റാണിയെ കുറിച്ച് ചോദിച്ചാൽ മൗനം; മൊബൈൽ ഫോണിൽ നിറയെ ഉണ്ടായിരുന്നത് തയ്യൽക്കാരിയുമായുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ഫോട്ടോകൾ; എൻഐടിയിലെ അടിപൊളി ജീവിതത്തിന് പിന്നിലെ ചോദ്യങ്ങളോട് സഹകരിക്കാതെ സയനൈയ്ഡ് ജോളിയുടെ മറുപടികൾ; ആദ്യ തെളിവെടുപ്പിൽ അലമാരയിൽ നിന്ന് സയനൈയ്ഡ് എന്ന് പറഞ്ഞ് വെറും കുപ്പി എടുത്തു നൽകിയ കുബുദ്ധിക്ക് പിന്നിൽ അഭിഭാഷക ഉപദേശമെന്നും സംശയം; കുടത്തായിയിൽ ക്രൈംബ്രാഞ്ചിനെ കുടുക്കി ജോളിയുടെ തന്ത്രപരമായ നിസ്സഹകരണം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: റാണിയെ കുറിച്ച് ചോദിച്ചാൽ ജോളിക്ക് മൗനം. അതുകൊണ്ട് തന്നെ കൂടത്തായി കൂട്ടക്കൊലക്കേസിൽ മുഖ്യപ്രതിയായ ജോളിയുടെ അടുത്ത സുഹൃത്തായ തയ്യൽക്കട ജീവനക്കാരി റാണിയെ കുറിച്ച് വിവരമൊന്നും പൊലീസിന് ലഭിക്കുന്നുമില്ല. ജോളിയുടെ മൊബൈൽ ഫോൺ നിറയെ ഇവരുടെ ചിത്രങ്ങളാണ്. എൻഐടി പരിസരത്തെ തയ്യൽക്കടയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. യുവതിയെ ചോദ്യം ചെയ്താൽ ജോളിയുടെ എൻഐടി ജീവിതത്തിന്റെ ചുരുളഴിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
യുവതിയുടെ തയ്യൽക്കട നിലവിൽ പ്രവർത്തിക്കുന്നില്ല. ജോളിക്കൊപ്പം യുവതി നിൽക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ഈ വർഷം മാർച്ചിൽ എൻഐടിയിൽ നടന്ന രാഗം കലോത്സവത്തിൽ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. ഇതിനിടെ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എൻഐടി തിരിച്ചറിയൽ കാർഡ് ധരിച്ചാണ് ജോളി ചിത്രത്തിലുള്ളത്. അറസ്റ്റിന് ശേഷം ജോളിയുടെ മൊബൈൽ
പരിശോധിച്ചപ്പോഴാണ് പൊലീസിന് ചിത്രങ്ങൾ ലഭിച്ചത്. ചോദ്യം ചെയ്യുമ്പോൾ റാണിയെ കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ ജോളി മൗനത്തിലേക്ക് കടക്കും. ഒന്നിനും ഉത്തരം നൽകില്ല.
ഇത്തരത്തിൽ പല തന്ത്രപരമായ സമീപനവും ജോളി ചോദ്യം ചെയ്യലിനിടെ മുമ്പും എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ എങ്ങനെ പ്രതികരിക്കണമെന്ന കൃത്യമായ ഉപദേശം ജോളിക്ക് നേരത്തെ കിട്ടിയിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് കസ്റ്റഡിയിൽ വാങ്ങിയതിന് പിന്നാലെ തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലെത്തിച്ചപ്പോൾ അലമാരയിലെ വസ്ത്രങ്ങൾക്കുള്ളിൽ നിന്നും സയനൈഡ് എടുത്ത് നൽകിയത് ജോളിയുടെ തന്ത്രമായിരുന്നു. പൊലീസ് ആവശ്യപ്പെടാതെതന്നെ അലമാരയിൽ തുണികൾക്കുള്ളിൽ ചെറിയ കുപ്പിയിൽ സൂക്ഷിച്ച വസ്തും സയനൈഡ് എന്ന് പറഞ്ഞ് ജോളി എടുത്തുകൊടുക്കുകയായിരുന്നു.
ഫോറൻസിക് സംഘമൊന്നും ഒപ്പമില്ലാത്തതിനാൽ ഇത് പൊലീസ് വിശ്വസിച്ചു. പിന്നീടുള്ള പരിശോധനയിൽ കള്ളക്കളി പിടികിട്ടി. ഇതോടെയാണ് വീണ്ടും സയനൈഡിന്റെ ഉറവിടം തേടി അന്വേഷണം തുടങ്ങിയത്. അറസ്റ്റിലാവുന്നതിന് തൊട്ടുമുമ്പ് ജോളിക്ക് നിയമോപദേശം നൽകിയ അഭിഭാഷനാണ് ഈ ബുദ്ധി ജോളിക്ക് പറഞ്ഞുകൊടുത്തത് എന്നാണ് സൂചന. സയനൈഡ് എന്ന മട്ടിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോവുമ്പോൾ ഇത് കോടതിയിലടക്കം ചോദ്യം ചെയ്യുകയായിരുന്നു പ്രതി ലക്ഷ്യമിട്ടത്. എടുത്തുതന്ന വസ്തു സയനൈഡ് അല്ലെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലായതോടെയാണ് ജോളിയുടെ തന്ത്രം അന്വേഷണസംഘത്തിന് വ്യക്തമായത്. മാറിമാറി ചോദ്യം ചെയ്തതോടെ ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണവും ലഭിച്ചു.
തുടർന്നാണ് ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ വീണ്ടും ജോളിയെ പൊന്നാമറ്റത്തെത്തിച്ച് തെളിവെടുത്തത്. ഈ സമയം അടുക്കളയിലെ റാക്കിൽ അലക്ഷ്യമായ കുപ്പിയിൽ സൂക്ഷിച്ച നിലയിൽ സയനൈഡ് എന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തുകയും ചെയ്തു. പ്രാഥമിക പരിശോധയിൽ ഇത് സയനൈഡ് തന്നെയെന്നാണ് ഫോറൻസിക് സംഘം പറഞ്ഞത്. ഫോറൻസിക് സംഘത്തേയും ഒപ്പം കൂട്ടിയത് ജോളി കള്ളം പറയുന്നില്ലെന്ന് ഉറപ്പിക്കാനായിരുന്നു. കോടതി മുഖാന്തിരം രാസപരിശോധനയ്ക്ക് അയച്ചാലേ കൃത്യമായ ഫലം കിട്ടൂ. നേരത്തേ എടുത്തു കൊടുത്ത കുപ്പി കോടതി വഴി പരിശോധനയ്ക്ക് അയച്ചാൽ ഫലംവരുമ്പോൾ സയനൈഡ് അല്ലെന്ന് തെളിയുകയും അങ്ങനെ കേസിൽനിന്ന് ഊരാനാകുമെന്നും ജോളിക്ക് ഉപദേശം ലഭിച്ചിരുന്നതായാണു സൂചന.
സയനൈഡിന്റെ ഉടവിടംതേടി അന്വേഷണസംഘം കോയമ്പത്തൂരിലേക്കും പോകും. ജോളി കൃത്യങ്ങൾക്കുപയോഗിച്ച സയനൈഡ് കോയമ്പത്തൂരിൽനിന്നു വാങ്ങിയതാണെന്ന് കൂട്ടുപ്രതി പ്രജികുമാർ മൊഴി നൽകിയതിനെ തുടർന്നാണിത്. സംഭവത്തിൽ ജോളിയുടെ കട്ടപ്പനയിലുള്ള ബന്ധുക്കളുടെയും കോയമ്പത്തൂർ ബന്ധമുള്ള ജോൺസന്റെയും പങ്ക് അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ജോളിയുടെ നാടായ കട്ടപ്പനയിലും തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ടോം തോമസിനെ കൊല്ലുന്നതിനു മുമ്പേ ജോളി അദ്ദേഹത്തിന്റെ പേരിൽ വ്യാജ ഒസ്യത്ത് തയ്യാറാക്കി വെച്ചിരുന്നതായി കണ്ടെത്തി.
ടോം തോമസിന്റെ മകൻ റോയി മരിച്ച ശേഷം ഈ ഒസ്യത്തിൽ സഹോദരങ്ങളായ റോജോയും റെഞ്ജിയും സംശയം പ്രകടിപ്പിച്ചതോടെ ജോളി ഇതുമാറ്റി വീണ്ടുമൊരു ഒസ്യത്ത് വ്യാജമായി തയ്യാറാക്കി. ഇതു സംബന്ധിച്ച മൊഴികൾ അന്വേഷണ സംഘത്തിനു കിട്ടി. വളരെ നേരത്തേ തന്നെ ടോം തോമസിനെ ഇല്ലാതാക്കാൻ ജോളി ഒരുക്കം തുടങ്ങിയിരുന്നു. ഇതിലേക്കു വഴിയൊരുക്കിയത് സ്വത്തു മോഹം തന്നെയാണെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. തന്റെ പേരിലുണ്ടായിരുന്ന രണ്ടേക്കർ സ്ഥലം വിറ്റവകയിൽ കിട്ടിയ 16 ലക്ഷം രൂപ ടോം തോമസ് ജോളിയെ ഏൽപ്പിച്ചിരുന്നു. ഇത് റോയിക്കുള്ള വിഹിതമാണെന്നും പറഞ്ഞു. ബാക്കിയുള്ള സ്ഥലം റോജോയ്ക്കാണെന്നു പറഞ്ഞു.
എന്നാൽ, തനിക്കുമാത്രമായി സ്ഥലം വേണ്ടെന്നും സഹോദരിക്കുകൂടി നൽകണമെന്നുള്ള നിർദ്ദേശം റോജോ മുന്നോട്ടുവെച്ചു. അങ്ങനെ രണ്ടുപേർക്കും സ്ഥലം നൽകാൻ തീരുമാനമായി. സ്ഥലം വിറ്റുകിട്ടിയ 16 ലക്ഷം രൂപയ്ക്ക് യോജിച്ച ഒരു സ്ഥലം വാങ്ങാനാണ് ടോം തോമസ് നിർദ്ദേശിച്ചത്. എന്നാൽ, സ്ഥലം കിട്ടിയില്ലെന്നു മാത്രമല്ല ആ തുക തീരുകയും ചെയ്തു. ഇതോടെയാണ് ജോളി പരിഭ്രാന്തയായത്. സ്ഥലവുമില്ല, പണവുമില്ല എന്ന സ്ഥിതിയായതോടെയാണ് ടോം തോമസിനെ ഇല്ലാതാക്കി റോജോയ്ക്കും റെഞ്ചിക്കുമായി കരുതിയിരുന്ന സ്വത്ത് റോയിയുടെ പേരിലാക്കുക എന്ന തീരുമാനത്തിലേക്ക് ജോളി എത്തിയത്.
ഇതുപ്രകാരമാണ് തന്റെ എല്ലാ സ്വത്തുക്കളും റോയിക്കാണെന്ന ഒസ്യത്ത് ടോം തോമസിന്റെ പേരിൽ തയ്യാറാക്കിയത്. വെള്ളക്കടലാസിലായിരുന്നു ആദ്യ ഒസ്യത്ത്. ഇതിൽ ഒപ്പോ തീയതിയോ സാക്ഷികളോ ഉണ്ടായിരുന്നില്ല. റോയിയുടെ മരണശേഷം ജോളി ഈ ഒസ്യത്ത് കാണിച്ചപ്പോൾ റെഞ്ജിയും മറ്റും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. പിന്നീട് രജിസ്ട്രേഷൻ സമയത്താണ് മുദ്രപ്പത്രത്തിൽ സാക്ഷികളെയും മറ്റും ചേർത്ത് ഒസ്യത്ത് ഉണ്ടാക്കിയത്. ഇതിൽക്കാണുന്ന ഒപ്പ് ടോം തോമസിന്റെതല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ടോം തോമസ്, റോയി തോമസ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട ശക്തമായ തെളിവായാണ് വ്യാജ ഒസ്യത്തിനെയും സ്ഥലരജിസ്ട്രേഷനെയും അന്വേഷണസംഘം കാണുന്നത്. ജോളിയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമായി തെളിയിക്കാൻ സാധിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്