19 വർഷം പഴക്കമുള്ള മതുമൂല മഹാദേവൻ കൊലക്കേസിന്റെ തുമ്പ് കിട്ടിയത് ബാറിലെ അരണ്ട വെളിച്ചത്തിൽ നിന്ന്; കൂടത്തായിയിൽ ചിലന്തി വല നെയ്യും പോലെ ജോളി ഇരകളെ കുരുക്കിയത് തേടിയ സംഘവും തുമ്പുണ്ടാക്കിയത് വേഷം മാറി നടന്ന്; പൊന്നാമറ്റം വീടിനെ ചുറ്റിപ്പറ്റി പുലരും മുതൽ രാവ് വരെ നിരീക്ഷണം; എൻഐടിയിലേക്കെന്ന് കള്ളം പറഞ്ഞ് ജോളി ബ്യൂട്ടിപാർലറിലും കാന്റീനിലും ജോളിയടിച്ച് നടന്നപ്പോഴും പിന്തുടർന്നു; കെ.ജി.സൈമണന്റെ സീക്രട്ട് ഓപ്പറേഷൻ ഇങ്ങനെ
മറുനാടൻ ഡെസ്ക്
കോഴിക്കോട്: കൂടത്തായി വധക്കേസിന്റെ ചുരുളഴിച്ച് വടകര റൂറൽ എസ്പി കെ.ജി.സൈമൺ ആദ്യം വാർത്താസമ്മേളനം നടത്തിയപ്പോൾ കണ്ടുനിന്നവർ പറഞ്ഞു.. ഹോ ..പറഞ്ഞ് ഫലിപ്പിക്കുന്നതിന് എന്തൊരു ക്ലാരിറ്റി. അതെ, കൂടത്തായി കേസ് മാത്രമല്ല, അന്വേഷിച്ച മിക്ക കേസുകളിലും ഈ മിടുക്ക് കാട്ടിയതുകൊണ്ടാണ് മുൻ ഡിജിപി ജേക്കബ് പുന്നൂസ് കഴിഞ്ഞ ദിവസം സൈമൺ മിടുമിടുക്കനാണെന്ന്. ഒരുതുമ്പുമില്ലാത്ത ഏഴെട്ട് കേസുകൾ താൻ സർവീസിലുണ്ടായിരുന്ന സമയത്ത് തന്നെ സൈമൺ തെളിയിച്ചത് ഓർക്കുന്നു മുൻ ഡിജിപി. ചെറിയ തെളിവുകളിലൂടെ കൂടുതൽ സമയമെടുത്ത് അന്വേഷണം. അതാണ് സൈമണന്റെ സവിശേഷത. കൂടത്തായി കേസ് നോക്കുക. ചിലന്തി വല നെയ്യുന്ന പോലെ ജോളി കുരുക്കുകൾ ഒരുക്കിയത് എത്ര വിദഗ്ധമായാണ് അഴിച്ചെടുത്തത്. സൂക്ഷ്മമായ ആസൂത്രണം. അതൊന്നുമാത്രമാണ് കൂടത്തായി കേസിലെ പ്രതികളെ അകത്താക്കാനും, കൂടുതൽ കൊലകൾ എന്ന വലിയ അപകടം ഒഴിവാക്കാനും കളമൊരുക്കിയത്.
മഹാദേവന്റെ കൊലപാതക കേസന്വേഷണം പോലെ എല്ലാം സീക്രട്ട്
19 വർഷം പിന്നാലെ ഓടി നടന്നിട്ടും തെളിയിക്കാനാവാതെ തോറ്റുപിന്മാറാൻ കേരള പൊലീസ് ഒരുങ്ങുന്ന സമയം. കേസ് എഴുതി തള്ളാൻ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ. ആ സമയത്താണ് കൂടത്തായി കേസ് തെളിയിച്ച കെ.ജി.സൈമൺ ഒരുകൈ നോക്കുന്നത്. ചങ്ങനാശേരി മതുമൂല സ്വദേശിയായ മഹാദേവനെന്ന പന്ത്രണ്ടുകാരനെ കാണായ സംഭവമാണ് കേസായത്. 1995 ലാണ് ഇയാളെ കാണാതായത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഒരുതുമ്പും കിട്ടിയില്ല. മുക്കൂട്ടുതറയിൽ കാണാതായ ജസ്നയെ പോലെ, മഹാദേവനെയും അവിടെ കണ്ടു, ഇവിടെ കണ്ടു എന്ന മട്ടിലുള്ള സന്ദേശങ്ങൾ. എന്നാൽ, മഹാദേവനെ കണ്ടതായി അറിയിച്ച് ഫോൺകോളുകളും, വിട്ടയയക്കാൻ പണവും ആവശ്യപ്പെട്ടുള്ള കത്തുകളും കിട്ടിക്കൊണ്ടിരുന്നു.
മഹാദേവന്റെ പിതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയതോടെ കേസിൽ വീണ്ടും അന്വേഷണമായി. 2015 ൽ അന്വേഷണം ആരംഭിച്ചു. പഴയ കേസ് ഡയറി വിശദമായി പഠിച്ചു. ചങ്ങനാശേരിയിലെ സൈക്കിൾ കടക്കാരൻ ഉണ്ണി എന്ന ഹരികുമാർ ഇതിനിടെയാണ് പൊലീസിന്റെ നിരീക്ഷണത്തിൽപെടുന്നത്. സംഭവത്തിൽ ദുരൂഹത തോന്നി. ക്രൈംബ്രാഞ്ച് ഉണ്ണിയെ വിശദമായി ചോദ്യം ചെയ്തു.എന്നാൽ, മഹാദേവന്റെ അച്ഛനോട് പറഞ്ഞ അതേ കാര്യങ്ങൾ ഉണ്ണി ആവർത്തിച്ചു. ഇതോടെ പൊലീസ് തന്ത്രം ഒന്നു മാറ്റിപ്പിടിച്ചു. മഫ്തിയിലായി അന്വേഷണം.
ഉണ്ണി അത്യാവശ്യം നന്നായി മദ്യപിക്കുന്ന ആളെന്ന് മനസ്സിലായി. കച്ചവടക്കാരാണെന്ന് പരിചയപ്പെടുത്തി ബാറിൽ വച്ച് ഉണ്ണിയുടെയും കൂട്ടുകാരുടെയും ഒപ്പം കൂടി. പതിയെ ചങ്ങാതിമാരായി. ആഴ്ചകളോളം പാട്ടും മേളവുമായി അവരോടൊപ്പം മദ്യപാന സദസുകളിൽ പങ്കെടുത്തു. ഇതിന് വേണ്ടി കാശും ഒഴുക്കി. ഒരുദിവസം മദ്യലഹരി തലയ്ക്ക് പിടിച്ചപ്പോൾ ഉണ്ണിയുടെ സുഹൃത്തുക്കളിൽ ഒരാൾ അറിയാതെ പറഞ്ഞുപോയി: ' ഉണ്ണി ഒരാളെ തട്ടിയതായി പറഞ്ഞിട്ടുണ്ട്. അവനതിൽ ഭയങ്കര വിഷമവുമുണ്ട്.' പിന്നെ വൈകിയില്ല. പൊലീസ് ഉണ്ണിയെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തു. മഹാദേവനെ കൂടാതെ മറ്റൊരാളെക്കൂടി ഉണ്ണി വകവരുത്തിയതായും പൊലീസ് കണ്ടെത്തി.
കൂടത്തായിയിൽ തുമ്പുണ്ടായത് ഇങ്ങനെ:
വെറുതെ കേസ് അന്വേഷിച്ചാൽ പോരാ. ആ വിവരങ്ങൾ ചോരാതിരിക്കുകയും വേണം. അതിനായി ഒരു ഈച്ച പോലും അറിയാതെ രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിവുള്ള പൊലീസുകാരെ സംഘത്തിലാക്കി. മൂന്ന് ഡിവൈഎസ്പിമാർ അന്വേഷണത്തിന്റെ തലതോട്ടപ്പന്മാരായി. വനികളടക്കം മൂപ്പതിനടുത്ത് പൊലീസുകാരും. പൊന്നമറ്റം വീടായിരുന്നു ഫോക്കസ്. വീടിനെ ചുറ്റി പറ്റി ഒരുഗ്രൂപ്പ്. ജോളി എപ്പോൾ വീട്ടിൽ നിന്നിറങ്ങുന്നു, എങ്ങോട്ടുപോകുന്നു, എപ്പോൾ തിരിച്ചുവരുന്നു എന്നൊക്കം അന്വേഷിക്കാൻ വനിതാ പൊലീസുകാരടങ്ങിയ സംഘം. ഷാജുവിനെയും സക്കറിയെയും നിരീക്ഷിക്കാൻ മറ്റൊരുകൂട്ടർ. ഫോൺ കോളുകൾ പരിശോധിക്കാൻ പ്രത്യേക ഗ്രൂപ്പ്. ജോളി പോകുന്നിടത്തെല്ലാം പൊലീസ് സാന്നിധ്യമുണ്ടായി. വീട്ടിൽ നിന്ന് എൻഐടിയിലേക്കെന്ന് പറഞ്ഞ് തിരിക്കുന്ന ജോളി ബ്യൂട്ടി പാർലറിൽ പോകുന്നതും, ക്യാന്റീനിൽ പോകുന്നതും, സുഹൃത്തിനൊപ്പം സെൽഫിയെടുക്കുന്നതും എല്ലാം പൊലീസ് നോക്കി കണ്ടി. ഭർത്താവ് ഷാജുവിനെ പോലും പറ്റിച്ച് എൻഐടിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന ജോളി അസാനമാന്യ വിരുതുള്ള തട്ടിപ്പുകാരിയെന്ന് വൈകാതെ ബോധ്യമായി. ഇതോടെ ജോളിയായി അന്വേഷണ സംഘത്തിന്റെ ശ്രദ്ധാകേന്ദ്രം.
വേഷം മാറിയായിരുന്നു അന്വേഷണം എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. കച്ചവടക്കാരും ഇൻഷുറൻസ് ഏജന്റും ആക്രി കച്ചവടക്കാരുമൊക്കെയായി പൊലീസുകാർ വേഷം മാറി. പൊന്നാമറ്റം വീടിനെ കുറിച്ചുള്ള നാട്ടുകാരുടെ അഭിപ്രായവും മറ്റും രഹസ്യമായി ചോദിച്ചറിഞ്ഞു. ജോളി എൻഐടിയിലെ ജീവനക്കാരിയല്ല എന്ന സാക്ഷ്യപത്രം വാങ്ങി. റവന്യുസംഘമെന്ന് ധരിപ്പിച്ചാണ് വ്യാജ ഒസ്യത്ത് അന്വേഷിച്ചത്. ഒപ്പ് ഒറിജിനലാണോയെന്ന് അറിയാൻ സാക്ഷികളായി ഒപ്പിട്ടവരെ കണ്ട് സൂത്രത്തിൽ ചോദിച്ചറിഞ്ഞു. മാസങ്ങൾക്ക് മുമ്പേ റോജോ നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന തിരിച്ചറിഞ്ഞ നിമിഷം മുതൽ സത്യം തെളിയിക്കാനുള്ള തീവ്രയത്നത്തിലായിരുന്നു കെ.ജി.സൈമണും സംഘവും.
കെ.ജി.സൈമൺ അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ:'വഞ്ചന കാണിക്കുന്ന ഒരു സ്ത്രീ, ഇത് നമ്മൾ പോലും പ്രതീക്ഷിക്കുന്നതല്ല ഇത്തരത്തിലൊരു പെരുമാറ്റം അവരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന്. കൃത്യമായി അവർ എല്ലാം പ്ലാൻ ചെയ്തു. ശവക്കല്ലറ പൊളിക്കുന്ന ദിവസം രാത്രി അവർ രണ്ട് പേരെക്കൂട്ടി ഒരു പ്രമുഖ അഭിഭാഷകനെ കാണാൻ പോയി. എങ്ങനെയാണ് ഇതിൽ നിന്ന് രക്ഷപ്പെടുക എന്ന് ചോദിക്കാനാണ് പോയത്. അപ്പോൾ ഞങ്ങൾ അറസ്റ്റ് ചെയ്യാൻ പോയിട്ടില്ല. ഞങ്ങളുടെ മുന്നിലൂടെയാണ് പോയത്. പോട്ടെന്ന് വച്ചു. അവർ പോയി മടങ്ങി വന്നു. അവരുടെ പുറകേ മാസങ്ങൾക്ക് മുമ്പേ ഞങ്ങളുണ്ട്. ജോളിയുടെ മിടുക്കിന് ഉപരി, ഒരു ഇരട്ട വ്യക്തിത്വം അവർക്കുണ്ടായിരുന്നു. അങ്ങനെയാണ് അവർ വിവരം മറച്ചു വച്ചത്, എസ്പി പറഞ്ഞുനിർത്തി.
പ്രതികളുടെ ജൂഡീഷ്യൽ കസ്റ്റഡി നീട്ടി
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളിയുടേയും കൂട്ടുപ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതിയാണ് കേസിലെ പ്രതികളായ ജോളി, എം.എസ് മാത്യു, പ്രജികുമാർ എന്നിവരുടെ റിമാൻഡ് കാലാവധി നീട്ടിയത്. അതിനിടെ ജോളിയുടെ കേസിന്റെ വക്കാലത്ത് സംബന്ധിച്ച് കോടതിയിൽ വാദങ്ങളുണ്ടായി.സൗജന്യ നിയമസഹായം നൽകേണ്ടത് കോടതിയാണെന്ന് ബാർ അസോസിയേഷൻ ഭാരവഹികൾ കോടതിയിൽ വാദിച്ചു. ബാർ അസോസിയേഷനിൽ അംഗമല്ലാത്ത പുറത്തുനിന്നുള്ള അഭിഭാഷകർക്ക് സൗജന്യ വക്കാലത്ത് നൽകിയത് നിയമവിരുദ്ധമാണെന്നും അവർ വാദിച്ചു. എന്നാൽ ജോളി വിദ്യാഭ്യാസമുള്ളയാളാണെന്നും അവരതിൽ സ്വമേധയാ ഒപ്പിട്ടതല്ലേയെന്നും കോടതി ചോദിച്ചു.
ജോളിയുടെ കേസിന്റെ വക്കാലത്ത് തങ്ങൾക്കാണെന്ന് ആളൂർ അസോസിയേറ്റ്സിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഇല്ലെങ്കിൽ അവർ അത് നിഷേധിക്കട്ടെയെന്നും അഭിഭാഷകൻ പറഞ്ഞു. സംഭവത്തിൽ ജോളി ഒന്നും പ്രതികരിച്ചില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍