മഹാരാഷ്ട്രയിൽ ഏവരും പ്രവചിക്കുന്നത് ഫട്നാവീസ് മാജിക്ക്; ഹരിയാനയിലെ സേഫ് വിക്കറ്റിൽ അമിത് ലക്ഷ്യമിടുന്നത് 90ൽ 75 സീറ്റുകൾ; ജമ്മുകാശ്മീർ ഉയർത്തിയത് നേട്ടമാകുമെന്ന പ്രതീക്ഷയിൽ ബിജെപി; ദേശീയ പ്രശ്നമായ സാമ്പത്തിക മാന്ദ്യം പോലും ചർച്ചയാക്കാനാവാതെ പ്രതിപക്ഷവും; നാളത്തെ വോട്ടെടുപ്പ് ബിജെപിക്കും കോൺഗ്രസിനും ഇടതിനും അതിനിർണ്ണായകം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കും. രണ്ടിടത്തും ജയമുറപ്പിച്ച മട്ടിലാണു ബിജെപി. കോൺഗ്രസാകട്ടെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെയും സംഘടനാ പ്രതിസന്ധിയുടെയും നടുവിലും. പുറത്തുവന്ന സർവേഫലങ്ങൾ രണ്ടിടത്തും ബിജെപി ജയമാണു പ്രവചിക്കുന്നത്. ഈ സർവ്വേ ഫലങ്ങൾ തെറ്റിയാൽ അത് മോദി സർക്കാരിനെതിരായ വിലയിരുത്തലായി ചർച്ചയാകും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതാണു പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പു റാലികളിൽ പ്രധാനമായി ഉന്നയിച്ചത്. സാമ്പത്തിക മാന്ദ്യമാണു ദേശീയ പ്രശ്നമെങ്കിലും അത് ഭരണവിരുദ്ധ വിഷയമാക്കാൻ പ്രതിപക്ഷ കക്ഷികൾക്കു സാധിച്ചുമില്ല.
കേരളത്തിലുൾപ്പെടെ 16 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 51 നിയമസഭാ മണ്ഡലങ്ങളിലും നാളെ ഉപതിരഞ്ഞെടുപ്പു നടക്കുന്നു. ഇതിൽ 20 എണ്ണം ബിജെപിയുടെയും 12 എണ്ണം കോൺഗ്രസിന്റെയും സിറ്റിങ് സീറ്റുകളാണ്. നാലെണ്ണം ജെഡിയുവിന്റെയും. ഏറ്റവും കൂടുതൽ സീറ്റിൽ (11) ഉപതിരഞ്ഞെടുപ്പുള്ളത് യുപിയിലാണ്. ഇതിൽ 9 എണ്ണം ബിജെപിയുടെ സിറ്റിങ് സീറ്റുകളും. ദേശീയ പൗര രജിസ്റ്ററിന്റെ (എൻആർസി) അന്തിമ പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു നടുവിൽ നിൽക്കുന്ന അസമിൽ നാലിടത്താണ് ഉപതിരഞ്ഞെടുപ്പ്. സിക്കിമിലെ 3 സീറ്റിലെ ഫലം സംസ്ഥാന നിയമസഭയുടെ ഭാവിയിൽ നിർണായകമാണ്. ആകെ 32 സീറ്റുള്ള നിയമസഭയിൽ എസ്കെഎം 17 സീറ്റിലും എസ്ഡിഎഫ് 15 സീറ്റിലുമാണ് വിജയിച്ചത്. ഇപ്പോഴത് 1613 എന്ന സ്ഥിതിയിലാണ്. മൂന്നു സീറ്റിലും എസ്ഡിഎഫ് ജയിച്ചാൽ 1616 എന്ന സ്ഥിതിയാവും. ലോക് ജനശക്തി പാർട്ടി നേതാവ് രാമചന്ദ്ര പാസ്വാൻ അന്തരിച്ചതിനാലുള്ള ഒഴിവിൽ ബിഹാറിലെ സമസ്തിപുർ ലോക്സഭാ മണ്ഡലത്തിലും നാളെ ഉപതിരഞ്ഞെടുപ്പുണ്ട്.
ബിജെപിക്കും കോൺഗ്രസിനും ഇടതുപക്ഷത്തിനും നിർണ്ണായകമാണ് ഈ വോട്ടെടുപ്പ്. മഹാരാഷ്ട്രയിലും ഹരിയാനയിലും യുപിയിലും ബിജെപിക്ക് ജയിച്ചേ മതിയാകൂ. ഇല്ലെങ്കിൽ അത് പ്രതിപക്ഷത്തിന്റെ അതിശക്തമായ തിരിച്ചുവരവിലേക്ക് കാര്യങ്ങളെത്തിക്കും. സാധാരണ ഉപതെരഞ്ഞെടുപ്പുകളിൽ തോൽക്കുകായാണ് ബിജെപി പതിവ്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലും ഹരിയാനയിലും ജയിച്ചാൽ അത് പറഞ്ഞ് ഉപതെരഞ്ഞെടുപ്പ് തോൽവികളെ ന്യായീകരിക്കാം. എന്നാൽ കോൺഗ്രസിന് എല്ലായിടവും നിർണ്ണായകമാണ്. തിരിച്ചുവരാനുള്ള കരുത്തുണ്ടെന്ന് തെളിയിക്കാനുള്ള അവസരമാണ് ഇത്. കേരളത്തിൽ ജയിച്ചാൽ ഇടതുപക്ഷവും ചർച്ചയാകും. എന്നാൽ അഞ്ചിടത്തും തോറ്റാൽ അത് ഇടത് പാർട്ടികളുടെ ശക്തിക്ഷയമാകും വിലയിരുത്തും.
മഹാരാഷ്ട്ര പടിക്കാൻ മറാത്ത രാഷ്ട്രീയം
മഹാരാഷ്ട്രയിൽ ബിജെപി തരംഗമെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്.. ഈ തിരഞ്ഞെടുപ്പോടെ നാല്പത്തിയെട്ടുകാരനായ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ശക്തനായ നേതാവും ബിജെപിയുടെ ദേശീയ മുഖവുമായി മാറുമെന്നാണ് വിലയിരുത്തൽ. ബിജെപി-ശിവസേന സഖ്യത്തിൽ ബിജെപി. തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം നേടുമോ എന്നുമാത്രമാണ് അറിയാനുള്ളത്. ഇത്തവണത്തെ മത്സരത്തിൽ പന്ത് ബിജെപിയുടെ കാലിൽമാത്രമാണ്. പണം, അധികാരം, രാജ്യസ്നേഹം ഉൾപ്പെടെയുള്ള വികാരങ്ങൾ ബിജെപി. നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ബിജെപിക്ക് നൽകുന്ന വോട്ട് പാക്കിസ്ഥാനെതിരേയുള്ള വോട്ടെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണം. മുന്മന്ത്രിമാരടക്കം രണ്ടു ഡസനിലേറെ നേതാക്കളാണു ചുരുങ്ങിയ നാളുകൾക്കിടെ പ്രതിപക്ഷത്തുനിന്നു ബിജെപിയിലേക്കും ശിവസേനയിലേക്കും ചാടിയത്.
2014 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും ശിവസേനയ്ക്കുംകൂടി 47.2 ശതമാനം വോട്ട് കിട്ടിയപ്പോൾ, 2019 ലോകസഭാ തിരഞ്ഞെടുപ്പിൽ അത് 51 ശതമാനമായി ഉയർന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും നേരിടുന്ന ഏറ്റവുംവലിയ ഭീഷണി കോൺഗ്രസ്-എൻ.സി.പി. സ്ഥാനാർത്ഥികളുടേതല്ല. വിമതന്മാരുടേതാണ്. അവർക്കെതിരേ നടപടികൾ സ്വീകരിച്ച് പുറത്താക്കിയിട്ടുണ്ടെങ്കിലും വിമതശല്യം തന്നെയാണ് ഭരണകക്ഷി പാർട്ടികളുടെ മുന്നിലെ പ്രശ്നം. പാർട്ടികളെക്കാൾ പ്രാദേശിക നേതാക്കൾക്ക് ആധിപത്യമുള്ള മഹാരാഷ്ട്രയിൽ നിയമസഭയിൽ സീറ്റ് ലഭിക്കാത്ത നേതാക്കൾ വിമതരായി മത്സരരംഗത്തുണ്ട്. മിക്ക മണ്ഡലങ്ങളിലും പതിനായിരത്തിന് താഴെ വോട്ടുകൾക്ക് ജയപരാജയങ്ങൾ നിർണയിക്കുന്ന മഹാരാഷ്ട്രയിൽ വിമതരുടെ സാന്നിധ്യം വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടയിൽ കോൺഗ്രസ്-എൻ.സി.പി. സഖ്യത്തിന് തലവേദനയായി നിൽക്കുന്ന പ്രകാശ് അംബേദ്കറുടെ പാർട്ടി സാന്നിധ്യം ബിജെപി. സഖ്യത്തിന് ഗുണകരമാവും.
ആദ്യമായി താക്കറെ കുടുംബത്തിൽനിന്ന് ഒരാൾ ഇത്തവണ മത്സരരംഗത്തെത്തി. ശിവസേനമുഖ്യൻ ഉദ്ദവ് താക്കറെയുടെ മകൻ ആദിത്യ മുംബൈയിലെ വർളിയിലാണ് മത്സരിക്കുന്നത്. ഉപമുഖ്യമന്ത്രി പദമാണ് ലക്ഷ്യം. 288 നിയമസഭയിൽ 144 സീറ്റ് തങ്ങൾക്ക് വേണമെന്ന് വാശിപിടിച്ച ശിവസേന പിന്നീട് 124 സീറ്റിൽ കീഴടങ്ങുന്നതാണ് കണ്ടത്. ശിവസേനയ്ക്ക് ശക്തമായ വേരോട്ടമുള്ള മണ്ണിൽപ്പോലും അവർക്ക് സീറ്റ് നൽകാതെ ശിവസേനയെ ഫഡ്നവിസ് തളച്ചിട്ടു. ഈ തിരഞ്ഞെടുപ്പോടെ ബിജെപി. ശിവസേനയെ പൂർണമായും വിഴുങ്ങാനുള്ള തയ്യാറെടുപ്പിലാണ്. വിനായക ദാമോദർ സവർക്കർക്കും കവിയും സാമൂഹിക പരിഷ്കർത്താവുമായ ജ്യോതിറാവു ഫുലേക്കും ഭാര്യ സാവിത്രിഭായി ഫുലേക്കും ഭാരതരത്നം നൽകുമെന്ന് ബിജെപി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ്. ബിജെപി. ദേശസ്നേഹത്തോടൊപ്പം മറാഠ വികാരവും ആളിക്കത്തിച്ച് കൂടുതൽ സീറ്റുകൾ നേടി ശിവസേനയെ മറികടക്കാനുള്ള നീക്കമാണ് നടത്തുന്നത്.
ഹരിയാനയിൽ ബിജെപി സേഫോ?
ഗുസ്തി ഒരു ആവേശമായി സിരകളിൽ കൊണ്ടുനടക്കുന്നവരാണ് ഹരിയാനക്കാർ. തുടർഭരണം തേടുന്ന ബിജെപി ഇത്തവണ 'സേഫ് വിക്കറ്റി'ലാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എതിർപാളയങ്ങളിലെ ഭിന്നതകൾ മുതലെടുത്തു കളം നിറഞ്ഞ പ്രചാരണ തന്ത്രങ്ങൾ ബിജെപിക്കു നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. പ്രാദേശിക പാർട്ടികളുടെ കീഴിൽ അണിനിരക്കുന്ന പതിവുമാറ്റി 2014ൽ ഒറ്റയ്ക്കു മത്സരിച്ച ബിജെപി ആദ്യ പരീക്ഷണത്തിൽ തന്നെ 47 സീറ്റുകൾ നേടി സംസ്ഥാന ഭരണം കയ്യടക്കിയിരുന്നു, കുടുംബവാഴ്ചയും ജാതിസമവാക്യങ്ങളും എന്ന പതിവു സ്വാധീനഘടകങ്ങളെ കാറ്റിൽ പറത്തി ബിജെപി നടത്തിയ പരീക്ഷണത്തിന്റെ കൂടി വിജയമായിരുന്നു അത്. ജാട്ട് ഇതര വോട്ടുകളുടെ കേന്ദ്രീകരണം ഉറപ്പിക്കിയായിരുന്നു വിജയം.
പ്രതീക്ഷിച്ചതു പോലെ ചണ്ഡിഗഡ്, പഞ്ചഗുള, കുരുക്ഷേത്ര, കർനാൾ, പാനിപത് തുടങ്ങി ജാട്ടിതര മേഖലകളിൽ ശക്തമായ മുന്നേറ്റം നടത്താൻ ബിജെപിക്കായി. ഐഎൻഎൽഡിക്കും കോൺഗ്രസിനുമിടിയിൽ ജാട്ട് വോട്ടുകൾ ഭിന്നിക്കപ്പെട്ടതിനോടൊപ്പം ഗുർമീത് റാം റഹിം നൽകിയ പിന്തുണയും ബിജെപിക്ക് തുണയായി. ജാട്ട് ഇതര നേതാവായ മനോഹർ ലാൽ ഖട്ടറിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ ആ പരീക്ഷണത്തിനു പുതിയൊരു മാനം നൽകാനും ബിജെപിക്കു കഴിഞ്ഞു. അഞ്ചു വർഷങ്ങൾക്കിപ്പുറം എല്ലാ സമുദായക്കാർക്കും വേണ്ടി ഒരുപോലെ പ്രവർത്തിച്ച മുഖ്യമന്ത്രിയെന്ന നിലയിൽ ഖട്ടറിനെ ഉയർത്തിക്കാട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭൂപീന്ദർ ഹൂഡയിലൂടെ ജാട്ട് വോട്ടുകൾ ഭദ്രമാക്കാമെന്നു കണക്കുകൂട്ടുമ്പോഴും മുൻകാലങ്ങളിലെപ്പോലെ ജാട്ട് സമുദായത്തിൽപ്പെട്ട സ്ഥാനാർത്ഥികളെ അണിനിരത്താൻ കോൺഗ്രസ് തയാറായില്ല. നരേന്ദ്ര മോദി എന്ന താരപ്രചാരകനെ മുൻനിർത്തി തന്നെയാണ് ബിജെപി ഇത്തവണയും കളം നിറഞ്ഞത്. അമിത് ഷാ അമരക്കാരനും. അമിത് ഷാ തന്റെ ചാണക്യ തന്ത്രങ്ങളിലൂടെ ഉന്നംവയ്ക്കുന്നത് ആകെയുള്ള 90ൽ 75ൽ അധികം സീറ്റുകളാണ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിൽ ഇതു സഫലമാകുമെന്നാണു നേതൃത്വത്തിന്റെ കണക്കുകൂട്ടൽ
ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയം ദേശീയതലത്തിൽ സമ്മാനിച്ച ആഘാതത്തിൽ നിന്ന് ഇനിയും മുക്തമാകാത്ത കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പടലപിണക്കങ്ങൾ സൃഷ്ടിച്ച തലവേദന ചില്ലറയല്ല. ഹരിയാനയിലും മഹാരാഷ്ട്രയിലും ഇത് പ്രകടമാണ്. 2014ലെ വിജയം ആവർത്തിക്കാൻ ബിജെപിക്കായാൽ സംസ്ഥാന ചരിത്രത്തെ സംബന്ധിച്ചിടത്തോളം അതൊരു വേറിട്ട വിധിയെഴുത്താകും. 2009ൽ ചെറിയ ഭൂരിപക്ഷത്തോടെ കോൺഗ്രസ് തിരിച്ചുവന്നതൊഴിച്ചാൽ ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ മറ്റാർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്