56 ഇഞ്ച് നെഞ്ചുള്ള മോദിക്കല്ലാതെ ആർക്ക് കഴിയും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാൻ? മഹാരാഷ്ട്ര റാലികളിൽ അമിത്ഷാ ഉയർത്തിയ ചോദ്യം മുഖ്യപ്രചാരണായുധമാക്കിയപ്പോൾ ബിജെപിക്ക് ആത്മവിശ്വാസം; രാഹുലും ശരദ് പവാറും ആവേശമുയർത്തിയെങ്കിലും സംയുക്ത റാലി പോലും നടത്താനാവാതെ കോൺഗ്രസും എൻസിപിയും; ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്കുമുള്ള പരസ്യപ്രചാരണത്തിന് സമാപനം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും കേരളത്തിലേതടക്കം വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്കുമുള്ള പരസ്യപ്രചാരണത്തിന് തിരശീല വീണു. പ്രചാരണത്തിന്റെ അവസാന നാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിൽ, പ്രതിപക്ഷമായി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു ആർട്ടിക്കിൾ 370, കർത്താർപൂർ ഇടനാഴി വിഷയങ്ങളിലായിരുന്നു വിമർശനം. തെറ്റായ നയങ്ങളും തന്ത്രങ്ങളും വഴി കോൺഗ്രസ് രാജ്യത്തെ നശിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ആർട്ടിക്കിൾ 370 അംബേദ്കർ കൊണ്ടുവന്ന താൽക്കാലിക വകുപ്പായിരുന്നുവെന്നും, 70 വർഷമായി കോൺഗ്രസ് അതിൽ ഒന്നും ചെയ്യാതെ അടയിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹരിയാനയിൽ ബിജെപി, കോൺഗ്രസ്, ജന്നനായക് ജനതാ പാർട്ടി എന്നിവർ തമ്മിലാണ് മത്സരം. പ്രതിപക്ഷം ആകെ അലങ്കോലമാണെന്നും ബിജെപിക്ക് എതിരാളികൾ ഇല്ലെന്നുമാണ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറയുന്നത്. കേന്ദ്ര മന്ത്രി അമിത്ഷാ ആയിരുന്നു മഹാരാഷ്ട്രയിൽ കോൺഗ്രസിനെ വെല്ലിവിളിച്ചത്. അധികാരത്തിൽ എത്തിയാൽ ആർട്ടിക്കിൾ 370 പുനഃ സ്ഥാപിക്കുമോയെന്ന് അദ്ദേഹം രാഹുൽ ഗാന്ധിയോട് ആരാഞ്ഞു. 56 ഇഞ്ച് നെഞ്ചുള്ള മോദിക്ക് മാത്രമാണ് ഈ തീരുമാന എടുക്കാൻ ധൈര്യം കാട്ടിയതെന്നും അമിത്ഷാ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്കി ദേവേന്ദ്ര ഫട്നാവിസ് രണ്ടാം വട്ടവും ജനവിധി നേടുകയാണ്. നാഗ്പൂർ സൗത്ത് വെസ്റ്റ് സീറ്റിൽ നിന്ന്.
രാഹുൽ ഗാന്ധി പങ്കെടുത്ത ചില റാലികൾ ഒഴിച്ചാൽ കോൺഗ്രസിന്റെ പ്രചാരണത്തിന് ചൂട് കുറവായിരുന്നു. സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടെയും പരാജയവുമൊക്കെ രാഹുൽ ചർച്ചാവിഷയമാക്കി. മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തിന് ആകെയുള്ള ആശ്വാസം 79 കാരനായ ശരദ് പവാറിന്റെ സാന്നിധ്യമായിരുന്നു. മോദിക്കും ബിജെപിക്കും എതിരെ അദ്ദേഹം നിരവധി റാലികളിൽ ആക്രമണം അഴിച്ചുവിട്ടു. എന്നാൽ, ശിവസേനെയും ബിജെപിയെയും പോലെ സംയുക്ത റാലികൾ നടത്തുന്നതിൽ കോൺഗ്രസും എൻസിപിയും പരാജയപ്പെട്ടു. ഒക്ടോബർ 18 ന് മോദിയും ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയും മുബൈയിൽ സംയുക്ത റാലി നടത്തി ഐക്യം ഊട്ടിയുറപ്പിച്ചു.
സംസ്ഥാനത്തെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. ഇനി ഒരു പകലിന്റെ നിശബ്ദ പ്രചാരണങ്ങൾക്കൊടുവിൽ തിങ്കളാഴ്ച ഒക്റ്റോബർ 21ന് വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങൾ വിധിയെഴുതും അവസാന ഒന്നര വർഷക്കാലയളവിൽ ആരായിരിക്കണം തങ്ങളുടെ ജനപ്രതിനിധിയെന്ന്. ഇന്ന് വൈകുന്നേരം മൂന്ന് മണി മുതൽ അഞ്ച് മണ്ഡലങ്ങളിലേയും പ്രവർത്തകർ അതാത് മണ്ഡലങ്ങളിൽ കൊട്ടിക്കലാശം നടക്കുന്നസ്ഥലങ്ങളിലേക്ക് എത്തിത്തുടങ്ങിയിരുന്നു. പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയാണ് കൊട്ടിക്കലാശം നടന്നത്.
ഓരോ മണ്ഡലത്തിലും കൊട്ടിക്കലാശവേദിയിലേക്ക് സ്ഥാനാർത്ഥികൾ കൂടി എത്തിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. വാദ്യ മേളങ്ങളുടേയും മുദ്രാവാക്യം വിളികളുടെയും ആവേശത്തിലായിരുന്നു പ്രവർത്തകർ. പല സ്ഥലങ്ങളിലും മൂന്ന് മണി മുതൽ തന്നെ മൂന്ന് പാർട്ടികളുടേയും പ്രവർത്തകർ നിരത്ത് കീഴടക്കിയിരുന്നു. ഗതാഗതം പലയിടത്തും സ്തംഭിച്ചപ്പോൾ ജനം പല സ്ഥലങ്ങളിലും പെരുവഴിയിലായി. തിരക്കും ഗതാഗതവും നിയന്ത്രിക്കാൻ പൊലീസ് വളരെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് അഞ്ച് മണ്ഡലങ്ങളിലും കണ്ടത്.
കോന്നിയിൽ കല്ലുകടി
കോന്നിയിൽ യുഡിഎഫ് നടത്തിയ കലാശക്കൊട്ടിൽ അടൂർ പ്രകാശ് എംപി പങ്കെടുത്തില്ല. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ അടൂർ പ്രകാശും നേതൃത്വവും തമ്മിൽ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. പി.മോഹൻരാജിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം താൻ അറിഞ്ഞില്ലെന്ന് തുറന്നു പറയുകയും ചെയ്തു. പ്രചാരണത്തിൽ പങ്കെടുക്കില്ലെന്നു പറഞ്ഞതോടെ നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. തന്റെ വിശ്വസ്തനായ റോബിൻ പീറ്ററെ സ്ഥാനാർത്ഥി ആക്കാത്തതിലുള്ള നീരസമായിരുന്നു അടൂർപ്രകാശിന്.
പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം
കോന്നിയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടായി. യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിലാണ് ഉന്തും തള്ളുമുണ്ടായത്. യുഡിഎഫ് നേതാക്കൾ ഉടൻതന്നെ വിഷയത്തിൽ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലത്തിൽ കളമൊരുങ്ങുന്നത്. പി. മോഹൻരാജാണ് യുഡിഎഫ് സ്ഥാനാർത്ഥി. കെ.യു. ജനീഷ്കുമാർ എൽഡിഎഫ് സ്ഥാനാർഥും കെ. സുരേന്ദ്രൻ എൻഡിഎ സ്ഥാനാർത്ഥിയുമാണ്.വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിൽ ആയിരക്കണക്കിന് രാഷ്ട്രീയ പ്രവർത്തകർ പേരൂർക്കടയിലും വട്ടിയൂർക്കാവ് ജംഗ്ഷനിലും വലിയവിള ജംഗ്ഷനിലും ആവേശത്തിൽ ആയെങ്കിലും പെരുവഴിയിൽ ആയത് സാധാരണക്കാർ. മണിക്കൂറുകൾ വിവിധ സ്ഥലങ്ങളിൽ ജനങ്ങൾ കുരുങ്ങിക്കിടന്ന അവസ്ഥയാണ്.
പാലാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ സംസ്ഥാനത്ത് ലോക്സഭയിലേറ്റ തോൽവിയുടെ ക്ഷീണം മാറി പുതു ജീവനോടെയാണ് ഇടത്പക്ഷം പ്രവർത്തനങ്ങളിൽ സജീവമായത്. ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും. നാളെ ഒരു ദിവസം അവസാന വട്ട മാസ് സ്ക്വാഡുകൾ പ്രവർത്തനത്തിനിറങ്ങും. 2021ൽ സംസ്ഥാനത്ത് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുൻപുള്ള സെമിഫൈനൽ ആയിട്ടാണ് പലരും മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. മൂന്ന് മുന്നണികളും പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയാണ് റോഡ് ഷോകൾ ഉൾപ്പടെ സംഘടിപ്പിച്ചത്.
24ന് ഫലം പുറത്തു വരും. തിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം, കോന്നി, അരൂർ, വട്ടിയൂർക്കാവ്, എറണാകുളം നിയമസഭാ മണ്ഡലങ്ങൾ വാശിയേറിയ പ്രചാരണത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇത്രയും നിയമസഭാ മണ്ഡലങ്ങളിൽ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ രാഷ്ട്രീയ പ്രാധാന്യം പ്രചാരണത്തിലും പ്രതിഫലിച്ചു. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ േനതൃത്വവും പ്രവർത്തകരും അഞ്ചു മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചു. മഞ്ചേശ്വരത്ത് സിറ്റിങ് എംഎൽഎ പിബി അബ്ദുൾ റസാഖ് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. ബാക്കി മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎമാരായ യുഡിഎഫിന്റെ കെ മുരളീധരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവരും ഇടത്പക്ഷത്തിന്റെ എഎം ആരിഫ് ആലപ്പുഴയിൽ നിന്നും വിജയിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍