നഷ്ടപ്പെടുമെന്ന് കരുതിയ സ്വരം തിരിച്ചു പിടിച്ച കഥ പറഞ്ഞു ദാസേട്ടൻ; ആരോഗ്യത്തോടെ ജീവിക്കുന്നതും ഒരു രഹസ്യമാണ്; പ്രേമിച്ചു കൊണ്ടേയിരിക്കണമെന്നു പറയുന്നതിൽ കാര്യമുണ്ട്; അപ്പൻ നൽകിയ അമൂല്യ ഉപദേശവും ഇന്നും കൂട്ടായി ഉണ്ട്; മലയാളത്തിന്റെ ഗാനഗന്ധർവ്വൻ എൺപതിലേക്കു നീങ്ങുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ''ചിട്ടയായ ജീവിതം മനുഷ്യന്റെ ആരോഗ്യത്തിനു ആവശ്യം ആണെന്നത് പുതിയ അറിവൊന്നുമല്ല. ഒരിക്കൽ ഞാനും അത്തരം ഒരനുഭവത്തിലൂടെ കടന്നു പോയിരുന്നു. ശബ്ദമെല്ലാം നഷ്ടമാകുന്ന പോലെ. പിച്ച് കിട്ടാൻ പ്രയാസം നേരിടുന്ന പോലെ''.... ഗന്ധർവഗായകൻ യേശുദാസിൽ നിന്നും ഈ വാക്കുകൾ കേട്ടപ്പോൾ സദസ്സാകെ സ്തബ്ധമായി. കഴിഞ്ഞ ദിവസം ബ്രിട്ടനിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്ന സംഗീത നിശയിൽ ആണ് ദാസേട്ടൻ ആരോഗ്യത്തോടെ ജീവിക്കേണ്ടതിന്റെ പ്രാധാന്യം സ്വന്തം അനുഭവത്തിൽ നിന്നും വ്യക്തമാക്കിയത്. ഇത് ഗായകരോട് മാത്രമുള്ള അനുഭവം പങ്കിടൽ അല്ലെന്നും മുഴുവൻ ആളുകളോടും പറയാൻ ഉള്ള കാര്യമാണെന്ന് മുഖവുര നൽകിയാണ് അദ്ദേഹം പറഞ്ഞ് തുടങ്ങിയത്. ഏകദേശം 25 വർഷം മുൻപാണ് സംഭവം. രാത്രി വൈകി റെക്കോർഡിങ് കഴിഞ്ഞു വീട്ടിലെത്തുക പതിവായിരുന്നു. പതിനൊന്നു മണിക്കൊക്കെ ചോറും കറികളും കഴിക്കുക പതിവായി. ശബ്ദം നിലയ്ക്കുക എന്നുവച്ചാൽ ഒരു ഗായകന്റെ അന്ത്യം കൂടിയാണ്.
മലയാളികൾ ആശുപത്രികളെ സഹായിക്കുന്ന ശീലം കളയണം
തുടർന്ന് പല സ്ഥലത്തും അന്വേഷണം നടത്തി. കാനഡയിൽ നിന്നുള്ള ഒരു ഡോക്ടറിൽ നിന്നാണ് ഉപദേശം ലഭിച്ചത്. അതോടെ ചിട്ടയായി ആഹാരം കഴിച്ചു തുടങ്ങി. അങ്ങനെയാണ് ചോറ് ഉപേക്ഷിച്ചു ചപ്പാത്തി ശീലമാക്കിയത്. ശബ്ദം കൂടുതൽ മെച്ചമായി തുടങ്ങി. തുടർന്ന് ഇന്നേവരെ ആഹാര ശീലത്തിൽ കൃത്യമായ ശീലമുണ്ട്. അതുകൊണ്ടു ഞാൻ ഇന്നും ചെറുപ്പക്കാരനായി ജീവിക്കുന്നു എന്ന് ദാസേട്ടൻ പറഞ്ഞപ്പോൾ സദസ് കയ്യടിയും പൊട്ടിച്ചിരിയും പങ്കിട്ടാണ് ആ നിമിഷങ്ങൾ ആസ്വദിച്ചത്. കൂടെ അദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞു. മനുഷ്യർ മാത്രമാണ് ആവശ്യം ഇല്ലാത്ത ആഹാരം കൂടി കഴിക്കുന്നത്.
മൃഗങ്ങളെ ഒക്കെ നാം കണ്ടുപഠിക്കണം. അവ ഒരിക്കലും തനിക്കാവശ്യമില്ലാത്ത ഭക്ഷണം കഴിക്കില്ല, മനുഷ്യർ നേരെ തിരിച്ചും. കൂടുതൽ കഴിക്കുന്നതും ശരീരത്തിന് ചേരാത്ത ഭക്ഷണമാണ്. അതിനാൽ മലയാളികൾ ആശുപത്രികളെ സഹായിക്കുന്ന ആഹാര രീതി ഉപേക്ഷിക്കണം. കേരളത്തിൽ വളർന്നു പൊങ്ങുന്ന ആശുപത്രി ബിസിനസ് സൂചിപ്പിച്ചു അദ്ദേഹം ഓർമ്മിപ്പിച്ചു. പെട്രോൾ കാറിനു ഡീസലും ഡീസൽ കാറിനു പെട്രോളും പറ്റില്ലെന്ന് പറയുന്നത് പോലെയുള്ള കാര്യങ്ങൾ മനുഷ്യ ശരീരത്തിനും ബാധകമാണ് എന്ന് നാം ഓർക്കണം. ഇത്തരത്തിൽ ചിരിയും ചിന്തയും കോർത്തിണക്കിയാണ് ഗന്ധർവ ഗാനസന്ധ്യ സ്റ്റോക്കിൽ ആവേശത്തിരയിൽ ഇളകിയാർത്തത്.
പ്രേമിച്ചു കൊണ്ടേയിരിക്കണം, അതിൽ പ്രായമില്ല
പ്രണയത്തിനു പ്രായമില്ല, മാത്രമല്ല ജീവിതം മുഴുവൻ പ്രണയിച്ചു കൊണ്ടിരിക്കണം. ഇത് പറയുമ്പോൾ ചെറിയൊരു കള്ളച്ചിരി അദ്ദേഹം മുഖത്ത് സൂക്ഷിച്ചിരുന്നു. തനിക്കും വിവാഹത്തിന് മുൻപും പ്രണയം ഉണ്ടായിരുന്നു. ആ പ്രണയം ഇന്നും കൂടെയുണ്ട്. ഇത് പറഞ്ഞിട്ട് അൽപം ശബ്ദം താഴ്ത്തി, അവർ മാത്രമേ നമ്മോടു ഒപ്പം ഉണ്ടാകൂ എന്ന ഉപദേശവും. ലോകത്തെ മുഴുവൻ ഭാര്യമാർക്കും സന്തോഷം ലഭിക്കുന്ന വാക്കുകളാണ് ദാസേട്ടൻ പറഞ്ഞത്. മുംബൈ ജീവിതവും മറ്റും പങ്കിടവേ ഓർമ്മയിൽ എത്തിയ നീ മധുപകരൂ, എന്ന ഗാനം പാടവേയാണു അദ്ദേഹം പ്രണയത്തിന്റെ വഴികളിലൂടെ പോയത്. പാട്ട് ഇടയ്ക്കു നിർത്തിയാണ് ഇക്കാര്യങ്ങൾ പറഞ്ഞതും.
മുംബൈ സ്റ്റുഡിയോയും ഇതിഹാസ സംഗീത പ്രതിഭകൾ നടന്നു പോയ സ്റ്റുഡിയോയിൽ എത്തിയപ്പോൾ തോന്നിയ കാര്യങ്ങളും ഒക്കെ പങ്കിട്ട ദാസേട്ടൻ നീ മധുപകരൂ എന്ന ഗാനം ഉഷ ഖന്ന നൽകിയ സംഗീതത്തിൽ അനശ്വരം ആയിത്തീർന്ന കാര്യവും ഓർമ്മിച്ചു. തുടർന്ന് പാട്ടിന്റെ രണ്ടാം ഭാഗത്തിൽ ഉടലറിയാതെ, ഉയിരറിയാതെ എന്ന ഭാഗം വളരെ വികാര വിവശതയോടെ പാടിയപ്പോൾ സദസ്സ് ഇളകിയർത്താണ് ആ നിമിഷങ്ങൾ ആസ്വദിച്ചത്.
ഓൾഡ് ഈസ് ഗോൾഡ് എന്നത് വെറും ചൊല്ലല്ല
പുതുമയെ അതേവിധം ഉൾക്കൊള്ളാൻ തനിക്കു ഇന്നും പൂർണമായും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇടക്കാലത്തു രൂപം കൊണ്ട, ട്യൂൺ ഇട്ടശേഷം വരികൾ എഴുതുന്ന രീതിയൊക്കെ പുതുമയുടെ ശീലമായി കാണുവാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം സൂചന നൽകുകയും ചെയ്തു. പണ്ടുള്ളവ ഗോൾഡ് ആകാൻ കാരണം വീണ്ടും വീണ്ടും പരിശീലനം നൽകിയാണ് അവയൊക്കെ രൂപപ്പെട്ടത് എന്നത് തന്നെ മുഖ്യ കാരണം.
ഇന്ന് ടെക്നോളജി വളർന്നപ്പോൾ കാര്യങ്ങൾ കുറേക്കൂടി വേഗത്തിലും എളുപ്പവും കൈകാര്യം ചെയ്യാൻ സാധിക്കുമായിരിക്കും. എന്നാൽ പണ്ടുള്ളവർ കാണിച്ചിരുന്ന ഡെഡിക്കേഷൻ ഇന്ന് പുതിയവയിൽ കാണാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഒക്കെ എല്ലാവർക്കും പുതിയത് എന്ന ഡിമാൻഡ് മാത്രമേയുള്ളൂ. എന്നാൽ പഴമയിലും പലതുണ്ട് എന്ന് വ്യക്തമാക്കാൻ അദ്ദേഹം മഞ്ചൽ വാഴ്ക എന്ന പാട്ടും മലയാളത്തിൽ റെക്കോർഡ് ഭേദിച്ച പ്രമദവനം എന്ന ഗാനവുമാണ് അദ്ദേഹം പാടിയത്.
ഇടക്കാലത്തു ഞാനും ഒന്ന് നിർത്താൻ ആലോചിച്ചതാണ്. മുൻപ് പലരും പ്രായമായവരെ തള്ളിപ്പറയുന്നത് ഞാനും കേട്ടിട്ടുണ്ട്. അത് എന്റെ ജീവിതത്തിലും സംഭവിക്കുമല്ലോ, അപ്പോൾ സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തണം എന്നതായിരുന്നു ആഗ്രഹം. പക്ഷെ ആ തീരുമാനത്തിൽ സഹോദര തുല്യനായ രവീന്ദ്രനാണ് മാറ്റം ഉണ്ടാക്കിയത്. ഞാൻ പാട്ടുനിർത്തുക ആണെങ്കിൽ അദ്ദേഹവും ജോലി നിർത്തി നാട്ടിൽ പോയി വല്ല മുറുക്കാൻ കടയുമിട്ടു ജീവിക്കുമെന്ന് നിരാശയോടെ ഒരിക്കൽ പറഞ്ഞു. ഒരു കാൽ നൂറ്റാണ്ട് മുൻപാണ് ഈ സംഭവം.
മാമോദീസ മുങ്ങിയാലും മറ്റു മതങ്ങളെ ആദരിക്കാം
താൻ ക്രിസ്ത്യാനിയായി ജനിച്ചു മാമോദീസ മുങ്ങിയ വ്യക്തിയാണ്. പക്ഷെ താൻ താനായി തീരാൻ കാരണമായ പിതാവ് തനിക്കു ജീവിതത്തിൽ നൽകിയ ഉപദേശം ഇന്നും എന്നെ ജീവിതത്തിൽ കൈപിടിക്കാൻ കൂടെയുണ്ട്. മാമോദീസ മുങ്ങിയെങ്കിലും ക്രിസ്ത്യനും ഹൈന്ദവനും ഇസ്ലാമിനും വെത്യസ്ത ചിന്തയില്ലെന്നും എല്ലാ മതവും പരസ്പരം ആദരിക്കണം, ബഹുമാനിക്കണം. അപ്പോൾ അടുത്ത തലമുറയുമിതു കണ്ടു പഠിച്ചിരിക്കും. ഏതുമതത്തിൽ പെട്ടവർ ആയാലും വിളിക്കുന്നത് ഒരു ദൈവത്തെയാണ്. വിളി കേൾക്കുന്ന ദൈവവും ഒന്ന് തന്നെയാണ്. തുടർന്ന് മതമൈത്രിക്കായി ഒരു ഗാനവും അദ്ദേഹം ആലപിച്ചു.
തന്നെ സംസ്കൃതം പഠിപ്പിക്കാൻ ക്രിസ്ത്യാനിയായ അപ്പനെടുത്ത തീരുമാനമാണ് എന്നെ ഞാനാക്കിയത്. ശാസ്ത്രീയ സംഗീതത്തിൽ പ്രാവീണ്യം നേടാൻ സംസ്കൃതം പഠിച്ചില്ലെങ്കിൽ തനിക്കു കഴിയുമായിരുന്നില്ല. നമ്മുടെ കുട്ടികൾ സംസ്കൃതം പഠിക്കുന്ന കാര്യം കൂടുതൽ ഗൗരവത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്രയും മികവുറ്റ ഒരു ഭാഷ ലോകത്തു വേറെയില്ല, അതു ഭാരതത്തിന്റെ സംഭാവനയാണ്. നമ്മുടെ പ്രാർത്ഥന പോലും എത്ര സുന്ദരമാണ്. ലോക സമസ്ത സുഖിനോ ഭവന്തു എന്നാണ് ഭാരതത്തിന്റെ പ്രാർത്ഥന. ഇത്രയും ശക്തവും അർത്ഥവത്തായതുമായ മറ്റൊരു പ്രാർത്ഥന ശകലം ലോകത്തെവിടെയും കാണാനാവില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്