ശമ്പളമില്ലെങ്കിലും ഭവന വായ്പ്പ കോർപ്പറേഷൻ അടയ്ക്കുന്നുണ്ടല്ലോ എന്ന് സമാധാനിച്ചു; കാലങ്ങളായി വായ്പ അടയ്ക്കുന്നില്ല എന്നറിയുന്നത് ബാങ്ക് കടലാസും ജപ്തി നോട്ടീസും കൈപ്പറ്റുമ്പോൾ; വിവരാവകാശ രേഖയിൽ തെളിഞ്ഞത് ജീവനക്കാരുടെ വായ്പ അടയ്ക്കാതെയുള്ള കോർപ്പറേഷന്റെ ഒളിച്ചുകളി; എംഡിയുൾപ്പടെയുള്ളവരെ കുടുക്കി തിരുവല്ല ഡിപ്പോയിലെ ഡ്രൈവർ സനിൽകുമാറിന്റെ നിയമപോരാട്ടം
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പകുത്തുകയാണ് കെഎസ്ആർടിസി. ഇടക്കാലത്ത് ടോമിൻ ജെ തച്ചങ്കരി കൈസ്ആർടിസി സിഎംഡിയായിരുന്നപ്പോൾ കാര്യങ്ങൾ കൃത്യമായി നടന്നിരുന്ന കോർപ്പറേഷനിൽ വീണ്ടും ശമ്പളം ഉൾപ്പടെയുള്ള കാര്യങ്ങൾ മുടങ്ങിയിരിക്കുന്നു എന്നതാണ് അവസ്ഥ. ജീവനക്കാരുടെ പേരിലുള്ള ലോൺ ഉൾപ്പടെയുള്ള ബാധ്യതകളിലും കോർപ്പറേഷൻ വീഴ്ചകൾ വരുത്തുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. ജീവനക്കാരുടെ വായ്പ തിരിച്ചടയ്ക്കുന്നതിൽ കെഎസ്ആർടിസിയുടെ ഒളിച്ചുകളി വെളിച്ചത്തു കൊണ്ടുവന്നത് തിരുവല്ല ഡിപ്പോയിലെ ഡ്രൈവർ പിടി. സനിൽകുമാറിന്റെ നിയമ പോരാട്ടമാണ്.
കെഎസ്ആർടിസി ജീവനക്കാരുടെ വായ്പാ തിരിച്ചടവിനായി ശമ്പളത്തിൽ നിന്നു പിടിക്കുന്ന തുക വായ്പയുമായി ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളിൽ അടച്ചില്ലെങ്കിൽ എംഡിക്കെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി വിധി പ്രസ്താവിച്ചതിനു പിന്നിൽ പോരാടിയത് സനിൽകുമാറായിരുന്നു. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് സനിൽ കുമാർ നിയമപോരാട്ടവുമായി മുന്നോട്ട് പോയത്. 2008 മുതൽ കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന ആളാണ് സനിൽകുമാർ. മൂന്ന് വർഷം മുൻപ് 2016ൽ ഭവന നിർമ്മാണത്തിനായി മൂന്ന് ലക്ഷത്തിഎഴുപതിനായിരം രൂപ വായ്പ എടുത്തു.
70000 രൂപ കെഎസ്എഫ്ഇയിൽ നിന്നും 3ലക്ഷം രൂപ ട്രാൻസ്പോർട്ട് വർക്കേഴ്സ് കോഒാപ്പറേറ്റിവ് സൊസെറ്റിയിൽ നിന്നും വായ്പയെടുത്തത്. കെഎസ്എഫ്ഇയിൽ ഇപ്പോൾ പലിശ ഉൾപ്പെടെ 85000 രൂപ കുടിശികയുണ്ട്. സൊസൈറ്റിയിൽ 3.4ലക്ഷം രൂപയോളം കുടിശിക ഉള്ളതായി സനിൽകുമാർ പറഞ്ഞു. തന്റെ ശമ്പളത്തിൽ നിന്ന് വായ്പ കുടിശ്ശിക പിടിച്ച ശേഷം മിച്ചമാണ് ശമ്പള ഇനത്തിൽ സനിൽകുമാർ കൈപ്പറ്റിയിരുന്നത്. ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുക വായ്പ്പയായി അടഞ്ഞ് പോയിരുന്നുവെന്നാണ് സനിൽ കരുതിയത്. എന്നാൽ വായ്പ എടുത്ത സ്ഥാപനങ്ങളിൽ നിന്ന് നോട്ടീസ് വന്നതോടെയാണ് തന്റെ പേരിലുള്ള വായ്പകൾ തിരിച്ചടയ്ക്കുന്നില്ലെന്ന് സനിൽ മനസ്സിലാക്കിയത്.കൃത്യമായി വായ്പ തവണ ശമ്പളത്തിൽ നിന്ന് പിടിച്ച ശേഷമാണ് തുക ലഭിക്കുന്നത്.
വായ്പ തിരിച്ചടവ് എങ്ങനെയാണ് മുടങ്ങിയത് എന്ന് അന്വേഷിച്ചപ്പോഴാണ് സനിലിന് കാര്യം മനസ്സിലായത്.തന്റെ ശമ്പളത്തിൽ നിന്നു പിടിച്ച 84000 രൂപ കെഎസ്എഫ്ഇയിലും 1.65 ലക്ഷം രൂപ സൊസൈറ്റിയിലും കെഎസ്ആർടിസി അടച്ചിട്ടില്ലെന്നു വിവരാവകാശ നിയമ പ്രകാരം ബോധ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. തുക അടയ്ക്കാത്തതിനാൽ പലിശയും കൂട്ടു പലിശയുമായി തുക ഉയർന്നു. താലൂക്ക് ഒാഫിസിൽ നിന്നു റവന്യു റിക്കവറിക്കായി പലതവണ നോട്ടിസ് വീട്ടിലെത്തിയപ്പോഴാണ് വായ്പാതുകയടവിൽ സംശയം ഉയർന്നത്. തുടർന്ന് തഹസിൽദാരെ നേരിൽകണ്ട് വിവരങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം ഒാഗസ്റ്റിൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കടബാധ്യത കാരണം ആണ് കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പളം ഇല്ലാത്തതിന് പുറമെ വായ്പ തിരിച്ചടവ് ഉൾപ്പടെ മുടങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ നിരവധി ജീവനക്കാർ സമാനമായ അനുഭവം നേരിടുന്നവരാണ്.
വായ്പ കുടിശ്ശിക മുടങ്ങുന്നത് ഇങ്ങനെ:
ഒരു ജീവനക്കാരന്റെ ശമ്പളം 20000 രൂപയാണെന്ന് സങ്കൽപ്പിക്കുക. അയാൾക്ക് ജോലിയുടെ അടിസ്ഥാനത്തിൽ ഭവന വായ്പ ലഭിക്കുകയും അത് ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുകയും കഴിച്ചാണ് ബാക്കി കൈയിൽ കിട്ടുക. 20000 രൂപ ശമ്പളത്തിൽ 5000 രൂപ ലോൺ തുകയുണ്ടെങ്കിൽ അത് നേരിട്ട് ധനകാര്യ സ്ഥാപനത്തിൽ കോർപ്പറേഷൻ തന്നെ അടയ്ക്കണം എന്നാണ് ഹൈക്കോടതി വിധി. ഇത്തരത്തിൽ ലോൺ കഴിച്ച് ബാക്കി കിട്ടേണ്ടത് 15000 രൂപ ആയിരിക്കും. എന്നാൽ കടബാധ്യത കയറിയ കോർപ്പറേഷൻ ജീവനക്കാർക്ക് ശമ്പളം നൽകാൻ വായ്പയെടുക്കുമ്പോൾ ചെയ്യുന്നത് ജീവനക്കാരുടെ വായ്പ പിഎഫ് ഉൾപ്പടെയുള്ള തുക കഴിച്ച് കൈയിൽ എത്രയാണോ കൊടുക്കേണ്ടത് അത് കണക്കാക്കിയാണ് കടമെടുത്ത് ശമ്പളം നൽകുക. മുകളിൽ പറഞ്ഞ സാങ്കൽപ്പിക കണക്ക് അനുസരിച്ചാണെങ്കിൽ വായ്പ അടയ്ക്കേണ്ട തുക ഒഴിവാക്കി ബാക്കി തുക മാത്രം കടമെടുക്കുകയും മറുവശത്ത് വായ്പ കുന്നുകൂടുകയുമാണ് ചെയ്യുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍