പ്രിഡിഗ്രിക്കാരിയുടെ സഹപാഠിയുടെ സ്വർണ്ണ കമ്മൽ മോഷണം കണ്ടെത്തിയത് തൊണ്ടി സഹിതം; നാണക്കേടായതോടെ പാലായിലേക്ക് നാടുകടത്തിയത് ബികോം പഠിക്കാൻ; പിൻബെഞ്ചിലെ നിശബ്ദതയിൽ ഉണ്ടാക്കിയത് മൂന്ന് നാല് പ്രണയങ്ങൾ; ക്ലാസ് സമയത്ത് സിനിമ കണ്ടും ചുറ്റിക്കളിച്ചും കറങ്ങിയത് വീട്ടുകാരെ പറ്റിച്ച്; കൂടത്തായിയിലെ പ്രതിബന്ധങ്ങൾ ഇല്ലാതാക്കുമ്പോൾ അനുഭവിച്ചത് ഒരുതരം ലഹരി; സിലിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിച്ചത് മരണം നേരിൽ കാണാൻ; ജോളി ജോസഫിന്റെ ഭൂതകാലവും അസ്വാഭാവികതകളുടേത്
മറുനാടൻ മലയാളി ബ്യൂറോ
മുക്കം: മുന്നിലുള്ള പ്രതിബന്ധങ്ങൾ ഇല്ലാതാക്കുമ്പോൾ ആദ്യമൊക്കെ ഒരുതരം ലഹരി അനുഭവിച്ചിരുന്നതായി ജോളിയുടെ മൊഴി. മരണം ലഹരിപിടിപ്പിച്ചിരുന്ന കാലത്ത്, സിലിയുടെ മരണം നേരിൽക്കാണാനായി അവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതു വൈകിച്ചെന്ന ജോളി മൊഴി നൽകി. ഷാജുവിന്റെ മകളായ ആൽെഫെനെ കൊലപ്പെടുത്തിയതിനൊപ്പം ഭാര്യ സിലിയെ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. എന്നാൽ വീട്ടിൽ നടന്ന ചടങ്ങിലെ തിരക്ക് തടസമായി. സയെനെഡ് കലർത്തിയ ഭക്ഷണം കുഞ്ഞിനു കൊടുത്തപ്പോൾ സിലിയെയും കഴിക്കാൻ നിർബന്ധിച്ചിരുന്നു. ബ്രെഡ് കഴിച്ചതോടെ അസ്വസ്ഥതയുണ്ടായ കുഞ്ഞ് നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെട്ടെന്നാണ് മൊഴി. അറസ്റ്റ് പ്രതീക്ഷിച്ചിരുന്ന ജോളി താമരശേരിയിലെത്തി അഭിഭാഷകനെ കാണുകയും പ്രതിരോധത്തിനുള്ള തന്ത്രങ്ങൾ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. അറസ്റ്റിലായയുടൻ കുറ്റസമ്മതം നടത്താതെ പിടിച്ചുനിൽക്കാൻ ശ്രമിച്ചത് അഭിഭാഷകന്റെ നിർദ്ദേശപ്രകാരമായിരുന്നു.
കൂടത്തായിയിലെ മരണങ്ങളിൽ സംശയങ്ങളും പരാതികളും ഉയർന്ന ഘട്ടത്തിൽ ജോളി അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. ആദ്യത്തേതായ അന്നമ്മയുടെ മരണം മകനും മുഖ്യപ്രതി ജോളിയുടെ ആദ്യഭർത്താവുമായ റോയി തോമസ് അറിഞ്ഞായിരുന്നെന്നാണ് മൊഴി. റോയി തോമസ് കടം വാങ്ങിയ പണം തിരിച്ചുചോദിച്ച് അന്നമ്മ നിരന്തരം ശല്യപ്പെടുത്തിയതിനെത്തുടർന്നായിരുന്നു കൊലപാതകം. പിതാവ് ടോം തോമസിന്റെ മരണവും റോയി അറിഞ്ഞിരുന്നോയെന്ന സംശയവും ഉണ്ട്. രണ്ടുപേരുടെയും മരണങ്ങളിലുള്ള പശ്ചാത്താപമായിരിക്കാം റോയിയെ മദ്യപാനിയാക്കിയതെന്നും അന്വേഷണ സംഘം കരുതുന്നു. ഒടുവിൽ മദ്യപാനത്തിന്റെ പേരിൽ റോയിയേയും വകവരുത്തി. പിന്നേയും തുടർന്നു ലഹരി നുരയാനുള്ള കൊലപാതകങ്ങൾ. ണെന്നു കരുതുന്നു. നിലവിൽ എല്ലാ പ്രതിരോധങ്ങളും അയഞ്ഞ് ജോളിയും മറ്റു രണ്ടു പ്രതികളും അന്വേഷണത്തോടു സഹകരിക്കുന്നുണ്ട്. ആറു കൊലപാതകങ്ങളും ചെയ്തതു താനാണെന്ന് ജോളി സമ്മതിച്ചതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
പ്രതികളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. അറസ്റ്റിലായ മറ്റു പ്രതികൾക്കെതിരേയും ശക്തമായ തെളിവുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ജോളിയുടെ ഭർത്താവ് ഷാജുവിനെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനത്തിലെത്തിയിട്ടില്ല. സാഹചര്യത്തെളിവുകളിൽ ഊന്നിയാണ് അന്വേഷണം. ദൃക്സാക്ഷികളില്ലാത്തതും വർഷങ്ങൾക്കു മുമ്പുണ്ടായ മരണങ്ങൾ അന്വേഷിച്ച് തെളിവ് കണ്ടെത്തുന്നതും വലിയ വെല്ലുവിളിയാണ്. ഇതു കൊണ്ടാണ് ഷാജുവിനേയും മറ്റും പ്രതിയാക്കുന്നതിൽ വലിയ ജാഗ്രത കാട്ടുന്നത്. ജോളിയുടെ ഭൂതകാലം ചികഞ്ഞ് അന്വേഷണ സംഘം കട്ടപ്പനയിൽ എത്തിയിരുന്നു. ജോളി ചെറുപ്പകാലത്ത് കുഴപ്പക്കാരിയായിരുന്നില്ലെന്ന് കട്ടപ്പനയിലെ ഇവരുടെ വീടിന് സമീപമുള്ള അയൽവാസികളും നാട്ടുകാരും സ്കൂൾ അധികൃതരും പറയുന്നു. എന്നാൽ നെടുങ്കണ്ടം എം.ഇ.എസ് കോളജിലെ പ്രീഡിഗ്രിക്കാലം മുതൽ ജോളിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി.
കോളേജ് ഹോസ്റ്റലിൽ നിന്നും സഹപാഠിയുടെ സ്വർണ്ണ കമ്മൽ മോഷ്ടിച്ചത് ഏവർക്കും അറിയാം. അന്വേഷണത്തിനൊടുവിൽ തൊണ്ടി സഹിതം ജോളിയെ പിടികൂടിതയോടെ കോളേജ് ഹോസ്റ്റലിൽ നിന്നും പുറത്താക്കി. പിന്നീട് വീട്ടിൽ നിന്നും നേരിട്ട് പോയി വരികയായിരുന്നു. മോഷണക്കഥ വിദ്യാർത്ഥികൾക്കിടയിൽ പാട്ടായതോടെ ജോളിയെ നാട്ടിൽ നിന്നും മാറ്റി. പാലായിലേക്ക് ജോളിയെ നീക്കാനായിരുന്നു ബന്ധുക്കളുടെ പദ്ധതി. എന്നാൽ പല കോളേജുകളിലും പ്രവേശനം ലഭിച്ചില്ല. തുടർന്ന് പാലായിലുള്ള പാരലൽ കോളേജായ സെന്റ് ജോസഫ് കോളേജിൽ ബി. കോമിന് ചേർന്നു. ക്ലാസിലെ ഏറ്റവും പിന്നിലെ ബഞ്ചിൽ നിശബ്ദയായിരുന്നു എപ്പോഴും ജോളി. രണ്ടോ മൂന്നോ പ്രണയബന്ധങ്ങൾ അന്നേ ജോളിക്കുണ്ടായിരുന്നു. ഒൻപതരയോടെയെ ക്ലാസ് ആരംഭിക്കുകയുള്ളൂവെങ്കിലും എട്ടേകാലോടെ ക്ലാസിൽ എത്തും. എന്നാൽ ക്ലാസ് തുടങ്ങിക്കഴിഞ്ഞാൽ അധികനേരം ആൾ ക്ലാസിലുണ്ടാവില്ല. സിനിമയ്ക്കും മറ്റുമായി കറക്കത്തിലായിരിക്കും ഏറിയ സമയവും.
കട്ടപ്പനയിലെ വീട്ടിൽ അറിയിക്കാതെ ദിവസങ്ങളോളം പാലായിൽ നിന്നും ജോളി കറങ്ങാൻ പോകറുണ്ടായിരുന്നു. 1992 മുതൽ 95 വരെ ഉണ്ടായിരുന്ന ക്ലാസിൽ രണ്ട് വർഷം മാത്രമായിരുന്നു ജോളി പഠിച്ചത്. ഹോസ്റ്റലിൽ എന്തോ പ്രശ്നം ഉണ്ടായതിനാൽ കോളേജിലും ജോളിക്ക് തുടരാനായില്ലെന്ന് അദ്ദേഹം പറയുന്നു. പിന്നീടാണ് ജോളിയും റോയി തോമസും തമ്മിലെ പ്രണയം തുടങ്ങുന്നത്. കല്യാണത്തിന് പോയപ്പോൾ മാത്യുവിന്റെ വീട്ടിൽ വച്ചാണ് ജോളിയെ കാണുന്നത്. മാത്യുവിന്റെ ബന്ധുവായിരുന്നു ജോളി. ഈ മാത്യുവിനേയും ജോളി കൊലപ്പെടുത്തി. 2002 ഓഗസ്റ്റ് 22 നായിരുന്നു ആദ്യ കൊലപാതകം. ആദ്യഭർത്താവ് റോയി തോമസിന്റെ മാതാവ് പൊന്നാമറ്റം അന്നമ്മയാണ് കൊല്ലപ്പെട്ടത്. 2008 ഓഗസ്റ്റ് 26 ന് റോയിയുടെ പിതാവ് പൊന്നാമറ്റം ടോം തോമസ് കൊല്ലപ്പെട്ടു. 2011 സെപ്റ്റംബർ 30 ന് റോയി തോമസ് കൊല്ലപ്പെട്ടു.
റോയിയുടെ ശരീരത്തിൽ സയെനെഡിന്റെ അംശം കണ്ടെത്തിയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 2014 ഫെബ്രുവരി 24 നായിരുന്നു നാലാമത്തെ കൊലപാതകം. ആദ്യം കൊല്ലപ്പെട്ട അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിലായിരുന്നു ഇത്തവണ ഇര. റോയിയുടെ മരണത്തിൽ സംശയം ഉന്നയിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത വ്യക്തിയായിരുന്നു മാത്യു. മദ്യത്തിൽ സയെനെഡ് കലർത്തി നൽകിയെന്നാണു ജോളിയുടെ മൊഴി. കൃത്യം നടപ്പാക്കുന്നതിന് രണ്ട് ദിവസം മുമ്പും ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു. ടോം തോമസിന്റെ സഹോദരൻ സക്കറിയുടെ വീട്ടിൽ, 2014 മെയ് മൂന്നിനായിരുന്നു അഞ്ചാമത്തെ കൊലപാതകം. സക്കറിയയുടെ മകൻ ഷാജുവിന്റെ ഇളയ മകൾ പത്തു മാസം മാത്രം പ്രായമുള്ള ആൽെഫെൻ ഷാജുവാണ് അന്നു കൊല്ലപ്പെട്ടത്. കുട്ടിക്ക് ഇറച്ചിക്കറിയിൽ മുക്കിയ ബ്രഡ് ജോളി കൊടുക്കുന്നതു കെണ്ടന്നു ദൃക്സാക്ഷി മൊഴിയുണ്ട്. 2016 ജനുവരി 11 നായിരുന്നു ആറാമത്തെ കൊലപാതകം.
ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയാണു കൊല്ലപ്പെട്ടത്. ദന്താശുപത്രിയിൽവച്ച് ഗുളികയിൽ സയെനെഡ് പുരട്ടി സിലിക്ക് നൽകിയെന്നാണു പ്രതിയുടെ മൊഴി. ജോളിയുടെ മടിയിൽ കിടന്നായിരുന്നു സിലിയുടെ മരണം. സിലിയുടെ മരണശേഷം കൃത്യം ഒരു കൊല്ലം കഴിഞ്ഞപ്പോൾ പ്രതി ജോളി ഷാജുവിനെ വിവാഹം കഴിക്കുകയും ചെയ്തു. കുടത്തായിക്കാരെ എൻഐടിയിലെ അദ്ധ്യാപികയെന്ന് പറഞ്ഞാണ് ജോളി പറ്റിച്ചിരുന്നത്. എന്നാൽ, ജോളിക്ക് ബികോം യോഗ്യത പോലുമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എൻഐടി പ്രൊഫസറാണ് താൻ എന്നാണ് ജോളി എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. കരിയർ കൗൺസിലിങ്ങിനായി അയൽവാസികൾ ജോളി ടീച്ചറെ സമീപിച്ചിരുന്നു. ജോളി എന്നും മറ്റുള്ളവരുടെ മുൻപിൽ സ്വന്തം ജീവിതമാണ് ഉദാഹരണമായി പറഞ്ഞിരുന്നതെന്നും നാട്ടുകാർ ഓർമിച്ചു. റോയിച്ചായൻ മരിച്ച ശേഷവും ജോലി ഉള്ളതുകൊണ്ടല്ലേ താൻ പിടിച്ചു നിൽക്കുന്നതെന്ന് ജോളി പറഞ്ഞതായി അയൽവാസി സറീന പറയുന്നു.
സറീനയുടെ മകൾ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ ഉപദേശം തേടിയെത്തിയത് ജോളിയുടെ അടുത്തേക്കായിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ ടോം തോമസിനോടും അദ്ധ്യാപികയായിരുന്ന അന്നമ്മയോടും ഉണ്ടായിരുന്ന സ്നേഹവും ആദരവും നാട്ടുകാർക്ക് ജോളിയോടും ഉണ്ടായിരുന്നതായും സറീന പറഞ്ഞു. ഒരു കാലത്ത് പെൺകുട്ടികളെ പഠനത്തെ കുറിച്ചും ജോലി നേടുന്നതിനെ കുറിച്ചും ഉപദേശിച്ചിരുന്ന ജോളിയെ ഇപ്പോൾ ഏവരും കാണുന്നതുകൊലപാതകം ലഹരിയായി തീർന്ന കൊലയാളിയായാണ്. ഒരു ഡപ്പയിൽ സയനൈഡ് എപ്പോഴും കൈയിൽ കൊണ്ട് നടന്നാണ് കൊലപാതകങ്ങൾ നടത്തിയിരുന്നതെന്ന് ജോളി മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് വെളിപ്പെടുത്തി.ജോളിക്ക് മാനസികാസ്വാസ്ഥ്യം ഒട്ടുമില്ലെന്നും സയനൈഡിനെ കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് കൊലപാതകങ്ങൾ നടത്തിയതെന്നും എസ്പി കെ.ജി സൈമൺ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്