അതിർത്തി കടക്കാതെ, മോർട്ടാറുകളും അത്യാധുനിക ബോഫോഴ്സ് പീരങ്കികളും ഉപയോഗിച്ച് തകർത്ത നാല് ഭീകര കേന്ദ്രങ്ങളും പാക് സൈനിക സംരക്ഷണയിൽ ഉള്ളവ; പാക്ക് ഭീകര ഒളികേന്ദ്രങ്ങളും ആയുധപ്പുരകളും ഇന്ത്യയുടെ കൃത്യമായ നിരീക്ഷണത്തിൽ തന്നെ; തകർത്തത് ലഷ്കറെ തയിബയുടേയും ജയ്ഷെ മുഹമ്മദിന്റേയും ക്യാമ്പുകൾ; പ്രത്യാക്രമണത്തിൽ ഭയന്ന് വിറച്ചത് പാക്ക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനം മുസാഫറാബാദിനു അടുത്തുള്ള നീലം താഴ്വര: പാക്കിസ്ഥാന് ഇന്ത്യ നൽകുന്നത് അടിക്ക് തിരിച്ചടിയെന്ന സന്ദേശം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആർട്ടിലറി ഷെല്ലുകൾ കൊണ്ട് ഇന്ത്യൻ സൈന്യം നടത്തിയ കടന്നാക്രമണത്തിൽ ഭയന്ന് വിറിച്ച് പാക്കിസ്ഥാൻ. ബാലാക്കോട്ട് സൈനിക നീക്കത്തിനു ശേഷം അതിർത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തുന്ന ആദ്യ ആക്രമണമാണിത്. പാക്ക് അധിനിവേശ കശ്മീരിലെ നീലം താഴ്വരയിൽ ജുറ, അത്മുഖം, കുന്ദൽസാഹി എന്നിവിടങ്ങളിലെ ഭീകര ക്യാംപുകളാണ് തകർത്തത്. 10 പാക്ക് സൈനികരെയും 35 ഭീകരരെയും വധിച്ചു. ഇനിയും വെടി നിർത്തൽ കരാർ പാക്കിസ്ഥാൻ ലംഘിച്ചാൽ നിയന്ത്രണ രേഖയ്ക്ക് അപ്പുറം വായു സേനയും കരസേനയും സംയുക്ത ഓർപ്പറേഷൻ നടത്തും. പാക് അധീന കശ്മീരിലെ ലീപ താഴ്വരയിലാണ് നാല് ഭീകരക്യാമ്പുകൾ പ്രവർത്തിച്ചിരുന്നത്. ഇതിൽ മൂന്നെണ്ണം പൂർണമായും തകർത്തു. നാലാമത്തേതിന് സാരമായ കേടുവരുത്തിയെന്ന് സേനാമേധാവി പറഞ്ഞു. നാവിക സേനയും അറേബ്യൻ കടലിൽ സൈനികാഭ്യാസങ്ങൾക്ക് തുടക്കമിടും. ഏത് സാഹചര്യത്തേയും നേരിടാൻ വേണ്ടിയാണ് ഇത്.
ഇന്ത്യൻ സൈന്യം തീരുമാനിക്കുന്ന സമയത്തും സ്ഥലത്തും തിരിച്ചടിക്കുമെന്നു സൈനിക വക്താവ് പറഞ്ഞു. ഇതിനു സൈന്യത്തിന് അവകാശമുണ്ടെന്നും പറഞ്ഞു. പാക്ക് ഒളികേന്ദ്രങ്ങളും ആയുധപ്പുരകളും ഇന്ത്യയുടെ കൃത്യമായ നിരീക്ഷണത്തിലാണെന്നതിന്റെ തെളിവാണു ഈ ആക്രണം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം അവിടേക്കു ഭീകരരെ കടത്തിവിടാൻ പാക്കിസ്ഥാൻ നിരന്തരം ശ്രമം നടത്തുന്നതായി അധികൃതർ കണ്ടെത്തിയിരുന്നു. ഈ വർഷം സെപ്റ്റംബർ വരെ അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് 2050 തവണ. ജൂലൈയിൽ 296 തവണയും ഓഗസ്റ്റിൽ 307 തവണയും സെപ്റ്റംബറിൽ 292 തവണയും പാക്കിസ്ഥാന്റെ പ്രകോപനമുണ്ടായി. ഇനി ഇത് അനുവദിക്കില്ലെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ നിലപാട്. ഇതാണ് പ്രത്യാക്രമണത്തിൽ നിഴലിക്കുന്നതും.
പാക് അധീന കാശ്മീരിൽ 35 ഭീകരർ വരെ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങൾക്കും അവർക്കു പിന്തുണ നൽകുന്ന പാക്ക് സൈനിക പോസ്റ്റുകൾക്കും നേരെ വൻ ആക്രമണമാണ് ഇന്ത്യൻ സൈന്യം നടത്തിയത്. തകർത്ത മുന്ന് ഭീകരത്താവളങ്ങളും നുഴഞ്ഞു കയറ്റക്കാരെ സജ്ജമാക്കി നിർത്താൻ വേണ്ടി പാക് സൈന്യം തയ്യാറാക്കിയതാണ്. അതിർത്തി ഗ്രാമങ്ങളിൽ ശനിയാഴ്ച രാത്രി പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ 2 ഇന്ത്യൻ സൈനികരും ഒരു നാട്ടുകാരനും മരണമടഞ്ഞിരുന്നു. നുഴഞ്ഞു കയറ്റം സജീവമാക്കാനാണ് ഇത്തരം വെടിവയ്പ്പുകൾ. സാധാരണ അതിർത്തിയിലെ വെടിവയ്പ്പിൽ കാര്യങ്ങളൊതുങ്ങും. എന്നാൽ പാക് അധിനിവേശ കാശ്മീരിലെ ക്യാമ്പുകളിലേക്ക് കൃത്യമായി തന്നെ ഇന്ത്യ ആർട്ടിലറി ഷെല്ലുകൾ ഉപയോഗിച്ച് കടന്നാക്രമണം നടത്തുകയായിരുന്നു.
2016 സെപ്റ്റംബറിൽ നിയന്ത്രണരേഖയ്ക്കപ്പുറമുള്ള പാക് ഭീകരക്യാമ്പുകളിൽ ഇന്ത്യ നടത്തിയ 'മിന്നലാക്രമണ'വുമായി ഞായറാഴ്ചത്തേതിനെ താരതമ്യം ചെയ്യാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. തകർന്ന ഭീകരകേന്ദ്രങ്ങൾ പാക് സൈനിക സംരക്ഷണത്തിലായിരുന്നെന്ന് ഇന്ത്യൻ സൈനികവൃത്തങ്ങൾ വ്യക്തമാക്കി. അതിർത്തി കടക്കാതെ, മോർട്ടാറുകളും അത്യാധുനിക പീരങ്കികളും ഉപയോഗിച്ചായിരുന്നു തിരിച്ചടി. ഇതേ മേഖലയിൽ കഴിഞ്ഞ ജൂലൈ 30-നും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. പാക് വെടിവയ്പ്പിൽ അന്നും നിരവധി സാധാരണക്കാർക്കു പരുക്കേറ്റു. നിയമപരമായി ജമ്മു കശ്മീർ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി മാറാൻ ദിവസങ്ങൾ ശേഷിക്കേയാണ് അതിർത്തിയിൽ പാക് പ്രകോപനം. കശ്മീരിലെ സമാധാനാന്തരീക്ഷം തകർക്കാൻ പാക് പിന്തുണയോടെ ഭീകരർ നടത്തുന്ന നീക്കങ്ങളെ സൈന്യം ചെറുത്തുതോൽപ്പിച്ചിരുന്നു. അതിർത്തിയിലും കശ്മീർ താഴ്വരയിലും കനത്ത ജാഗ്രത തുടരുന്നു. ഇതിനിടെയാണ് നിയന്ത്രണ രേഖയിലെ വെടിനർത്തൽ കരാർ ലംഘനം.
അഞ്ചുകൊല്ലത്തിനിടെ പാക്കിസ്ഥാൻ ഏറ്റവുംകൂടുതൽ പ്രാവശ്യം വെടിനിർത്തൽ കരാർ ലംഘിച്ചവർഷമാണിത്. ഒക്ടോബർവരെ 2,310 തവണയാണ് വെടിനിർത്തൽ കരാർ ലംഘിച്ചത്. 2018-ൽ ഇത് 1,629 ആയിരുന്നു. ഇക്കൊല്ലം ഒക്ടോബർവരെ 147 ഭീകരരെ വധിച്ചെന്ന് സൈന്യം അറിയിച്ചു. പാക് അതിക്രമത്തിൽ ഹവിൽദാർ പദം ബഹാദൂർ ശ്രേഷ്ഠ, റൈഫിൾമാൻ ഗാമിൽ കുമാർ ശ്രേഷ്ഠ എന്നിവരാണു വീരമൃത്യു വരിച്ചത്. തുടർന്ന് അർധരാത്രിക്കു ശേഷം ഇന്ത്യ തിരിച്ചടി ആരംഭിച്ചു. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങളാണ് തകർത്തത്.
കശ്മീരിലെ കുപ്വാര ജില്ലയിലെ ടാങ്ധറിന് എതിർവശത്താണു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നീലം താഴ്വര. പാക്ക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിനു സമീപമാണിത്. ഇവിടെയുള്ള ക്യാമ്പുകളാണ് തകർത്തത്. അതിനിടെ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അറിയിച്ചു. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങൾക്കും പാക്ക് സൈനിക പോസ്റ്റുകൾക്കും നേരെ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിന്റെ വിവരങ്ങൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സൈന്യം ധരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം പഞ്ചാബ് മേഖലയിൽ ആളില്ലാ വിമാനങ്ങൾ ആയുധങ്ങൾ വർഷിച്ചിരുന്നു. കഴിഞ്ഞയാഴ്ച 2 ഇന്ത്യൻ സൈനികർ ബാരാമുള്ളയിലും രജൗരിയിലും കൊല്ലപ്പെട്ടിരുന്നു. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് മുതൽ അതിർത്തിയിൽ തുടർച്ചയായ പ്രകോപനമാണ് നടക്കുന്നത്. കശ്മീരിലെ സമാധാനവും ഐക്യവും തകർക്കാനായി ഭീകരരുടെയും ചില ഏജൻസികളുടെയും നിർദേശമനുസരിച്ച് ചിലർ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിനകത്തുള്ളവരും പുറത്തുള്ളവരും അതിലുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങുമ്പോൾ സമാധാനാന്തരീക്ഷം തകർക്കാനാണ് അവരുടെ ശ്രമം. ഇതിനെയണ് സൈന്യം ചെറുക്കുന്നതെന്ന് ബിവിൻ റാവത്ത് പറയുന്നു.
കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധിതവണയാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇതിനെതിരെയായിരുന്നു ആക്രമണം. പാക്കിസ്ഥാൻ തീർത്തും വെട്ടിലായി. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ സേനയുടെ ആക്രമണത്തിൽ മുസഫറാബാദിലെ നൗസേരി മേഖലയിലും നീലം താഴ്വരയിലെ ജുറ മേഖലയിലുമാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായതെന്ന് പാക് അധീന കശ്മീർ ഡെപ്യൂട്ടി കമീഷണർ ബാദർ മുനീർ പറഞ്ഞു.
ഫെബ്രുവരിയിൽ പുൽവാമയിൽ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിന് പകരമായി ഇന്ത്യൻ സേന മിന്നലാക്രമണം നടത്തിയിരുന്നു. ഈ വർഷം സെപ്റ്റംബർ വരെ രണ്ടായിരത്തിലേറെ തവണ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചു. സൈനികരടക്കം 21 പേർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായും സൈനികവൃത്തങ്ങൾ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്