Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യ കാഴ്ചയിൽ തന്നെ പ്രണയം മൊട്ടിട്ടു; പിന്നെ ഭർത്താവ് ജോലിക്കു പോകുന്നതോടെ സമയം ചെലവിടുന്നത് കാമുകനൊപ്പം; മൂന്നു കുട്ടികളുടെ പിതാവായ കാമുകനുമൊത്തുള്ള രഹസ്യ വേഴ്ച ഭർത്താവ് കണ്ടതും ശാസിച്ചതും പകയായി; ഇതോടെ ഭർത്താവിനെ ഇല്ലാതാക്കാൻ പദ്ധതിയൊരുക്കിയത് ഭാര്യ മുന്നിട്ട് തന്നെ; പാർട്ടിക്കെന്ന് പറഞ്ഞു വിളിച്ചു വരുത്തി കുടുപ്പിച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് കാമുകൻ; കൊലപാതകികൾ കുടുങ്ങിയത് വൈരുദ്ധ്യ മൊഴികളിൽ

ആദ്യ കാഴ്ചയിൽ തന്നെ പ്രണയം മൊട്ടിട്ടു; പിന്നെ ഭർത്താവ് ജോലിക്കു പോകുന്നതോടെ സമയം ചെലവിടുന്നത് കാമുകനൊപ്പം; മൂന്നു കുട്ടികളുടെ പിതാവായ കാമുകനുമൊത്തുള്ള രഹസ്യ വേഴ്ച ഭർത്താവ് കണ്ടതും ശാസിച്ചതും പകയായി; ഇതോടെ ഭർത്താവിനെ ഇല്ലാതാക്കാൻ പദ്ധതിയൊരുക്കിയത് ഭാര്യ മുന്നിട്ട് തന്നെ; പാർട്ടിക്കെന്ന് പറഞ്ഞു വിളിച്ചു വരുത്തി കുടുപ്പിച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് കാമുകൻ; കൊലപാതകികൾ കുടുങ്ങിയത് വൈരുദ്ധ്യ മൊഴികളിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവം പുറംലോകത്തെത്തിയത് പെലീസിന്റെ വിശദമായ അന്വേഷണത്തോടെ. രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 39കാരനായ ദയ റാം എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദയയുടെ ഭാര്യയായ അനിതയും കാമുകൻ അർജുനുമാണ് കുറ്റക്കാരെന്ന് പൊലീസ് കണ്ടെത്തി. ഒരുമിച്ച് ജീവിക്കാനായിട്ടാണ് അർജുനും അനിതയും ചേർന്ന് ദയയെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

മൂന്ന് വർഷം മുമ്പാണ് ദയയും അനിതയും രാജേന്ദർ നഗറിലേക്ക് താമസം മാറുന്നത്. എല്ലാ ദിവസവും ജോലിക്കായി ദയ രാവിലെ തന്നെ വീടുവിട്ടിറങ്ങും. ഇതോടെ അയൽവാസിയായ സ്ത്രീയുമായായിരുന്നു അനിതയുടെ ചങ്ങാത്തം. അവരുടെ കുട്ടിയെയും നോക്കി സംസാരിച്ചാണ് സമയം ചെലവിട്ടിരുന്നത്. 2015 വാലന്റൈൻ ദിനത്തിന് രണ്ട് ദിവസം മുമ്പാണ് അനിത അയൽവാസിയായ അർജുനെ(34) കാണുന്നത്. ഇരുവർക്കും ഒറ്റ നോട്ടത്തിൽ തന്നെ പ്രണയം മൊട്ടിടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പിന്നാലെ ഭർത്താവ് ജോലിക്ക് പോകുന്ന സമയങ്ങളിൽ സല്ലാപം അർജുനൊപ്പമാക്കി മാറ്റി അനിത.

ഈ വർഷം തുടക്കത്തോടെ ഒരുമിച്ച് ജീവിക്കാൻ അനിതയും അർജുനും തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ഇതിനിടെ അനിതയുടെ പെരുമാറ്റത്തിൽ ഭർത്താവ് ദയയ്ക്ക് സംശയം തോന്നിയിരുന്നു. ഒരിക്കൽ ഉച്ച ഭക്ഷണത്തിന് എത്തിയ ദയ കിടപ്പുമുറിയിൽ അർജുനെ കണ്ടതോടെ കാര്യം വ്യക്തമായി.അനിതയെ താക്കീത് ചെയ്യുകയും അർജുനെ ഭീഷണിപ്പെടുത്ത് പറഞ്ഞയയ്ക്കുകയുമാണ് ദയ ചെയ്തത്. എന്നാൽ ഇത് ഇരുവർക്കും വലിയ പകയാക്കി. കൗമാരക്കാരനായ കുട്ടിയുടെ ഭാവി കണക്കിലെടുത്തായിരുന്നു ദയയുടെ നീക്കം. പിന്നീട് കാമുകീകാമുകന്മാർ ദയയെ ഇല്ലാതാക്കാൻ പദ്ധതിയൊരുക്കുകയായിരുന്നു. അതിന് മുൻ കൈയ് എടുത്തത് ഭാര്യയും.

മൂന്ന് കുട്ടികളും ഭാര്യയും അർജുനുണ്ടെങ്കിലും ഇവർ വെസ്റ്റ്ബംഗാളിലായിരുന്നതിനാൽ അത് കമിതാക്കൾ അത് പ്രശ്നമാക്കിയില്ല. ഒക്ടോബർ 16ന് അർജുൻ ദയയെ ഒരു പാർട്ടിക്ക് ക്ഷണിച്ചു. തുടർന്ന് നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ മുകളിൽ കൊണ്ട് പോവുകയും മദ്യം നൽകുകയും ചെയ്തു. മദ്യ ലഹരിയിലായ ദയയെ അർജുൻ കെട്ടിടത്തിന്റെ മുകളിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. 45 അടി ഉയരത്തിൽ നിന്നും വീണ ദയ തലയടിച്ച് മരിക്കുകയായിരുന്നു.

ദയയുടെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത ശേഷം ബാറ്ററി കളയുകയും അർജുൻ അനിതയുടെ കൈയിൽ കൊടുക്കുകയും ചെയ്തു. തുടർന്ന് പൊലീസ് അന്വേഷിക്കുകയാണെങ്കിൽ ദയ ഫോൺ കൊണ്ടുപോയിരുന്നില്ലെന്ന് പറയണമെന്നും പറഞ്ഞു.ഒക്ടോബർ 17ന് മൃതദേഹം കണ്ടെത്തിയ വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിക്കുന്നത്. മൃതദേഹത്തിന് സമീപം ഒരു ബാഗ് പൊലീസ് കണ്ടെത്തി. ഭക്ഷണമുള്ള ചോറ്റ് പാത്രവും മഫൽറും ചില പേപ്പറുകളും ബാറ്ററിയും പൊലീസ് കണ്ടെത്തി. ടെറസിൽ നിന്നും മദ്യവും ഗ്ലാസും പൊലീസ് കണ്ടെത്തി. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണവും ആരംഭിച്ചു.

സംഭവ സ്ഥവത്ത് നിന്നും ലഭിച്ച പേപ്പറിൽ കുറിച്ചിരുന്ന മൂന്ന് ഫോൺ നമ്പറുകളാണ് പൊലീസിന് മൃതദേഹം തിരിച്ചറിയാൻ സഹായകമായത്. ദയയുടെ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകളായിരുന്നു ഇത്. പൊലീസ് ദയയുടെ ഫോൺ വിശദമായി പരിശോധിക്കുകയും അനിതയെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്യുകയും ചെയ്തു. അനിതയുടെ മൊഴികളിലെ വൈരുദ്ധ്യം പൊലീസ് ശ്രദ്ധിച്ചു. മാത്രമല്ല ദയയെ അവസാനമായി ഫോണിൽ ബന്ധപ്പെട്ടത് അർജുനാണെന്നും കണ്ടെത്തി. തുടർന്ന് അനിതയുമായി അർജുന് ബന്ധമുണ്ടെന്നും കണ്ടെത്തിയതോടെ പ്രതികളെ പൊലീസ് കുടുക്കുകയായിരുന്നു. ഇരുവരെയും ചോദ്യം ചെയ്യുകയും ഇവർ കുറ്റസമ്മതം നടത്തുകയും ചെയ്തു.ഇരുവരെയും ചോദ്യം ചെയ്യുകയും ഇവർ കുറ്റസമ്മതം നടത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP