Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിറപറ എംഡിയെ കുടുക്കാൻ കാമുകനിൽ നിന്ന് ഗർഭം ധരിച്ചു; ബലാത്സംഗ ഭീഷണിക്ക് ബലമേകാൻ പറയുന്നത് കുട്ടിയുടെ അച്ഛൻ അരി മുതലാളിയെന്ന്; ബിജു കർണ്ണനെ ചതിക്കുഴിയിൽ വീഴ്‌ത്താൻ കൂടെ താമസിക്കുന്ന അജീർ ഹുസൈനും സീമയും ചേർന്ന് നടത്തിയ ഗൂഢാലോചന സംശയിച്ച് പൊലീസ്; ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനയ്ക്ക് സമ്മതമെന്ന് ബിജു കർണ്ണനും; അറസ്റ്റിലായ അനാശാസ്യക്കാരി നാലു മാസം ഗർഭിണി; പെരുമ്പാവൂർ പൊലീസിനെ കുഴച്ച് നിറപറക്കേസ്

നിറപറ എംഡിയെ കുടുക്കാൻ കാമുകനിൽ നിന്ന് ഗർഭം ധരിച്ചു; ബലാത്സംഗ ഭീഷണിക്ക് ബലമേകാൻ പറയുന്നത് കുട്ടിയുടെ അച്ഛൻ അരി മുതലാളിയെന്ന്; ബിജു കർണ്ണനെ ചതിക്കുഴിയിൽ വീഴ്‌ത്താൻ കൂടെ താമസിക്കുന്ന അജീർ ഹുസൈനും സീമയും ചേർന്ന് നടത്തിയ ഗൂഢാലോചന സംശയിച്ച് പൊലീസ്; ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനയ്ക്ക് സമ്മതമെന്ന് ബിജു കർണ്ണനും; അറസ്റ്റിലായ അനാശാസ്യക്കാരി നാലു മാസം ഗർഭിണി; പെരുമ്പാവൂർ പൊലീസിനെ കുഴച്ച് നിറപറക്കേസ്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: വ്യവസായി ബിജു കർണ്ണനെ സീമ ഭീഷിണിപ്പെടുത്തിയിരുന്നത് വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പേരിലെന്ന് പൊലീസ്. സീമ നിലവിൽ 4 മാസം ഗർഭിണിയാണ്.ബിജുവിനെ വലിയിൽ വീഴ്‌ത്താൻ കരൂതിക്കൂട്ടി ഇവർ കൂടെ താമസിക്കുന്ന അജീർ ഹൂസൈനിൽ നിന്നും ഗർഭം ധരിക്കുകയായിരുന്നെന്നും ഇരുവരും ചേർന്നായിരിക്കാം പണം തട്ടാൻ പദ്ധതി തയ്യാറാക്കിയതെന്നുമാണ് പൊലീസിന്റെ സംശയം.

തന്റെ ഗർഭത്തിന്റെ ഉത്തരവാദി ബിജുവാണെന്നാണ് സീമ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഈ ആരോപണത്തിൽ കഴമ്പില്ലന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഡി എൻ എ ടെസ്റ്റിന് തയ്യാറാണെന്നും ബിജു വാക്കാൽ പൊലീസിനെ അറിയിച്ചതായിട്ടാണ് സൂചന. സീമയുമായി അടുത്ത ഘട്ടത്തിൽ ഇവരുടെ ചെയ്തികളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നും മോശം സാഹചര്യത്തിലാണ് ഇവരുടെ ജീവിതമെന്ന് മനസ്സിലാക്കിയതോടെ താൻ ഇവരുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയായിരുന്നെന്നും തുടർന്നാണ് ഗർഭത്തിന്റെ ഉത്തരവാദി താനാണെന്ന് പുറത്തറിയിക്കുമെന്ന് ഭീഷിണിപ്പെടുത്തി സീമ പണം വശത്താക്കിയതെന്നുമാണ് ബിജു പൊലീസിനെ അറിയിച്ചിട്ടുള്ളത്. താൻ സീമയെ ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് നിറപറ എംഡിയുടെ നിലപാട്. ആരോപണമെല്ലാം തെറ്റാണെന്നും ബിജു കർണ്ണൻ പറയുന്നു.

ഇത്തരമൊരു വിവരം പുറത്തറിഞ്ഞാലുണ്ടാവുന്ന മാനക്കേടോർത്താണ് താൻ ഭീഷിണയ്ക്കുവഴങ്ങി പണം നൽകിയതെന്നും വീണ്ടും പണം ആവശ്യപ്പെട്ടുള്ള ഇവരുടെ ശല്യം തുടർന്നതിനെത്തുടർന്നാണ് താൻ പരാതിനൽകാൻ നിർബന്ധിതനായതെന്നുമാണ് ബിജു പെരുമ്പാവൂർ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. പരാതിയിൽപ്പറയുന്ന മുഴുവൻ തുകയും സീമ കൈപ്പറ്റിയെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് സ്ഥിരീകരിച്ചു. മുഴുവൻ തുകയും ബാങ്ക് അക്കൗണ്ട് വഴിയാണ് നൽകിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൈപ്പറ്റിയ തുകയിൽ 4 ലക്ഷം രൂപ ഒപ്പം പിടിയിലായ സഹലിനും 25000 രൂപ ഈ കേസ്സുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ കുന്നന്ദംകുളം വേലൂർ ആലുങ്കൽ മൻസൂറിനും നൽകിയെന്നും ബാക്കി തുകകൊണ്ട് തൃശ്ശൂരിൽ രണ്ടിടത്തായി 20 സെന്റ് സ്ഥലം വാങ്ങിയെന്നുമാണ് സീമ പ്രാഥമീക ചോദ്യം ചെയ്യലിൽ പൊലീസിൽ സമ്മതിച്ചിട്ടുള്ളത്.

അഭിഭാഷകൻ എന്ന വ്യാജേന മൻസൂർ ബിജുവിനെ മൊബൈലിൽ വിളിച്ച് ഭീഷിണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടു എന്നുമാണ് പൊലീസ് കേസ്. മദ്യപാനിയായ ഇയാൾക്ക് 10-ാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്ന് പൊലീസ് അറിയ്ച്ചു. സംഭവം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലന്നും കസ്റ്റഡിയിൽ വാങ്ങി വിശദമായ മൊഴിയെടുക്കലും അന്വേഷണവും പൂർത്തിയാക്കിയാലെ യഥാർത്ഥ വസ്തുതകൾ ലഭ്യമാവു എന്നുമാണ് പെരുമ്പാവൂർ സി ഐ പി എ ഫൈസൽ വ്യക്തമാക്കുന്നത്. ബിജുവിന്റെ പരാതി ലഭിച്ചയുടൻ സംഭവത്തിൽ പൊലീസ് സീമയെയും സഹായികളെയും പ്രതിയാക്കി പെരുമ്പാവൂർ പൊലീസ് കേസെടുത്തിരുന്നു.പിന്നാലെ ചാലക്കുടിയിലെ ഇവരുടെ താമസകേന്ദ്രവും പൊലീസ് കണ്ടെത്തി.ഷീറ്റുകൊണ്ട് മറച്ചതും വൃത്തി ഹീനവുമായ ഷെഡിന്റെ ഒരു ഭാഗത്ത് വാടകയ്ക്കായിരുന്നു ഇവർ താമസിച്ചിരുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഇവർ പൊലീസിന് നൽകിയ ബാങ്ക് അക്കൗണ്ടിൽ 500 രൂപയിൽ താഴെ മാത്രമാണ് ബാലൻസ് ഉള്ളതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉന്നതരുമായി ബന്ധമുണ്ടെന്നും വമ്പൻ സെക്സ് റാക്കറ്റിലെ കണ്ണിയെന്നും മറ്റുമാണ് ഇതുവരെ സീമയെക്കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങൾ. ഇവർക്ക് സ്വന്തമായി വീടില്ലന്നും കാര്യമായ സമ്പാദ്യമില്ലന്നുമാണ് ഇതുവരെയുള്ള പൊലീസ് അന്വേഷണത്തിൽ നിന്നും ലഭ്യമായ വിവരങ്ങൾ. ഈ സാഹചര്യത്തിൽ സീമയെ മുന്നിൽ നിർത്തി, ഉന്നതതരുമായി അടുത്തു ബന്ധമുണ്ടായിരുന്നവരിലാരെങ്കിലുമാവാം സെക്സ് റാക്കറ്റ് നടത്തിപ്പിന് ചുക്കാൻ പിടിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കസ്റ്റഡിയിൽ ലഭിച്ച് ,വിശദമായ മൊഴിയെടുക്കലും തെളിവെടുപ്പം പൂർത്തിയാവുന്നതോടെ ഇതിനെല്ലാം ഉത്തരം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

സീമ ബിജു കർണ്ണനുമായി അടുത്തത് സിനിമാ നടിയെന്ന് പരിചയപ്പെടുത്തിയാണ്. ഫെയ്സ് ബുക് വഴി പരിചയപ്പെട്ട് 19 വയസ്സുള്ള വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലെ ഇടനിലക്കാരി വെറ്റിലപ്പാറ ചിക്ലായി പുതിയേടത്ത് സിന്ധുവിന്റെ സുഹൃത്താണ് സീമ. സമാനമായ ഒട്ടേറെ സംഭവങ്ങളിൽ പ്രതിയായ സിന്ധുവിനൊപ്പം സീമയും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. സീമയേയും ഈയിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാന രീതിയിൽ തട്ടിപ്പു നടത്തുന്ന സംഘങ്ങളുമായി സീമയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരത്തെ തുടർന്നു വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചു.

വളരെ ആകർഷകമായി സംസാരിച്ചാണ് സീമയും കാമുകൻ ഷാഹിനും ഇരകളെ വീഴ്‌ത്തുന്നത്. ബിജു കർണ്ണനെ കുടുക്കാൻ അവർ മൂന്നു വർഷം കാത്തിരുന്നു. ചെറുപ്പത്തിൽ വിവാഹം കഴിഞ്ഞ സീമ മൂന്ന് മാസം കഴിയും മുമ്പ് ബന്ധം പിരിഞ്ഞു. വഴിവിട്ട ജീവിതം നയിച്ച സീമ ആലുവ, അങ്കമാലി, തൃശൂർ, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വാടകയ്ക്കു താമസിച്ചിട്ടുണ്ട്. നാലാമത്തെ ഭർത്താവിനൊപ്പമാണു ചാലക്കുടിയിൽ താമസിക്കുന്നത്. പെൺകുട്ടികൾക്കായി തുടക്കത്തിൽ വലിയതുക വീട്ടുകാരെ ഏൽപ്പിച്ചു സിനിമാനടിയാക്കാമെന്ന വാഗ്ദാനവും നൽകാറുണ്ട്. സീമയ്ക്ക് അമ്മു, അബി എന്നീ വിളിപ്പേരുകളുമുണ്ട്.

കഴിഞ്ഞ മാസം തൃശൂർ നഗരത്തിലെ പി.ഒ. റോഡിൽനിന്നു സീമയെ പെൺവാണിഭത്തിനു പിടികൂടിയിരുന്നു. സീമയ്ക്കൊപ്പം വയനാട് സ്വദേശി സക്കീന, മൂന്ന് ഇതരസംസ്ഥാന പെൺകുട്ടികൾ എന്നിവരടക്കം ആറുപേരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും സോഷ്യൽ മീഡിയ ഉപയോഗിച്ച് ബ്ലാക്മെയിൽ സാമ്പത്തിക തട്ടിപ്പുകൾ പെരുകുന്നതായാണ് പൊലീസ് വിലയിരുത്തൽ. '

വാട്സാപ് ഗ്രൂപ്പുകളിലൂടെയും മറ്റും പരിചയപ്പെടുന്നവരുടെ സാമ്പത്തികനില പഠിച്ചശേഷമാണ് അവരെ വലയിലാക്കുന്നതും തട്ടിപ്പിൽ പെടുത്തുന്നതും. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്നതാണ് മിക്ക തട്ടിപ്പു സംഘങ്ങളും. സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നരെ ആകർഷിച്ചു വലയിലാക്കുകയാണ് പതിവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP