Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അതിർത്തി കടക്കാതെ, മോർട്ടാറുകളും അത്യാധുനിക ബോഫോഴ്‌സ് പീരങ്കികളും ഉപയോഗിച്ച് തകർത്ത നാല് ഭീകര കേന്ദ്രങ്ങളും പാക് സൈനിക സംരക്ഷണയിൽ ഉള്ളവ; പാക്ക് ഭീകര ഒളികേന്ദ്രങ്ങളും ആയുധപ്പുരകളും ഇന്ത്യയുടെ കൃത്യമായ നിരീക്ഷണത്തിൽ തന്നെ; തകർത്തത് ലഷ്‌കറെ തയിബയുടേയും ജയ്‌ഷെ മുഹമ്മദിന്റേയും ക്യാമ്പുകൾ; പ്രത്യാക്രമണത്തിൽ ഭയന്ന് വിറച്ചത് പാക്ക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനം മുസാഫറാബാദിനു അടുത്തുള്ള നീലം താഴ്‌വര: പാക്കിസ്ഥാന് ഇന്ത്യ നൽകുന്നത് അടിക്ക് തിരിച്ചടിയെന്ന സന്ദേശം

അതിർത്തി കടക്കാതെ, മോർട്ടാറുകളും അത്യാധുനിക ബോഫോഴ്‌സ് പീരങ്കികളും ഉപയോഗിച്ച് തകർത്ത നാല് ഭീകര കേന്ദ്രങ്ങളും പാക് സൈനിക സംരക്ഷണയിൽ ഉള്ളവ; പാക്ക് ഭീകര ഒളികേന്ദ്രങ്ങളും ആയുധപ്പുരകളും ഇന്ത്യയുടെ കൃത്യമായ നിരീക്ഷണത്തിൽ തന്നെ; തകർത്തത് ലഷ്‌കറെ തയിബയുടേയും ജയ്‌ഷെ മുഹമ്മദിന്റേയും ക്യാമ്പുകൾ; പ്രത്യാക്രമണത്തിൽ ഭയന്ന് വിറച്ചത് പാക്ക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനം മുസാഫറാബാദിനു അടുത്തുള്ള നീലം താഴ്‌വര: പാക്കിസ്ഥാന് ഇന്ത്യ നൽകുന്നത് അടിക്ക് തിരിച്ചടിയെന്ന സന്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആർട്ടിലറി ഷെല്ലുകൾ കൊണ്ട് ഇന്ത്യൻ സൈന്യം നടത്തിയ കടന്നാക്രമണത്തിൽ ഭയന്ന് വിറിച്ച് പാക്കിസ്ഥാൻ. ബാലാക്കോട്ട് സൈനിക നീക്കത്തിനു ശേഷം അതിർത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തുന്ന ആദ്യ ആക്രമണമാണിത്. പാക്ക് അധിനിവേശ കശ്മീരിലെ നീലം താഴ്‌വരയിൽ ജുറ, അത്മുഖം, കുന്ദൽസാഹി എന്നിവിടങ്ങളിലെ ഭീകര ക്യാംപുകളാണ് തകർത്തത്. 10 പാക്ക് സൈനികരെയും 35 ഭീകരരെയും വധിച്ചു. ഇനിയും വെടി നിർത്തൽ കരാർ പാക്കിസ്ഥാൻ ലംഘിച്ചാൽ നിയന്ത്രണ രേഖയ്ക്ക് അപ്പുറം വായു സേനയും കരസേനയും സംയുക്ത ഓർപ്പറേഷൻ നടത്തും. പാക് അധീന കശ്മീരിലെ ലീപ താഴ്‌വരയിലാണ് നാല് ഭീകരക്യാമ്പുകൾ പ്രവർത്തിച്ചിരുന്നത്. ഇതിൽ മൂന്നെണ്ണം പൂർണമായും തകർത്തു. നാലാമത്തേതിന് സാരമായ കേടുവരുത്തിയെന്ന് സേനാമേധാവി പറഞ്ഞു. നാവിക സേനയും അറേബ്യൻ കടലിൽ സൈനികാഭ്യാസങ്ങൾക്ക് തുടക്കമിടും. ഏത് സാഹചര്യത്തേയും നേരിടാൻ വേണ്ടിയാണ് ഇത്.

ഇന്ത്യൻ സൈന്യം തീരുമാനിക്കുന്ന സമയത്തും സ്ഥലത്തും തിരിച്ചടിക്കുമെന്നു സൈനിക വക്താവ് പറഞ്ഞു. ഇതിനു സൈന്യത്തിന് അവകാശമുണ്ടെന്നും പറഞ്ഞു. പാക്ക് ഒളികേന്ദ്രങ്ങളും ആയുധപ്പുരകളും ഇന്ത്യയുടെ കൃത്യമായ നിരീക്ഷണത്തിലാണെന്നതിന്റെ തെളിവാണു ഈ ആക്രണം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം അവിടേക്കു ഭീകരരെ കടത്തിവിടാൻ പാക്കിസ്ഥാൻ നിരന്തരം ശ്രമം നടത്തുന്നതായി അധികൃതർ കണ്ടെത്തിയിരുന്നു. ഈ വർഷം സെപ്റ്റംബർ വരെ അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് 2050 തവണ. ജൂലൈയിൽ 296 തവണയും ഓഗസ്റ്റിൽ 307 തവണയും സെപ്റ്റംബറിൽ 292 തവണയും പാക്കിസ്ഥാന്റെ പ്രകോപനമുണ്ടായി. ഇനി ഇത് അനുവദിക്കില്ലെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ നിലപാട്. ഇതാണ് പ്രത്യാക്രമണത്തിൽ നിഴലിക്കുന്നതും.

പാക് അധീന കാശ്മീരിൽ 35 ഭീകരർ വരെ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങൾക്കും അവർക്കു പിന്തുണ നൽകുന്ന പാക്ക് സൈനിക പോസ്റ്റുകൾക്കും നേരെ വൻ ആക്രമണമാണ് ഇന്ത്യൻ സൈന്യം നടത്തിയത്. തകർത്ത മുന്ന് ഭീകരത്താവളങ്ങളും നുഴഞ്ഞു കയറ്റക്കാരെ സജ്ജമാക്കി നിർത്താൻ വേണ്ടി പാക് സൈന്യം തയ്യാറാക്കിയതാണ്. അതിർത്തി ഗ്രാമങ്ങളിൽ ശനിയാഴ്ച രാത്രി പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ 2 ഇന്ത്യൻ സൈനികരും ഒരു നാട്ടുകാരനും മരണമടഞ്ഞിരുന്നു. നുഴഞ്ഞു കയറ്റം സജീവമാക്കാനാണ് ഇത്തരം വെടിവയ്‌പ്പുകൾ. സാധാരണ അതിർത്തിയിലെ വെടിവയ്‌പ്പിൽ കാര്യങ്ങളൊതുങ്ങും. എന്നാൽ പാക് അധിനിവേശ കാശ്മീരിലെ ക്യാമ്പുകളിലേക്ക് കൃത്യമായി തന്നെ ഇന്ത്യ ആർട്ടിലറി ഷെല്ലുകൾ ഉപയോഗിച്ച് കടന്നാക്രമണം നടത്തുകയായിരുന്നു.

2016 സെപ്റ്റംബറിൽ നിയന്ത്രണരേഖയ്ക്കപ്പുറമുള്ള പാക് ഭീകരക്യാമ്പുകളിൽ ഇന്ത്യ നടത്തിയ 'മിന്നലാക്രമണ'വുമായി ഞായറാഴ്ചത്തേതിനെ താരതമ്യം ചെയ്യാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. തകർന്ന ഭീകരകേന്ദ്രങ്ങൾ പാക് സൈനിക സംരക്ഷണത്തിലായിരുന്നെന്ന് ഇന്ത്യൻ സൈനികവൃത്തങ്ങൾ വ്യക്തമാക്കി. അതിർത്തി കടക്കാതെ, മോർട്ടാറുകളും അത്യാധുനിക പീരങ്കികളും ഉപയോഗിച്ചായിരുന്നു തിരിച്ചടി. ഇതേ മേഖലയിൽ കഴിഞ്ഞ ജൂലൈ 30-നും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. പാക് വെടിവയ്‌പ്പിൽ അന്നും നിരവധി സാധാരണക്കാർക്കു പരുക്കേറ്റു. നിയമപരമായി ജമ്മു കശ്മീർ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി മാറാൻ ദിവസങ്ങൾ ശേഷിക്കേയാണ് അതിർത്തിയിൽ പാക് പ്രകോപനം. കശ്മീരിലെ സമാധാനാന്തരീക്ഷം തകർക്കാൻ പാക് പിന്തുണയോടെ ഭീകരർ നടത്തുന്ന നീക്കങ്ങളെ സൈന്യം ചെറുത്തുതോൽപ്പിച്ചിരുന്നു. അതിർത്തിയിലും കശ്മീർ താഴ്‌വരയിലും കനത്ത ജാഗ്രത തുടരുന്നു. ഇതിനിടെയാണ് നിയന്ത്രണ രേഖയിലെ വെടിനർത്തൽ കരാർ ലംഘനം.

അഞ്ചുകൊല്ലത്തിനിടെ പാക്കിസ്ഥാൻ ഏറ്റവുംകൂടുതൽ പ്രാവശ്യം വെടിനിർത്തൽ കരാർ ലംഘിച്ചവർഷമാണിത്. ഒക്ടോബർവരെ 2,310 തവണയാണ് വെടിനിർത്തൽ കരാർ ലംഘിച്ചത്. 2018-ൽ ഇത് 1,629 ആയിരുന്നു. ഇക്കൊല്ലം ഒക്ടോബർവരെ 147 ഭീകരരെ വധിച്ചെന്ന് സൈന്യം അറിയിച്ചു. പാക് അതിക്രമത്തിൽ ഹവിൽദാർ പദം ബഹാദൂർ ശ്രേഷ്ഠ, റൈഫിൾമാൻ ഗാമിൽ കുമാർ ശ്രേഷ്ഠ എന്നിവരാണു വീരമൃത്യു വരിച്ചത്. തുടർന്ന് അർധരാത്രിക്കു ശേഷം ഇന്ത്യ തിരിച്ചടി ആരംഭിച്ചു. ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങളാണ് തകർത്തത്.

കശ്മീരിലെ കുപ്‌വാര ജില്ലയിലെ ടാങ്ധറിന് എതിർവശത്താണു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നീലം താഴ്‌വര. പാക്ക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിനു സമീപമാണിത്. ഇവിടെയുള്ള ക്യാമ്പുകളാണ് തകർത്തത്. അതിനിടെ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അറിയിച്ചു. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങൾക്കും പാക്ക് സൈനിക പോസ്റ്റുകൾക്കും നേരെ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിന്റെ വിവരങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ സൈന്യം ധരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം പഞ്ചാബ് മേഖലയിൽ ആളില്ലാ വിമാനങ്ങൾ ആയുധങ്ങൾ വർഷിച്ചിരുന്നു. കഴിഞ്ഞയാഴ്ച 2 ഇന്ത്യൻ സൈനികർ ബാരാമുള്ളയിലും രജൗരിയിലും കൊല്ലപ്പെട്ടിരുന്നു. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് മുതൽ അതിർത്തിയിൽ തുടർച്ചയായ പ്രകോപനമാണ് നടക്കുന്നത്. കശ്മീരിലെ സമാധാനവും ഐക്യവും തകർക്കാനായി ഭീകരരുടെയും ചില ഏജൻസികളുടെയും നിർദേശമനുസരിച്ച് ചിലർ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിനകത്തുള്ളവരും പുറത്തുള്ളവരും അതിലുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങുമ്പോൾ സമാധാനാന്തരീക്ഷം തകർക്കാനാണ് അവരുടെ ശ്രമം. ഇതിനെയണ് സൈന്യം ചെറുക്കുന്നതെന്ന് ബിവിൻ റാവത്ത് പറയുന്നു.

കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധിതവണയാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇതിനെതിരെയായിരുന്നു ആക്രമണം. പാക്കിസ്ഥാൻ തീർത്തും വെട്ടിലായി. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ സേനയുടെ ആക്രമണത്തിൽ മുസഫറാബാദിലെ നൗസേരി മേഖലയിലും നീലം താഴ്‌വരയിലെ ജുറ മേഖലയിലുമാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായതെന്ന് പാക് അധീന കശ്മീർ ഡെപ്യൂട്ടി കമീഷണർ ബാദർ മുനീർ പറഞ്ഞു.

ഫെബ്രുവരിയിൽ പുൽവാമയിൽ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിന് പകരമായി ഇന്ത്യൻ സേന മിന്നലാക്രമണം നടത്തിയിരുന്നു. ഈ വർഷം സെപ്റ്റംബർ വരെ രണ്ടായിരത്തിലേറെ തവണ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചു. സൈനികരടക്കം 21 പേർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായും സൈനികവൃത്തങ്ങൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP