കൂടത്തായി ലഹരിയിലേക്ക് മാധ്യമങ്ങളും പൊതു ജനങ്ങളും മാറിയതോടെ ഉപതെരഞ്ഞെടുപ്പ് വിസ്മൃതിയിലേക്ക് തള്ളപ്പെട്ടു; സർക്കാർ വിരുദ്ധ വാർത്തകൾ എല്ലാം മുങ്ങി പോയതിന്റെ ആവേശത്തിൽ സിപിഎം; ഒരാഴ്ച കൂടി അവശേഷിക്കവേ വട്ടിയൂർക്കാവിൽ മുന്നേറ്റം നടത്തി എൽഡിഎഫ്; എറണാകുളത്തും മഞ്ചേശ്വരത്തും യുഡിഎഫ് തരംഗം; അരൂരിൽ ഇടതോ വലതോ എന്നറിയാത്ത തുല്യതയെങ്കിൽ കോന്നിയിൽ നേരിയ മുൻതൂക്കം യൂഡിഎഫിന് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൂടത്തായിയിലെ ജോളി മുക്കിയത് ഉപതെരഞ്ഞെടുപ്പുകളെ കൂടിയാണ്. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ട് ഇതൊരു മിനി തെരഞ്ഞെടുപ്പാണ്. തെക്കും വടക്കും പോളിങ് ബൂത്തിലേക്ക്. എന്നാൽ കൂടത്തായിയിലെ കൊലപാതക പരമ്പരയോടെ തെരഞ്ഞെടുപ്പ് വാർത്തകൾ പോലും ചാനലുകൾ കൊടുക്കുന്നില്ല. പത്രങ്ങളും കൂടുതൽ സ്ഥലം ബാക്കി വയ്ക്കുന്നത് കൂടത്തായിക്ക് വേണ്ടിയാണ്. കേരളം ഇന്നേവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പ്രതികാരവും പക തീർക്കലുമാണ് കൂടത്തായിയിൽ പുറത്തു വന്നത്. ഇതോടെ സർക്കാരിന് ചെറിയ ആശ്വാസമായി. നിരന്തരം സർക്കാർ വിരുദ്ധ വാർത്തകൾ കൊടുത്തവർ പോലും കൂടത്തായിയിലേക്ക് ശ്രദ്ധ കൊടുത്തു. അങ്ങനെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സർക്കാർ വിരുദ്ധത മാറി നിൽക്കുകയാണ്.
വട്ടിയൂർക്കാവിലും കോന്നിയിലും അരൂരിലും ഇത് തുണയാകുമെന്നാണ് സിപിഎം പ്രതീക്ഷ. പാലയിലെ വിജയത്തോടെ സർക്കാർ വിരുദ്ധത മാറിയെന്ന് കരുതുന്നു. വട്ടിയൂർക്കാവിൽ സിപിഎം പ്രചരണത്തിൽ മേൽകൈ നേടിയിട്ടുണ്ട്. മേയർ വികെ പ്രശാന്ത് ഏവരേയും പിന്തള്ളി മുന്നിലെത്തി. എന്നാൽ മഞ്ചേശ്വരത്തും എറണാകുളത്തും യുഡിഎഫിന് വെല്ലുവിളി ഉയർത്താൻ പോലും എൽഡിഎഫിന് കഴിയുന്നില്ല. അരൂരിൽ ഇഞ്ചോടിഞ്ഞ് പോരാട്ടമാണ്. കോന്നിയിൽ അതിശക്തമായ ത്രികോണ മത്സരവും. അടൂർ പ്രകാശ് കളത്തിലെത്തിയതോടെ ഇവിടെ നേരിയ മുൻതൂക്കം യുഡിഎഫിലേക്ക് വരുന്നുണ്ട്. ബിജെപിക്ക് വേണ്ടി കെ സുരേന്ദ്രൻ നടത്തുന്ന മുന്നേറ്റവും അടിയൊഴുക്കും ഇവിടെ അതിനിർണ്ണായകമാകും. വട്ടിയൂർകാവിലും മുൻതൂക്കം സിപിഎമ്മിനാണെങ്കിലും ജാതി സമവാക്യങ്ങൾ വിജയയിലെ നിശ്ചിയിക്കുമെന്നാണ് വിലയിരുത്തൽ.
അരൂരിലും കോന്നിയിലും വട്ടിയൂർകാവിലും എസ് എൻ ഡി പി വോട്ടുകളിലാണ് സിപിഎമ്മിന്റെ കണ്ണ്. ഈ തന്ത്രം വിജയം കണ്ടാൽ ഉപതെരഞ്ഞെടുപ്പിന് ശേഷം ചിരിക്കുക മുഖ്യമന്ത്രി പിണറായി വിജയനാകും. ആവേശകരമായിരുന്ന പൊതുതിരഞ്ഞെടുപ്പിന്റെ തൊട്ടുപിന്നാലെ വന്ന തിരഞ്ഞെടുപ്പ് ഒരുവിഭാഗം വോട്ടർമാരിൽ അതേ ആവേശം ജനിപ്പിക്കുന്നുണ്ടോ എന്ന ആശങ്ക രാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ട്. പാലാ ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം താഴ്ന്നതു ജയസാധ്യതയെ തകിടം മറിച്ചുവെന്ന് അനുമാനമുള്ളതിനാൽ മുഴുവൻ വോട്ടും പോൾ ചെയ്യിക്കാനുള്ള ജാഗ്രത വേണമെന്ന നിർദ്ദേശം യുഡിഎഫ് നേതൃത്വം പ്രവർത്തകർക്കു നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചോർന്ന വോട്ടുകൾ പാലായിൽ തിരിച്ചുപിടിച്ചതാണു വിജയത്തിനു വഴിതുറന്നതെന്ന വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ഇടതു വോട്ടുകൾ മുഴുവൻ സമാഹരിക്കാനുള്ള ശ്രമമാണ് അഞ്ചിടത്തും സിപിഎം നടത്തുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ചോർച്ച തടയാനും കോന്നിയിൽ കുതിക്കാനുമുള്ള തീവ്രശ്രമത്തിലാണ് ബിജെപി.
അരൂർ നിലനിർത്തുക, ബാക്കി നാലിൽ ഒന്നെങ്കിലും നേടുക എന്നതാണ് ഇടതുമുന്നണിയുടെ പരിമിത ലക്ഷ്യം. അഞ്ചിൽ രണ്ടും പാലായും ചേർന്നാൽ മൊത്തം ഉപതിരഞ്ഞെടുപ്പു നടന്ന ആറിൽ പകുതിയാകും. ലോക്സഭ തിരഞ്ഞെടുപ്പിലെ ഏകസീറ്റു പ്രകടനത്തിൽ നിന്ന് ഇതു വൻകുതിപ്പായി വിലയിരുത്തപ്പെടുമെന്നു സിപിഎം കണക്കുകൂട്ടുന്നു. മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും 2016 ൽ മൂന്നാംസ്ഥാനത്തായിപ്പോയതിന്റെ നാണക്കേടു തീർക്കുമെന്ന വാശിയോടെയാണു പ്രവർത്തനം.അഞ്ചിൽ രണ്ടു മണ്ഡലങ്ങളിലും 2016ൽ രണ്ടാമതായിരുന്നതിനാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ലഭിച്ച സുവർണാവസരമാണ് ബിജെപിക്ക് പൊതു തെരഞ്ഞെടുപ്പ്. വട്ടിയൂർക്കാവ്, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ ശക്തമായ ത്രികോണമത്സരം ഉയർത്താനാണ് ശ്രമം. ബിഡിജെഎസ് പിന്തുണയുടെ കാര്യത്തിൽ ഇരുമുന്നണികളും സൃഷ്ടിക്കുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിൽ ബിജെപിക്കു ഇനിയും കഴിഞ്ഞിട്ടില്ല. എൻഎസ്എസിന്റെ 'ശരിദൂര പ്രഖ്യാപനം' കോന്നിയിലും വട്ടിയൂർക്കാവിലും നേട്ടമുണ്ടാക്കുമെന്നാണു യുഡിഎഫ് നിഗമനം.
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് പ്രചാരണം തീപാറുന്ന അവസാന ഘട്ടത്തി,ാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന്റെ വാഹനപ്രചാരണം കൊഴുക്കുമ്പോൾ വോട്ടർമാരെ നേരിൽക്കാണാൻ മാരത്തൺഓട്ടത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തും എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷും. കെ. മോഹൻകുമാറിന് വേണ്ടി ഉമ്മൻ ചാണ്ടി കൂടി ഇറങ്ങിയതോടെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പാളയങ്ങൾ ഉണർവിലായി. പരമാവധി വോട്ടർമാരെ നേരിൽക്കാണാനാണ് മേയർ വി.കെ. പ്രശാന്തിന്റെ ശ്രമം. കാർപോകാത്തെ ഇടങ്ങളിൽ ബൈക്കിലേറിയാണ് സഞ്ചാരം. ഭക്ഷണവും ചെറിയവിശ്രമവുമൊക്കെ പ്രവർത്തകരുടെ വീടുകളിൽ. രണ്ട് ലോക്സഭാതിരഞ്ഞെടുപ്പുകളിൽ ബിജെപി ഒന്നാമതെത്തിയ വട്ടിയൂർക്കാവിൽ ഒറ്റവോട്ടുവിട്ടുപോകരുതെന്ന വാശിയിലാണ് ബിജെപി ജില്ലാ അധ്യക്ഷൻ കൂടിയായ എസ്.സുരേഷ്. എന്നാൽ ബിജെപിക്കുള്ളിലെ പ്രശ്നങ്ങൾ സുരേഷിന് തിരിച്ചടിയാണ്.
കോന്നി മണ്ഡലത്തിൽ പ്രചാരണം ഊർജ്ജിതമാക്കിയിരിക്കുകയാണ് മുന്നണികൾ. വിവിധ പഞ്ചായത്തുകളിലായി വാഹന പ്രചാരണത്തിലാണ് സ്ഥാനാർത്ഥികൾ. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള വാഹന പ്രചാരണത്തിലൂടെയും സ്വീകരണ പരിപാടികളിലൂടെയും വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ. യു.ഡി.എഫ് സ്ഥാനാർത്ഥി പി. മോഹൻരാജിന്റെ തികഞ്ഞ പ്രതീക്ഷയിലാണ്. അടൂർ പ്രകാശ് സജീവമായതാണ് ഇതിന് കാറണം. ഇടതുസ്ഥാനാർത്ഥി കെ.യു ജനീഷ് കുമാറും ആവേശത്തോടെ വോട്ട് ചോദിക്കുന്നു. തരംഗമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ സുരേന്ദ്രനും. അതുകൊണ്ട് തന്നെ ഇവിടെ പ്രവചനം അസാധ്യമാണ്.
അരൂരിൽ അങ്കംമുറുകുകയാണ് സ്ഥാനാർത്ഥികൾ തുറന്ന വാഹനത്തിൽ സഞ്ചരിച്ച് അതത് കേന്ദ്രങ്ങളിലെത്തി പ്രവർത്തകരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ഒപ്പം ഓരോ പ്രദേശത്തെയും ജനങ്ങളെ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. യു.ഡി.എഫ്.സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ തികഞ്ഞ പ്രതീക്ഷയിലാണ്. എൽ.ഡി.എഫ്. സ്ഥാനാർത്ഥി മനു സി.പുളിക്കൽ എസ് എൻ ഡി പി വോട്ടുകളാണ് ലക്ഷ്യമിടുന്നത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് അരൂർ. മന്ത്രി സുധാകരന്റെ പൂതന പ്രയോഗം പോലും ചർച്ചയായ മണ്ഡലം. ബിജെപിക്കായി പ്രകാശ് ബാബുവും കളം നിറഞ്ഞാണ് വോട്ട് പിടിക്കുന്നത്. വാഹന പ്രചാരണം തുടങ്ങിയതോടെ എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയിലെത്തി. പലയിടത്തും ഇരുമുന്നണികളുടെയും ശക്തി പ്രകടനമായി മാറിയിരിക്കുകയാണ് പ്രചാരണം. യു.ഡി.എഫ് സ്ഥാനാഥി ടി.ജെ വിനോദ് പ്രചണത്തിൽ മുന്നിലാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയി അട്ടിമറിക്കാണ് ശ്രമിക്കുന്നത്. ബിജെപിയുടെ രാജഗോപാലും വലിയ ആവേശത്തോടെയാണ് വോട്ട് ചോദിക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് നടക്കാനിക്കുന്ന മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് പോര് മുറുകുന്നു. പ്രചാരണത്തിനായി പ്രധാന നേതാക്കളെല്ലാം മണ്ഡലത്തിലെത്തിയിട്ടുണ്ട്. പ്രചാരണം അവസാന ഘട്ടത്തിലെത്തിനിൽക്കുകയാണ്. മൂന്ന് മുന്നണികളും മണ്ഡലത്തിൽ വിജയ പ്രതീക്ഷയിലാണ്. ഉറച്ച വിജയ പ്രതീക്ഷയിലാണ് എല്ലാ മുന്നണികളും പ്രചാരണം മഞ്ചേശ്വരം മണ്ഡലത്തിൽ നടത്തുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി എംസി കമറുദ്ദീൻ തീർത്തും ആവേശത്തിലാണ്. എൽഡിഎഫ് സ്ഥാനാർത്ഥി എം ശങ്കർ റൈ വിശ്വാസി എന്ന തലത്തിലാണ് വോട്ട് ചോദിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ മണ്ഡലത്തിലെ പ്രചാരണവും സജീവമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍