Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട് കൊയിലാണ്ടിയിൽ; പിടികൂടാതിരിക്കാൻ താമസിച്ചിരുന്നത് തലശ്ശേരിയിലെ ബന്ധുവീട്ടിൽ; നാടകീയമായി റൂറൽ എസ് പി ഓഫീസിലെത്തിയത് രണ്ട് ബന്ധുക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ; ജോളിയുടെ ഉറ്റ സുഹൃത്ത് റാണി ഒടുവിൽ പൊലീസിന് മുന്നിലെത്തി; ചോദ്യം ചെയ്യലിൽ കൊലപാതകവുമായി ബന്ധമില്ലെന്നും വെളിപ്പെടുത്തൽ; കൂടത്തായിയിലെ പ്രതിയുമായി ഉണ്ടായിരുന്ന തയ്യൽ കടയിൽ വച്ചുള്ള വെറും സൗഹൃദം; മൊഴി വിശ്വസിക്കാതെ പൊലീസ്; ജോളിയേയും റാണിയേയും ഒരുമിച്ച് ചോദ്യം ചെയ്‌തേക്കും

വീട് കൊയിലാണ്ടിയിൽ; പിടികൂടാതിരിക്കാൻ താമസിച്ചിരുന്നത് തലശ്ശേരിയിലെ ബന്ധുവീട്ടിൽ; നാടകീയമായി റൂറൽ എസ് പി ഓഫീസിലെത്തിയത് രണ്ട് ബന്ധുക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ; ജോളിയുടെ ഉറ്റ സുഹൃത്ത് റാണി ഒടുവിൽ പൊലീസിന് മുന്നിലെത്തി; ചോദ്യം ചെയ്യലിൽ കൊലപാതകവുമായി ബന്ധമില്ലെന്നും വെളിപ്പെടുത്തൽ; കൂടത്തായിയിലെ പ്രതിയുമായി ഉണ്ടായിരുന്ന തയ്യൽ കടയിൽ വച്ചുള്ള വെറും സൗഹൃദം; മൊഴി വിശ്വസിക്കാതെ പൊലീസ്; ജോളിയേയും റാണിയേയും ഒരുമിച്ച് ചോദ്യം ചെയ്‌തേക്കും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കുടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിനെ തള്ളി പറഞ്ഞ് ഉറ്റസുഹൃത്ത് റാണി. കേസിൽ അതിനിർണ്ണായക വ്യക്തിയാണ് റാണിയെന്നാണ് പൊലീസ് വിലയിരുത്തൽ. അതിനാടകീയമായാണ് റാണി ഇന്ന് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായത്. വടകര റൂറൽ എസ്‌പി ഓഫീസിലാണ് യുവതി ഇന്ന് ഹാജരായത്. അന്വേഷണ സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തുകയാണ്.

ഇവരുമൊത്ത് ജോളി എൻഐടി ക്യാമ്പസിനു മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. ഇവരിൽ നിന്ന് ജോളിയുടെ എൻഐടി താവളത്തെപ്പറ്റി നിർണായക വിവരങ്ങൾ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ജോളിയുമായുള്ള ഉറ്റബന്ധം പുറത്തായതോടെ റാണി അന്വേഷണ സംഘത്തിന് പിടികൊടുക്കാതെ മുങ്ങിയിരുന്നു. എന്നാൽ ഇന്ന് അതീവ രഹസ്യമായി യുവതി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുകയായിരുന്നു. തലശേരിയിൽ നിന്നും രണ്ടു പേരൊടപ്പം ഓട്ടോറിഷയിലാണ് റാണി എസ്‌പി ഓഫീസിൽ എത്തിയത്. പിടിക്കപ്പെടുമെന്ന് വന്നപ്പോഴാണ് പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. ജോളിയെ തള്ളി പറഞ്ഞാൽ കേസിൽ നിന്ന് തലയൂരമെന്ന ഉപദേശം റാണിക്ക് കിട്ടിയിട്ടുണ്ട്.

എൻഐടി പരിസരത്ത് യുവതി തയ്യൽക്കട നടത്തിയിരുന്നുവെങ്കിലും നിലവിൽ പ്രവർത്തിക്കുന്നില്ല. ജോളിയുടെ മൊബൈൽ പരിശോധിച്ചപ്പോഴാണ് ജോളിയും റാണിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ജോളി ഉപയോഗിച്ചുകൊണ്ടിരുന്ന ഫോൺ മകൻ റോമോ ആണ് പൊലീസിന് കൈമാറിയത്. എൻഐടിയിലെ രാഗം ഫെസ്റ്റിന് പങ്കെടുത്തപ്പോൾ എടുത്ത ഫോട്ടോയും ജോളിയുടെ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഈ ഫോട്ടോയിൽ എൻഐടിയിലെ തിരിച്ചറിയൽ കാർഡ് ജോളി ധരിച്ചിരുന്നു. എൻഐടിയിലെ ജോളിയുടെ ഇടപെടുകളിൽ നിർണ്ണായക വിവരങ്ങളാണ് റാണിയിൽ നിന്ന് പൊലീസ് പ്രതീക്ഷിക്കുന്നത്. തയ്യൽ കടയിൽ വന്ന പരിചയമേ ഉള്ളൂവെന്നാണ് റാണി എടുക്കുന്ന നിലപാടെന്നാണ് സൂചന.

ജോളിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ സമീപത്തെ തയ്യൽക്കട കാണിച്ചുകൊടുത്തതോടെയാണ് പൊലീസ് അതേക്കുറിച്ച് അന്വേഷണം ശക്തമാക്കിയത്. സംഭവശേഷം ഒളിവിൽ പോയ റാണി പിടിക്കപ്പെടുമെന്നായപ്പോൾ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായത്. എൻഐടി പരിസരത്തെ ബ്യൂട്ടി പാർലർ ഉടമ സുലേഖ, റവന്യു വകുപ്പ് ഉേദ്യാഗസ്ഥ ജയശ്രീ എസ് വാര്യർ എന്നിവരാണു ജോളിയുടെ ഉറ്റ സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തിൽ പൊലീസ് നിഗമനം. ജോളിയുടെ എൻഐടി ബന്ധത്തെ കുറിച്ച് വിശദവിവരങ്ങൾ ലഭിക്കുകയാണെങ്കിൽ കേസിൽ അത് നിർണായകമാവും. കൊലപാതകങ്ങളെക്കുറിച്ച് റാണിക്ക് അറിവുണ്ടോ എന്നായിരിക്കും പ്രധാനമായും ചോദിച്ചറിയുക. കൊയിലാണ്ടിയിലാണ് റാണിയുടെ വീട്. എന്നാൽ തലശേരിയിലെ ഒരു ബന്ധുവീട്ടിലായിരുന്നു ഇത്രയും ദിവസം റാണി താമസിച്ചിരുന്നത്.

പൊലീസിന്റെ ഇതുവരെയുള്ള ചോദ്യം ചെയ്യലിൽ ഒന്നും റാണിയെക്കുറിച്ചുള്ള ഒരു വിവരവും വെളിപ്പെടുത്താൻ ജോളി തയ്യാറായില്ല. റാണിയെ സംരക്ഷിക്കും വിധമാണ് മറുപടികൾ നൽകിയത്. എന്നാൽ റാണി ജോളിയെ പൂർണ്ണമായും തള്ളി പറയുകയാണ്. എല്ലാം വീഡിയോയിലും ചിത്രീകരിക്കുന്നുണ്ട്. കേസ് പുലിവാലാകുമെന്ന് കണ്ട് ചില ബന്ധുക്കൾ നിർബന്ധിച്ചാണ് പൊലീസിന് മുമ്പിൽ റാണിയെ എത്തിച്ചതെന്നും സൂചനയുണ്ട്. അഭിഭാഷകന്റെ ഉപദേശ പ്രകാരം ചോദ്യങ്ങൾക്ക് മറുപടി നൽകി കുഴക്കാൻ റാണിയും ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജോളിയേയും റാണിയേയും ഒരുമിച്ച് ചോദ്യം ചെയ്യാനും പൊലീസ് ശ്രമിക്കും. ഇതിലൂടെ സംഭവങ്ങളുടെ ചുരുൾ അഴിക്കാനാണ് ശ്രമം.

ജോളി ജോസഫിനെ അന്വേഷണസംഘം ഒരു കേസിൽ കൂടി അറസ്റ്റ് ചെയ്യും. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. ഇതിനായി താമരശ്ശേരി കോടതിയിൽ അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചിരുന്നു. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP