Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മന്ത്രിയായിരിക്കെ അവിടെ ചെന്നപ്പോൽ ലാൽസലാം വിളിച്ചാണ് അഭിവാദ്യം ചെയ്തത്; ശബരിമല തീർത്ഥാടകരിൽ ഏറെയും സിപിഎമ്മുകാരാണ്; വട്ടിയൂർക്കാവിൽ കോൺഗ്രസിന് വോട്ടുചെയ്യണമെന്ന് പറഞ്ഞത് എൻഎസ്എസിലെ കോൺഗ്രസുകാർ; എൽഡിഎഫുകാരനായ എൻഎസ്എസുകാരൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കും; എൻഎസ്എസ് പാർട്ടി ഉണ്ടാക്കി മൽസരിച്ചപ്പോഴും ഇടതുപക്ഷം കേരളത്തിൽ വിജയിച്ചിട്ടുണ്ട്; സർക്കാറിനെതിരായ എൻഎസ്എസ് വിമർശനങ്ങൾക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ

മന്ത്രിയായിരിക്കെ അവിടെ ചെന്നപ്പോൽ ലാൽസലാം വിളിച്ചാണ് അഭിവാദ്യം ചെയ്തത്; ശബരിമല തീർത്ഥാടകരിൽ ഏറെയും സിപിഎമ്മുകാരാണ്; വട്ടിയൂർക്കാവിൽ കോൺഗ്രസിന് വോട്ടുചെയ്യണമെന്ന് പറഞ്ഞത് എൻഎസ്എസിലെ കോൺഗ്രസുകാർ; എൽഡിഎഫുകാരനായ എൻഎസ്എസുകാരൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കും; എൻഎസ്എസ് പാർട്ടി ഉണ്ടാക്കി മൽസരിച്ചപ്പോഴും ഇടതുപക്ഷം കേരളത്തിൽ വിജയിച്ചിട്ടുണ്ട്; സർക്കാറിനെതിരായ എൻഎസ്എസ് വിമർശനങ്ങൾക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ശബരിമല വിഷയം ഉന്നയിച്ചു കൊണ്ടു സർക്കാറിനെതിരെ രംഗത്തുവന്ന എൻഎസ്എസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ൺ. ശബരിമലയിൽ പോകുന്നവരിൽ ഏറെയും സിപിഎംകാരെന്ന് കോടിയേരി പറഞ്ഞു. മന്ത്രിയായിരിക്കെ അവിടെ ചെന്നപ്പോൽ ലാൽസലാം വിളിച്ചാണ് അഭിവാദ്യം ചെയ്തത്. എൻഎസ്എസ് പറയുന്ന ശരിദൂരം ആർക്കും അനുകൂലമെന്ന് വ്യാഖ്യാനിക്കാം. വട്ടിയൂർക്കാവിൽ കോൺഗ്രസിന് വോട്ടുചെയ്യണമെന്ന് പറഞ്ഞത് എൻഎസ്എസിലെ കോൺഗ്രസുകാരനാണ്. എൽഡിഎഫുകാരനായ എൻഎസ്എസുകാരൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കും. എൽഡിഎഫ് ഒരു സമുദായത്തിനും എതിരല്ല. എൻഎസ്എസ് പലഘട്ടങ്ങളിലും പ്രകോപനപരമായ നിലപാട് എടുക്കാറുണ്ട്. എൽഡിഎഫ് നിലവിൽ അതിൽ വീഴാൻ ഉദ്ദേശിക്കുന്നില്ല. എൻഎസ്എസ് പാർട്ടി ഉണ്ടാക്കി മൽസരിച്ചപ്പോഴും ഇടതുപക്ഷം കേരളത്തിൽ വിജയിച്ചിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു.

അരൂരിലെ ഇടതു സ്ഥാനാർത്ഥി മനു സി പുളിക്കലിനെതിരെ മുല്ലപ്പള്ളി പറയുന്നത് കള്ളമാണ്. പുന്നപ്ര വയലാർ സമരത്തെ ഒറ്റുകൊടുത്തവരാണ് കോൺഗ്രസുകാരെന്നും കോടിയേരി ആരോപിച്ചു. ഓരോ മണ്ഡലങ്ങളിലും ചെല്ലുമ്പോൾ പലവേഷം കെട്ടുന്ന പാഷാണം വർക്കിയാണ് രമേശ് ചെന്നിത്തലയെന്നും കോടിയേരി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഗവർണറെ കാണുത്തത് ഹോബിയായിട്ടുണ്ട്. ഓരോ ദിവസവും ഓരോ മന്ത്രിക്കെതിരെ പരാതിയുമായി ഗവർണറെ കാണും. ആരിഫ് മുഹമ്മദ് ഖാനൊപ്പം ചായകുടിക്കും. ഇതിൽ യാതൊരു പുതുമയുമില്ല. ഇത്തരം ഇലക്ഷൻ സ്റ്റണ്ട് ചെന്നിത്തല അവസാനിപ്പിക്കണം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പോലെ നിയമസഭ തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യാൻ ചെന്നിത്തല ശ്രമിക്കരുത്. അതാണ് പാലായിലെ പരാജയം വ്യക്തമാക്കുന്നത്. പാലായിലെ പരാജയം സ്വന്തം പരാജയമാണെന്ന് ചെന്നിത്തല ഇനിയെങ്കിലും സമ്മതിക്കണം.

അരൂരിൽ ഇടതുയൂത്ത് മാർച്ചിലെ അരിവാൾ ചുറ്റിക പതിച്ച മഞ്ഞയും പച്ചയുടെ നിറത്തിലുള്ള കൊടി ഉയർത്തിയതിനെ കോടിയേരി തള്ളിപ്പറഞ്ഞു. അതൊന്നും പാർട്ടിയുടെ കൊടികളല്ല. സിപിഎമ്മിന്റെ കൊടി സംബന്ധിച്ച് പാർട്ടി ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്. അത് ചുവന്ന പ്രതലത്തിലെ അരിവാൾ ചുറ്റിക നക്ഷത്രമാണ്. മറ്റെല്ലാം ഓരോരുത്തർ സൃഷ്ടിക്കുന്ന ഭാവനാപൂർണമായ അടയാളങ്ങൾ മാത്രമാണ്. അതിന് സിപിഎമ്മുമായി ബന്ധമില്ല. ഐഎൻഎല്ലുകാർ പച്ചയിൽ അരിവാൾ ചുറ്റിക ചിഹ്നം നൽകിയിട്ടുണ്ടാകും. അതിനെല്ലാം അതാത് സംഘടനകളാണ് മറുപടി നൽകേണ്ടതെന്നും കോടിയേരി പറഞ്ഞു.

നേരത്തെ സംഘടനയുടെ ശരിദൂര നിലപാടിന് കാരണം ശബരിമലയാണെന്ന് കാണിച്ചാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്തുവന്നത്. കേരളത്തിലെ സർക്കാർ വിശ്വാസം ഇല്ലാതാക്കാൻ നിലകൊണ്ടെന്നും കേന്ദ്ര-സംസ്ഥാനസർക്കാർ വിശ്വാസികൾക്കെതിരാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് എൻ.എസ്.എസ് ശക്തമായ നിലപാട് ആവർത്തിക്കുന്നത്. മുന്നാക്ക വിഭാഗത്തിനായി ഇടതുപക്ഷം നല്ലതുചെയ്‌തെന്ന കോടിേയരിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതെന്ന് എൻ.എസ്.എസ്. മുന്നാക്ക സമുദായങ്ങൾക്കായി ഈ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് സുകുമാരൻ നായർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 10 ശതമാനം സംവരണംപോലും ബോധപൂർവം തടഞ്ഞുവയ്ക്കുന്നു. എൻ.എസ്.എസിന്റെ ശരിദൂരനിലപാട് നാടിന്റെ നന്മയ്ക്കുവേണ്ടിയാണെന്നും നിലപാടിൽ ആശങ്കയോ അവകാശവാദമോ ഇല്ലെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിശ്വാസികൾക്ക അനുകൂലമായ നിലപാട് സ്വീകരിക്കാത്തതാണ് ശരിദൂരത്തിന് പ്രധാനകാരണണമെന്നും എൻഎസ്എസ് പ്രസ്താവനയിൽ പറയുന്നു. ഇടതുപക്ഷ സർക്കാരാകട്ടെ ഈശ്വരവിശ്വാസം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിരായ നിലകൊള്ളുക മാത്രമല്ല, നവോത്ഥാനത്തിന്റെ പേരിൽ ജനങ്ങളിൽ വിഭാഗീയത വളർത്തിം മത - ജാതി ചിന്തകൾ ഉണർത്തിയും മുന്നാക്ക- പിന്നാക്ക വിഭാഗ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഒരുവിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താൻ മുന്നാക്ക വിഭാഗത്തെ മാത്രം ബോധപൂർവം അവഗണിക്കുകയുമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ചെയ്യുന്നതെന്നും എൻഎസ്്എസ് പ്രസ്താവനയിൽ പറയുന്നു.

മുന്നാക്ക വിഭാഗങ്ങൾക്കും അവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കം ലഭിച്ചിരുന്ന ആനുകൂല്യങ്ങളെല്ലാം ഇടതുസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. അതെല്ലാം പലതവണ ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ അതിനൊന്നും മറുപടി പറയാതെയും പരിഹാരം ഉണ്ടാക്കാതെയും എൻഎസ്എസിന്റെ നിലപാടിനെ നിസാരമാക്കി തള്ളിക്കളഞ്ഞാൽ ജനങ്ങൾ അതേപടി ഉൾക്കൊള്ളുമെന്ന് ആരും കരുതേണ്ട. എൻഎസ്എസ് നേതൃത്വം പറഞ്ഞാൽ നായർ സമുദായ അംഗങ്ങൾ അനുസരിക്കില്ലെന്ന് മുൻപും പല നേതാക്കൾ പറഞ്ഞിട്ടുണ്ട്. എൻഎസ്എസിനെ സ്‌നേഹിക്കുന്ന സമൂദായ അംഗങ്ങൾ അതെല്ലാം പുച്ഛിച്ച് തള്ളിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

സാമൂഹ്യനീതിക്ക് വേണ്ടിയാണ് ഈ ഉപതെരഞ്ഞെടുപ്പിൽ എൻസഎസ്എസ് ശരിദൂരം സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സർ്ക്കാരുകളെ സമ്മർദ്ദത്തിലാക്കി എന്തെങ്കിലും സ്ഥാനമാനങ്ങളോ ആനുകൂല്യങ്ങൾക്കോ വേണ്ടിയല്ല എന്നുള്ള കാര്യങ്ങൾ രാഷ്ട്രീയ നേതൃത്വം മനസിലാക്കണമെന്നും എൻഎസ്എസ് പ്രസ്താവനയിൽ പറയുന്നു. തെരഞ്ഞെടുപ്പിൽ ഓരോ സംഘടനകൾക്കും അതാത് സംഘടനകളുടെ നിലപാട് സ്വീകരിക്കാം. ഇത്തരം സംഘടനയിൽ എല്ലാ പാർട്ടിക്കാരും ഉണ്ടാകും. അവർ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനനുസരിച്ച് വോട്ട് ചെയ്യുകയാണ് പതിവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് സംവരണത്തിനായി ശ്രമിച്ചത് എൽഡിഎഫാണെന്നും സാമ്പത്തിക സംവരണത്തിന്റെ കാര്യത്തിൽ സുകുമാരൻ നായരല്ല ആര് ശ്രമിച്ചാലും കേരള ജനത തെറ്റിദ്ധരിക്കില്ലെന്നുമായിരുന്നു മന്ത്രി എകെ ബാലൻ അഭിപ്രായപ്പെട്ടത്. എൻഎസ്എസിന്റെ ഇപ്പോഴത്തെ നിലപാടിൽ ആശങ്കയില്ലെന്ന് പറഞ്ഞ എകെ ബാലൻ എൻഎസ്എസിലെ പാവപ്പെട്ടവർ എൽഡിഎഫിനൊപ്പം നിൽക്കുമെന്നും പറഞ്ഞു.

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പരസ്യ പ്രചാരണവുമായി എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ രംഗത്തെത്തിയിരുന്നു. യുഡിഎഫിന് വോട്ട് ചെയ്യാൻ കരയോഗങ്ങൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. എൻഎസ്എസ് വളരെ ആലോചിച്ചേ തീരുമാനങ്ങൾ കൈക്കൊള്ളാറുള്ളൂ. അതുകൊണ്ട് തന്നെ സമുദായ അംഗങ്ങൾ നിർദ്ദേശങ്ങൾക്ക് എതിര് നിൽക്കാറില്ലെന്നും എൻഎസ്എസ് നേതാക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP