ചെറുവള്ളിയും ചിറക്കടവും പെരുവന്താനവും വഞ്ചിപ്പുഴ മഠത്തിന് ലഭിച്ചത് മാർത്താണ്ഡവർമ്മ മഹാരാജാവിൽ നിന്നും; ചെറുവള്ളിയിലെ ഇടവക റൈറ്റ് സംസ്ഥാന സർക്കാർ വിലയ്ക്ക് വാങ്ങിയത് 1955ലെ 22-ാം ആക്ട് പ്രകാരം; വസ്തു കേരളത്തിന് സ്വന്തമായത് 4581/1955-ാം നമ്പർ ആധാര പ്രകാരം; ജോൺ ബാരണിനും ജോൺ മിക്കിക്കും ലണ്ടൻ കമ്പനിക്കും കേരള ഭൂപരിഷ്കരണ നിയമ പ്രകാരം ഭൂമിയിൽ അവകാശവും ഉന്നയിക്കാനാവില്ല; ശബരിമല വിമാനത്താവളത്തിന്റെ പേരിൽ നടക്കുന്നത് കള്ളക്കളി; രേഖകൾ മറുനാടൻ പുറത്തുവിടുന്നു
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയെ ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. വഞ്ഞിപ്പുഴ മഠത്തിന്റെ കൈവശമായിരുന്ന ചെറുവള്ളി ഭൂമി സ്വാതന്ത്ര്യം നേടുന്ന സമയത്ത് സർക്കാർ പണംകൊടുത്ത് സ്വന്തമാക്കിയതാണെന്ന് വ്യക്തമാക്കുന്ന രേഖകൾ മറുനാടൻ മലയാളിക്ക് കിട്ടി. കോട്ടയം ജില്ലയിലെ പെരുവന്താനം വില്ലേജിൽ പെട്ട 2267 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ വക ഭൂമിയാണ്. വഞ്ഞിപുഴ മഠത്തിലെ അവകാശികളിൽ നിന്നും 1955 ഒക്ടോബറിൽ സർക്കാർ വില നൽകി വാങ്ങിയത്. ഡീഡ് നമ്പർ 4581/1955-ാം നമ്പരാണ് ഈ രേഖയ്ക്കുള്ളത്. അങ്ങനെയുള്ള ഭൂമിയാണ് ഹാരിസണ് കൃഷിക്കായി കൈമാറിയത്. ഈ ഭൂമിയാണ് ബിലീവേഴ്സ് ചർച്ചിന് കിട്ടിയത്. ഇത് സർക്കാർ വക ഭൂമിയാണെന്ന് പ്രമാണമുള്ളപ്പോഴാണ് 2267 ഏക്കർ ഭൂമി വില കൊടുത്ത് വാങ്ങാൻ തയ്യാറാകുന്നത്. അതുകൊണ്ട് തന്നെ 4581/1995 എന്ന നമ്പർ പ്രമാണത്തിലുള്ള വസ്തു ആർക്കും കാശു കൊടുക്കാതെ തന്നെ വിമാനത്താവളത്തിനായി ഉപയോഗിക്കമെന്നതാണ് വസ്തുത.
ചെറുവള്ളി എസ്റ്റേറ്റ് വഞ്ചിപ്പുഴ മഠത്തിന്റെ ഇടവക റൈറ്റ്സിൽ ഉൾപ്പെട്ട സ്ഥലങ്ങളിലായിരുന്നു. ചെറുവള്ളി, ചിറക്കടവ്, പെരുവന്താനം ഈ മൂന്ന് വില്ലേജുകൾ മാർത്താണ്ഡവർമ്മ മഹാരാജാവിൽ നിന്നും വഞ്ചിപ്പുഴ മഠത്തിന് നേരിട്ട് ഭരണത്തിന് ലഭിച്ചിരുന്നു. 1955ലെ 27-ാം ആക്ട് പ്രകാരം മഠത്തിന്റെ ഇടവക റൈറ്റ് സർക്കാർ വിലയ്ക്ക് വാങ്ങി. ഈ സ്റ്റേറ്റുകളിൽ ചെറുവള്ളിയും മുണ്ടക്കയവും കോട്ടയം ജില്ലയിലാണ്. പെരുവന്താനം ബോയിസ് എസ്റ്റേറ്റും ഇതിൽ വരും. ഇതെല്ലാം പാട്ടത്തിന് നൽകിയതാണ്. ഇതൊന്നും വിൽക്കാൻ ഹാരിസണിന് അവകാശമില്ല. ഈ ഭൂമികളിൽ ഒന്നായ ചെറുവള്ളിയാണ് 2005ൽ ബിലിവേഴ്സ് ചർച്ചിന് തീറാധാര പ്രകാരം വിറ്റത്. തോട്ടങ്ങൾ സർക്കാരിന്റേതാണെന്നും കരാർ കാലാവധി കഴിഞ്ഞാൽ സർക്കാർ തിരിച്ചെടുക്കണമെന്നുമാണു രാജമാണിക്യം റിപ്പോർട്ട്. രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോട്ടങ്ങൾ ഏറ്റെടുത്ത നടപടി നിയമപ്രകാരമല്ലെന്നു കോടതി കണ്ടെത്തിയിരുന്നു. ഓരോ തോട്ടവും ബന്ധപ്പെട്ട മുൻസിഫ് കോടതികളിൽ കേസ് നടത്തി അനുകൂല വിധി സമ്പാദിച്ച ശേഷം ഏറ്റെടുക്കാൻ സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു. ഇതും ചില കേന്ദ്രങ്ങൾ പരിഗണിക്കുന്നില്ല.
ജോർജ് ആൽബർട്ട് ജോൺ ബാരൺ മലയാളം പ്ലാന്റേഷൻ കമ്പിക്ക് കൊടുത്തതയായും മുൻ ആധാരമുണ്ട്. ഈ ആധാരത്തിന് മുന്നാധാരം 1923ലെ 1600-ാം നമ്പർ കൈമാറ്റാധാരാമാണ്. ഈ ആധാരത്തിൽ കൈമാറ്റം ചെയ്തതും വാങ്ങിയതും ജോൺ മിക്കിയെന്ന ബ്രിട്ടീഷുകാരനും. അതുകൊണ്ട് തന്നെ ഈ ആധാരത്തിന് ഉടമസ്ഥതയോ ജന്മാവകാശമോ ഇല്ല. അതുകൊണ്ട് തന്നെ ഹാരിസൺ കമ്പനിക്ക് വസ്തുവിൽ ഉടമസ്ഥാവകാശം ഇല്ലെന്നും രാജമാണിക്യം കണ്ടെത്തിയിരുന്നു. കേരള ഭൂപരിഷ്കരണ നിയമ പ്രകാരം ലണ്ടൻ കമ്പനിക്ക് ഭൂമിയിൽ അവകാശമില്ലാത്തതും ചൂണ്ടികാണിക്കുന്നുണ്ട്. മുന്നാധാരത്തിലുള്ളതിനേക്കാൾ ഭൂമി വിറ്റതും നിയമവിരുദ്ധമാണ്. പുറമ്പോക്ക് സ്ഥലവും വിറ്റു. ഇങ്ങനെ എല്ലാ അർത്ഥിലും നിയമവിരുദ്ധ കൈമാറ്റമാണ് ബിലീവേഴ്സ് ചർച്ചിലേക്ക് നടത്തിയതെന്ന് രാജമാണിക്യം വിശദീകരിച്ചിരുന്നു.
അതുകൊണ്ടാണ് കോടതിയിൽ പണം കെട്ടിവെച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഇടതുപക്ഷത്ത് തന്നെ വിരുദ്ധാഭിപ്രയാം ഉയരുന്നത്. റവന്യൂവകുപ്പ് കൈവശമുള്ള സിപിഐ.ക്കുതന്നെ ഇക്കാര്യത്തിൽ എതിർപ്പുണ്ട്. സ്വന്തം ഭൂമിയേറ്റെടുക്കാൻ എന്തിനാണ് സർക്കാർ പണം കെട്ടിവെക്കുന്നതെന്നാണ് സിപിഐ ഉയർത്തുന്ന ചോദ്യം. ഉടമാവകാശം ബിലീവേഴ്സ് ചർച്ചിനാണെന്ന് കോടതി പറഞ്ഞാൽ കെട്ടിവെക്കുന്ന പണം അവർക്കുനൽകി മാത്രമേ ഭൂമിയേറ്റെടുക്കാൻ കഴിയൂ. ചെറുവള്ളിയടക്കമുള്ള ഹാരിസൺ ഭൂമികൾ ആരുടേതെന്ന് സുപ്രീംകോടതി വിധിച്ചിരുന്നില്ല. ഐ.എ.എസ്. ഓഫീസർ ഭൂമിയേറ്റെടുത്തത് ചട്ടവിരുദ്ധമാണെന്നും സിവിൽ കേസ് വഴി സ്ഥലമേറ്റെടുക്കണമെന്നുമാണ് കോടതി നിരീക്ഷിച്ചത്. സിവിൽ കേസ് കൊടുക്കാതെയുള്ള ഏറ്റെടുക്കൽ മാത്രമാണ് പ്രശനം. ഇതിൽ അതിവേഗ ഇടപെടൽ റവന്യൂവകുപ്പ് നടത്തും. ഇതിനിടെയാണ് പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
ഭൂമിയുടെ ഉടമാവകാശം സുപ്രീംകോടതി നിശ്ചയിക്കാത്ത സാഹചര്യത്തിൽ സർക്കാർ സ്വന്തം ഭൂമിയുടെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചതിനെ പരിസ്ഥിതിപ്രവർത്തകരും എതിർക്കുന്നു. വഞ്ഞിപ്പുഴ മഠത്തിന്റെ കൈവശമായിരുന്ന ചെറുവള്ളി ഭൂമി സ്വാതന്ത്ര്യം നേടുന്ന സമയത്ത് സർക്കാർ പണംകൊടുത്ത് സ്വന്തമാക്കിയതാണ്. അതേ സ്ഥലം വീണ്ടും പണംകൊടുത്ത് ഏറ്റെടുക്കേണ്ടത് വിചിത്രമാണെന്നാണ് ഉയരുന്ന അഭിപ്രായം. വിമാനത്താവള പദ്ധതിയുമായി സർക്കാർ മുന്നോട്ടുനീങ്ങുമ്പോൾ ഭൂമിക്കേസുമായി മുന്നോട്ടുപോകാനുറച്ചിരിക്കുകയാണ് റവന്യൂവകുപ്പ്. കോട്ടയം കളക്ടറേറ്റിൽ കേസിനുള്ള ഭൂമിവിവരങ്ങളും രേഖകളും തയ്യാറാക്കിവെച്ചിരിക്കുകയായിരുന്നു. റവന്യൂമേധാവികൾ നിർദ്ദേശം നൽകിയതോടെ ഇതിന്റെ ഫയൽ നിയമവകുപ്പിനു കൈമാറിയിട്ടുണ്ട്. ചെറുവള്ളിയടക്കം എല്ലാ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും ഏറ്റെടുക്കാനുള്ള കേസുകൾ ഉടൻ ഫയൽചെയ്യും. ചെറുവള്ളി ഏറ്റെടുക്കലിന് പണം കെട്ടിവയ്ക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. ഈ തീരുമാനത്തെയാണ് ചന്ദ്രശേഖരനും റവന്യൂവകുപ്പും വെല്ലുവിളിക്കുന്നത്.
തോട്ടങ്ങൾ ആരുടെയും ജന്മാവകാശമല്ല. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം സർക്കാരിന്റെതു തന്നെയാണ്. സുപ്രീംകോടതി നിർദ്ദേശപ്രകാരം സിവിൽ കോടതികളിൽ ഉടമാകാശം സ്ഥാപിക്കാൻ പോവുകയാണ്. എല്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകി. തർക്കമുള്ള ഭൂമി ഏറ്റെടുക്കാനും ഒരു തടസ്സവുമില്ലെന്നാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പറയുന്നു. പണം കോടതിയിൽ കെട്ടിവെക്കുമെന്നു പറയുന്നതിലൂടെ ഭൂമി തർക്കമുള്ളതാണെന്നു സർക്കാർ തന്നെ വരുത്തുകയാണെന്ന് ഈ കേസിൽ മുമ്പ് ഹാജരായ അഭിഭാഷക സുശീലാ ഭട്ട് പറയുന്നു. ഇതു സർക്കാർ ഭൂമിയാണെന്ന കാര്യത്തിൽ തർക്കമില്ല. ചെറുവള്ളിയിൽ ഭൂമിയേറ്റെടുക്കേണ്ട കാര്യം തന്നെയില്ല. സ്വന്തം ഭൂമി എന്തിനാണ് സർക്കാർ ഏറ്റെടുക്കുന്നത് എന്ന ചോദ്യമാണ് സുശീലാ ഭട്ട് മുന്നോട്ട് വയ്ക്കുന്നത്. ഇതെല്ലാം മനസ്സിലാക്കിയാണ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നു ശുപാർശ ചെയ്തതിനു പിന്നാലെ ഭൂമിയുടെ ഉടമസ്ഥാവകാശം തിരിച്ചുപിടിക്കുന്നതിനു റവന്യു വകുപ്പ് നിയമ നടപടികൾ ആരംഭിച്ചത്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത തിരിച്ചെടുക്കുന്നതിനായി കോട്ടയം മുൻസിഫ് കോടതിയിൽ കേസ് നൽകാൻ റവന്യു വകുപ്പ് നിർദ്ദേശം നൽകി.
ചെറുവള്ളി എസ്റ്റേറ്റ് അടക്കം ജില്ലയിലെ മറ്റു തോട്ടങ്ങൾ സംബന്ധിച്ച കേസുകളിലും ഇതോടനുബന്ധിച്ചു നിയമനടപടികൾ ആരംഭിക്കും. ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസ് നൽകുന്നതു സംബന്ധിച്ചു ജില്ലാ കലക്ടർ പി.കെ.സുധീർ ബാബുവും ജില്ലാ ഗവ. പ്ലീഡർ സജി കൊടുവത്തും ചർച്ച നടത്തി. തോട്ടങ്ങൾ സംബന്ധിച്ച കേസുകളുടെ രേഖകളും കൈമാറി. വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നതിനിടെ ഇതുസംബന്ധിച്ച സിവിൽ കേസ് നടത്തുന്നതിൽ അപാകതയില്ലെന്നാണു റവന്യു വകുപ്പിന്റെ നിലപാട്. എന്നാൽ തോട്ടങ്ങളുടെ ഉടമസ്ഥത സംബന്ധിച്ചു സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നതയാണ് ഇതിലൂടെ ചർച്ചയാകുന്നത്. ബിലീവേഴ്സ് ചർച്ചിന്റെ കൈവശമുള്ള എരുമേലിയിലെ 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയാണു ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയത്. എന്നാൽ രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ തോട്ടങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച തർക്കമാണു വിവാദങ്ങൾക്ക് കാരണം. ഈ റിപ്പോർട്ടിലെ വിശദാംശങ്ങളും 1955ലെ പ്രമാണവുമാണ് മറുനാടന് കിട്ടിയത്. ഈ രേഖകളിൽ തന്നെ എല്ലാം വ്യക്തമാണ്.
എന്നാൽ കേസ് നടത്താൻ ഇതുവരെ റവന്യു വകുപ്പ് നടപടി ആരംഭിച്ചിരുന്നില്ല. തോട്ടങ്ങൾ സർക്കാരിന്റേതാണെന്നാണു റവന്യു വകുപ്പിന്റെയും സിപിഐയുടെയും നിലപാട്. അതിനിടെയാണു ശബരിമല വിമാനത്താവള പദ്ധതി വീണ്ടും സജീവമായത്. ശബരിമലയുടെ പേരിൽ വിമാനത്താവളം നിർമ്മിക്കുമെന്ന് അവകാശപ്പെട്ട് സർക്കാർ നടത്തുന്ന നീക്കം തനി വസ്തു കച്ചവടമാണെന്ന ആരോപണം ശക്തമാണ്. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനാണ് പിണറായി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എസ്റ്റേറ്റ് ആരുടേതെന്ന കാര്യത്തിൽ തർക്കമുള്ളതിനാൽ പണം കോടതിയിൽ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ്, സംസ്ഥാന സർക്കാരിന്റെ വകയായിരുന്നു. ഹാരിസൺ മലയാളത്തിന് അത് നിശ്ചിത വർഷത്തേക്ക് പാട്ടത്തിന് കൊടുത്തു. പാട്ടഭൂമി കൈമാറ്റംചെയ്യരുത് എന്ന വ്യവസ്ഥ ലംഘിച്ച് വസ്തു അവർ ബിലിവേഴ്സ് ചർച്ചിന് വിറ്റു. തികച്ചും നിയമവിരുദ്ധമായ നടപടി, കോടതിയും കയറി. ബിലിവേഴ്സ് ചർച്ചിനെ സഹായിക്കാൻ മാറിമാറിവന്ന ഇടത്, വലത് സർക്കാരുകൾ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. നഗ്നമായ നിയമലംഘനം ആയതിനാൽ കേസ്, നീട്ടിക്കൊണ്ടു പോകുകയെന്ന തന്ത്രം മാത്രമേ, വിജയത്തിലെത്തിക്കാനായുള്ളൂ. ഇതിനിടയിൽ വനംവകുപ്പ് സ്പെഷ്യൽ ഓഫീസറായിരുന്ന എം.ജി. രാജമാണിക്യം മുൻകൈയെടുത്ത് 2015ൽ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്തു.
ബിലിവേഴ്സിന് വിറ്റ 2,264 ഏക്കർ ഉൾപ്പെടെ 38,171 ഏക്കറാണ് ഏറ്റെടുത്തത്. ഇതിൽ ബിലിവേഴ്സിന് പുറമേ നിരവധി സ്ഥാപനങ്ങളും വ്യക്തികളും സ്ഥലം കൈവശപ്പെടുത്തിയിരുന്നു. സർക്കാർ ഭൂമി ഏറ്റെടുത്ത നടപടിക്കെതിരെ കൈവശം വച്ചിരിക്കുന്നവർ കോടതിയെ സമീപിച്ചു. കോടതിയിൽ സർക്കാർ അഭിഭാഷകർ അലംഭാവം കാണിച്ചെങ്കിലും കൈവശക്കാർക്ക് അനുകൂലവിധി വരാൻ സാധ്യതകുറവാണ്. അത് ബോധ്യപ്പെട്ടതിനെ തുടർന്നാണ് വളഞ്ഞവഴിയിലൂടെ ബിലിവേഴ്സ് ചർച്ച് ഉൾപ്പെടെയുള്ള അനധികൃത ഉടമകളെ സഹായിക്കാൻ നീക്കം നടത്തുന്നതെന്നാണ് ആരോപണം. ആറന്മുളയിൽ വിമാനത്താവളം നിർമ്മിക്കുക എന്നതായിരുന്നില്ല അന്ന് പിന്നിൽ പ്രവർത്തിച്ചിരുന്നവരുടെ ലക്ഷ്യമെന്ന് പിന്നീട് വ്യക്തമായിരുന്നു. വിമാനത്താവളത്തിന്റെ പേര് പറഞ്ഞ് 2000ത്തോളം ഏക്കർ വയൽ നികത്തി കരഭൂമിയാക്കുക, അത് വലിയവിലയ്ക്ക് വിറ്റ് കോടികൾ സമ്പാദിക്കുക എന്നതായിരുന്നു ആറന്മുള വിമാനത്താവളത്തിനു പിന്നിൽ.
സമാന നീക്കമാണ് ഇപ്പോൾ ശബരിമല വിമാനത്താവളത്തിന്റെ പേരിലും നടക്കുന്നതെന്നാണ് ഉയരുന്ന ആരോപം. വിമാനത്താവളം യാഥാർഥ്യമാകണമെങ്കിൽ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. പരിസ്ഥിതി, വനം, വ്യോമയാനം, പ്രതിരോധം തുടങ്ങി വിവിധ വകുപ്പുകളുടെ അംഗീകാരം ലഭിക്കണം. ആറന്മുളയുടെ കാര്യത്തിൽ അന്നത്തെ കോൺഗ്രസ് സർക്കാർ പ്രത്യേക താത്പര്യം കാണിച്ച് അംഗീകാരം നൽകിയിരുന്നു. ഇതെല്ലാം പിന്നീട് റദ്ദായി. ഇതോടെയാണ് ചെറുവള്ളിയിലേക്ക് ചർച്ച എത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്