തിരുവല്ല ട്രാൻസ്പോർട്ട് ബസ് ടെർമിനലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് ഗ്രൂപ്പിലെ സജീവാംഗം; കുടുംബത്തിന്റെ കണ്ണീരൊപ്പാൻ തീരുമാനിച്ചത് യുവ കവിയുടെ കവിതാ സമാഹാരം ഇറക്കാൻ; ഒടുവിൽ കിട്ടിയ പണമെല്ലാം ഉപയോഗമില്ലാതെയായി; കുന്നന്താനം കവലയിലെ സീമ സജിക്കെതിരേ വീണ്ടും പരാതി; പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയത് കവല എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ; ഭീഷണി മുഴക്കുന്നുവെന്ന പരാതിയിൽ സീമയുടെ മുൻകൂർ ജാമ്യം റദ്ദാക്കാനും സാധ്യത
ശ്രീലാൽ വാസുദേവൻ
മല്ലപ്പള്ളി: വ്യാജ പ്രൊഫൈൽ ചമച്ച് കുന്നന്താനം കവല ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ അറസ്റ്റിലായതിന് പിന്നാലെ കുന്നന്താനം ചരിവുപുരയിടത്തിൽ സീമ സജിക്കെതിരേ വീണ്ടും പരാതി. വാഹനാപകടത്തിൽ മരിച്ച യുവകവി മനേഷ് മാധവന്റെ കവിതാ സമാഹാരം വിറ്റ വകയിൽ 15,000 രൂപ സീമ കൈവശം വച്ചിരിക്കുന്നുവെന്നും തിരികെ നൽകാൻ തയാറാകുന്നില്ലെന്നുമാണ് കവല എഡിറ്റോറിയൽ ഗ്രൂപ്പ് അംഗങ്ങൾ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നത്.
കൂടാതെ, പരാതിക്കാരെ സ്വാധീനിക്കാൻ സീമ സജിയും സിനിമ നിർമ്മാതാവും ശ്രമിക്കുന്നുവെന്നും പരാതിയുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടും പരാതിക്കാരെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഇത് സീമയുടെ മുൻകൂർ ജാമ്യവ്യവസ്ഥയിൽ പറഞ്ഞിരിക്കുന്നതിന് എതിരാണ്. പരാതിക്കാരെ കാണുകയോ ഭീഷണി മുഴക്കുകയോ ചെയ്താൽ ജാമ്യം റദ്ദാക്കുന്നതാണ് എന്ന ഉപാധികളോടെയാണ് ഹൈക്കോടതി സീമയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.
2016 ലാണ് കുന്നന്താനംത്ത് പുരോഗമനപരമായി ചിന്തിക്കുന്ന ഒരു പറ്റം യുവാക്കൾ കവല എന്ന കൂട്ടായ്മ രൂപീകരിച്ചത്. വാർത്താ വെബ്സൈറ്റും അനുബന്ധ പ്രവർത്തനങ്ങളും ആയിരുന്നു ലക്ഷ്യം. അതിനായി ആദ്യം 25അംഗ എഡിറ്റോറിയൽ ബോർഡിന് രൂപം നൽകി. കുന്നന്താനത്ത് നിന്നുമുള്ള പ്രവാസികളായ യുവാക്കളും എഡിറ്റോറിയൽ ബോർഡിൽ അംഗങ്ങൾ ആയിരുന്നു. 2018 ഏപ്രിൽ 13 ന് കവല എഡിറ്റോറിയൽ ബോർഡ് അംഗം മനേഷ് മാധവൻ തിരുവല്ല ട്രാൻസ്പോർട്ട് ബസ് ടെർമിനലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. മനേഷ് മാധവന്റെ കവിതകൾ പ്രസിദ്ധീകരിക്കാൻ കവല എഡിറ്റോറിയൽ ബോർഡ് തീരുമാനിച്ചു.
തീയും തണുപ്പും എന്ന പേരിൽ മനേഷിന്റെ കവിതകൾ പുസ്തക രൂപത്തിലാക്കി. ഇത് പ്രസിദ്ധീകരിച്ച് ഒരു ലക്ഷം രൂപ സമാഹരിച്ച് മനേഷ് മാധവന്റെ കുട്ടിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കാനായിരുന്നു ലക്ഷ്യം. 2019 ഫെബ്രുവരി 17 ന് കുന്നന്താനം കമ്മ്യുണിറ്റി ഹാളിൽ വെച്ച് സിനിമാതാരം ഇന്ദ്രൻസ് മനേഷ് മാധവന്റെ കവിതാസമാഹാരം തീയും തണുപ്പും പ്രകാശനം ചെയ്തു. ഒരു പുസ്തകത്തിന് നൂറ് രൂപ എന്ന രീതിയിൽ ആയിരം പുസ്തകം വിൽക്കണം എന്നതായിരുന്നു കവല എഡിറ്റോറിയൽ ബോർഡിന്റെ തീരുമാനം. ഏകദേശം 750 പുസ്തകങ്ങൾ വിറ്റു. 150 പുസ്തകം വിൽക്കാൻ എഡിറ്റോറിയൽ ബോർഡ് അംഗമായ സീമ സജിയെ ഏൽപ്പിച്ചിരുന്നു.
സിനിമ രംഗത്തെ ബന്ധം ഉപയോഗിച്ച് സീമ അത് വിൽക്കുകയും പണം കൈവശം സൂക്ഷിക്കുകയും ചെയ്യുകയുമായിരുന്നു. ഇതിനിടെയാണ് കവല ഗ്രൂപ്പിലെ അംഗങ്ങളിൽ നിന്ന് സ്മിത മേനോൻ എന്ന വ്യാജഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സീമ സജി ഒരു ലക്ഷത്തോളം രൂപ തട്ടിയത്. ഒരേ മനസയി ഒപ്പം നടന്ന ഗ്രൂപ്പ് അംഗം നടത്തിയ തട്ടിപ്പ് യുവാക്കൾക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. അവർ മുഖ്യമന്ത്രിക്ക് പരാതി നൽകി. പൊലീസ് അന്വേഷണവും ആരംഭിച്ചു. നീരജ ശരത് എന്ന യുവതിയുടെ ചിത്രം ഉപയോഗിച്ചാണ് സീമ സജി വ്യാജ ഫേസ്ബുക്ക് ഐഡി സൃഷ്ടിച്ചത്. സീമയെയും നീരജയെയും ഒന്നും രണ്ടും പ്രതികളാക്കി പൊലീസ് കേസെടുത്തു. ഇതോടെ സീമ ഒളിവിൽപ്പോയി. ജില്ലാ കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. അവിടെ നിന്ന് ജാമ്യം ലഭിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി അറസ്റ്റ് വരിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതിൻ പ്രകാരം കഴിഞ്ഞ ദിവസം സീമയെ കീഴ്വായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് ശേഷം കവല ഗ്രൂപ്പ് അംഗങ്ങൾ പുസ്തകം വിറ്റതിന്റെ പണം തേടി സമീപിച്ചപ്പോഴാണ് തരാൻ കഴിയില്ലെന്ന് സീമ അറിയിച്ചത്. മുൻകൂർ ജാമ്യം നേടിയ ശേഷം സീമ സജി കവല ഗ്രൂപ്പിനെ ഒന്നാകെ അധിക്ഷേപിക്കുന്ന രീതിയിലാണ് പെരുമാറുന്നതെന്ന് പരാതിയിൽ പറയുന്നു. കവല ഗ്രൂപ്പ് വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും അത് ചോദ്യം ചെയ്തതുകൊണ്ടാണ് തന്നെ ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതെന്നും സീമ സജി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നു. തട്ടിപ്പിന് ഇരയായവർ പൊലീസിൽ പരാതി കൊടുത്തതിനാൽ തനിക്ക് വലിയ നാണക്കേട് ഉണ്ടായെന്നും പരാതി കൊടുത്തവരെയും അവരെ സഹായിച്ചവരെയും കൈകാര്യം ചെയ്യുമെന്നും പറഞ്ഞുവത്രേ.
സീമ സജി കൂടി അംഗമായ കവലയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തിരുവല്ല ശാഖയുടെ അക്കൗണ്ടിൽ 35000 രൂപയും ഉണ്ട്. ഈ പണം ഇതുവരെ തിരികെ നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ മനേഷ് മാധവന്റെ കുടുംബത്തിന് ഞങ്ങൾ നൽകാമെന്നേറ്റ പണം ഇതുവരെയും മുഴുവനായും സ്വരൂപിക്കാൻ ആയിട്ടില്ല എന്നും പരാതിയിൽ സൂചിപ്പിക്കുന്നു. മുൻകൂർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സീമ സജിയുമായി ഞങ്ങൾ പണത്തിന്റെ കാര്യത്തിനായി ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ തനിക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതുകൊണ്ട് പണം നല്കാൻ സാധിക്കില്ലന്നും ഇനി നിങ്ങൾക്ക് എങ്ങനെയെങ്കിലും വാങ്ങാമെങ്കിൽ വാങ്ങിക്കോളൂ എന്ന് ഞങ്ങളെ വെല്ലുവിളിക്കുകയുമാണ് സീമ സജി ചെയ്തതെന്നും പരാതിയിൽ സൂചിപ്പിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍