Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിന്ദുക്കളുടെ അവകാശം മുഴുവൻ തന്റെ കക്ഷത്ത് ആരാണ് അട്ടിപ്പേറായി വെച്ച് തന്നത്? സ്ഥാനാർത്ഥികൾ കപട ഹിന്ദുക്കൾ ആണ് പോലും; ഒരു പ്രതിപക്ഷ നേതാവിന്റെ വായിൽ നിന്ന് വരുന്ന വർത്തമാനമാണോ ഇത്? ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ; യുഡിഎഫ് രാഷ്ട്രീയം പറയുന്നില്ലെന്നും ശ്രമിക്കുന്നത് വർഗ്ഗീയ കാർഡിറക്കാനുമെന്നും വിമർശനം; ലോക്സഭ തെരഞ്ഞെടുപ്പിലെ തെറ്റ് ജനങ്ങൾ തിരുത്തുമെന്നും മുഖ്യമന്ത്രി

ഹിന്ദുക്കളുടെ അവകാശം മുഴുവൻ തന്റെ കക്ഷത്ത് ആരാണ് അട്ടിപ്പേറായി വെച്ച് തന്നത്? സ്ഥാനാർത്ഥികൾ കപട ഹിന്ദുക്കൾ ആണ് പോലും; ഒരു പ്രതിപക്ഷ നേതാവിന്റെ വായിൽ നിന്ന് വരുന്ന വർത്തമാനമാണോ ഇത്? ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ; യുഡിഎഫ് രാഷ്ട്രീയം പറയുന്നില്ലെന്നും ശ്രമിക്കുന്നത് വർഗ്ഗീയ കാർഡിറക്കാനുമെന്നും വിമർശനം; ലോക്സഭ തെരഞ്ഞെടുപ്പിലെ തെറ്റ് ജനങ്ങൾ തിരുത്തുമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കപട ഹിന്ദുക്കളാണ് മഞ്ചേശ്വരത്തെ ബിജെപി സിപിഎം സ്ഥാനാർത്ഥികൾ എന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് യൊഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിപക്ഷം മഞ്ചേശ്വരത്ത് നടത്തുന്നത് വർഗീയ കാർഡിറക്കാനുള്ള ശ്രമമാണ്. പ്രതിപക്ഷനേതാവിന്റെ കക്ഷത്ത് ആരാണ് ഹിന്ദുവിന്റെ അട്ടിപ്പേറവകാശം വച്ച് തന്നതെന്ന് പിണറായി ചോദിച്ചു.

മണ്ഡലത്തിൽ വർഗ്ഗീയ കാർഡിറക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അത്തരത്തിലുള്ള ശ്രമങ്ങൾ തിരിച്ചറിയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെന്നിത്തല പറഞ്ഞത് കപട ഹിന്ദു എന്നാണ് എന്നും ഇത് ഒരു പ്രതിപക്ഷ നേതാവിന് ചേർന്ന പദമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇതിന് പിന്നാലെയാണ് ഹിന്ദുക്കളുടെ അവകാശം തന്റെ കക്ഷത്തിൽ ആരെങ്കിലും വെച്ച് തന്നിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിക്കുന്നു.രാഷ്ട്രീയം ചർച്ച ചെയ്യുന്നതിന് പകരം വിശ്വാസവും ആചാരവുമൊക്കെയാണ് യുഡിഎഫും ബിജെപിയും പറയുന്നത് എന്നും ്‌ദ്ദേഹം പരിഹസിച്ചു

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥി ശങ്കർ റേയുടെ വിശ്വാസത്തെ പിന്തുണച്ച മുഖ്യമന്ത്രി ഇപ്പോൾ ഇവിടെ പലരുടേയും പ്രശ്‌നം അദ്ദേഹത്തിന്റെ വിശ്വാസമാണ്. ഇവിടെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ വന്നിരിക്കുന്നതിൽ തന്നെ ഭൂരിഭാഗം പേരും വിശ്വാസികളാണ് എന്നും പിണറായി പറഞ്ഞു. ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോൾ ജനങ്ങൾക്ക് ഒരു തെറ്റ് പറ്റിയെന്നും എന്നാൽ ഇപ്പോൾ അത് തിരുത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും അത് അവർ ശരിയായ രീതിയിൽ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെമി ഹൈ സ്പീഡ് റെയിൽവേ ലൈൻ വരുന്നതോടെ നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നു തിരുവനന്തപുരം എത്തുമെന്നും കാര്യങ്ങൾ ദ്രുതഗതിയിൽ നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടമൺ - കൊച്ചി പവർ ഹൈവേ പണി പൂർത്തിയായി, ഇതിലൂടെ 3700 മെഗാവാട്ട് വൈദ്യുതി ലഭിക്കാനുള്ള സൗകര്യമുണ്ട്. പ്രവാസികൾക്ക് പണം അയക്കാനുള്ള മാർഗമായി കേരള ബാങ്കിനെ മാറ്റും. നല്ല കാര്യങ്ങൾ നടക്കുമ്പോൾ അപശബ്ദങ്ങൾ ഉണ്ടാകുമെന്നും അതിനെ കാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും അക്കമിട്ട് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ഉപതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മത്സരിക്കുന്ന ഇടത് സ്ഥാനാർത്ഥി ശങ്കർ റേയ്‌ക്കെതിരേ കെപിസിസി പ്രസിഡന്റ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ രംഗത്ത് വന്നിരുന്നു. ശങ്കർ റേ കമ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘപരിവാറുകാരനാണെന്ന് മുല്ലപ്പള്ളി ആരോപിച്ചിരുന്നു തന്ത്രിയുടെ അനുഗ്രഹം തേടി പ്രചരണം തുടങ്ങിയത് ഇതിന്റെ തെളിവാണ്. കൂടുതൽ മണ്ഡലങ്ങളിൽ സിപിഎം-ബിജെപി വോട്ടുകച്ചവടം നടക്കാൻ പോകുന്നുവെന്നതിന്റെ തെളിവാണിതെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP