Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയറ്റിലുള്ളത് നിറപറ മുതലാളിയുടെ കുഞ്ഞെന്ന് ആവർത്തിച്ച് സീമ; എറണാകുളത്ത് ഹോട്ടലിൽ കണ്ട ദിവസവും ഗർഭാവസ്ഥയുടെ ദൈർഘ്യവും ഒത്തുപോകുന്നില്ലെന്ന് വിശദീകരിച്ച് പൊലീസും; സത്യം തെളിയാൻ ഡിഎൻഎ പരിശോധന അതിനിർണ്ണായകമാകും; ബിജു കർണ്ണന്റെ വാദങ്ങൾക്കൊപ്പം ചേർന്ന് അന്വേഷണം; ബ്ലാക് മെയിലിംഗിലൂടെ കിട്ടിയ പണം എന്തു ചെയ്തുവെന്ന് കണ്ടെത്താനും അന്വേഷണം; സെക്‌സ് റാക്കറ്റ് ക്യൂൻ പറയുന്നതെല്ലാം പച്ചക്കള്ളമോ?

വയറ്റിലുള്ളത് നിറപറ മുതലാളിയുടെ കുഞ്ഞെന്ന് ആവർത്തിച്ച് സീമ; എറണാകുളത്ത് ഹോട്ടലിൽ കണ്ട ദിവസവും ഗർഭാവസ്ഥയുടെ ദൈർഘ്യവും ഒത്തുപോകുന്നില്ലെന്ന് വിശദീകരിച്ച് പൊലീസും; സത്യം തെളിയാൻ ഡിഎൻഎ പരിശോധന അതിനിർണ്ണായകമാകും; ബിജു കർണ്ണന്റെ വാദങ്ങൾക്കൊപ്പം ചേർന്ന് അന്വേഷണം; ബ്ലാക് മെയിലിംഗിലൂടെ കിട്ടിയ പണം എന്തു ചെയ്തുവെന്ന് കണ്ടെത്താനും അന്വേഷണം; സെക്‌സ് റാക്കറ്റ് ക്യൂൻ പറയുന്നതെല്ലാം പച്ചക്കള്ളമോ?

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: വ്യവസായി ബിജു കർണ്ണന് താനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകൾ കൈവശമുണ്ടെന്ന വാദത്തിൽ ഉറച്ച് തട്ടിപ്പുകേസ്സിൽ അറസ്റ്റിലായ ചാലക്കുടി സ്വദേശിനി സീമ. തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പിതാവ് ബിജുവാണെന്ന് ഇന്നലെയും സീമ പൊലീസിൽ ആവർത്തിച്ച് വ്യക്തമാക്കുകയാണ്. ഇത് പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. തെളിവ് ശേഖരണത്തിനായി പെരുമ്പാവൂർ പൊലീസ് സീമയെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

മണിക്കൂറികളോളം ചോദ്യം ചെയ്തെങ്കിലും ഇതുവരെ തന്റെ കൈവശമെത്തിയ തുക ഏതുവഴിക്ക് ചിലവഴിച്ചു എന്ന കാര്യത്തിൽ ഇവർ വ്യക്തമായ ഉത്തരം നൽകിയില്ല. 15 ലക്ഷത്തോളം രൂപ സ്ഥലം വാങ്ങുന്നതിനായി ചിലവഴിച്ചു എന്നും ബാക്കി തുക ചികത്സയ്ക്കായി വിനയോഗിച്ചു എന്നും മറ്റുമാണ് സീമ പൊലീസിൽ സമ്മതിച്ചിട്ടുള്ളത്. തൃശൂർ ജില്ലയിൽ രണ്ടിടത്തായി 20 സെന്റ് സ്ഥലം വാങ്ങിയതായി സീമ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചുവരുന്നതായി പൊലീസ് വ്യക്തമാക്കി.

ബിജുവിനെ വലിയിൽ വീഴ്‌ത്താൻ സീമയും ഇപ്പോൾ ഒപ്പം താമസിച്ചുവരുന്ന ആജീർ ഹുസൈനും ചേർന്ന് പദ്ധതി ആവിഷ്‌കരിച്ചിരിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരിക്കാം ബിജുവിനെ എറണാകുളത്ത് ഹോട്ടലിൽ കണ്ടുമുട്ടിയതെന്നും കരുതുന്നു. ഇവർ അവകാശപ്പെടുന്ന തീയതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്ന് സ്ഥാപിക്കുന്നതിന് ശ്രമം നടക്കുന്നതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ആരോപണത്തിൽ കഴമ്പില്ലന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഡി എൻ എ ടെസ്റ്റിന് തയ്യാറാണെന്നും ബിജു വാക്കാൽ പൊലീസിനെ അറിയിച്ചതായിട്ടാണ് സൂചന.

ബിജുവും താനും ഹോട്ടലിൽ കഴിഞ്ഞതിന് പിന്നാലെയാണ് താൻ ഗർഭിണിയായതെന്നാണ് സീമ ആവർത്തിച്ച് വ്യക്തമാക്കുന്നത്. എന്നാൽ ഹോട്ടലിൽ കഴിഞ്ഞെന്ന് സീമ പറഞ്ഞ തീയതിയും ഗർഭാവസ്ഥയുടെ ദൈർഘ്യവും ഒത്തുപോകുന്നില്ലന്നില്ലന്ന വിവരമാണ് പ്രാഥമീക മെഡിക്കൽ പരിശോധനയിൽ പൊലീസിന് ലഭിച്ചിട്ടുള്ളത്. സീമ അറസ്റ്റിലായതോടെ ഒപ്പം താമസിച്ചിരുന്ന സജീർ ഒളിവിൽപോയി. ഇയാളെ ഇപ്പോൾ കേസ്സിൽ പ്രതി ചേർത്തിട്ടില്ലന്നും അന്വേഷണം പൂർത്തിയാവുന്ന മുറയ്ക്കെ സംഭവത്തിൽ ഇയാൾക്കുള്ള പങ്ക് വ്യക്തമാവു എന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. സീമയെ ഇന്നലെ സ്വന്തം വീട്ടിലും ചാലക്കുടിയിലെ താമസസ്ഥലത്തും എത്തിച്ച് പൊലീസ് തെളിവെടുത്തു. ഇന്നലെ വൈകുന്നേരത്തോടെ സീമയെ വീണ്ടും കോടതിയിൽ ഹാജരാക്കി, റിമാന്റ് ചെയ്തു.

സീമയുമായി അടുത്ത ഘട്ടത്തിൽ ഇവരുടെ ചെയ്തികളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നും മോശം സാഹചര്യത്തിലാണ് ഇവരുടെ ജീവിതമെന്ന് മനസ്സിലാക്കിയതോടെ താൻ ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നെന്നും തുടർന്നാണ് ഗർഭത്തിന്റെ ഉത്തരവാദി താനാണെന്ന് പുറത്തറിയിക്കുമെന്ന് ഭീഷിണിപ്പെടുത്തി സീമ പണം കൈക്കലാക്കിയെന്നുമാണ് ബിജു പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഇത്തരമൊരു വിവരം പുറത്തറിഞ്ഞാലുണ്ടാവുന്ന മാനക്കേടോർത്താണ് താൻ ഭീഷിണയ്ക്കുവഴങ്ങി പണം നൽകിയതെന്നും വീണ്ടും പണം ആവശ്യപ്പെട്ടുള്ള ഇവരുടെ ശല്യം തുടർന്നതിനെത്തുടർന്നാണ് താൻ പരാതി നൽകാൻ നിർബന്ധിതനായതെന്നുമാണ് ബിജു പെരുമ്പാവൂർ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. പരാതിയിൽ പറയുന്ന മുഴുവൻ തുകയും സീമ കൈപ്പറ്റിയെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് സ്ഥിരീകരിച്ചു.

മുഴുവൻ തുകയും ബാങ്ക് അക്കൗണ്ട് വഴിയാണ് നൽകിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൈപ്പറ്റിയ തുകയിൽ 4 ലക്ഷം രൂപ ഒപ്പം പിടിയിലായ സഹലിനും 25000 രൂപ ഈ കേസ്സുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ കുന്നന്ദംകുളം വേലൂർ ആലുങ്കൽ മൻസൂറിനും നൽകിയെന്നും ബാക്കി തുകകൊണ്ട് തൃശ്ശൂരിൽ രണ്ടിടത്തായി 20 സെന്റ് സ്ഥലം വാങ്ങിയെന്നും സീമ പിടിയിലായ ദിവസം പൊലീസിനോട് സമ്മതിച്ചിരുന്നു.

സീമ ബിജു കർണ്ണനുമായി അടുത്തത് സിനിമാ നടിയെന്ന് പരിചയപ്പെടുത്തിയാണ്. ഫെയ്‌സ് ബുക് വഴി പരിചയപ്പെട്ട് 19 വയസ്സുള്ള വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലെ ഇടനിലക്കാരി വെറ്റിലപ്പാറ ചിക്ലായി പുതിയേടത്ത് സിന്ധുവിന്റെ സുഹൃത്താണ് സീമ. സമാനമായ ഒട്ടേറെ സംഭവങ്ങളിൽ പ്രതിയായ സിന്ധുവിനൊപ്പം സീമയും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. സീമയേയും ഈയിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാന രീതിയിൽ തട്ടിപ്പു നടത്തുന്ന സംഘങ്ങളുമായി സീമയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരത്തെ തുടർന്നു വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചു.

വളരെ ആകർഷകമായി സംസാരിച്ചാണ് സീമയും കാമുകൻ ഷാഹിനും ഇരകളെ വീഴ്‌ത്തുന്നത്. ബിജു കർണ്ണനെ കുടുക്കാൻ അവർ മൂന്നു വർഷം കാത്തിരുന്നു. ചെറുപ്പത്തിൽ വിവാഹം കഴിഞ്ഞ സീമ മൂന്ന് മാസം കഴിയും മുമ്പ് ബന്ധം പിരിഞ്ഞു. വഴിവിട്ട ജീവിതം നയിച്ച സീമ ആലുവ, അങ്കമാലി, തൃശൂർ, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വാടകയ്ക്കു താമസിച്ചിട്ടുണ്ട്. നാലാമത്തെ ഭർത്താവിനൊപ്പമാണു ചാലക്കുടിയിൽ താമസിക്കുന്നത്. പെൺകുട്ടികൾക്കായി തുടക്കത്തിൽ വലിയതുക വീട്ടുകാരെ ഏൽപ്പിച്ചു സിനിമാനടിയാക്കാമെന്ന വാഗ്ദാനവും നൽകാറുണ്ട്. സീമയ്ക്ക് അമ്മു, അബി എന്നീ വിളിപ്പേരുകളുമുണ്ട്.

കഴിഞ്ഞ മാസം തൃശൂർ നഗരത്തിലെ പി.ഒ. റോഡിൽനിന്നു സീമയെ പെൺവാണിഭത്തിനു പിടികൂടിയിരുന്നു. സീമയ്‌ക്കൊപ്പം വയനാട് സ്വദേശി സക്കീന, മൂന്ന് ഇതരസംസ്ഥാന പെൺകുട്ടികൾ എന്നിവരടക്കം ആറുപേരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും സോഷ്യൽ മീഡിയ ഉപയോഗിച്ച് ബ്ലാക്‌മെയിൽ സാമ്പത്തിക തട്ടിപ്പുകൾ പെരുകുന്നതായാണ് പൊലീസ് വിലയിരുത്തൽ. വാട്‌സാപ് ഗ്രൂപ്പുകളിലൂടെയും മറ്റും പരിചയപ്പെടുന്നവരുടെ സാമ്പത്തികനില പഠിച്ചശേഷമാണ് അവരെ വലയിലാക്കുന്നതും തട്ടിപ്പിൽ പെടുത്തുന്നതും. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്നതാണ് മിക്ക തട്ടിപ്പു സംഘങ്ങളും. സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നരെ ആകർഷിച്ചു വലയിലാക്കുകയാണ് പതിവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP