സിമന്റ് അണ്ണാച്ചി ശ്രീനിവാസന്റെ ഗൂഗ്ലി ബൗണ്ടറിക്ക് പറത്തി സിക്സർ അടിച്ച് സാക്ഷാൽ അമിത് ഷാ; ഇന്ത്യൻ ക്രിക്കറ്റിലും രാഷ്ട്രീയത്തിലെ ചാണക്യൻ പിടിമുറുക്കുന്നു; സിമന്റ് ലോബിയുടെ കളികളെ അതിജീവിച്ച് സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനാകുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ തന്ത്രങ്ങളുടെ കരുത്തിൽ; അമിത് ഷായുടെ മകൻ സെക്രട്ടറി; കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ സഹോദരൻ ട്രഷററും; ബിസിസിഐയിൽ ഇനി 'ദാദാ യുഗം'; നയിക്കാൻ ഗാംഗുലി എത്തുമ്പോൾ പ്രതീക്ഷയിൽ കളിക്കാരും ആരാധകരും
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: സൗരവ് ഗാംഗുലി- ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ. ഇന്ത്യ ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നായകൻ. പുതിയകാല ഇന്ത്യ ടീമിനെ രൂപപ്പെടുത്തിയ ക്യാപ്റ്റൻ. കൊൽക്കത്തയുടെ രാജകുമാരൻ, ബംഗാൾ കടുവ എന്നിങ്ങനെ പല വിളിപ്പേരിലും അറിയപ്പെടുന്ന ഗാംഗുലി, സഹതാരങ്ങൾക്ക് അവരുടെ സ്വന്തം ദാദ ആയിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് ആരാധകരെ കോരിത്തരിപ്പിക്കുന്ന മറ്റൊരു വാർത്ത. നാടകീയ നീക്കങ്ങളിലൂടെ ബിസിസിഐ പ്രസിഡന്റ് സ്ഥാനം മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയിലേക്ക് എത്തുന്നുവെന്നതാണ് ഇത്. അതായത് ഇന്ത്യൻ ക്രിക്കറ്റിന് ദിശാബോധം നൽകാനുള്ള പുതിയ നിയോഗം ഗാംഗുലിയിലേക്ക് എത്തുന്നു. കളി അറിയാവുന്ന ഒരാൾ ക്രിക്കറ്റിനെ നിയന്ത്രിക്കാനെത്തുന്നു. കൂട്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനും. അങ്ങനെ ബംഗാളും ഗുജറാത്തും ചേർന്ന് ഇന്ത്യൻ ക്രിക്കറ്റ് പിടിച്ചെടുക്കുകയാണ്. സിമന്റ് മുതലാളിമാരുടെ ആധിപത്യത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തിന് മോചനം.
'ഗാംഗുലിയെ ഇഷ്ടപ്പെടുകയോ, ഇഷ്ടപ്പെടാതിരിക്കുകയോ ആകാം. പക്ഷേ അദ്ദേഹത്തെ ബഹുമാനിക്കാതിരിക്കാനാകില്ല'-സൗരവ് ഗാംഗുലിയെ കുറിച്ച് മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീ വോ പറഞ്ഞ വാക്കുകളാണ് ഇത്. സ്വന്തം ഓപ്പണർ സ്ഥാനം എനിക്കുവേണ്ടി ഒഴിഞ്ഞുതന്നയാളാണ് ദാദ. എന്നെ ഏറ്റവുമധികം സ്നേഹിക്കുകയും, എന്നിൽ ആത്മവിശ്വാസം നിറയ്ക്കുകയും ചെയ്ത മനുഷ്യൻ. എന്നിലെ ടെസ്റ്റ് കളിക്കാരനെ കണ്ടെത്തിയും ദാദയാണ്-ഈ വാക്കുകൾക്ക് ഉടമ തകർപ്പനടികളിലൂടെ ഇന്ത്യൻ ക്രിക്കറ്റിലെ ഹീറോയായ വീരേന്ദ്ര സേവാഗിന്റേതും. ഒത്തുകളിൽ ഇന്ത്യൻ ക്രിക്കറ്റ് മുഖം കുനിച്ച കാലത്താണ് സൗരവ് ഗാംഗുലി ഇന്ത്യൻ ടീമിന്റെ സ്ഥിര സാന്നിധ്യമാകുന്നത്. പിന്നെ നായകനും. ഇതോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര തന്നെ മാറി. അതുകൊണ്ടാണ് ബിസിസിഐയുടെ തലപ്പത്ത് ഗാംഗുലി എത്തുമ്പോഴും പ്രതീക്ഷകൾ കൂടുന്നത്. അർഹതയുള്ളവർക്ക് ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഗാംഗുലിയുടെ വരവ് കൂട്ടുന്നത്.
മുൻ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേൽ ലക്ഷ്യം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനം അപ്രതീക്ഷമായാണ് ഗാംഗുലിയിലേക്കെത്തിയത്. മുംബൈയിൽ ഞായറാഴ്ച രാത്രി ചേർന്ന ബിസിസിഐ യോഗമാണ് പൊതുസമ്മതനായി ഗാംഗുലിയെ പ്രസിഡന്റാക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് ഗാംഗുലി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായാണ് പുതിയ ബിസിസിഐ സെക്രട്ടറി. അരുൺ ധുമലാണ് ട്രഷറർ. ധനകാര്യ സഹമന്ത്രിയും മുൻ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരനാണ് അരുൻ ധുമൽ. എൻ.ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേൽ അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യാ സിമിന്റിന്റേയും ചെന്നൈ സൂപ്പർ കിംഗിന്റേയും ഉടമയായ ശ്രീനിവാസന്റെ നിയന്ത്രണത്തിലായിരുന്നു ഏറെ കാലമായി ബിസിസിഐ. ഇതിനാണ് മാറ്റം വരുന്നത്.
ശ്രീനിവാസന്റെ ലോബിക്കെതിരെ പല സംസ്ഥാന ക്രിക്കറ്റ് ബോർഡുകളും ശക്തമായ എതിർപ്പ് അറിയിച്ചതോടെയാണ് ഗാംഗുലിക്ക് വഴി തുറന്നത്. സമവായ സ്ഥാനാർത്ഥിയായണ് ഗാംഗുലിയുടെ പേര് ഉയർന്നുവന്നത്. ബ്രിജേഷ് പട്ടേലിനെ ഐപിഎൽ ചെയർമാനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ലോധ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിസിസിഐ ഭാരവാഹികളാകാനുള്ള നിയമങ്ങൾ കർശനമായതോടെ ക്രിക്കറ്റ് ഭരണത്തിലേക്ക് പുതുവഴി വെട്ടാൻ ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തിലെ 'താപ്പാനകൾ' ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഐസിസി, ബിസിസിഐ എന്നിവയുടെ പ്രസിഡന്റായിരുന്ന മുൻ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എൻ. ശ്രീനിവാസൻ, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരാണ് ഇതിന് പിന്നിൽ കളിച്ചത്. ഈ കളിയിൽ അമിത് ഷാ വിജയിക്കുകയാണ്. മുൻ സെക്രട്ടറി കൂടിയായ കേന്ദ്രമന്ത്രി അനുരാജ് ഠാക്കൂറിന്റെ മികവിലാണ് അമിത് ഷാ പക്ഷം ജയിക്കുന്നത്. ബംഗാളിലെ ഗാംഗുലിയും ഈ പക്ഷത്ത് എത്തുന്നുവെന്നതാണ് നിർണ്ണായകം.
ഗുജറാത്തിൽ ഏറെക്കാലമായി കയ്യടക്കിയിരിക്കുന്ന ക്രിക്കറ്റ് ഭരണം മകൻ ജയ് ഷായിലൂടെ വീണ്ടും കൈപ്പിടിയിൽ നിലനിർത്താനാണ് അമിത് ഷായുടെ ശ്രമം. ബിസിസിഐ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാൻ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ചുമതലപ്പെടുത്തിയിരിക്കുന്നത് ജയ് ഷായെയാണ്. ഒക്ടോബർ 23ന് നടക്കുന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിൽ ബിസിസിഐ ഭരണസമിതിയിൽ ജയ് ഷാ എത്തുമെന്നും സൂചനകൾ ഉണ്ടായിരുന്നു. ഇഥ് ശരിയായി. സൗരവ് ഗാംഗുലി, ബ്രിജേഷ് പട്ടേൽ എന്നിവർക്കാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കൂടുതലെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചു. ശ്രീനിവാസൻ അനുകൂലിയായ ബ്രിജേഷിനെ വെട്ടാൻ അമിത് ഷാ തീരുമാനിച്ചപ്പോൾ ഗാംഗുലിക്ക് തുണയായി. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് ഗാംഗുലി. ബ്രിജേഷ് പട്ടേൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമാണ്. അനുരാഗ് താക്കൂറിന്റെ സഹോദരൻ അരുൺ താക്കൂർ ബിസിസിഐ സെക്രട്ടറിയാകുമെന്നായിരുന്നു അഭ്യൂഹങ്ങൾ. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് അദ്ദേഹം. എന്നാൽ അമിത് ഷായുടെ മകന് വേണ്ടി അരുൺ താക്കൂർ പിന്മാറി.
തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ (ടിഎൻസിഎ) ഭരണം ബിസിസിഐ മുൻ പ്രസിഡന്റ് എൻ. ശ്രീനിവാസന്റെ കുടുംബകാര്യമാണ്. ടിഎൻസിഎ പ്രസിഡന്റായി ശ്രീനിവാസന്റെ മകൾ രൂപ ഗുരുനാഥ് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. 2013 ഐപിഎൽ വാതുവെപ്പ് വിവാദത്തിൽ പെട്ട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ ചെന്നൈ സൂപ്പർ കിങ്സ് ടീം പ്രിൻസിപ്പൽ ഗുരുനാഥ് മെയ്യപ്പന്റെ ഭാര്യയാണ് രൂപ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ടിഎൻസിഎ ഭരണം ശ്രീനിവാസൻ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. അതേസമയം, ബിസിസിഐ ഭാരവാഹിത്വം തൽക്കാലം ശ്രീനിവാസൻ കുടുംബത്തിന് അന്യമാണ്. നിയമവിരുദ്ധ നീക്കങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്നാടിനെ പ്രതിനിധീകരിച്ച് രൂപ ശ്രീനിവാസൻ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കുന്നത് വിനോദ് റായ് അധ്യക്ഷനായ ഭരണസമിതി തടഞ്ഞിരുന്നു.
തമിഴ്നാടിനു പുറമെ ഹരിയാന, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുകൾക്കും തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാകില്ല. ഇതോടെയാണ് അമിത് ഷാ പക്ഷം ബിസിസിഐ പിടിച്ചെടുക്കുന്നത്. ഏറെ കാലമായി ഡാൽമിയ സിമന്റും മുത്തയ്യ സിമന്റും ഇന്ത്യാ സിമന്റും തമ്മിലുള്ള വ്യവസായ പകയാണ് ബിസിസിഐിൽ കണ്ടിരുന്നത്. ഇതിനാണ് അമിത് ഷാ മാറ്റം വരുത്തുന്നത്. ഇതിന് കൂട്ടു പിടിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ക്യാപ്ടനേയും. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ(1999 സെപ്റ്റംബറിൽ) ടീമിന്റെ നായക പദവി ഏറ്റടുത്ത സൗരവ് പുതിയ നൂറ്റാണ്ടിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ ബ്രാന്റാണ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. 2001-ൽ കൊൽക്കത്തയിൽ ഓസീസിനെതിരായ ടെസ്റ്റിൽ ഇന്ത്യ നേടിയ ജയമായിരുന്നു തുടക്കം. തുടർച്ചയായ 16 ടെസ്റ്റ് മാച്ചുകൾ ജയിച്ച് ലോക റെക്കോഡ് സൃഷ്ടിച്ചിരുന്ന സ്റ്റീവ് വോയുടെ ഓസ്ട്രേലിയക്കെതിരെ നേടിയ ജയം ഇന്ത്യൻ ക്രിക്കറ്റിന്റെ ഉണർത്തു പാട്ടായിരുന്നു.
ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ് ഫോളോഓൺ ചെയ്യാൻ നിർബന്ധിതരായ ഇന്ത്യ രണ്ടാമിന്നിങ്സിൽ കൂറ്റൻ സ്കോർ പടുത്തുയർത്തിയാണ് ചരിത്ര പ്രസിദ്ധമായ ഈ ജയം നേടിയത്. സൗരവിന്റെ പ്രചോദനാത്മകമായ ക്യാപ്റ്റൻസിയാണ് ഈ ജയം സാധ്യമാക്കിയതെന്ന് ആ മൽസരത്തിൽ ഇന്ത്യയുടെ വിജയ ശിൽപ്പികളായിരുന്ന രാഹുൽ ദ്രാവിഡും വി.വി എസ് ലക്ഷ്മണും ഹർഭജൻ സിങ്ങും ഏക സ്വരത്തിൽ സാക്ഷ്യപ്പെടുത്തിയിരുന്നു. ഹാട്രിക് നേടിയ ഹർഭജനെ സെലക്റ്റർമാർ ടീമിൽ ഉൾപ്പെടുത്തിയത് തന്നെ സൗരവിന്റെ പിടിവാശി മൂലമായിരുന്നു. ഹർഭജൻ മാത്രമല്ല യുവരാജ് സിങ്, വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ തുടങ്ങി മഹേന്ദ്ര സിങ് ധോനി വരെ ഇന്ത്യൻ ടീമിലെത്തിയത് സൗരവിന്റെ താൽപര്യപ്രകാരമാണ്. അടുത്ത വർഷം ജൂലായിൽ ഇംഗ്ലണ്ടിൽ നടന്ന നാറ്റ്വെസ്റ്റ് ട്രോഫി ഏകദിന ടൂർണമെന്റിനും ഇന്ത്യൻ ക്രിക്കറ്റിൽ വലിയ പ്രസക്തിയുണ്ട്. സച്ചിൻ തെണ്ടുൽക്കർക്ക് അപ്പുറത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ഉണ്ടെന്ന് തെളിയിച്ചത് സൗരവിന്റെ കീഴിൽ ഇന്ത്യ കളിച്ച ഈ ചാമ്പ്യൻഷിപ്പാണ്.
സച്ചിൻ കളിച്ചാലേ ഇന്ത്യ ജയിക്കൂ എന്നൊരു വിശ്വാസം അടിയുറച്ചുപോയ ഘട്ടത്തിലായിരുന്നു ഫൈനൽ ഉൾപ്പെടെ രണ്ട് മാച്ചുകളിൽ സച്ചിൻ പരാജയപ്പെട്ടിട്ടും ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഫൈനലിൽ മൂന്നു പന്തും രണ്ട് വിക്കറ്റും ബാക്കി നിൽക്കെ ഇന്ത്യ ഐതിഹാസികമായ ജയം പൂർത്തിയാക്കിയപ്പോൾ ലോർഡ്സിന്റെ ബാൽക്കണിയിൽ ക്യാപ്റ്റൻ സാരവ് ഗാംഗുലി ഷർട്ടൂരി തലക്കു മുകളിൽ ചുഴറ്റി കാണിച്ചത് ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തേയും മികച്ച വിജയ മുഹൂർത്തമായി മാറി.
Stories you may Like
- 'ഞാൻ വിരാടിനെ ക്യാപ്റ്റൻസിയിൽ നിന്ന് പുറത്താക്കിയിട്ടില്ല': ഗാംഗുലി
- കുഷാഗ്രക്കായി മുടക്കിയത് 7.2 കോടി, പത്ത് കോടി മുടക്കാമെന്നും ഗാംഗുലി പറഞ്ഞിരുന്നു
- പാണ്ഡ്യയെ കൂവുന്നത് ശരിയായ നടപടിയല്ലെന്ന് സൗരവ് ഗാംഗുലി
- അജിങ്ക്യ രഹാനെയെ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയതിൽ പ്രതികരിച്ച് ഗാംഗുലി
- സൗരവ് ഗാംഗുലിയുടെ കൊൽക്കത്തയിലെ വീട്ടിൽ മോഷണം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്