സംശയം തോന്നിയ ജീവൻ ജോർജ് ആദ്യം ചെയ്തത് പൊന്നാമറ്റം വീട്ടിന് മുന്നിൽ രഹസ്യ ക്യാമറ സ്ഥാപിക്കൽ; ഇമ്പിച്ചി മോയിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ; കേടായ മോട്ടോർ ശരിയാക്കുന്നതിന് വന്നതെന്ന മൊഴി പൊളിച്ചത് ക്യാമറ കണ്ണുകൾ; ജോളിയുടെ തെറ്റിൽ തനിക്കോ മകനോ പങ്കില്ലെന്ന് സഖറിയാസിന്റെ മൊഴിയിൽ ഇനി നടക്കുക വിശദ അന്വേഷണം; കപടസ്നേഹം കാണിച്ച് ജോളി കുടുംബത്തെ ചതിച്ചുവെന്നും ഷാജുവിന്റെ അച്ഛൻ; കൂടത്തായിയിലെ കൂട്ടുപ്രതികളെ കുടുക്കിയത് പൊലീസിന്റെ കരുതൽ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയിലെ കണ്ണികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് രഹസ്യക്യാമറ. റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ റോജോ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണത്തിന്റെ ഭാഗമായി ജോളിയുടെ വീടിനടുത്ത് പൊലീസ് രഹസ്യക്യാമറ സ്ഥാപിച്ചത്. ഇതിൽ നിന്നാണ് ജോളിയുടെ നീക്കങ്ങളും സൗഹൃദങ്ങളും പൊലീസ് കണ്ടെത്തിയത്. മുസ്ലിംലീഗ് ഓമശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇമ്പിച്ചി മോയി ഇവിടെ നിത്യ സന്ദർശകനായിരുന്നു. ഇദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കേടായ മോട്ടോർ ശരിയാക്കുന്നതിനാണ് ഇവിടേക്ക് വന്നതെന്നായിരുന്നു ഇമ്പിച്ചി മോയി നൽകിയ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വസിക്കാത്തതിന് കാരണവും ഈ ഒളിക്യാമറയാണ്.
തുടക്കത്തിൽ അന്വേഷണത്തിന് രഹസ്യസ്വഭാവം നൽകാൻ പൊലീസ് ശ്രമിച്ചിരുന്നു. ആറ് പേരെ കൊന്ന കുറ്റത്തിന്റെ അണിയറയിലുള്ളവരെ കണ്ടെത്തുന്നതിൽ ക്യാമറ നിർണ്ണായക പങ്കുവഹിച്ചു. കേസന്വേഷണം തുടങ്ങിയതു മുതൽ ജോളിയുടെ വീട്ടിൽ വരുന്ന സന്ദർശകരെ മനസ്സിലാക്കാനായിരുന്നു പൊലീസിന്റെ രഹസ്യ നീക്കം. ഇതിൽ വിജയിച്ചു. കേസുമായി ബന്ധപ്പെട്ട് 200 പേരെ ചോദ്യം ചെയ്തതായി കോഴിക്കോട് റൂറൽ എസ്പി കെ ജി സൈമൺ പറഞ്ഞിരുന്നു. ഇതിൽ ക്യാമറയിൽ പതിഞ്ഞവരും ഉൾപ്പെടും. ക്യാമറയിൽ നിന്നുള്ള ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക പോലും തയ്യാറാക്കിയത്.
ടത്തായിയിലെ കൊലപാതക പരമ്പരക്കേസിലേക്ക് വഴിതെളിച്ചത് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ജീവൻ ജോർജ് നടത്തിയ രഹസ്യാന്വേഷണമാണ്. എസ്ഐ ജീവൻ ജോർജ് തയ്യാറാക്കിയ മൂന്നു പേജുള്ള റിപ്പോട്ടാണ് കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര പുറത്തുകൊണ്ടുവരാനിടയാക്കിയത്. മരിച്ച റോയിയുടെ സഹോദരൻ റോജോ തോമസ് തന്റെ പിതാവും സഹോദരനും ഉൾപ്പെടെ ആറുപേരുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് അന്നത്തെ റൂറൽ എസ് പിക്കു പരാതി നൽകുമ്പോൾ തന്നെ ജീവൻ ജോർജ് മുഖേന സ്പെഷ്യൽ ബ്രാഞ്ചിലും പരാതിപ്പെട്ടിരുന്നു. ജീവൻ ജോർജാണ് രഹസ്യ ക്യമാറ വച്ചതും മറ്റ് നിരീക്ഷണങ്ങൾ നടത്തിയതും. വീട്ടുകാർക്ക് പോലും സംശയം തോന്നാതിരിക്കാൻ രാവിലെ ഓഫീസിലേക്കെന്ന് പറഞ്ഞാണ് ജീവൻ കൂടത്തായിയിലേക്ക് പോയിരുന്നത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. പൊലീസുകാരനാണെന്ന് മനസിലാക്കാതിരിക്കാൻ വേഷ വിധാനങ്ങളിലും പ്രേത്യകം ശ്രദ്ധിച്ചിരുന്നു.
കൂടത്തായിക്ക് പുറമേ മുക്കം എൻ.ഐ.ടിയിലും താമരശ്ശേരിയിലും പല വേഷങ്ങളിൽ അന്വേഷണത്തിനായി ജീവൻ ജോർജ് എത്തി. ആരും അറിഞ്ഞിരുന്നില്ല. അത്ര രഹസ്യമായിരുന്നു ഓരോ നീക്കങ്ങളും. അന്വേഷണ പുരോഗതി എസ്പിയും ഡി.വൈ.എസ്പിയുമല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. 200ലേറെ പേരെ ചോദ്യം ചെയ്തപ്പോഴും ഒരു വരി വാർത്തപോലും മാധ്യമങ്ങളിൽ വരാതിരിക്കാൻ ശ്രമിച്ചിരുന്നു. രണ്ട് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ ജീവൻ ജോർജ് നൽകിയ റിപ്പോർട്ടിന്റെ മൂന്നു പേജുകളാണ് തുടരന്വേഷണത്തിന് കാരണമായത്. ഇതിന് ഇടയിൽ തന്നെ ക്യാമറ നിരീക്ഷണവും മറ്റും നടന്നിരുന്നു.
റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും അന്നത്തെ എഫ്.ഐ.ആറും പരാതിക്കാരനായ റോജോ വിവരാവകാശ നിയമപ്രകാരം വാങ്ങിയിരുന്നു. ഈ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വസ്തുത ശ്രദ്ധയിൽ പേട്ടു. റോയി മരിച്ചപ്പോൾ ജോളി ബന്ധുക്കളോടെല്ലാം പറഞ്ഞത് ഭക്ഷണം കഴിക്കും മുൻപേ റോയി മരിച്ചെന്നാണ്. താൻ ഭക്ഷണം തയ്യാറാക്കുമ്പോഴായിരുന്നു റോയി കുളിമുറിയിൽ കുഴഞ്ഞു വീണതെന്നും പറഞ്ഞു. എന്നാൽ റോയിയുടെ വയറ്റിൽ ദഹിക്കാത്ത ചോറും കടലയും ഉണ്ടെന്ന വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇത് സംശയം വർധിപ്പിച്ചു. ഇവിടെ നടന്ന മരണങ്ങൾക്ക് പിന്നിലെല്ലാം ദുരൂഹതയുണ്ടെന്നായിരുന്നു നിഗമനം. ഇത് പ്രകാരം തയ്യാറാക്കിയ റിപ്പോട്ടാണ് കേസ് വീണ്ടു തുറക്കുന്നതിലേക്ക് നയിച്ചത്.
ജോളിക്ക് വേണ്ടി ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ ഹാജരാകുന്നത് ജോളിയുടെ അടുത്ത ബന്ധുവിന്റെ ആവശ്യപ്രകാരമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ താമരശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി-2ൽ എത്തിയപ്പോൾ ആളൂരിന്റെ ജൂനിയർ അഭിഭാഷകർ കോടതിയിലുണ്ടായിരുന്നു. ജോളിക്ക് വേണ്ടി മറ്റ് അഭിഭാഷകർ ഒന്നും ഹാജരാകാത്ത സാഹചര്യത്തിൽ ഇവർ കോഴിക്കോട് വനിതാ ജയിലിലെത്തി ജോളിയെ കണ്ടു. അടുത്ത ബന്ധുക്കളുടെ നിർദ്ദേശപ്രകാരമാണ് എത്തിയതെന്ന് ഇവർ അറിയിച്ചശേഷമാണ് ജോളി വക്കാലത്തിൽ ഒപ്പിട്ടത്.
ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിനെയും പിതാവ് സക്കറിയയെയും അന്വേഷണ സംഘം ഇന്നലെ 10 മണിക്കൂർ ചെയ്തു. രാവിലെ പത്തിനാരംഭിച്ച ചോദ്യംചെയ്യൽ അവസാനിപ്പിച്ച് രാത്രി എട്ടിനാണ് ഇരുവരെയും പോകാൻ അനുവദിച്ചത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും മകൾ ആൽഫൈന്റെയും മരണവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും വീണ്ടും വിളിച്ചുവരുത്തിയത്. ഇവരെ തനിച്ചും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്തതിനു പുറമേ അറസ്റ്റിലായ ജോളി, മാത്യു, പ്രജികുമാർ എന്നിവരുടെ സാന്നിധ്യത്തിലും ചോദ്യം ചെയ്തു. പൊലീസ് കസ്റ്റഡിയിൽ ലഭിച്ച ജോളിയെ വിശദമായി ചോദ്യംചെയ്തപ്പോൾ ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ ചോദ്യംചെയ്യൽ. ഷാജുവുമായി ഒന്നിച്ചു ജീവിക്കാനായാണു സിലിയെ ഇല്ലാതാക്കിയതെന്നും ഭാര്യയുടെയും മകളുടെയും മരണത്തെക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നെന്നും ജോളി മൊഴി നൽകിയിരുന്നു.
സിലിയോടു സക്കറിയ ഏറെക്കാലമായി സംസാരിച്ചിരുന്നില്ലെന്ന് ജോളി പൊലീസിനോടു പറഞ്ഞു. പിതാവ് പറയുന്നതിനപ്പുറം ഷാജു പ്രവർത്തിച്ചിരുന്നില്ല. ആൽഫൈന്റെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാതെ നേരിട്ടു പള്ളിയിലെത്തിച്ചു സംസ്കരിക്കാൻ ശ്രമം നടത്തിയതായി സക്കറിയയുടെ ബന്ധു മൊഴി നൽകിയിരുന്നു. മരണാനന്തര ചടങ്ങുകൾ ചിത്രീകരിച്ചിരുന്നില്ല. സിലിയുടെയും ആൽഫൈഴന്റയും പോസ്റ്റ്മോർട്ടം ഒഴിവാക്കിയതിൽ സക്കറിയയ്ക്കു പങ്കുണ്ടെന്നും മൊഴി ലഭിച്ചതായാണു വിവരം. എന്നാൽ തെളിവുകൾ കൃത്യമായി കിട്ടിയിട്ടില്ല. ജോളിയുടെ തെറ്റിൽ തനിക്കോ മകനോ പങ്കില്ലെന്ന് സഖറിയാണ് അന്വേഷണസംഘത്തോടു പറഞ്ഞത്. കപടസ്നേഹം കാണിച്ച് ജോളി കുടുംബത്തെ ചതിച്ചു. ആരെയെങ്കിലും ഇല്ലാതാക്കാനോ കൊലയ്ക്കു കൂട്ടുനിൽക്കാനോ തങ്ങൾക്കാവില്ലെന്നും സഖറിയാസ് പറഞ്ഞു.
അതിനിടെ വികെ ഇമ്പിച്ചിമോയിയെ മുസ്ലിം ലീഗ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിൽനിന്നാണ് ഇക്കാര്യം അറിയിച്ചത്. മുസ്ലിം ലീഗ് കൂടത്തായി യൂനിറ്റ് പ്രസിഡന്റും ജോളിയുടെ അയൽക്കാരനുമാണ് ഇമ്പിച്ചിമോയി. പൊലീസ് പിടിയിലാവുന്നതിനു മുൻപ് ജോളി പലതവണ ഇമ്പിച്ചിമോയിയെ ഫോണിൽ വിളിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൂടാതെ, ജോളിയിൽ നിന്ന് 50,000 രൂപ താൻ കടം വാങ്ങിയതായും ജോളിയുടെ ഭൂമിയുടെ നികുതി അടക്കാൻ ശ്രമിച്ചിരുന്നതായും ഇദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
കസ്റ്റഡിയിലുള്ള ജോളിയിൽനിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഇമ്പിച്ചി മോയിയുടെ വീട്ടിലും മകന്റെ കൂടത്തായിയിലുള്ള കടയിലും പരിശോധന നടത്തുകയും കടയിൽനിന്ന് ജോളിയുടെ റേഷൻകാർഡ് കണ്ടെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയത്. ഭർതൃപിതാവ് ടോം തോമസിന്റെ സ്വത്ത് കൈക്കലാക്കുന്നതിന് ജോളി നിർമ്മിച്ച വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ട കെട്ടാങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. മനോജിനെ സിപിഎം പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് കനേരത്തെ പുറത്താക്കിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്