'മനോരമയുടെ ഓഫീസിലേക്ക് വിളിച്ചിട്ട് ചോദിക്കണം; ഇന്നലത്തെ പ്രോഗ്രാം ഇവർ ആരും ടെലികാസറ്റ് ചെയ്തിട്ടില്ലല്ലോ; ഇന്ന് എന്തു വകുപ്പിലാണത് ചെയ്യുന്നത് ? അത് ചെയ്യുന്നത് നല്ലതിനായിരിക്കില്ലെന്ന് അൽപ്പം ഒരു ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കണം; ഒരു പത്ത് ഫോൺ കോൾ പോവുകയാണെങ്കിൽ നല്ലതായിരിക്കും': സിസ്റ്റർ ലൂസിയുടെ സമരം പൊളിക്കാനായി മനോരമയെ ഭീഷണിപ്പെടുത്താൻ മാനന്തവാടി രൂപതാ പി ആർ ഒ ഫാദർ നോബിൾ പാറയ്ക്കലിന്റെ ആഹ്വാനം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: 'ഒരു പൂട്ടിയിടൽ അപാരത' എന്ന പേരിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പുറത്തിറക്കിയതിന് പൊലീസ് കേസെടുത്തിട്ടും സിസ്റ്റർ ലൂസിയെ വിടാതെ പിന്തുടർന്ന മാനന്തവാടി രൂപതാ പി ആർ ഒ ഫാദർ നോബിൾ പാറയ്ക്കൽ. ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി എന്ന നവമാധ്യമകൂട്ടായ്മയുടെ നേതൃത്വത്തിൽ എറണാകുളം ഹൈക്കോടതിക്ക് സമീപം വഞ്ചി സ്ക്വയറിൽ നടത്തുന്ന ഐക്യദാർഢ്യ സമ്മേളനം പൊളിക്കാനായി മാധ്യമങ്ങളെ ഭീഷണിപ്പെടുത്താൻ ഫാദർ നോബിൾ പാറയ്ക്കൽ ശ്രമിക്കുന്നതിന്റെ ഓഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്.
നോബിളിന്റെ ശബ്ദസന്ദേശം ഇങ്ങനെയാണ്.'പ്രിയമുള്ളവരെ, നമ്മുടെ പ്രോഗ്രാമിന്റെ അവിടെ വഞ്ചി സ്ക്വയറിൽ മനോരമയുടെയും മീഡിയാവണ്ണിന്റെയും, ഒ ബി വാൻ വന്ന് കിടക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഒരു പക്ഷേ ലൈവ് ടെലികാസ്റ്റിങ്ങും മറ്റും അവർ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയില്ല. തുടങ്ങിക്കഴിഞ്ഞാൽ നമുക്ക് ഇവരെ നിയന്ത്രിക്കാനാവില്ല. പരമാവധി ഇപ്പോൾ തന്നെ കാര്യങ്ങൾ ചെയ്യണം. മീഡിയാവൺ വിഷയമല്ല. മനോരമയുടെ ഓഫീസിലേക്ക് വിളിച്ചിട്ട് ചോദിക്കണം. ഇന്നലത്തെ പ്രോഗ്രാം ഇവർ ആരും ടെലികാസറ്റ് ചെയ്തിട്ടില്ലല്ലോ. ഇന്ന് എന്തു വകുപ്പിലാണത് ചെയ്യുന്നത്. അത്് ചെയ്യുന്നത് നല്ലതിനായിരിക്കില്ലെന്ന് അൽപ്പം ഒരു ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കണം. ഒരു പത്ത് ഫോൺകോൾ പോവുയാണെങ്കിൽ നല്ലതായിരിക്കും. മനോരമയുടെ ഓഫീസിലേക്ക്...'.സഭാവിശ്വാസികൾക്കിടയിൽ ഈ ഓഡിയോ വളരെപ്പെട്ടെന്ന് വൈറലാവുകയാണ്. ഭീഷണി മുഴക്കി റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ പിന്തിരപ്പിക്കാനുള്ള ശ്രമത്തിന് എതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ബിഷപ്പ് ഫ്രാങ്കോമുളയ്ക്കനെതിരെ പ്രതികരിച്ചു എന്നതിന്റെ പേരിലാണ് മാനന്തവാടി രൂപത സിസ്റ്റർ ലൂസിക്കെതിരെ തിരിഞ്ഞത്. രണ്ട് മാസങ്ങൾക്ക് മുമ്പ് കന്യാസ്ത്രീയെ അവഹേളിക്കും വിധം വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചിന്് സിസ്റ്റർ ലൂസി കളപ്പുര നൽകിയ പരാതിയിൽ മാനന്തവാടി രൂപതാ പി ആർ ഒ ഫാദർ നോബിൾ പാറയ്ക്കൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ് എടുത്തിരുന്നു. സിസ്റ്ററെ കാണാൻ മഠത്തിലെത്തിയ മാധ്യമപ്രവർത്തകരുടെ സിസി ടിവി ദൃശ്യങ്ങളുപയോഗിച്ചാണ് സാമൂഹികമാധ്യമങ്ങളിൽ അപവാദപ്രചരണം നടന്നത്. വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്ത ഫാദർ നോബിൾ പാറക്കലായിരുന്നു. കന്യാസ്ത്രീയെ കാണാൻ രാത്രിയിൽ പുരുഷന്മാർ എന്ന വിധത്തിലാക്കി എഡിറ്റു ചെയ്താണ് വീഡിയോ പ്രചരിപ്പിച്ചത്. സിസി ടിവി ദൃശ്യങ്ങൾ കൈമാറിയ മഠത്തിലെ കന്യാസ്ത്രീകൾ എന്നിവരുൾപ്പെടെ ആറുപേർക്കെതിരെയാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചു, അപവാദ പ്രചരണം നടത്തി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
്മദർ സുപ്പീരിയർ ഉൾപ്പെടെ ആറുപേരാണ് പ്രതിപ്പട്ടികയിലുള്ളത്.. 'ഒരു പൂട്ടിയിടൽ അപാരത'' എന്നതടക്കമുള്ള പരിഹാസപരാമർശങ്ങളുള്ള വീഡിയോയിൽ സിസ്റ്റർ ലൂസി മഠത്തിന്റെ പിൻവാതിലിലൂടെ മഠത്തിനകത്തേയ്ക്ക് കയറി, തിരിച്ചിറങ്ങുന്ന ദൃശ്യങ്ങൾ വെവ്വേറെ കട്ട് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത്. എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സിസ്റ്ററിന് പ്രത്യേക സുരക്ഷയൊരുക്കണമെന്ന് ഇന്ന് മഠത്തിൽ എത്തിയ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.
സംഭവം വിവാദമാകുകയും കേസെടുക്കുകയും ചെയ്തതോടെ വിശദീകരണവുമായി ഫാദർ നോബിളും രംഗത്തെത്തിയിരുന്നു. മഠത്തിനുള്ളിൽ പുരുഷന്മാർ കയറുന്നതിലാണ് പ്രശ്നമെന്നും ചൂണ്ടിക്കാട്ടി നോബിൾ വീണ്ടും വീഡിയോ പോസ്റ്റു ചെയ്യുകയാണ് ഉണ്ടായത്. ആവൃതിയുടെ നിയമങ്ങളെ ലംഘിക്കുകയാണ് ചെയ്തത് എന്നാണ് ഫാദർ നോബിൾ പറയുന്നത്. കത്തോലിക്കാസന്ന്യാസം തെരുവിൽ അപമാനിക്കപ്പെടുമ്പോൾ അസ്വസ്ഥമാകുന്ന ആയിരമായിരം സന്യസ്തജീവിതങ്ങൾക്കു വേണ്ടി വാദിക്കാൻ, സത്യം പറയാൻ ആരുമില്ലാതാകുന്നുവോ? സത്യം പറയുന്നവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വലിയ സംഘടിതശക്തികളെക്കുറിച്ച് കൂടി കരുതലുള്ളവരാകുകയെന്നും നോബിൾ പറഞ്ഞിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ വിഷയത്തിലും ഫാദർ റോബിന്റെ പീഡന കേസിലും ഇവർക്ക് വേണ്ടി ശക്തിയുക്തം വാദിച്ച വ്യക്തിയാണ് ഫാദർ നോബിൾ. സഭയ്ക്ക് നിരന്തരം അപമാനം ഉണ്ടാക്കുന്ന പിആർഒക്കെതിരെ നടപടി വേണമെന്ന ആവശ്യം വിശ്വാസികൾക്കിടയിലും ശക്തമായി ഉയർന്നിട്ടുണ്ട്. നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം ചെയ്ത കന്യാസ്ത്രീമാർക്ക് പിന്തുണ നൽകിയതിന് സി. ലൂസി കളപ്പുരയെ എഫ്സിസി സന്യാസസഭയിൽ നിന്നും പുറത്താക്കിയത്.
സിസ്റ്റർ ലൂസിയെ കാണാനെത്തിയത് മാധ്യമ പ്രവർത്തകർ
സിസ്റ്റർക്ക് ഒപ്പമുണ്ടായിരുന്നത് രണ്ട് മാധ്യമ പ്രവർത്തകരാണെന്ന് തെളിഞ്ഞതോടെ ഫാദർ നോബിൾ അടക്കമുള്ളവരെ വാദങ്ങൾ പൊളിഞ്ഞിരുന്നു. യെസ് ന്യൂസിന്റെ എംഡിയും മാധ്യമ പ്രവർത്തകനായ മിൽട്ടൻ ഫ്രാൻസിസും ഭാര്യ ബിന്ദു മിൽട്ടനും, യെസ് ന്യൂസിന്റെ വയനാട് ലേഖകൻ മഹേഷുമാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. അന്ന് നടന്ന സംഭവങ്ങൾ മിൽട്ടൻ മറുനാടൻ മലയാളിയോട് വിശദീകരിച്ചത്് ഇങ്ങനെയാണ്. 'കഴിഞ്ഞ മെയ് ഒന്നാം തീയതിയാണ് ഞങ്ങൾ സിസ്റ്റർ ലൂസിയെ കാണാൻ കാരയ്ക്കാമല മഠത്തിൽ എത്തിയത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഒപ്പം ഭാര്യ ബിന്ദുവും, യെസ് ന്യൂസിന്റെ വയനാട് ലേഖകൻ മഹേഷുമുണ്ടായിരുന്നു. പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ് സിസ്റ്റർ ലൂസി അവിടെ താമസിച്ചിരുന്നത്. ശരിക്കും ഒരു ഏകാന്ത തടവുപോലെ. അവർക്ക് ഭക്ഷണം പോലും കിട്ടുന്നുണ്ടായിരുന്നില്ല. പറമ്പിലെ മാവിലെ മാങ്ങയായിരുന്നു പലപ്പോഴും അവരുടെ ആശ്രയം. കോൺവെന്റിലെ എല്ലാവരും കൃത്യമായി ലക്ഷ്യത്തോടെ അവരെ ഒറ്റപ്പെടുത്തി തകർക്കാനാണ് ശ്രമിച്ചത്. പുറത്ത് ഇരിക്കാൻ സൗകര്യമില്ലാത്തതുകൊണ്ടാണ് ഞങ്ങൾ അകത്തേക്ക് കയറിയത്. ഈ വീഡിയോയിൽ സിസ്റ്റർ ലൂസി മഠത്തിന്റെ പിൻവാതിലിലൂടെ മഠത്തിനകത്തേയ്ക്ക് കയറി, തിരിച്ചിറങ്ങുന്ന ദൃശ്യങ്ങൾ വെവ്വേറെ കട്ട് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത്. എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭാര്യയുടെ ദൃശ്യങ്ങൾ കട്ട് ചെയ്ത് കളയാനും അവർ ശ്രദ്ധിച്ചു.'- മിൽട്ടൻ വ്യക്തമാക്കി.
നേരത്തെയുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സിസ്റ്റർ ലൂസി മിൽട്ടനെ വിളിപ്പിച്ചത്. അവർ എഴുതുന്ന ആത്മകഥയുടെ കൈയെഴുത്തു പ്രതി ഏൽപ്പിക്കാനും കൂടിയായിരുന്നു ഈ സന്ദർശനം. കൈയെഴുത്തുപ്രതി മഠത്തിലാണ് സിസ്റ്റർ ലൂസി സൂക്ഷിച്ചിരുന്നത്. ഇത് മഠത്തിലെ മദർ സുപ്പീരിയർ ഉൾപ്പടെയുള്ളവർ നശിപ്പിച്ചു കളയുമെന്ന ഭയം സിസ്റ്ററിനുണ്ടായിരുന്നു. അതിനാൽ ഇതിന്റെ മാനുസ്ക്രിപ്റ്റ് ഞങ്ങളെ എൽപ്പിക്കയായിരുന്നു.
'ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ഇതിലുള്ളത്. സഭയുടെ പിആർഒയെ ഞാൻ വിളിച്ചിരുന്നു. അദ്ദേഹം പറയുന്നത്, നിങ്ങളുടെ സിസ്റ്റർ കൊടുത്ത കേസ് പിൻവലിച്ചാൽ ഞാനീ ദൃശ്യങ്ങളും വീഡിയോയും പിൻവലിക്കാമെന്നാണ്. ഇതെന്ത് തരം നിലപാടാണ്? രൂപതയോടെ അറിവോടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. രൂപതയുടെ ബിഷപ്പ് പാലിക്കുന്ന മൗനത്തിൽ ദുരൂഹതയുണ്ട്. ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. പല വിഗ്രഹങ്ങളും ഉടയും. പലരും തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും. അദ്ദേഹം എന്തിനാണ് ഫാദർ നോബിളിനെ അഴിച്ചു വിട്ടിരിക്കുന്നത്? ഇതിനൊക്കെ മറുപടി പറയേണ്ടി വരും'', -മിൽട്ടൻ ഫ്രാൻസിസ് പ്രതികരിച്ചത് അങ്ങനെയാണ്.
ഈ സംഭവങ്ങൾക്ക് ശേഷവും ഫാദർ നോബിളിന് ഒരു മാറ്റും വന്നിട്ടില്ല എന്നതിന്റെ സൂചനകളാണ് പുതിയ ഓഡിയോയിലൂടെ വ്യക്തമാകുന്നത്. സമരം പൊളിക്കാനുള്ള ശ്രമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്