ആര്യാടനും മുല്ലപ്പള്ളിയും നേർക്കുനേർ മത്സരിച്ച തിരഞ്ഞെടുപ്പും ഇവിടെ ഉണ്ടായിട്ടുണ്ട്; മുന്നണിയും പാർട്ടിയും ഗ്രൂപ്പും മാറുമ്പോൾ ശത്രുവിന്റെ ശത്രു മിത്രമായെന്നും, മിത്രത്തിന്റെ മിത്രം ശത്രുവായെന്നും വരാം; നിയമസഭയിൽ നിന്ന് ലോക്സഭയിലേക്ക് എത്തിയവരും നിരവധി; ഏറ്റുമാനൂർ, കോട്ടയം, വാമനപുരം എന്നിവിടങ്ങളിൽ മരണം വില്ലനായെത്തിയപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്; ജോർജ് പുളിക്കന്റെ ലേഖന പരമ്പര 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' അവസാനിക്കുന്നു
ജോർജ് പുളിക്കൻ
അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ.. കേരളം ആവേശത്തിലാണ്. ഇതിനിടെ ഉപതിരഞ്ഞെടുപ്പിന്റെ കൗതുകകരമായ ചരിത്രം കേരളത്തിനുണ്ട്. ഇത് രസകരമായി അവതരിപ്പിക്കുകയാണ് മാധ്യമ പ്രവർത്തകനായ ജോർജ് പുളിക്കൻ. പുളിക്കന്റെ ലേഖന പരമ്പരയുടെ അവസാന ഭാഗം
ആര്യാടനും മുല്ലപ്പള്ളിയും നേർക്കുനേർ
മുന്നണിയും പാർട്ടിയും ഗ്രൂപ്പും മാറുമ്പോൾ മിത്രങ്ങളും ശത്രുക്കളും മാറിമറിയുന്നത് രാഷ്ട്രീയക്കളരിയിലെ സ്ഥിരം അഭ്യാസങ്ങളിലൊന്നാണ്. ചിലപ്പോൾ ശത്രുവിന്റെ ശത്രു മിത്രമായെന്നും മിത്രത്തിന്റെ മിത്രം ശത്രുവായെന്നും വരാം. നിലമ്പൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലൊന്ന് ഇങ്ങനെ കോൺഗ്രസിലെ ഗ്രുപ്പുരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിരുന്നു.
1980-ൽ ആന്റണിയുടെ നേതൃത്വത്തിലുള്ള അരശ് കോൺഗ്രസ് സിപിഎം നയിക്കുന്ന ഇടതുമുന്നണിയുടെ ഭാഗമായിരുന്നു. ഇകെ നായനാർ മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ അരശ് കോൺഗ്രസുകാരിൽ നിന്ന് വക്കം പുരുഷോത്തമൻ, ആര്യാടൻ മുഹമ്മദ്, എസി ഷൺമുഖദാസ് എന്നിവർ മന്ത്രിമാരായി. ഈ നാലുപേരിൽ ആര്യാടൻ മാത്രം എംഎൽഎയായിരുന്നില്ല. ആര്യാടനെ നിലമ്പൂരിൽ മത്സരിപ്പിക്കാൻ ആന്റണിയും ഭരണമുന്നണിയും തീരുമാനിച്ചു. തുടർന്ന് അവിടുത്തെ എംഎൽഎയായിരുന്ന സി.ഹരിദാസിനെ രാജിവെപ്പിച്ച് ഉപതിരഞ്ഞെടുപ്പിൽ ആര്യാടനെ സ്ഥാനാർത്ഥിയാക്കി. കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ഇന്ദിരാ കോൺഗ്രസുകാർ എതിരാളിക്കൊരു പോരാളിയായി മുല്ലപ്പള്ളി രാമചന്ദ്രനെയും രംഗത്തിറക്കി. മത്സരം തീപാറിയെങ്കിലും മന്ത്രിസ്ഥാനത്തിന്റെ ബലത്തിൽ ആര്യാടൻ 17,841 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മന്ത്രിക്കസേര ഉറപ്പിച്ചു.
നിലമ്പൂർ മണ്ഡലം ഇതിനു മുമ്പ് മറ്റൊരു ഉപതിരഞ്ഞെടുപ്പിനു കൂടി സാക്ഷ്യം വഹിച്ചിരുന്നു. സിപിഎം എംഎൽഎയായിരുന്ന കെ കുഞ്ഞാലിയുടെ കൊലപാതകമാണ് ഉപതിരഞ്ഞെടുപ്പിന് കാരണമായത്. 1967-ലെ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കോൺഗ്രസിലെ ആര്യാടൻ മുഹമ്മദിനെ 9789 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് നിയമസഭയിലെത്തിയ കുഞ്ഞാലി എതിരാളികളുടെ തോക്കിനിരയാകുകയായിരുന്നു.കുഞ്ഞാലി ഇത്രവലിയ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് നിലനിർത്താനായില്ല. 1970 ഏപ്രിൽ 20-ന് കോൺഗ്രസിലെ എംപി ഗംഗാധരനും സിപിഎമ്മിലെ വിപി അബൂബക്കറും മാറ്റുരച്ചപ്പോൾ 5,574 വോട്ടുകൾക്ക് ഗംഗാധരൻ വിജയിച്ചു.
അവർ ലോക്സഭയിലേക്ക്... ഇവർ നിയമസഭയിലേക്ക്
1962-ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ താനൂരിൽ നിന്നുള്ള നിയമസഭാംഗമായ സി.എച്ച് മുഹമ്മദ് കോയ കോഴിക്കോടു നിന്ന് മത്സരിച്ചു ജയിച്ചു. ഇതേത്തുടർന്ന് താനൂരിൽ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നു. മുസ്ലിംലീഗിലെ ഡോ. സി.മുഹമ്മദ് കുട്ടിയും കോൺഗ്രസിലെ പി.കെ.മൊയ്തീൻ കുട്ടിയും മത്സരിച്ചപ്പോൾ 12,936 വോട്ടിന് മുഹമ്മദ്കുട്ടി വിജയിച്ചു. ആറ്റിങ്ങൽ എംഎൽഎയായിരുന്ന വക്കം പുരുഷോത്തമൻ 1984 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തി. തുടർന്ന് ആറ്റിങ്ങലിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് എസിലെ പി.വിജയദാസും കോൺഗ്രസ് ഐയിലെ സരസ്വതി കുഞ്ഞുകൃഷ്ണനും ഏറ്റുമുട്ടിയപ്പോൾ വിജയദാസ് 5433 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഹരിപ്പാട് എംഎൽഎയായിരുന്ന രമേശ് ചെന്നിത്തല 1984-ൽ കോട്ടയം ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്നാണ്് ഹരിപ്പാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആർ.എസ്പി സ്ഥാനാർത്ഥി എ.വി.താമരാക്ഷനും കോൺഗ്രസ് ഐയിലെ എം.മുരളിയും തമ്മിലായിരുന്നു മത്സരം. 1176 വോട്ടിന്റെ ഭൂരിപക്ഷത്തിൽ താമരാക്ഷൻ വിജയിച്ചു. താനൂർ എംഎൽഎയായിരുന്ന മുസ്ലിം ലീഗിലെ ഇ.അഹമ്മദ് 1991-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഞ്ചേരിയിൽ നിന്ന് മത്സരിച്ചു ജയിച്ചതിനെത്തുടർന്നാണ് താനൂരിൽ ഉപതിരഞ്ഞെടുപ്പു നടന്നത്. 1992 ജൂൺ ഒമ്പതിന് നടന്ന തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ കുട്ടി അഹമ്മദ് കുട്ടിയും സിപിഎമ്മിലെ എം.മുഹമ്മദ് മാസ്റ്ററും മത്സരിച്ചപ്പോൾ കുട്ടി മാസ്റ്ററിനേക്കാൾ 28,188 വോട്ട് കൂടുതൽ നേടി വിജയിച്ചു.
എറണാകുളത്തെ കോൺഗ്രസ് എംഎൽഎയായിരുന്ന ജോർജ് ഈഡൻ 1998-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചതാണ് എറണാകുളത്ത് ഉപതിരഞ്ഞെടുപ്പിന് കാരണമായത്. 1998 ജൂൺ രണ്ടിന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രൻ ഡോ.സെബാസ്റ്റ്യൻ പോളും കോൺഗ്രസ് ഐയിലെ ലിനോ ജേക്കബും തമ്മിലായിരുന്നു മത്സരം. എറണാകുളത്തെ മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന എ.എൽ. ജേക്കബ്ബിന്റെ മകൻ ലിനോയെ സെബാസ്റ്റ്യൻ പോൾ 3940 വോട്ടുകൾക്ക് അട്ടിമറിച്ചു.
കണ്ണൂർ എംഎൽഎ ആയിരുന്ന കെ.സുധാകരൻ 2009-ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് കണ്ണൂരിൽ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. 2009 നവംബർ ഏഴിന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നു തവണ കണ്ണൂരിലെ സിപിഎം എംപിയായിരുന്ന എ.പി.അബ്ദുള്ളക്കുട്ടിയായിരുന്നു കോൺഗ്രസ് ഐയുടെ സ്ഥാനാർത്ഥി. സിപിഎമ്മിലെ എം വിജയരാജനായിരുന്നു എതിരാളി. അബ്ദുള്ളക്കുട്ടി 12,043 വോട്ടുകൾക്ക് വിജയിച്ചു. എറണാകുളം എംഎൽഎയായിരുന്ന കോൺഗ്രസ് ഐയിലെ കെ.വി.തോമസ് 2009-ൽ ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചതാണ് എറണാകുളത്ത് വീണ്ടും ഉപതിരഞ്ഞെടുപ്പിന് കാരണമായത്. കോൺഗ്രസ് ഐയിലെ ഡൊമിനിക് പ്രസന്റേഷനും സിപിഎം സ്വതന്ത്രൻ പി.എൻ.സീനുലാലും ഏറ്റുമുട്ടിയപ്പോൾ ഡൊമിനിക്ക് 8620 വോട്ടുകൾക്ക് മുന്നിലെത്തി.
ആലപ്പുഴ എംഎൽഎയായിരുന്ന കെ.സി.വേണുഗോപാൽ 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെയാണ് ആലപ്പുഴ ഉപതിരഞ്ഞെടുപ്പു വേദിയായത്. കോൺഗ്രസിലെ എ.എ. ഷുക്കൂറും സിപിഐയിലെ ജി.കൃഷ്ണപ്രസാദും ഏറ്റുമുട്ടിയപ്പോൾ 4745 വോട്ടുകൾക്ക് ഷുക്കൂറിനായിരുന്നു ജയം. വേങ്ങര എംഎൽഎയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി 2018-ൽ മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചതോടെയാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചത്. മുസ്ലിം ലീഗിലെ കെ.എൻ.എ.ഖാദറും സിപിഎമ്മിലെ പി.പി.ബഷീറും ഏറ്റുമുട്ടിയപ്പോൾ 20,956 വോട്ടുകൾക്ക് ഖാദർ നിയമസഭയിലെത്തി.
ഇടിമിന്നലായി സ്ഥാനാർത്ഥികളുടെ മരണം
കേരളത്തിൽ സ്ഥാനാർത്ഥികളുടെ മരണംകാരണം മൂന്നിടത്ത് ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നിട്ടുണ്ട്. ഏറ്റുമാനൂർ, കോട്ടയം, വാമനപുരം എന്നീ മണ്ഡലങ്ങളാണ് ഉപതിരഞ്ഞെടുപ്പിന് വേദിയായത്. 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് കോട്ടയത്തും തിരുവനന്തപുരം ജില്ലയിലെ വാമനപുരത്തും ഓരോ സ്ഥാനാർത്ഥികളുടെ ആകസ്മിക മരണം സംഭവിച്ചത്. കോട്ടയത്ത് പ്രധാന മത്സരം സിപിഎമ്മിലെ ടി.കെ.രാമകൃഷ്ണനും കോൺഗ്രസ് ഐയിലെ തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിലായിരുന്നു. തിരഞ്ഞെടുപ്പിന് ഏഴു ദിവസം മുമ്പ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന എറിക്ക് മുറിക്ക് മരിച്ചു. അതിനാൽ തിരഞ്ഞെടുപ്പ് 45 ദിവസത്തേക്ക് മാറ്റിവെച്ചു.
അതിനിടിയിൽ ഇ.കെ.നായനാർ മുഖ്യമന്ത്രിയായ ഇടതുമുന്നണി മന്ത്രിസഭയിൽ ടി.കെ.രാമകൃഷ്ണനും മന്ത്രിയായി. 1987 ജൂൺ രണ്ടിനു നടന്ന ഉപതിരഞ്ഞെടുപ്പിൽ മന്ത്രിയായ ടി.കെ.രാമകൃഷ്ണനെയാണ് കോൺഗ്രസ് ഐ സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരിട്ടത്. തിരുവഞ്ചൂരിനെ 9526 വോട്ടുകൾക്ക് പരാജയപ്പെടുത്തി രാമകൃഷ്ണൻ മന്ത്രിസ്ഥാനം ഉറപ്പിച്ചു. സി.എംപി.സ്ഥാനാർത്ഥിയായിരുന്ന എം.കെ.സനകന്റെ മരണമാണ് വാമനപുരത്തെ ഉപതിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനും അതുവഴി ഉപതിരഞ്ഞെടുപ്പിനും കാരണമായത്. കോലിയക്കോട് കൃഷ്ണൻനായരും എൻ.പീതാംബരക്കുരുപ്പും തമ്മിലായിരുന്നു മത്സരം. കൃഷ്ണൻനായർ 10,116 വോട്ടുകൾക്ക് കുറുപ്പിനെ പരാജയപ്പെടുത്തി.
1991-ലെ തിരഞ്ഞെടുപ്പുകാലത്തുണ്ടായ മരണമാണ് ഏറ്റുമാനൂർ ഉപതിരഞ്ഞെടുപ്പിന് കാരണമായത്. നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടന്ന 1991-ൽ കോട്ടയത്തെലോക്സഭാ സ്ഥാനാർത്ഥിയായിരുന്ന രമേശ് ചെന്നിത്തലക്കൊപ്പം വാഹനപ്രചാരണത്തിൽ പങ്കെടുക്കുന്നതിനിടയിൽ കോട്ടയം മെഡിക്കൽ കോളേജിനടുത്തുള്ള വാരിമുട്ടത്തുവെച്ച് ഇടിമിന്നലേറ്റാണ് ബാബു ചാഴിക്കാടൻ മരിച്ചത്. അതോടെ ഏറ്റുമാനൂരിലെ തിരഞ്ഞെടുപ്പു മാറ്റിവെയ്ക്കുകയായിരുന്നു.1991 നവംബർ 17-ന് ഏറ്റുമാനൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബാബുവിന്റെ ജ്യേഷ്ഠൻ തോമസ് ചാഴിക്കാടനും സിപിഎമ്മിലെ വൈക്കം വിശ്വനും തമ്മിലായിരുന്നു മത്സരം. തോമസ് ചാഴിക്കാടൻ 886 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
Stories you may Like
- കെപിസിസിയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം
- ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് ആര്യാടൻ ഷൗക്കത്ത്
- ഉമ്മൻ ചാണ്ടിയില്ലാത്ത 'എ ഗ്രൂപ്പ്' പ്രതിസന്ധിയിൽ
- ആര്യാടൻ ഷൗക്കത്തിന് എതിരായ നടപടി ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലെ വിലക്കിൽ ഒതുങ്ങും
- പാർട്ടിയുടെ താക്കീതിനെ ഗൗരവമായി കാണുന്നു: ആര്യാടൻ ഷൗക്കത്ത്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്