തോറ്റ വിദ്യാർത്ഥിക്ക് മാർക്ക് വെറുതെ നൽകും; പി എച്ച് ഡിയും നെറ്റും ഇല്ലെങ്കിലും അസിസ്റ്റന്റ് പ്രൊഫസർമാരുമാകും; മാർക്ക് ദാനത്തിനൊപ്പം യൂണിവേഴ്സിറ്റിയെ വെട്ടിലാക്കാൻ സീറ്റ് കച്ചവടവും; അട്ടിമറിക്കുന്നത് 2015ലെ യൂജിസി നിയമത്തെ; പി എസ് സിയിൽ ഒന്നും രണ്ടും റാങ്ക് നേടുന്നത് എസ് എഫ് ഐക്കാരെങ്കിൽ എംജി സർവ്വകലാശാലയിൽ നേട്ടമുണ്ടാക്കുന്നത് വേണ്ടപ്പെട്ടവരും; ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകഴുകുമ്പോൾ വെട്ടിലാകുക സർവ്വകലാശാലാ അധികാരികൾ തന്നെ
എം മനോജ് കുമാർ
തിരുവനന്തപുരം: തോറ്റ ബിടെക്ക് വിദ്യാർത്ഥികൾക്ക് മാർക്ക്ദാനം നടത്തി 125 വിദ്യാർത്ഥികളെ ജയിപ്പിച്ചതോടെ വിവാദത്തിന്റെ കുന്തമുനയായി മാറിയ എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് വീണ്ടും പുറത്തു വരുന്നത് ക്രമക്കേടുകളുടെ വാർത്ത തന്നെ. മാർക്ക്ദാനത്തിനു പുറമേ സീറ്റ് കച്ചവട ആരോപണമാണ് വാഴ്സിറ്റിയ്ക്കെതിരെ ഉയരുന്നത്. ഇപ്പോൾ ടെസ്റ്റും അഭിമുഖവും നടത്തി എംജി യൂണിവേഴ്സിറ്റി തയ്യാറാക്കിയ അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിരിക്കുന്നത് നിശ്ചിത യോഗ്യതയില്ലാത്തവരാണ് എന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. നിയമനം നടത്തിയിട്ടില്ലാത്ത റാങ്ക് ലിസ്റ്റിന് നേർക്കാണ് അതീവ ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. 2015-ലെ യുജിസി നിയമമനുസരിച്ച് പിഎച്ച്ഡിയും നെറ്റും ഉള്ളവർക്ക് മാത്രമാണ് അസിസ്റ്റന്റ്റ് പ്രൊഫസർ നിയമനത്തിനു അർഹതയുള്ളത്.
എന്നാൽ റാങ്ക് ലിസ്റ്റിലെ പകുതിപ്പേരും നിശ്ചിത യോഗ്യതയില്ലാത്തവരാണ് എന്നാണു അറിയാൻ കഴിയുന്നത്. അങ്ങിനെയെങ്കിൽ യുജിസി അനുശാസിക്കുന്ന നിശ്ചിത യോഗ്യതയില്ലാത്തവരാണ് എംജി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ്റ് പ്രൊഫസർമാരായി മാറാൻ പോകുന്നത്. യുജിസി നിയമങ്ങൾ പോലും ഗൗനിക്കാതെ തികച്ചും രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകൾക്ക് യൂണിവേഴ്സിറ്റി നിന്ന് കൊടുക്കുകയാണ് എന്നാണ് ഉയരുന്ന ഗുരുതരമായ ആക്ഷേപങ്ങളിൽ ഒന്ന്. പിഎച്ച്ഡി ഉണ്ടായിട്ടും നെറ്റ് ഇല്ലാതെ കുസാറ്റിൽ കയറിപ്പറ്റിയ ഒരു ഉദ്യോഗാർഥിയെ കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി നീക്കം ചെയ്തത്. ഇതറിയാമായിട്ടും അയോഗ്യതയുള്ളവരാൽ കുത്തിനിറയ്ക്കപ്പെട്ട ഈ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ വാഴ്സിറ്റി ഒരുങ്ങുകയാണ്.
റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിരിക്കുന്നവരിൽ പലർക്കും യുജിസി അനുശാസിക്കുന്ന നിശ്ചിത യോഗ്യതയില്ലാത്തവരാണ് എന്ന തിരിച്ചറിവ് റാങ്ക് ലിസ്റ്റിൽ അവസാനമുള്ളവർക്കും ലിസ്റ്റിൽ നിന്നും പുറത്തായവർക്കും അറിയാം. യൂണിവേഴ്സിറ്റി ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ കാത്തിരിക്കുകയാണ് ഉദ്യോഗാർത്ഥികളിൽ പലരും. വാഴ്സിറ്റിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഇവർ ഒരുങ്ങുന്നത്. 2010-ലെ യുജിസി നിയമപ്രകാരം റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളിൽ പലരും യോഗ്യരാണ്. എന്നാൽ 2015-ൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനു പിഎച്ച്ഡിയും നെറ്റും വേണമെന്ന് യുജിസി പുതിയ നിർദ്ദേശം കൊണ്ട് വന്നിട്ടുണ്ട്.
എന്നാൽ തങ്ങൾ 2010 ലെ യുജിസി നിയമം അനുസരിച്ച് ടെസ്റ്റും അഭിമുഖവും നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കി എന്നാണ് യൂണിവേഴ്സിറ്റി സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്. ഒന്നുകിൽ പിഎച്ച്ഡി അല്ലങ്കിൽ നെറ്റ് ഇതാണ് അന്നത്തെ നിയമം. അതിൽ യുജിസി പിന്നെ മാറ്റം വരുത്തി. പിച്ച്ഡിയും ഒപ്പം നെറ്റും വേണം എന്നാക്കി മാറ്റി. എന്നാൽ വാഴ്സിറ്റി 2010-ലെ യുജിസി നിയമം അനുസരിച്ച് തന്നെ നിയമനവുമായി മുന്നോട്ടു നീങ്ങുകയായിരുന്നു. ക്രമക്കേടുകൾ നിറഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താനാണ് ഇപ്പോൾ വാഴ്സിറ്റി ഒരുങ്ങുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.
ബിടെക്ക് കോഴ്സിന് ഒരുമാർക്കിന് തോറ്റ വിദ്യാർത്ഥിനിയുടെ അപേക്ഷയിൽ എം.ജി സർവകലാശാലയുടെ ഫയൽ അദാലത്ത് ഒരു മാർക്ക് നൽകാൻ തീരുമാനമെടുത്തതോടെയാണ് എംജി യൂണിവേഴ്സിറ്റിയിലെ മാർക്ക്ദാനം വിവാദം സൃഷ്ടിക്കുന്നത്. എന്നാൽ ഈ ഒരു മാർക്ക് തിരക്കിട്ട് കൂടിയ എംജി വാഴ്സിറ്റി സിൻഡിക്കേറ്റ് യോഗം അഞ്ച് മാർക്ക് ആക്കി മാറ്റി. റിസൽട്ട് അനൗൺസ് ചെയ്ത ശേഷം ഒരു മാർക്ക് നൽകാൻ പോലും യൂണിവേഴ്സിറ്റിക്ക് അധികാരമില്ലാതിരിക്കെയാണ് അഞ്ച് മാർക്ക് ദാനം ചെയ്ത് എംജി വാഴ്സിറ്റി സിൻഡിക്കേറ്റ് യോഗം തീരുമാനിക്കുന്നത്.
ഈ തീരുമാനത്തെ ഫയൽ അദാലത്ത് സമയം മുതൽ എതിർക്കുകയും ഫയലിൽ നിയമവിരുദ്ധം എന്ന് രേഖപ്പെടുത്തുകയും ചെയ്ത രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ എന്നിവരെ പുറത്താക്കിയശേഷമാണ് ഇഷ്ടക്കാർക്ക് മാർക്ക് ദാനം നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിക്കുന്നത്. ഒരു മാർക്ക് അഞ്ച് മാർക്കായി മാറിയപ്പോൾ 125ബിടെക്ക് വിദ്യാർത്ഥികൾ ആണ് കൂട്ടത്തോടെ വിജയവഴി പൂകിയത്. തോറ്റ 125 ഓളം ബിടെക്ക് വിദ്യാർത്ഥികൾക്ക് അഞ്ചുമാർക്ക്വീതംനൽകി വിജയിപ്പിച്ച തീരുമാനം ഉന്നത വിദ്യാഭ്യാസ ചരിത്രത്തിൽ അത്യപൂർവ പരിവേഷത്തിലാണ് നിൽക്കുന്നത്. അക്കാദമിക-പരീക്ഷാവിഷയങ്ങളിൽ പരിക്ഷാഭവനോ പാസ്ബോർഡിനോ മാത്രമാണ് ഇടപെടാൻ അധികാരം. എന്നാൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നേരിട്ട് ഇടപെടൽ നടത്തുകയായിരുന്നു. ഈ തീരുമാനത്തിൽ പിടിച്ച് തങ്ങൾക്ക് താത്പര്യമുള്ളവരെ മുഴുവൻ അഞ്ച് മാർക്ക് നൽകി വിജയിപ്പിക്കാൻ സിൻഡിക്കേറ്റും തീരുമാനിച്ചു.
ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റിയും ഒരു രീതിയിലും കൈക്കൊള്ളാത്ത തീരുമാനമാണ് എംജി യൂണിവേഴ്സിറ്റി നടപ്പിലാക്കിയത്. ബിടെക്ക് വിദ്യാർത്ഥികളെ കൂട്ടത്തോടെ വിജയിപ്പിച്ച എംജി യൂണിവേഴ്സിറ്റി ബിടെക്ക് വിദ്യാർത്ഥികളെ ജയിപ്പിച്ച അതേ വഴിയിൽ ബിഎസ്സി നഴ്സിങ് വിദ്യർത്ഥികൾക്കും ഇതേ രീതിയിൽ ജയിപ്പിക്കാനും തീരുമാനമെടുത്തു. ഈ വാർത്ത ഇന്നലെ തന്നെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. തോറ്റവരെ ജയിപ്പിക്കുമ്പോൾ പക്ഷഭേദം ഒഴിവാക്കാൻ വേണ്ടിയാണ് തോറ്റ മറ്റു വിദ്യാർത്ഥികളെ വിജയിപ്പിക്കാൻ കൂടി വാഴ്സിറ്റി തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് നഴ്സിങ് കോഴ്സിനും കൂടി നൽകിയത്.
ഒപ്പം ഒരു തീരുമാനം കൂടി കൈക്കൊണ്ടു. തോറ്റ എല്ലാവര്ക്കും മാർക്ക് നൽകില്ല. ജയിപ്പിച്ച് തരണം എന്ന് വാഴ്സിറ്റിയോട് ആവശ്യപ്പെടുന്നവർക്ക് മാത്രം മാർക്ക് ദാനം നടത്തും. വിചിത്രമായ തീരുമാനവുമായി നിറഞ്ഞു നിൽക്കുന്ന വാഴ്സിറ്റി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിനു അപ്പടി മാനക്കേട് ആണ് വരുത്തിവെച്ചിരിക്കുന്നത്. മാർക്ക് ദാനം നടത്താൻ ഉദ്യോഗസ്ഥർ തടസ്സം ഉന്നയിച്ചപ്പോൾ ഫയൽ ഔട്ട് ഒഫ് അജൻഡയായാണ് സിൻഡിക്കേറ്റിലെത്തിയത്. ഇതെല്ലാം തന്നെ വൻ ആസൂത്രണമാണ് മാർക്ക് ദാനത്തിനു പിന്നിൽ നടന്നത് എന്നത് വിരൽ ചൂണ്ടുന്നു.
2019 ഫെബ്രുവരിയിൽ സർവകലാശാലയിൽ നടന്ന അദാലത്തിൽ കോതമംഗലത്തെ ഒരു സ്വാശ്രയ കോളജ് വിദ്യാർത്ഥി ആറാം സപ്ലിമെന്ററി പരീക്ഷയ്ക്ക് എൻഎസ്എസ് ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിദ്യാർത്ഥിക്കു നേരത്തെ ഗ്രേസ് മാർക്ക് നൽകിയിട്ടുള്ളതിനാൽ വീണ്ടും പരിഗണിക്കാനാവില്ലെന്നു തീർപ്പാക്കി. പക്ഷേ അദാലത്തിൽ പങ്കെടുത്ത മന്ത്രി കെ.ടി.ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഷറഫുദ്ദീന്റെ നിർദ്ദേശപ്രകാരം ഒരു മാർക്ക് കൂട്ടിയിട്ടു നൽകി. അദാലത്തിന് ഇങ്ങനെ മാർക്ക് കൂട്ടി നൽകാനുള്ള അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയതിനെത്തുടർന്നു വിഷയം സിൻഡിക്കറ്റിനു വിട്ടു. അതോടെ സിൻഡിക്കറ്റിലെ ഇടത് അനുഭാവികളെല്ലാം തങ്ങളുടെ ഇഷ്ടക്കാർക്കും മാർക്ക് കൂട്ടി നൽകണമെന്നു ആവശ്യപ്പെട്ടു.
ഇതോടെ സർവകലാശാല ഇതുവരെ നടത്തിയിട്ടുള്ള ബിടെക് പരീക്ഷകളിൽ ഏതെങ്കിലും സെമസ്റ്ററിൽ ഒരു വിഷയം മാത്രം ജയിക്കാനുള്ള വിദ്യാർത്ഥികൾക്കു നിലവിലുള്ള മോഡറേഷനു പുറമേ പരമാവധി അഞ്ചു മാർക്ക് കൂടി മോഡറേഷനായി നൽകാൻ തീരുമാനിച്ചു. ഇത് ഉത്തരവ് ആയി ഇറങ്ങുകയും ചെയ്തു. മാർക്ക് ദാനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരന്തരം വാർത്താ സമ്മേളനങ്ങൾ നടത്തുകയും പ്രശ്നം പൊതുധാരയിലേക്ക് കൊണ്ടുവരുകയും ചെയ്തതോടെ സർവകലാശാല നാണം കെട്ടു. പറഞ്ഞു നിൽക്കാനുള്ള എല്ലാ അവസരങ്ങളും ഒഴിവാകുകയും ചെയ്തു. ഇപ്പോൾ മാർക്ക് ദാനപ്രശ്നത്തിന്റെ പേരിൽ സർവകലാശാല പ്രതിക്കൂട്ടിൽ നിൽക്കുകയാണ്.
പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ പിഎസ് സി ലിസ്റ്റിൽ ആദ്യ റാങ്കുകാർ എസ് എഫ് ഐ നേതാക്കളായിരുന്നു. ഇത് പി എസ് സിയുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്തു. ഇതിന് സമാനമായ കാര്യങ്ങളാണ് ഇപ്പോൾ എംജി സർവ്വകലാശാലയിലും നടക്കുന്നത്. എല്ലാം യൂണിവേഴ്സിറ്റിയോട് ചോദിക്കണമെന്ന് പറഞ്ഞ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും വകുപ്പും കൈകഴുകുകയാണ്. അതുകൊണ്ട് ആരോപണങ്ങളിൽ വെട്ടിലാകുന്നത് സർവ്വകലാശാല അധികൃതർ മാത്രമാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്