ഉപതെരഞ്ഞെടുപ്പ് പ്രചരണം അവസാന റൗണ്ടിൽ എത്തി നിൽക്കവേ യുഡിഎഫിന് മൂൻതൂക്കം പ്രവചിച്ച് ന്യൂ ഏജ് - ഐക്കൺ ഇന്ത്യ പ്രീ പോൾ സർവേ ഫലം; എറണാകുളവും വട്ടിയൂർക്കാവും മഞ്ചേശ്വരവും നിലനിർത്തുമ്പോൾ ആശങ്കയുള്ളത് കോന്നിയിൽ മാത്രമെന്ന് പ്രവചനം; ഭരണപക്ഷത്തിന് വേണ്ടി അരൂർ വീണ്ടും ചുമക്കും; ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ യുഡിഎഫിന് പലയിടത്തും നഷ്ടമാകുമെന്നും സൂചന; വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിന്റെ ജനകീയ മേയർ ബ്രോ ഇമേജിനേക്കാൾ ജാതി സമവാക്യം മോഹൻകുമാറിന് തുണയാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനൽ എന്നാണ് അഞ്ചിടങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളെ കുറിച്ചുള്ള പൊതുചിത്രം. ശക്തമായ പ്രചരണമാണ് അഞ്ചിടങ്ങളിലും മുന്നണികൾ നടത്തുന്നത്. പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ യുഡിഎഫിന് മേൽക്കൈ നൽകുന്ന അഭിപ്രായ സർവേകളാണ് പുറത്തുവരുന്നത്. വെബ്സൈറ്റായ ന്യൂ ഏജ് - ഐക്കൺ ഇന്ത്യ പ്രീ പോൾ സർവേ ഫല പ്രകാരം എറണാകുളം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം എന്നിങ്ങനെ മൂന്ന് സിറ്റിങ് സീറ്റുകൾ യുഡിഎഫ് ഉറപ്പായും നിലനിർത്തുമെന്നാണ് പ്രവചനം. അതേസമയം അരൂർ ഇടതുമുന്നണിക്കൊപ്പം നിലനിൽക്കുമ്പോൾ കോന്നിയിൽ ത്രികോണ പോരാട്ടമാണെന്നും സർവേ പ്രവചിക്കുന്നു. അതേസമയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ യുഡിഎഫ് മേൽക്കൈ ഇക്കുറി നഷ്ടമായേക്കുമെന്നാണ് ന്യൂ ഏജ് - ഐക്കൺ ഇന്ത്യ പ്രവചിക്കുന്നത്.
അഭിപ്രായ സർവേ പ്രകാരം എറണാകുളത്ത് യുഡിഎഫ് ആധികാരിക ജയം നേടുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് പ്രവചനം. വട്ടിയൂർക്കാവ് കടുത്ത മത്സരത്തിനൊടുവിൽ യുഡിഎഫിലേക്ക് തന്നെ ചായും. മഞ്ചേശ്വരത്തും യുഡിഎഫ് മികച്ച വിജയം നേടും. എ എം ആരിഫിന്റെ ഭൂരിപക്ഷം നിലനിർത്താൻ കഴിയില്ലെങ്കിലും അരൂർ ഇടതുപക്ഷം നിലനിർത്തുമെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളിൽ 'മൂഡ് ഓഫ് ദ് സ്റ്റേറ്റ് - ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്' എന്ന ടൈറ്റിലിൽ ഒക്ടോബർ 2 മുതൽ 10 വരെ നടത്തിയ സാമ്പിൾ സർവേ ഫലങ്ങളാണ് പുറത്തുവിട്ടതെന്നാണ് ന്യൂ ഏജ് അവകാശപ്പെടുന്നകത്.
ഒരു മണ്ഡലത്തിൽ റാൻഡം സാംപ്ലിങ് അടിസ്ഥാനത്തിൽ 600 സാമ്പിളുകളാണ് എടുത്തത്. സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായതിന് ശേഷമാണ് സാംപ്ലിങ് നടന്നത്. രാഷ്ട്രീയ പ്രവണതകൾ, പ്രചാരണ വിഷയങ്ങൾ എന്നിവ സംബന്ധിച്ചും ഏകദേശ ധാരണകൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ജയ സാധ്യത, സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങൾ, സ്ഥാനാർത്ഥികളുടെ സ്വീകാര്യത, സാമുദായിക - രാഷ്ട്രീയ സമവാക്യങ്ങൾ, ചർച്ചയാകുന്ന വിഷയങ്ങൾ തുടങ്ങിയവ മാത്രമാണ് പരിശോധിച്ചതെന്നും സർവേ നടത്തിയവർ പറയുന്നു.
ത്രികോണമത്സരം ശക്തമാവുന്ന വട്ടിയൂർക്കാവിൽ ജാതി സമവാക്യങ്ങളാകും വിധി നിശ്ചയിക്കുകയെന്നാണ് സൂചനകൾ. വി. കെ. പ്രശാന്തിന്റെ ജനകീയപരിവേഷം മുതലാക്കി എൽഡിഎഫ് മണ്ഡലത്തിൽ പ്രചാരണം നിറയ്ക്കുന്നുണ്ടെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന്റെ വിജയമാണ് സർവേ പ്രവചിക്കുന്നത്. ത്രികോണമത്സരം ശക്തമായ കോന്നിയിൽ ഇടതുപക്ഷത്തിന് നേരിയ മുൻതൂക്കമുണ്ട്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ അസ്വാരസ്യങ്ങൾ വിജയത്തെ ബാധിക്കുമെന്നാണ് സൂചനകൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ പ്രഭാവം മങ്ങുന്ന സൂചനകളാണ് സർവേ നൽകുന്നത്.
വട്ടിയൂർക്കാവിൽ 5000 ൽ താഴെ വോട്ടിന്റെ വ്യത്യാസത്തിലാവും ഡോ. കെ മോഹൻകുമാർ വിജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. ബ്രാ പ്രതിഛായ വി കെ പ്രശാന്തിന് വട്ടിയൂർക്കാവിൽ ഗുണം ചെയ്തിട്ടില്ലെന്ന് സർവേ പറയുന്നു. ഇവിടെ ജാതി മുഖ്യ സമവാക്യമായി നിൽക്കുന്നു. ശബരിമല ഇപ്പോഴും മണ്ഡലത്തിൽ അടിയൊഴുക്ക് സൃഷ്ടിക്കുമെന്നുമാണ് സർവേ പറയുന്നത്. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോലും. ബിജെപി അനുഭാവ വോട്ടുകൾ എങ്ങോട്ടു പോകുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിൽക്കുന്നുണ്ട്.
കോന്നി ഫോട്ടോ ഫിനിഷിൽ യുഡിഎഫിന് നഷ്ടപ്പെട്ടേക്കാമെന്നാണ് ഐക്കൺ ഇന്ത്യ നടത്തിയ 'മൂഡ് ഓഫ് ദ് സ്റ്റേറ്റ് - ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്' പ്രീ പോൾ സർവേ. നിലവിൽ എൽഡിഎഫിന് നേരിയ മേൽക്കൈ ഉണ്ട്. 1.52 ശതമാനം വോട്ടിന്റെ വ്യതാസമാണ് ഉള്ളത്. അതേസമയം തീരുമാനമെടുക്കാത്ത 4.3 ശതമാനം വോട്ടർമാരുണ്ട്. ഇത് നിർണായകമാകും. കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കം അവർക്ക് വിനയായിട്ടുണ്ടെന്ന് സർവേ സൂചിപ്പിക്കുന്നു. കെ. സുരേന്ദ്രന് ലോക്സഭയിലേത് പോലെ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കെ. യു. ജനീഷ് കുമാറിന്റെ യുവത്വം ഇടതിന് ഗുണം ചെയ്യുന്നുണ്ട്. ശബരിമല ഇപ്പോഴും മണ്ഡലത്തിൽ മുഖ്യ ചർച്ച വിഷയമത്രെ. യുഡിഎഫ് അതിൽ പ്രതീക്ഷ പുലർത്തുന്നു.
കടുത്ത ത്രികോണ മത്സരത്തിലും, ബിജെപി വോട്ട് ഷെയറിലുമാണ് ഇടത് പ്രതീക്ഷ. ബിജെപി വോട്ട് ഷെയർ കുറഞ്ഞാൽ അത് യുഡിഎഫ് മുതലെടുക്കാനുള്ള സാധ്യതയും സർവേ ചൂണ്ടിക്കാട്ടുന്നു. അന്തിമ നിമിഷം വിജയം എങ്ങോട്ടും ചാഞ്ചാടാവുന്ന സ്ഥിതി വിശേഷമാണുള്ളത്. ഉപ തെരെഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും കടുത്ത മത്സരം നടക്കുന്നത് കോന്നിയിലാണ്. ത്രികോണ മത്സരം ആണ് കാരണം.
രാഷ്ട്രീയ അടിത്തറയുടെ പിൻബലത്തിൽ അരൂർ എൽഡിഎഫ് നില നിർത്തുമെന്ന് ന്യൂ ഏജ് - . ഐക്കൺ ഇന്ത്യ പ്രീപോൾ പൊളിറ്റിക്കൽ സർവേ. അതേസമയം ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞേക്കുമെന്നും സർവേ പറയുന്നു. 3900 വോട്ടുകളുടെ മുൻതൂക്കമാണ് സർവേ പ്രവചിക്കുന്നത്. സാമുദായിക സമവാക്യങ്ങൾ അരൂരിലും വിധിയെഴുതും. പ്രചാരണ മികവ് ഇടതിന് ഗുണം ചെയ്യും. സിപിഎം മുന്നോട്ടു വച്ച വികസന രാഷ്ട്രിയം അടിത്തട്ടിൽ ഏശിയില്ല. എന്നാൽ എ. എം. ആരിഫിന്റെ സ്വീകാര്യത ഇക്കുറിയും ഇടതിന് ഗുണം ചെയ്യുന്നു. പാലായിൽ അനുകൂലമായ ചില സമുദായ ഘടകങ്ങൾ അരൂരിലും അവർക്ക് ഗുണകരമായേക്കും. സഹതാപം വോട്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. ബിജെപി വോട്ട് വിഹിതം അരൂരിലും കുറയും. ബിഡിജെഎസ് വോട്ടുകൾ ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും സർവേ പറയുന്നു.
എറണാകുളം സീറ്റ് യുഡിഎഫ് നിലനിറുത്തുമെന്നു തന്നെയാണ് ന്യൂഏജ് - ഐക്കൺ ഇന്ത്യ സർവേ പ്രവചിക്കുന്നത്. അതേസമയം ഭൂരിപക്ഷം കുറയും. വോട്ടിങ് ശതമാനത്തിലെ കുറവാകും കാരണം. ഭൂരിപക്ഷം പതിനായിരത്തിലേക്ക് ചുരുങ്ങുമെന്ന് സർവ്വേ പറയുന്നു. മത്സരം ശക്തമല്ല. പതിവ് വോട്ടിങ് പാറ്റേണുകളിൽ വലിയ വ്യത്യാസമില്ല. ലത്തീൻ സമുദായത്തിൽ യുഡിഎഫിനുള്ള മേൽക്കൈ ഇക്കുറിയും നിർണായകമാകും. ആ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ഇടതിന് ഇപ്രാവശ്യവും കഴിഞ്ഞിട്ടില്ല. മനു റോയ് ദുർബ്ബലനായ സ്ഥാനാർത്ഥിയെന്ന അഭിപ്രായം ഇടതു വോട്ടർമാർക്കിടയിൽ പോലുമുണ്ട്. കോർപ്പറേഷൻ ഭരണപ്പിഴവുകൾ, പാലാരിവട്ടം പാലം തുടങ്ങിയ വിഷയങ്ങൾ ഇടതു മുന്നണി ഉന്നയിച്ചെങ്കിലും ഫലപ്രദമായില്ലെന്ന് സർവേ പറയുന്നു. ബിജെപി കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനെക്കാൾ വോട്ട് വിഹിതം കൂട്ടും. സ്ഥാനാർത്ഥി മികവാണ് കാരണം. രാജഗോപാൽ വ്യക്തി ബന്ധങ്ങൾ വോട്ടാക്കുമെന്നും സർവേയിൽ പറയുന്നു.
അതേസമയം കഴിഞ്ഞ തവണ ത്രികോണ പോര് നടന്ന മഞ്ചേശ്വരത്ത് മുസ്ലിംലീഗ് ഇക്കുറി ആധികാരികമായി വിജയിച്ചു കയറുമെന്നാണ് സർവേ പ്രവചിക്കുന്നത്. മഞ്ചേശ്വരത്ത് ബിജെപി വോട്ട് ഷെയർ കുറയും. രണ്ടാം സ്ഥാനത്തിന് എൽഡിഎഫും, ബിജെപി യും തമ്മിൽ നല്ല മത്സരം നടക്കും. ഇവർ തമ്മിലുള്ള മാർജിൻ കുറവായിരിക്കും. നിലവിൽ അല്പം മേൽക്കൈ ബിജെപിക്കാണ്. യുഡിഎഫ് ഭൂരിപക്ഷം പതിനായിരം കടക്കും. മഞ്ചേശ്വരത്ത് രാഷ്ട്രിയം വിധിയെഴുതുന്ന തെരഞ്ഞെടുപ്പാണിത്. അതിനോട് ഒട്ടിക്കിടക്കുന്നതാണ് സാമുദായിക സമവാക്യങ്ങൾ. അതിൽ ഒരു മാറ്റവും ഈ തെരെഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്ന് സർവേ സൂചിപ്പിക്കുന്നു. ലോക്സഭയുടെ വോട്ടിങ് പാറ്റേൺ ചെറിയ തോതിൽ ഇവിടെ മാറിയേക്കാം. ബിജെപി പിന്നോട്ട് പോകുന്നത് ശ്രദ്ധേയമായി മാറുകയും ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്