പാക്കിസ്ഥാൻ ഏക അഭയമായി കരുതി കൂടുതൽ കൂടുതൽ അടുത്തപ്പോൾ അപ്രതീക്ഷിത നീക്കവുമായി മോദി; പാരമ്പര്യങ്ങളുടെ നാട്ടിലേക്ക് വിളിച്ചു വരുത്തി കെട്ടിപിടിച്ചും കുശലം പറഞ്ഞും വഴക്കുകൾ തീർത്തും സൗഹൃദ മതിൽ കെട്ടി; ചൈന തങ്ങളുടെ ലോക പൊലീസ് പദവിക്ക് ഭീഷണിയെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യയോട് കൂട്ടു കൂടി ഒതുക്കാൻ ശ്രമം നടത്തുന്നതിനിടെയിൽ ശത്രുവിനെ വിളിച്ചു വരുത്തി സൽക്കാരം; മോദിയുടെ നീക്കം ഏറ്റവും അധികം ഞെട്ടിച്ചത് അമേരിക്കയേയും പാക്കിസ്ഥാനേയും
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: മോദി- ഷി ജിൻ പിങ് അനൗദ്യോഗിക ഉച്ചകോടി ഞെട്ടിക്കുന്നത് പാക്കിസ്ഥാനേയും അമേരിക്കയേയും. ഇന്ത്യയെ വട്ടം കറക്കാൻ പാക്കിസ്ഥാൻ മുന്നിൽ കണ്ട ഏക വഴിയായിരുന്നു ചൈന. ആഗോള ശക്തിയായി ചൈന വളരുകയാണ്. ഇത് അമേരിക്കയ്ക്ക് വെല്ലുവിളിയാണ്. ലോക പൊലീസ് പദവി പോലും നഷ്ടമാകുമെന്ന് അമേരിക്ക ഭയക്കുന്നു. ഇതുകൊണ്ടാണ് ഇന്ത്യയുമായി അമേരിക്ക കൂടുതൽ അടുത്തത്. ചൈനയെ ഇന്ത്യയെ മുന്നിൽ നിർത്തി നേരിടുകയായിരുന്നു തന്ത്രം. ഇതും ഇനി നടക്കില്ലെന്ന് പ്രഖ്യാപിക്കുക കൂടിയാണ് മഹാബലിപുരത്തെ അനൗദ്യോഗിക ഉച്ചകോടി.
വ്യാളിക്കും ആനയ്ക്കും യോജിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നാണ്, തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടന്ന രണ്ടാമത് ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിക്കുമുമ്പ് ചൈനീസ് വിദേശകാര്യ സഹമന്ത്രി ലുവോ സുവോഹുയി ബെയ്ജിങ്ങിൽ പറഞ്ഞത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണത്തെക്കുറിച്ചാണ് ആലങ്കാരികമായി ചൈനീസ് നേതാവ് അഭിപ്രായപ്പെട്ടത്. നൂറ്റാണ്ടുകൾക്കപ്പുറമുള്ള ചരിത്രം ചികഞ്ഞെടുത്ത് പ്രശ്ന പരിഹാരം ലക്ഷ്യമിട്ടാണ് ഇന്ത്യയും ചൈനയും മഹാബലിപുരത്ത് തന്നെ ചർച്ചകൾ നടത്തിയത്. പാക്കിസ്ഥാനുമായി വർധിച്ചുവരുന്ന ചൈനയുടെ ചങ്ങാത്തം, ജമ്മുകശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ലോകവേദികളിൽ ചൈന സ്വീകരിക്കുന്ന പാക് അനുകൂല നിലപാടുകൾ, ഡോക്ലാം പ്രശ്നം ഉൾപ്പെടെയുള്ള അതിർത്തിത്തർക്കങ്ങൾ എന്നീ നയതന്ത്രവിഷയങ്ങൾ ചർച്ചയായി. ഇത് ഏറ്റവും തിരിച്ചടിയാകുന്നത് പാക്കിസ്ഥാനാണ്. ഇന്ത്യയെ നേരിടാൻ ചൈനയെ കൂടെ നിർത്താൻ ശ്രമിക്കുന്ന പാക് തന്ത്രങ്ങളെയാണ് മോദി മഹാബലിപുരത്ത് തകർക്കുന്നത്. ഇതിനൊപ്പം അമേരിക്കയുടെ വരുതിയിൽ ഇന്ത്യ നിൽക്കില്ലെന്ന സന്ദേശവും.
സൈനികമായും സാമ്പത്തികമായും അമേരിക്കയെ ചൈന ഏതാണ്ട് തോൽപ്പിച്ചു കഴിഞ്ഞു. ലോക പൊലീസ് പദവിയാണ് ചൈനയുടെ ലക്ഷ്യം. ഇത് അമേരിക്കയെ കുറേ നാളായി വെട്ടിലാക്കുന്നുമുണ്ട്. ഇത് മനസ്സിലാക്കിയാണ് ഇന്ത്യയുമായി അമേരിക്ക അടുപ്പം കൂട്ടിയത്. ചൈനയെ നേരിടാൻ അവരുടെ അയൽ രാജ്യത്തെ കൂടെ നിർത്തുന്ന നയതന്ത്രം. പാക്കിസ്ഥാനെ പോലും അമേരിക്ക കൈവിട്ടത് ഈ രാഷ്ട്രീയത്തിന്റെ കൂടെ ഭാഗമാണ്. ഇങ്ങനെ ഇന്ത്യയുമായുണ്ടാക്കിയ അടിത്തറയിൽ പല സ്വപ്നങ്ങളും അമേരിക്ക കണ്ടു. ഇതെല്ലാം പൊളിഞ്ഞു വീഴുകയാണ്. ചൈനയുമായും ഇന്ത്യ സൗഹൃദം ആഗ്രഹിക്കുന്നുവെന്ന മോദിയുടെ സന്ദേശത്തിന് അർത്ഥതലങ്ങൾ പലതാണ്.
ഇന്ത്യയിലേക്ക് ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്കിന് വഴിതുറക്കാനിടയുള്ള ആർ.സി.ഇ.പി. കരാറിനെക്കുറിച്ചുള്ള അന്തിമചർച്ച ബാങ്കോക്കിൽ അരങ്ങേറുന്നതിനിടയിലാണ് ഈ കൂടിക്കാഴ്ച. ഇന്ത്യയുടെ ഉത്പാദന, നിർമ്മാണ, കാർഷിക, ക്ഷീരമേഖലകളുടെ നെഞ്ചിടിപ്പുകൾക്കിടയിലായിരുന്നു യോഗം. ജമ്മുകശ്മീരിൽ ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് ലോകരാജ്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും തമ്മിൽ മുഖാമുഖം കണ്ടത്. കശ്മീർ വിഷയത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണതേടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചൈനീസ് പ്രസിഡന്റുമായും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അനുകൂല നിലപാട് തുറന്ന് പ്രകടിപ്പിക്കുന്ന രാജ്യമാണ് ചൈന. ഇന്ത്യയിലേക്ക് പുറപ്പെടുംമുമ്പ് പാക് പ്രധാനമന്ത്രിയുമായി കണ്ടപ്പോഴും ഷി ജിൻപിങ് പിന്തുണ ആവർത്തിച്ചു. ഈ നീക്കത്തിൽ ഇന്ത്യ പ്രതിഷേധവുമുയർത്തി. ചൈനയുമായി ഇന്ത്യ അടുക്കുന്നതിലൂടെ കാശ്മീരിൽ പാക്കിസ്ഥാന് കണ്ണുമടച്ച് പിന്തുണ നൽകുന്ന സമീപനം ചൈന അവസാനിപ്പിക്കും.
ജമ്മുകശ്മീർ വിഷയം ഉച്ചകോടിയുടെ അജൻഡയിൽ ഉണ്ടായിരുന്നില്ല എന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. എങ്കിലും മേഖലയിലെ ഭീകരവാദം, സമാധാനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തപ്പോൾ കശ്മീർ വിഷയം ചൈന ഉയർത്തിയോ എന്ന് വ്യക്തമല്ല. അങ്ങനെ ഉയർന്നാലും കശ്മീർ അവിഭാജ്യഘടകമെന്ന നിലപാട് ആവർത്തിക്കുകയായിരിക്കും ഇന്ത്യയുടെ സമീപനം. എങ്കിലും നിലവിലുള്ള അതിർത്തിത്തർക്കങ്ങളും അത് പരിഹരിക്കാനുള്ള പ്രത്യേക പ്രതിനിധിതല ചർച്ചയുടെ പുരോഗതിയും ഉച്ചകോടിയിൽ നേതാക്കൾ വിലയിരുത്തിയെന്നാണ് സൂചന. ഇത് പരിഹരിക്കപ്പെട്ടാൽ പിന്നെ ചൈനയുമായുള്ള ഇന്ത്യയുടെ പ്രശ്നങ്ങളും തീരും. 1018-ൽ ചൈനയിലെ വുഹാനിൽ നടന്ന ആദ്യ അനൗപചാരിക ഉച്ചകോടിയുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ മഹാബലിപുരത്ത് നടന്നത്. പല്ലവ, ചോള ഭരണകാലത്ത് ചൈനയിലെ ഫിജിയൻ പ്രവിശ്യയിലേക്ക് സമുദ്രമാർഗം നടന്ന വ്യാപാരചരിത്രത്തിന്റെ ഓർമപുതുക്കിയാണ് മഹാബലിപുരം എന്ന കടലോരപ്രദേശത്തെ ഉച്ചകോടിയുടെ വേദിയായി കണ്ടെത്തിയത്.
വുഹാൻ ആവേശം, ചെന്നൈ പാരസ്പര്യം എന്നാണ് രണ്ട് ഉച്ചകോടികളെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സമാപന ദിവസം നടത്തിയ പ്രതികരണം. തർക്കവിഷയങ്ങൾ പരിഹരിക്കാൻ മറ്റ് മാർഗങ്ങൾ തേടുക, പരസ്പരം കൈകോർക്കാൻ പുതുവഴികൾ തിരയുക ഇതാണ് പുതിയ കാലത്തിന്റെ നയതന്ത്രമെന്ന് മഹാബലിപുരം ഉച്ചകോടി പറയുമെങ്കിൽ അത് മാറിയ ലോകക്രമത്തിന് പുതിയ തുടക്കമാകും. 1,200 മുതൽ 1,300 വർഷം വരെ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള നഗരമാണ് മഹാബലിപുരമെന്ന് ഇപ്പോൾ അറിയപ്പെടുന്ന മാമല്ലപുരം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള സ്ഥലം കൂടിയാണ് ഇത്. പല്ലവ രാജാക്കന്മാരുടെ ഭരണകാലത്താണ് ഈ തുറമുഖ നഗരം നിർമ്മിക്കപ്പെട്ടത്. ചൈനയുമായി നൂറ്റാണ്ടുകൾക്ക് മുമ്പെ വ്യാപാരബന്ധം നടന്നത് ഈ തുറമുഖം വഴിയായിരന്നു. ഇത് തെളിയിക്കുന്ന പുരാവസ്തു തെളിവുകൾ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുമുണ്ട്.
തങ്ങളുടെ പഴയ വഴികളിൽ ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് അതീവ താത്പര്യം പ്രകടിപ്പിക്കുന്നുമുണ്ട്. ഡൽഹിക്ക് പുറത്ത് അനൗപചാരിക ഉച്ചകോടിക്ക് വേദിയൊരുക്കണമെന്ന മോദിയുടെ ആവശ്യത്തിന് മാമല്ലപുരം തിരഞ്ഞെടുക്കപ്പെടാൻ ഈ ചരിത്രബന്ധമാണ് അധികൃതരെ പ്രേരിപ്പിച്ചത്. മാത്രമല്ല തമിഴ്നാടും ചൈനയും തമ്മിൽ മറ്റൊരു പ്രധാന ബന്ധം ആഴത്തിൽ കിടപ്പുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ചൈനയിൽ ബുദ്ധമത ദർശനങ്ങളെ എത്തിച്ചത് തമിഴ്നാട്ടിലെ പല്ലവ രാജകുമാരനായ ബോധിധർമനാണെന്നാണ് വിശ്വാസം. ബോധിധർമന്റെ യഥാർഥ പേര് ഇതേവരെ വ്യക്തമായിട്ടില്ലെങ്കിലും ഇദ്ദേഹം പല്ലവ രാജാവിന്റെ മൂന്നാമത്ത മകനായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു.
ഇദ്ദേഹമാണ് ചൈനയിൽ ബുദ്ധമതത്തിന്റെ ഭാഗമായി ധ്യാനവും മറ്റ് ദർശനങ്ങളും ചൈനക്കാർക്ക് പകർന്നു നൽകിയത്. തമിഴ്നാട്ടിലെ ആയുധരഹിത യുദ്ധമുറയിൽ പ്രാവീണ്യം നേടിയിരുന്ന ബോധിധർമൻ അത് ചൈനയിലെ ജനങ്ങളെ പഠിപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍