിടെ രോഗശയ്യയിലെക്ക് തളർന്നു വീഴുകയായിരുന്നു. ഒരു നീതിപീഠത്തിന്റെയും തീർപ്പില്ലാതെ പതിറ്റാണ്ടുകാലമായി ബാംഗ്ലൂർ പൊലീസ് അഗ്രഹാര തടവറയിൽ തളച്ചിട്ട സക്കരിയയുടെ കൗമാരം യൗവ്വനത്തിലേക്ക് കടന്നിട്ടും അനുഭവിച്ച് കൊണ്ടിരിക്കുന്ന ശിക്ഷ എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നീളുകയാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
ബാംഗ്ലൂർ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബിന്റെ റിമോട്ട് നിർമ്മിച്ച സ്ഥാപനത്തിൽ അക്കാലത്ത് ജോലി ചെയ്തുവെന്ന കുറ്റം ആരോപിച്ച് ഗുണ്ടാ നിയമത്തിന്റെ ബലത്തിൽ കർണാടക പൊലീസ് പിടിച്ചു കൊണ്ടുപോവുകയും പിന്നീട് എൻഐഎക്ക് കൈമാറുകയും ചെയ്ത കേസ് എത്രയും വേഗം തീർപ്പ് കൽപ്പിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശമുണ്ടായിട്ടും നടപടി ക്രമങ്ങൾ അന്ത്യമഘട്ടത്തിലാണന്ന ഔദോഗിക ഭാഷ്യത്തിനപ്പുറം വിചാരണ എന്ന് പൂർത്തിയാക്കാനാകുമെന്ന് പറയാൻ നീതിപീഠങ്ങൾക്ക് ഇതുവരെ ഉറപ്പു നൽകാനായിട്ടില്ല. പിഡിപി നേതാവ് അബ്ദുനാസിർ മഅദനി ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രമുഖർ പ്രതിയായ കേസിൽ ആരെയൊ കുടുക്കാനുള്ള ആസൂത്രണത്തിന്റെ ഇരയാണ് സക്കരിയെന്ന് ഫ്രീ സക്കരിയ ആക്ഷൻ ഫോറവും, സോളിഡാരിറ്റി ഉൾപ്പടെയുള്ള സംഘടനകളും ആരോപിക്കുന്നു.
സക്കരിയക്കെതിരെ പൊലീസ് ചൂണ്ടിക്കാട്ടിയ സാക്ഷിമൊഴികളുടെ വിശ്വാസ്യത പോലും ഇതിനകം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. പ്രധാന സാക്ഷികളിലൊരാളായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഹരിദാസൻ തന്റെ പേരിൽ പൊലീസ് കോടതിയിൽ കൊടുത്ത രേഖകൾ വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സക്കറിയ സംഭവ ദിവസം സാധനങ്ങളുമായി പോകുന്നത് കണ്ടുവെന്നും മറ്റുമുള്ള മൊഴിയാണ് പൊലീസ് ഹരിദാസന്റെ പേരിൽ രേഖപ്പെടുത്തിയിരുക്കുന്നത്. എന്നാൽ ഈ മൊഴി വ്യാജമാണെന്നും താൻ ഇങ്ങനെയാന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു ഹരിദാസൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
രോഗിയായ മാതാവിനെ കാണാൻ സ്വന്തം ചെലവിൽ ഒറ്റ ദിവസത്തെ ജാമ്യമാണ് വിചാരണ കോടതി അനുവദിച്ചത്. ഏഴ അംഗ സുരക്ഷാ പൊലീസിന്റെ ചെലവുൾപ്പടെ ഒരു ലക്ഷത്തോളം രൂപയുടെ ചെലവ് ഫ്രീ സക്കരിയ ആക്ഷൻ ഫോറവും സോളിഡാരിറ്റി സംസ്ഥാന നേതൃത്വവും വഹിക്കാൻ തയാറായതോടെയാണ് മകനെ ഒരു നോക്കു കാണാനുള്ള ബിയ്യുമയുടെ മോഹം പൂവണിഞ്ഞത്. നീതി പുലരാൻ പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനക്കപ്പുറം ഒട്ടും നിരാശയില്ലാതെയാണ് സക്കരിയയുടെ മടക്കം.
ബീയുമ്മയുടെ ജീവിതത്തിൽ ദുരന്തം തുടർക്കഥ
മക്കളുടെ ചിറകിന് കരുത്താകും മുമ്പ് ഭർത്താവിന്റെ വേർപാട്, പതിറ്റാണ്ടായി തുടരുന്ന ഇളയ മകന്റെ ജയിൽ വാസം, മക്കളിൽ ഒരാളുടെ മരണം. പരപ്പനങ്ങാടി വാണിയം പറമ്പത്ത് കോണിയത്ത് വീട്ടിൽ ബീയുമ്മയുടെ ജീവിതത്തിൽ ദുഃഖങ്ങൾ തുടർക്കഥയാണ്. രണ്ടുവർഷം മുമ്പ്, 31 വയസ്സുള്ള മകൻ മുഹമ്മദ് ഷെരീഫിന്റെ മരണം ഈ അമ്മയെ തകർത്തിരുന്നു.ബംഗളൂരു സ്ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട് കഴിഞ്ഞ പത്തുവർഷത്തിലേറെയായി ജയിലിൽ കഴിയുന്ന സകരിയയുടെ മാതാവ്. സഹനത്തിന്റെയും ഒറ്റപ്പെടലിന്റെയും പ്രതീകമായിരുന്നു, പരപ്പനങ്ങാടി ബീച്ച് റോഡിലെ 'മുബാറക്ക് മൻസിലി'ലെ ഈ ഉമ്മ. ഇ്പ്പോൾ ഇതാ ഇവർ രോഗിയുമായി മാറിക്കഴിഞ്ഞു.
2009 ഫെബ്രുവരിയിൽ സകരിയയുടെ അറസ്റ്റിന് പിറകെ ബീയുമ്മയും മക്കളും അവരുടെ സഹോദരന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. സകരിയയെ പറ്റി കള്ളക്കഥകൾ പ്രചരിച്ചപ്പോൾ ഉമ്മ വേദനിച്ചു. തീവ്രവാദിയുടെ ഉമ്മയെന്ന് പൊലീസും മാധ്യമങ്ങളും മുദ്രകുത്തി. ഈ പരീക്ഷണങ്ങളെ എല്ലാം നിശ്ചയ ദാർഡ്യത്തോടെ അവർ അതിജീവിക്കയായിരുന്നു.
ഭീകരനെന്ന് മുദ്രകുത്തി കൃത്യം എട്ട് വർഷങ്ങൾക്കു മുമ്പായിരുന്നു സകരിയയെ എൻ.ഐ.എ ഉദ്യോഗസ്ഥർ 2008 ജൂലൈ 25നുണ്ടായ ബംഗളൂരു സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. അന്ന് സക്കരിയ്യയുടെ പ്രായം 18. ബംഗളുരു സ്ഫോടനത്തിനായി ടൈമറുകളും മൈക്രോ ചിപ്പുകളും നിർമ്മിച്ചു നൽകി എന്നതാണ് സക്കരിയക്കു മേൽ ചുമത്തപ്പെട്ട കുറ്റം. എന്നാൽ ചെയ്ത തെറ്റ് തെളിയിക്കുകയോ, കുറ്റം തെളിയിച്ച് ശിക്ഷിക്കുകയോ ചെയ്യാതെ ജാമ്യം പോലും അനുവദിക്കാതെ കാരാഗൃഹത്തിലടച്ച് കേസ് എൻ.ഐ.എ കോടതിയിൽ അനന്തമായി നീളുകയായിരുന്നു. ഏഴര വർഷത്തിനു ശേഷം സഹോദരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ബംഗളുരു എൻ.ഐ.എ കോടതി സക്കരിയക്ക് നാലു ദിവസത്തെ ജാമ്യമനുവദിച്ചു. അപ്പോൾ നാട്ടിലെത്തി. അതിന് ശേഷം എത്തിയത് സഹോദരന്റെ മരണത്തിനും. പ്ിന്നീട് ഇപ്പോഴാണ് സക്കരിയ്യ നാട്ടിലെത്തിയത്.
2009 ഫെബ്രുവരി 5നു രാവിലെ പതിവുപോലെ വീട്ടിൽനിന്ന് ഉച്ചഭക്ഷണവുമെടുത്ത് ഉമ്മയോടു യാത്ര പറഞ്ഞു ജോലി സ്ഥലത്തേക്ക് പോകുകയും അന്ന് പതിനൊന്നര മണിക്ക് തിരൂർ ഗൾഫ് ബസാറിൽ സക്കരിയ ജോലിചെയ്യുന്ന കടയിലേക്കു കയറിവന്ന അപരിചിതർ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. സക്കരിയയെ കാണാതായതോടെ കൂട്ടുകാകാരും ബന്ധുക്കളുമെല്ലാം പരിഭ്രാന്തരായി. സമീപത്തുള്ള പരപ്പനങ്ങാടി, തിരൂർ, താനൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ എംഎൽഎ. പി കെ അബ്ദുറബ്ബ് അടക്കമുള്ളവർ ബന്ധപ്പെട്ടെങ്കിലും ആർക്കും സംഭവത്തെക്കുറിച്ച് അറിയില്ലായിരുന്നു. പിന്നീട് മൂന്നാം ദിവസം ഫെബ്രുവരി എട്ടാം തിയ്യതി പത്രങ്ങളിലൂടെയാണ് സക്കരിയയെ പിടിച്ചുകൊണ്ടുപോയത് ബാംഗൽർ സ്ഫോടനക്കേസ് അന്യേഷിക്കുന്ന ഉദ്യോഗസ്ഥരാണെന്ന വിവരം പുറത്തറിയുന്നത്.
ഇത് കുടുംബത്തെ മാത്രമല്ല ഒരു നാടിനെ ഒന്നടങ്കം ഞെട്ടിച്ചു. എന്നാൽ സക്കരിയ നിരപരാധിയാണെന്നും നീതി ലഭിക്കണമെന്നുമാവശ്യപ്പെട്ട് നിരന്തര ഇടപെടലുകളും പ്രക്ഷോഭങ്ങളും നടക്കുകയുണ്ടായി. എന്നാൽ കുറ്റക്കാരനാണോ അല്ലയോ എന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. രണ്ടു വയസ്സുള്ളപ്പോൾ പിതാവ് മരിച്ച സക്കരിയ വയനാട്ടിൽനിന്നും ഉമ്മയുടെ നാടായ പരപ്പനങ്ങാടിയിലായിരുന്നു താമസിച്ചതും പഠിച്ചതുമെല്ലാം. ജോലി ലക്ഷ്യമിട്ട് പഠനം തുടർന്നെങ്കിലും ഡിഗ്രി പഠനം പാതിവഴിയിലാക്കി തിരൂരിലെ മെറിറ്റ് ഇൻസ്റിറ്റിയൂട്ടിൽ ആറുമാസത്തെ മൊബൈൽ ടെക്നൊളജി കോഴ്സിനു ചേർന്നു പഠിച്ചു. പഠനശേഷം, പരിചയക്കാരിൽപ്പെട്ട അബ്ദുർറഹീമെന്ന അഫ്താബ് കൊണ്ടോട്ടിയിലുള്ള തന്റെ ഭാര്യാസഹോദരൻ ഷറഫുദ്ദീന്റെ കടയിൽ ജോലി ഏർപ്പാടാക്കിക്കൊടുത്തു.
എന്നാൽ കൃത്യമായി ശമ്പളം കിട്ടാത്തതും യാത്രാദുരിതവുംമൂലം ഒന്നരമാസത്തിനുശേഷം ആ ജോലി ഉപേക്ഷിച്ച സക്കരിയ തിരൂരിൽ തന്നെ മറ്റൊരു ജോലിയിൽ കയറി. കേസിലെ നാലാം പ്രതിയായ ഷറഫുദ്ദീനൊടൊപ്പം ബാംഗൽർ സ്ഫോടനത്തിന്ന് ആവശ്യമായ ടൈമറുകളും മൈക്രോചിപ്പുകളും നിർമ്മിച്ചുനൽകിയെന്നാണ് സക്കരിയക്കെതിരായ കേസ്. സക്കരിയ കേസിൽ എട്ടാം പ്രതിയാണ്. പ്ലസ് ടു കഴിഞ്ഞ് ആറുമാസത്തെ മൊബൈൽ ടെക്നൊളജി കോഴ്സ് പഠിച്ച സാങ്കേതിക പരിജ്ഞാനമായിരുന്നു ക്കറിയക്കുണ്ടായിരുന്നത്. കുറ്റം നടത്തിയതായി പറയപ്പെടുന്ന കൊണ്ടോട്ടിയിലെ ജോലിവിട്ട് ഏതാണ്ട് ഒരുവർഷം കഴിഞ്ഞശേഷമായിരുന്നു സക്കരിയയെ അറസ്റ്റു ചെയ്തത്. എന്നാൽ വർഷങ്ങളായി സക്കരിയ്യയുടെ കേസ് പരിഗണിക്കുന്നുണ്ടെങ്കിലും തെളിവുകളില്ലാതെ നീട്ടിക്കൊണ്ടു പോകുന്ന അവസ്ഥയായിരുന്നു.
Stories you may Like
- കെ.എസ്.ആർ.ടി.സി ദീപാവലി സ്പെഷ്യൽ സർവീസുകളിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
- മഅ്ദനിയുടെ യാത്രക്ക് 60 ലക്ഷം രൂപ അകമ്പടിച്ചെലവ് ചുമത്തി കർണാടക പൊലീസ്
- പ്രാർത്ഥിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി പറഞ്ഞ് മഅദനി
- പുഴയ്ക്കടിയിൽ തെരച്ചിൽ തുടരുന്നു; മരണം ഇനിയും ഉയർന്നേക്കാം
- അബ്ദുന്നാസിർ മഅ്ദനി അൻവാർശേരിയിൽ എത്തി;
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്