നോട്ടുനിരോധനത്തിന്റെ യുക്തി ഒരിക്കലും പിടികിട്ടിയിട്ടില്ലെന്ന് തുറന്നടിച്ചു; വിദേശത്തും അക്കാദമിക് സർക്കിളുകളിലും മോദിയുടെ തീരുമാനം കേട്ടത് ഞെട്ടലോടെയെന്നും ജിഎസ്ടി നടപ്പാക്കിയതും ശരിയായ രീതിയിലല്ലെന്നും വിമർശിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ രാഹുൽ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയുടെ ബുദ്ധിരാക്ഷസൻ; അമർത്യാ സെന്നിന് ശേഷം സാമ്പത്തിക നൊബേൽ നേടുന്ന ഇന്ത്യൻ വംശജൻ അഭിജിത് ബാനർജി മുഖം നോക്കാതെ അഭിപ്രായം പറയുന്ന തന്റേടി
മറുനാടൻ ഡെസ്ക്
സ്റ്റോക്ഹോം: ജീവിത പങ്കാളി എസ്തർ ഡുഫ്ളോയ്ക്കൊപ്പം ഇന്ത്യൻ വംശജനായ അഭിജിത്ത് ബാനർജി സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടുമ്പോൾ മേഖല പരിചയമില്ലാത്ത പലരും ചോദിച്ചു: ആരാണീ സാമ്പത്തിക ശാസ്ത്രജ്ഞൻ? കൊൽക്കത്ത സ്വദേശിയാണ്. കൊൽക്കത്ത സർവകലാശാലയിലും ജവഹർലാൽ നെഹ്റു സർവകലാശാലയിലും വിദ്യാഭ്യാസം. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി. നിലവിൽ, മസാച്യുസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഫോർഡ് ഫൗ്ണ്ടേഷൻ ഇന്റർനാഷണൽ പ്രൊഫസർ.അഭിജിത് ഡുഫ്ളോയ്ക്കും സെന്തിൽ മുല്ലൈനാഥനുമൊപ്പം അബ്ദുൾ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബ് തുറന്നു. ഇപ്പോഴും ലാബ് ഡയറക്ടർമാരിൽ ഒരാളാണ്. ഇതൊക്കെ അക്കാദമിക പ്രൊഫൈൽ. അഭിജിത് ബാനർജി മറ്റുരണ്ടുതരത്തിലും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഒന്ന് നോട്ടുനിരോധനത്തിന്റെ നിശിത വിമർശകൻ എന്ന നിലയിൽ. രണ്ട്-അമർത്യ സെന്നിനൊപ്പം കോൺഗ്രസിന്റെ മിനിമം വരുമാന പദ്ധതി തയ്യാറാക്കിയ ബുദ്ധികേന്ദ്രം.
നോട്ടുനിരോധനത്തിന് എന്ത് ലോജിക്?
പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ച് 50 ദിവസം പിന്നിട്ടപ്പോഴാണ് അഭിജിത് ബാനർജിയെ തേടി ആ ചോദ്യമെത്തിയത്. എന്തുപറയുന്നു നോട്ടു നിരോധനം കൊണ്ട എന്തെങ്കിലും ഫലമുണ്ടായോ? ' എനിക്ക് ഒരിക്കലും നോട്ടുനിരോധനത്തിന്റെ ലോജിക് പിടികിട്ടിയിട്ടില്ല. എന്തിനാണ് 2000 രൂപ നോട്ട് കൊണ്ടുവരുന്നത്. ഇപ്പോൾ കണക്കുകൂട്ടുന്നതിനേക്കാൾ വലുതായിരിക്കും നോട്ടുനിരോധനത്തിന്റെ ആഘാതം.
കള്ളപ്പണത്തെ തുരത്താൻ എന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. ഇത് പിന്നീട് കാഷ്ലസ് എക്കണോമി എന്ന ആശയത്തിലേക്ക് മാറുകയായിരുന്നു എന്താണ് നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം?
കാഷ്ലസ് എക്കണോമി എന്ന ദീർഘകാല ലക്ഷ്യം നന്ന്. അഴിമതിയുടെ കൊള്ളലാഭത്തിന് അത് ഒരുപരിധി വരെ തടയിടും. എന്നാൽ അഴിമതിക്ക് അത് പരിഹാരമല്ല. കോടികൾ ബാങ്ക് വായ്പ എടുത്ത് മുങ്ങിയവരെ പൂട്ടാനുള്ള നീക്കങ്ങൾക്ക് വേണ്ടത്ര ഉത്സാഹം കാണുന്നില്ല. അവരെ പൂട്ടാൻ ആത്മാർഥമായ ശ്രമുമുണ്ടാകുന്നത് വരെ അവർ വിദേശ ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിന്ന് സ്വർണമായോ മറ്റുവിധത്തിലോ കള്ളപ്പണമൊഴുക്കും.
ഇന്ത്യയുടെ നോട്ടുനിരോധനം വിദേശത്തും അക്കാദമിക് സർക്കിളുകളിലും എങ്ങനെയാണ് വിലയിരുത്തുന്നത്?
ഞെട്ടലോടെ
ഏതൊക്കെ വിഭാഗങ്ങൾക്കാണ് നോട്ട് നിരോധനം കൊണ്ട് ഗുണമുണ്ടായത്?
എന്താണ് നേട്ടം എന്നതുകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അത്. സാധാരണക്കാർക്ക് അല്പം ബുദ്ധിമുട്ടുണ്ടെയങ്കിലും അഴിമതിക്കാരായ പണക്കാർക്ക് പണി കിട്ടിയല്ലോ എന്നോർത്ത്് സന്തോഷമുണ്ടാകും. എന്നാൽ, 97 ശതമാനം കാഷും മടങ്ങിയെത്തിയെന്ന റിപ്പോർട്ട് ശരിയെങ്കിൽ പണക്കാർക്ക് അത്ര വലിയ വേദനയൊന്നും ഉണ്ടാവാനിടയില്ല. ആ സന്തോഷം പതിയെ കെട്ടടങ്ങും
മിനിമം വരുമാന പദ്ധതിയുടെ ബുദ്ധികേന്ദ്രങ്ങളിൽ ഒന്ന്
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയെ ഞെട്ടിച്ചത് തങ്ങളുടെ പ്രകടന പത്രിക വഴിയാണ്. രാഹുൽ ഗാന്ധിയുടെ ഉത്സാഹത്തിൽ കിടിലൻ പത്രിക തയ്യാറാക്കിയെങ്കിലും തിരഞ്ഞെടുപ്പിൽ ജയം കണ്ടില്ല എന്നത് വേറെ കാര്യം. മിനിമം വരുമാന തുകയാണ് പത്രികയിൽ ഏറ്റവും ശ്രദ്ധ നേടിയത്. ഇതിന് പിന്നിൽ രണ്ട് വിദേശ സാമ്പത്തിക ശാസ്ത്രജ്ഞരുടെയും രഘുറാം രാജന്റെയും നിർദ്ദേശങ്ങൾ രാഹുൽ ഗാന്ധി സ്വീകരിച്ചിരുന്നു. എന്നാൽ, എംഐടി പ്രൊഫസറായ അഭിജിത്ത് ബാനർജിയും അമർത്യാ സെന്നുമായിരുന്നു മിനിമം വരുമാന പദ്ധതിയുടെ ബുദ്ധികേന്ദ്രങ്ങൾ.
അഭിജിത്തിന്റെ നിർദ്ദേശം
മിനിമം വരുമാനം 2500 രൂപയാക്കണം. സാമ്പത്തിക അച്ചടക്കവും കൂടി മുന്നിൽ കണ്ടായിരുന്നു നിർദ്ദേശം. ഇത് സർക്കാരിന് 1.50 ലക്ഷം കോടിയുടെ ചെലവാണ് ഉണ്ടാക്കുക. എന്നാൽ രാഹുലിന്റെ നിർദ്ദശപ്രകാരം കോൺഗ്രസ് 6000 രൂപയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇത് പ്രകാരം 3.60 ലക്ഷം കോടിയുടെ ചെലവ് സർക്കാരിനുണ്ടാവും. ഇത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് പലരും മുന്നറിയിപ്പ് നൽകിയിരുന്നു. 3000 രൂപ വരെ നൽകാമെന്നും അഭിജിത്ത് ബാനർജി രാഹുലിനോട് നിർദ്ദേശിച്ചിരുന്നു. ഇത് സർക്കാരിന്റെ പ്രവർത്തനം എളുപ്പത്തിൽ നടക്കുന്നതിനും ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ നികുതി വർധിപ്പിച്ച് ഇതിനുള്ള പണം കണ്ടെത്താമെന്നായിരുന്നു രാഹുൽ നിർദ്ദേശിച്ചത്. ഇതിലൂടെ കൂടുതൽ പണം പാവപ്പെട്ടവർക്ക് നൽകാമെന്നും രാഹുൽ പറഞ്ഞു. സ്വത്ത് നികുതി എന്നത് അവതരിപ്പിക്കണമെന്നും, ജിഎസ്ടി നിരക്കുകൾ കൂടുൽ വർധിക്കണമെന്നും അഭിജിത്ത് നിർദ്ദേശിച്ചിരുന്നു. രാഹുലിന്റെ പദ്ധതി നടപ്പിലാക്കിയാൽ വിപണി മെച്ചപ്പെടുത്തണമെന്ന് അഭിജിത്ത് അഭിപ്രായപ്പെട്ടിരുന്നു. അതല്ലെങ്കിൽ ഇന്ത്യയുടെ വളർച്ച മുരടിക്കും. അതേസമയം കോൺഗ്രസിന് ഇത് മെച്ചപ്പെട്ട രീതിയിൽ നടപ്പിലാക്കാൻ സാധിക്കുമെന്നും അഭിജിത്ത് വിലയിരുത്തിയിരുന്നു.
അബ്ദുൾ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബിന്റെ സഹസ്ഥാപകൻ എന്ന നിലയിലാണ് അഭിജിത് ബാനർജി പ്രശസ്തനായത്. ദാരിദ്ര്യത്തിനെതിരെ അഭിജിത്ത് അവതരിപ്പിച്ച പ്രബന്ധങ്ങൾ പ്രശസ്തമാണ്. ഇന്ത്യയിലെ സേവന മേഖലകളെ കുറിച്ച് അദ്ദേഹം നിരവധി പഠനങ്ങളും നടത്തിയിരുന്നു. ഇതൊക്കെയാണ് രാഷ്ട്രീയ മേഖലകളിൽ അദ്ദേഹത്തെ പ്രശസ്തനാക്കിയത്. അമർത്യ സെന്നിന് ശേഷം സാമ്പത്തിക നൊബേൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് അഭിജിത് ബാനർജി.
അഭിജിത്തിന്റെ ജീവിത പങ്കാളിയായ എസ്തർ ഡുഫ്ളോ സാമ്പത്തിക നൊബേൽ നേടുന്ന രണ്ടാമത്തെ വനിതയാണ്. മൈക്കിൾ ക്രെമർ ഹാർവാർഡ് സർവകലാശാലയിലാണ് ഗവേഷണം നടത്തുന്നത്. അഭിജിത്തും, എസ്തർ ഡുഫ്ളോയും മസാച്ചുസറ്റ്സിലും. മൂവരും ചേർന്ന് വികസന സാമ്പത്തിക ശാസ്ത്രത്തിൽ പരീക്ഷണാത്മമായ ഗവേഷണം നടത്തി വരികയാണ്. സ്കൂളുകളിലെ റെമഡിയൽ ട്യൂട്ടറിങ് പോലെയുള്ള ഫലപ്രദമായ പരിപാടികൾ വഴി അഞ്ച് ദശലക്ഷം ഇന്ത്യൻ കുട്ടികൾക്ക് ഇവരുടെ ഗവേഷണം മൂലം നേരിട്ടുള്ള പ്രയോജനമുണ്ടായി. പല രാഷ്ട്രങ്ങളിലും പ്രതിരോധ ചികിത്സാ സംരക്ഷണ രംഗത്ത് വലിയ തോതിൽ സബ്സിഡ് കൊണ്ടുവന്നതും ഇവരുടെ പദ്ധതികൾ പ്രകാരമാണെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി.
അഭിജിത്തിന്റെ കുടുംബവും പഠനവും
അമ്മ കൊൽക്കത്ത സെന്റർ ഫോർ സോഷ്യൽ സയൻസിൽ സാമ്പത്തിക ശാസ്ത്രത്തിൽ പ്രൊഫസറായിരുന്ന നിർമല ബാനർജി. അച്ഛൻ പ്രസിഡൻസി കോളേജിൽ
എകണോമിക്സ് വകുപ്പ് തലവനായിരുന്ന ദീപക് ബാനർജി.സൗത്ത് പോയിന്റ് സ്കൂളിലും പ്രസിഡൻസി കോളജിലുമായിരുന്നു വിദ്യാഭ്യാസം. 1983ൽ ജെ.എൻ.യുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. വിഖ്യാതമായ ഹവാർഡിൽ നിന്ന് 1988ൽ ഗവേഷണ ബിരുദം സ്വന്തമാക്കി. എസ്സേയ്സ് ഇൻ ഇൻഫർമേഷൻ എകണോമിക്സ് എന്നതായിരുന്നു ഗവേഷണ പഠനം.നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2013ൽ യു.എൻ സെക്രട്ടറി ജനറൽ മാൻ കി മൂണിന്റെ മില്ലേനിയം ഗോൾ പദ്ധതിയിൽ വിദഗ്ദ്ധ അംഗമായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്