കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ യാത്രക്കാരുടെ സുരക്ഷ വീണ്ടും അപകടത്തിലോ? ഹൈക്കോടതി ഉത്തരവ് പ്രകാരം നടപ്പിലാക്കിയ ഡ്രൈവർ-കം കണ്ടക്ടർ രീതി കെഎസ്ആർടിസി അവസാനിപ്പിച്ചു; തീരുമാനം കൈക്കൊണ്ടത് എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെ മറയാക്കി; തൊഴിലാളികൾക്ക് ജോലിഭാരം കുറക്കുന്നതോടൊപ്പം കോർപ്പറേഷന് സാമ്പത്തിക മെച്ചവുമുള്ള സംവിധാനത്തിന് പാരവെച്ചത് ഭരണകക്ഷി തൊഴിലാളി യൂണിയൻ തന്നെ; ആനവണ്ടിക്ക് അള്ളു വെക്കുന്നത് പതിവാക്കി ഭരണക്കാർ
എം മനോജ് കുമാർ
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം നടപ്പിലാക്കിയ ഡ്രൈവർ-കം കണ്ടക്ടർ രീതി കെഎസ്ആർടിസി തന്നെ എടുത്തുകളയുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം നടപ്പിലാക്കിയ ഈ സംവിധാനമാണ് ഉത്തരവിന് പുല്ലുവില കൽപ്പിച്ച് കെഎസ്ആർടിസി ദൂരെ കളയുന്നത്. ഹൈക്കോടതി വിധിയെ മറികടന്നു ഡ്രൈവർ കം കണ്ടക്ടർ രീതി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് അധികൃതർ പുറപ്പെടുവിക്കുകയും ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കെഎസ്ആർടിസിയിലെ ദീർഘദൂര ബസുകളെ വീണ്ടും അപകടത്തിലേക്ക് തള്ളിവിടുന്ന തീരുമാനം കൂടിയാണിത്. എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഈ ഉത്തരവ് മറയാക്കിയാണ് ഡ്രൈവർ കം കണ്ടക്ടർ സംവിധാനം എടുത്തു കളയുന്നത്. എം പാനൽ ഡ്രൈവർമാർ ആകെ രണ്ടായിരം പേർ മാത്രമാണ് ഉള്ളത്. ഇവർ പോയാലും കോർപ്പറെഷന്റെ പ്രവർത്തനങ്ങൾക്ക് തടസം നേരിടില്ല. പക്ഷെ ഇവിടെ ഈ ഉത്തരവ് മറയാക്കിയാണ് ഹൈക്കൊടതി വിധി തന്നെ കെഎസ്ആർടിസി അട്ടിമറിക്കുന്നത്.
റോഡുകളുടെ സുരക്ഷയും ഒപ്പം യാത്രക്കാരുടെ സുരക്ഷയും ബലി കഴിപ്പിക്കുന്ന ഒരു ഉത്തരവ് കൂടിയാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. ദീർഘദൂര ബസുകൾ സ്ഥിരമായി അപകടത്തിൽപ്പെടുന്നത് പതിവായപ്പോൾ വന്ന പൊതുതാത്പര്യ ഹർജി മുൻ നിർത്തിയാണ് ഇത്തരം ബസുകളിൽ ഡ്രൈവർ-കം കണ്ടക്ടർ രീതി നടപ്പിലാക്കാൻ കെഎസ്ആർടിസി ഉത്തരവിട്ടത്. തൊഴിലാളികളുടെ ജോലിഭാരം കുറക്കുന്നതോടൊപ്പം സാമ്പത്തിക മെച്ചവും ഇതുവഴി കെഎസ്ആർടിസിക്ക് ലഭിക്കും എന്ന് മനസിലാക്കിയാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. എറണാകുളത്ത് നിന്നും ബംഗളൂര് പോകുന്ന ബസിൽ മുഴുവൻ റിസർവേഷൻ ആയാൽ പിന്നെ കണ്ടകടർക്ക് വേറെ പണിയില്ല. എന്നാൽ ഡ്രൈവർ ആണെങ്കിൽ ഓടിച്ച് തളരുകയും ചെയ്യും. ഒപ്പം ഒരു ഡ്രൈവർ കൂടി വന്നാൽ ഓടിക്കുന്ന ഡ്രൈവർക്ക് ആത്മവിശ്വാസം കൂടും. എന്തെങ്കിലും പ്രശ്നം വന്നാൽ ജോലി അടുത്തയാൾക്ക് കൈമാറുകയും ചെയ്യാം. ഒരു ദീർഘദൂര ഡ്യൂട്ടിയിൽ മൂന്നു പേരെ അയക്കുന്നതിനും അവസാനമാകും. ഡ്രൈവർ-കം കണ്ടക്ടർ അല്ലെങ്കിൽ ഒരു ഡ്രൈവർ കൂടി ദീർഘദൂര ബസിൽ അയക്കേണ്ടി വരും. ഇതൊഴിവയ്ക്കാൻ കൂടിയാണ് ബസുകളിൽ ഡ്രൈവർ-കം കണ്ടക്ടർ രീതി ഹൈക്കോടതി നടപ്പിലാക്കിയത്.
2011ലാണ് ഇത് സംബന്ധമായി ആദ്യ ഉത്തരവ് ഹൈക്കോടതി നൽകിയത്. ഡ്രൈവർ കം കണ്ടക്ടർ കെഎസ്ആർടിസിയിൽ നടപ്പിലാക്കി റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കെഎസ്ആർടിസി ബസുകൾ അപകടത്തിൽപ്പെടുന്നത് സ്ഥിരമായപ്പോൾ തൃശൂരിലുള്ള പി.ഡി.ജോസഫ് നൽകിയ പൊതുതാത്പര്യഹർജിയിലാണ് വിധി വന്നത്. 2011-ൽ ഉത്തരവ് വന്നപ്പോഴും 2017 വരെ ഈ ഉത്തരവ് കെഎസ്ആർടിസി മൂടിവെച്ചു. ഇതോടെ ഹർജിക്കാരനായ ജോസഫ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ജസ്റ്റിസ് മഞ്ജുളാ ചെല്ലൂർ ഉൾപ്പെട്ട ബെഞ്ച് ആണ് ഉത്തരവ് നടപ്പിലാക്കാൻ കെഎസ്ആർടിസിയോട് ആവശ്യപ്പെടുകയായിരുന്നു. പെട്ടെന്ന് ഉത്തരവ് നടപ്പിലാക്കാൻ കെഎസ്ആർടിസിയോട് ആവശ്യപ്പെടുകയുമായിരുന്നു. രാജമാണിക്യമായിരുന്നു അന്ന് കെഎസ്ആർടിസി എംഡി. അദ്ദേഹം പെട്ടെന്ന് തന്നെ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ തീരുമാനം എടുക്കുകയായിരുന്നു. അങ്ങിനെയാണ് കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർ രീതി നടപ്പിലായത്.
ഹൈക്കോടതി ഉത്തരവ് വന്നപ്പോൾ ഡ്രൈവർ കം കണ്ടക്ടർ പോസ്റ്റ് നടപ്പിലാക്കിയില്ല. പകരം കുറെ ഡ്രൈവർമാരെ കണ്ടക്ടർ പരിശീലനം നൽകി ഡ്രൈവർ ആക്കി മാറ്റുകയായിരുന്നു. പിന്നീട് ടോമിൻ തച്ചങ്കരി എംഡിയായപ്പോൾ കൊല്ലത്തിന്നടുത്ത് നടന്ന ബസ് അപകടത്തെ തുടർന്ന് ഡ്രൈവർ കം കണ്ടകടർ രീതി കെഎസ്ആർടിസി ശക്തമാക്കി. ഒരു കണ്ടക്ടരുടെ ഡ്യൂട്ടി നൽകേണ്ട ആവശ്യമില്ല. രണ്ടു ഡ്രൈവർമാരെ ദീർഘദൂര യാത്രകൾക്ക് അയക്കേണ്ട അവശ്യവുമില്ല. ഒരു കണ്ടക്ടറും ഡ്രൈവറും പോയാൽ അത്രയും മാൻപവർ കുറയ്ക്കാം. സുരക്ഷിതത്വം കൂടുതലുമുണ്ട്. ഈ ഘട്ടത്തിലാണ് കണ്ടക്ടർ സംഘടന രൂപപ്പെടുന്നത്. ഫോറം ഫോർ ജസ്റ്റിസ് എന്ന പേരിലാണ് ഇവർ സംഘടന തുടങ്ങിയത്. കണ്ടക്ടർമാർ കെഎസ്ആർടിസിയിലെ പ്രബലന്മാരാണ്. അംഗ സംഖ്യയിൽ ഇവർ അധികമാണ്. റഫറണ്ടം കടന്നു കയറണമെങ്കിൽ കണ്ടകടർമാരുടെ പിന്തുണ വേണം. ഡ്രൈവർ-കം കണ്ടക്ടർ രീതിക്കെതിരെ കണ്ടക്റ്റർമാർ നീങ്ങിയപ്പോൾ യൂണിയൻ ഇവരെ തുണയ്ക്കുകയായിരുന്നു.
അതുകൊണ്ട് തന്നെ യൂണിയനുകൾ കണ്ടക്ടർമാരെ പിണക്കാൻ തയ്യാറായില്ല. കണ്ടക്ടർമാർക്ക് മാത്രമാണ് പ്രമോഷൻ സാധ്യതകൾ ശക്തമായി നിലനിൽക്കുന്നത്. കണ്ടക്ടർ മൂത്തിട്ടാണ് സ്റ്റേഷൻ മാസ്റ്റർ ആകുന്നത്. എസ്എം മൂത്തിട്ടാണ് ഇൻസ്പെക്ടർമാർ ആകുന്നത്. ഇവർ പ്രമോഷൻ നേടിയിട്ടാണ് ഓഫീസർമാർ ആകുന്നത്. ഇവരാണ് കെഎസ്ആർടിസിയിലെ തന്ത്രപ്രധാന സ്ഥാനത്ത് ഇരിപ്പുറപ്പിച്ചത്. ഇവർക്ക് ഇതുവരെ ക്വാളിറ്റി അസസ്മെന്റ് നടത്തിയിട്ടുമില്ല. ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഡയരക്ടർ ഷറഫ് മുഹമ്മദും ശ്രീകുമാറും ഇങ്ങിനെ ഈ പോസ്റ്റിൽ എത്തിയതാണ്. ഇവർ രണ്ടുപേരും യൂണിയന്റെ ആളുകളും ആണ്. യൂണിയൻ പറയുന്നതിന് അപ്പുറത്ത് നിലപാടില്ലാത്തവർകൂടിയാണ് ഇവർ. ഈ ആക്ഷേപം കെഎസ്ആർടിസിയിൽ പ്രബലവുമാണ്. ഷറഫ് മുഹമ്മദ് എംബിഎ ബിരുദവും എൽഎൽബി ബിരുദവും ഉണ്ടെന്നു അവകാശപ്പെടുന്ന ഉദ്യോഗസ്ഥൻ കൂടിയാണ്. പക്ഷെ ഈ ബിരുദങ്ങളെ ചൊല്ലി ആക്ഷേപവും ഉയർന്നിരുന്നു.
എക്സിക്യൂട്ടീവ് ഡയരക്ടർ സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ആളായതുകൊണ്ട് തന്നെ ഡ്രൈവർ കം കണ്ടക്ടർ പോസ്റ്റ് ഇല്ലാതാക്കുന്ന ഉത്തരവും വേഗം ഇറങ്ങി. കണ്ടക്ടർ സംഘടനയുടെ ആവശ്യം അംഗീകരിക്കാനും അവരെ പ്രീണിപ്പിക്കാനും വേണ്ടിയാണ് ഇപ്പോൾ ഡ്രൈവർ-കം കണ്ടക്ടർ രീതി ഇപ്പോൾ എടുത്തു കളയുന്നത് എന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ബംഗളൂര് പോയി വന്നാൽ ഒരു കണ്ടക്ടർക്ക് അഞ്ചു ഡ്യൂട്ടിയാണ് കണക്ക്. കണ്ടക്ടർമാർ തുടരട്ടെ. ഡ്രൈവർമാരെ മാറ്റാം എന്നാണ് തീരുമാനം. കോർപ്പറെഷനെ യൂണിയൻകാർക്ക് വേണ്ടി നശിപ്പിക്കുന്ന രീതിയാണ് നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെയാണ് കോർപ്പറെഷനിൽ നിന്നും ഈതീരുമാനത്തിനെക്കുറിച്ച് എതിർപ്പ് ഉയരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്