വിവാഹം കഴിഞ്ഞ് മടങ്ങുമ്പോൾ ഭർത്താവിന്റെ ഫോണിലെത്തിയത് ഭാര്യയെ കാമുകൻ ട്രെയിനിൽ വച്ച് താലി കെട്ടുന്ന ഫോട്ടോ; ഇൻസ്റ്റാഗ്രാമിലെ പരിചയത്തെ പ്രണയമാക്കി വളർത്തിയത് ഗൾഫിൽ പണിയെടുത്ത കാശുകൊണ്ട് പ്രതിശ്രുത വരൻ വാങ്ങി കൊടുത്ത് സ്മാർട്ട് ഫോൺ; താലികെട്ടലിന് ശേഷമുള്ള കാർ യാത്രയിൽ കണ്ട ചിത്രം തകർത്തത് ഗൾഫുകാരന്റെ ജീവിത സ്വപ്നങ്ങളെ; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ യുവതി തന്നെ; പെയിന്ററെ കെട്ടാൻ പയ്യന്നൂരുകാരി കളിച്ചത് സൂപ്പർ നാടകം
എം മനോജ് കുമാർ
തളിപ്പറമ്പ്: വിവാഹം കഴിഞ്ഞു വധുവിനെയും കൂട്ടി തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടുള്ള വീട്ടിലേക്ക് മടങ്ങവേ വരന്റെ വാട്ട്സ് അപ്പിൽ വന്ന ഫോട്ടോയാണ് ഞായറാഴ്ച്ച പയ്യന്നൂർ വിവാഹമണ്ഡപത്തിൽ വന്ന വിവാഹം മുടക്കിയത്. വധുവിന്റെ കാമുകൻ അയച്ച വാട്ട്സ് അപ്പ് മെസ്സേജിൽ വന്നത് വധുവും കാമുകനും ട്രെയിൻ യാത്രയിൽ താലി ചാർത്തുന്ന ഫോട്ടോയാണ്. കാമുകനുമായി സ്വയം വിവാഹം നടത്തിയ പെൺകുട്ടിയെയാണ് താൻ വധുവായി സ്വീകരിച്ചത് എന്ന് അപ്പോഴാണ് ഗൾഫിൽ ജോലിയുള്ള വരനു ബോധ്യമായത്. ഇതോടെയാണ് പയ്യന്നൂരിൽ നിന്നുള്ള വിവാഹയാത്രയിൽ തന്നെ പ്രശ്നം തുടങ്ങിയത്.
വിവാഹവുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് യാത്രയിൽ തന്നെ വരന് ബോധ്യമായി. ഇതോടെ വിവാഹം ശേഷമുള്ള വീട്ടിലേക്കുള്ള യാത്ര തന്നെ അവതാളത്തിലായി. യാത്രയിൽ തന്നെ കാര്യങ്ങൾ വരന്റെ ബന്ധുക്കളും ഒപ്പമുള്ള വധുവിന്റെ ബന്ധുക്കളും അറിഞ്ഞു. രണ്ടു വർഷമായി തുടരുന്ന ബന്ധമാണ് ഇതെന്നാണ് പയ്യന്നൂർകാരിയായ യുവതി പറഞ്ഞത്. പെയിന്റ് ജോലിക്ക് പോകുന്ന പട്ടാമ്പിക്കാരനുമായി ഇൻസ്റ്റാഗ്രാമിൽ തുടങ്ങിയ ബന്ധമാണ് വിവാഹം കലക്കിയതെന്നും വരന്റെ ബന്ധുക്കൾക്കും ബോധ്യമായി. വധുവിനെ സ്വീകരിക്കാൻ കഴിയില്ലെന്ന നിലപാട് വരൻ യാത്രയ്ക്കിടെ തന്നെ എടുത്തു. വധു ആണെങ്കിൽ കാഞ്ഞിരങ്ങാട്ടുള്ള വരന്റെ വീട്ടിൽ എത്തിയെങ്കിലും വീട്ടിൽ കയറാൻ തയ്യാറായില്ല. പെൺകുട്ടിയെ ഒപ്പം കൂട്ടാൻ വധുവിന്റെ മാതാപിതാക്കളും തയ്യാറായതുമില്ല. ഇതോടെയാണ് പ്രശ്നം തളിപ്പറമ്പു പൊലീസിൽ എത്തിയത്.
തളിപ്പറമ്പ് പൊലീസ് പക്ഷെ പ്രശ്നത്തിൽ നേരിട്ട് ഇടപെടാൻ തയ്യാറായില്ല. ഇരു ബന്ധുക്കളെയും ഒപ്പമിരുത്തി സംസാരിച്ചു. എന്നാൽ പെൺകുട്ടി കാമുകന് ഒപ്പം തന്നെ പോയേ മതിയാകൂ എന്ന നിലപാടിൽ എത്തി. പെൺകുട്ടിയെ ഒപ്പം കൂട്ടാൻ മാതാപിതാക്കളും തയ്യാറായില്ല. കാമുകനെ വിളിച്ച് പൊലീസ് സംസാരിച്ചപ്പോൾ യുവതിയുമായി അടുപ്പത്തിൽ ആണെന്നും കൂടെ കൂട്ടാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹം മുന്നോട്ടു പോകില്ലെന്ന് പൊലീസ് ഉറപ്പിച്ചു. വരന്റെ വീട്ടുകാർ നഷ്ടപരിഹാരം വേണമെന്ന ആവശ്യവും ഉയർത്തി. വരന്റെ ബന്ധുക്കൾ അണിയിച്ച താലി മാലയും മറ്റും പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ വരന്റെ വീട്ടുകാർ ഊരി വാങ്ങി. വധുവിന്റെ വീട്ടുകാർ മകളെ കൂട്ടാതെ മടങ്ങുകയും ചെയ്തു.
ഇരുവീട്ടുകാരും രസക്കെടോടെ മടങ്ങിയപ്പോൾ യുവതി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ഒറ്റയ്ക്കായി. ഒടുവിൽ പൊലീസ് യുവതിയുടെ ഒരു അമ്മാവനുമായി ബന്ധപ്പെട്ടു. യുവതിയെ ഞായറാഴ്ച രാത്രി അമ്മാവന്റെ വീട്ടിലേക്ക് അയച്ചു. തിങ്കളാഴ്ച പട്ടാമ്പിയിൽ നിന്നും കാമുകനും ബന്ധുക്കളും എത്തി. ഇതോടെ യുവതിയെ പൊലീസ് കാമുകന്റെ ഒപ്പം വിട്ടു. രണ്ടു വർഷമായി തുടരുന്ന ബന്ധമാണ് യുവതിയും കാമുകനും തമ്മിലുള്ളത്. പ്രതിശ്രുത വരൻ വാങ്ങി നൽകിയ മൊബൈലിലാണ് പെൺകുട്ടി കാമുകനുമായി സൊള്ളിക്കൊണ്ടിരുന്നത്. രണ്ടു ബന്ധങ്ങളും പാരലലായി തന്നെ പെൺകുട്ടി മുന്നോട്ടു കൊണ്ടുപോയി. വിവാഹം ഉറപ്പിച്ച ശേഷവും കാമുകനെ പെൺകുട്ടി സന്ധിക്കാറുണ്ടായിരുന്നു. ഇത്തരം യാത്രയ്ക്കിടയിൽ എടുത്ത ട്രെയിനിൽ നിന്നുള്ള ഫോട്ടോയാണ് യുവതിയുടെ കാമുകൻ വരനു അയച്ചു കൊടുത്തത്.
ഈ ഫോട്ടോ കാമുകൻ അയക്കുന്ന കാര്യവും യുവതിക്കും അറിയാമായിരുന്നു. വിവാഹം കഴിഞ്ഞു മടങ്ങുമ്പോൾ യുവതിയുടെ വിവാഹത്തിന്റെ ദൃശ്യങ്ങൾ കാണേണ്ടി വന്നത് വരന് മാനക്കേടായി മാറുകയും ചെയ്തു. വരന്റെ ഭാഗത്തായിരുന്നു വധുവിന്റെ വീട്ടുകാരും നിലകൊണ്ടത്. പക്ഷെ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ പെൺവീട്ടുകാർ തീരുമാനത്തിൽ എത്തിയില്ല. പക്ഷെ നഷ്ടം വധുവിന്റെ വീട്ടുകാർ തന്നെ നല്‍കണം എന്ന നിലപാടാണ് വരന്റെ വീട്ടുകാർ കൈക്കൊണ്ടത്. പയ്യന്നൂർ സ്വദേശിയായ യുവതിയാണ് ബന്ധുക്കളേയും നാട്ടുകാരേയുമെല്ലാം ഞെട്ടിച്ചത്. ദുബായിൽ ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാരപ്പാര സ്വദേശിയുമായുള്ള യുവതിയുടെ വിവാഹം ഒരു വർഷം മുൻപ് നിശ്ചയിച്ചിരുന്നു.
ഇതിന് ശേഷം ഇയാളുമായും യുവതി ഫോണിൽ സംസാരിക്കുമായിരുന്നു. അപ്പോഴൊന്നും മറ്റൊരു ബന്ധത്തെ കുറിച്ച് യുവതി പറഞ്ഞിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച ഇവരുടെ വിവാഹം ആർഭാടമായി പയ്യന്നൂരിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഇതിന് ശേഷമുള്ള കാർ യാത്രയിലാണ് നിർണ്ണായക ട്വിസ്റ്റുകൾ ഉണ്ടായത്.
യുവതിയുടേയും കാമുകന്റേയും പൂർണ്ണ വിവരങ്ങൾ ലഭ്യമാണെങ്കിലും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട കേസൊന്നും ഇല്ലാത്തതുകൊണ്ടാണ് പേരുവിവരങ്ങൾ കൊടുക്കാത്തത്-എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍