ആട്ടിൻ സൂപ്പിൽ കീടനാശിനി കൊടുത്ത് ആദ്യ കൊലപാതകം; ബാക്കി അഞ്ച് പേരേയും സയ്നൈയ്ഡ് കൊടുത്തു കൊന്നു; ജോളി ആറു കൊലപാതകങ്ങളും സമ്മതിച്ചെന്ന് റിപ്പോർട്ടുകൾ; അന്നമ്മയേയും സിലുവിനേയും കൊല്ലാൻ നേരത്തെ ശ്രമിച്ചിരുന്നുവെന്നും കുറ്റസമ്മതം; പൊലീസ് നൽകിയ ചുവന്ന ചുരിദാറിൽ് മുഖ മറയ്ക്കാതെ ഒരു ദിവസം മുഴുവൻ നടന്ന തെളിവെടപ്പിൽ സഹകരിച്ച് ജോളി; അന്വേഷണ സംഘത്തിന് പിന്നാലെ മാധ്യമങ്ങളും ആൾക്കൂട്ടവും; ദുരൂഹതകൾ അവസാനിക്കാതെ കൂടത്തായി കേസ് തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കൂടത്തായിയിലെ ആറു കൊലപാതകങ്ങളും നടത്തിയതു താനാണെന്നു പൊലീസിനോട് പ്രതി ജോളി ജോസഫിന്റെ കുറ്റസമ്മതം. ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയാണ് അഞ്ചു കൊലപാതകങ്ങളും. ആദ്യഭർത്താവ് റോയി തോമസിന്റെ അമ്മയായ അന്നമ്മയ്ക്ക് ആട്ടിൻസൂപ്പിൽ കീടനാശിനിയാണ് കലർത്തി നൽകിയാണ് കൊലപ്പെടുത്തിയത്. അന്വേഷണവുമായി ജോളി സഹകരിക്കുന്നുണ്ട്. ജോളിയുടെ മൊഴിയെടുപ്പ് ക്യാമറയിലും ചിത്രീകരിക്കുന്നുണ്ട്. കസ്റ്റഡിയിലെ ആദ്യ ദിവസം തന്നെ പൊലീസ് പരമാവധി തെളിവെടുപ്പ് പൂർത്തിയാക്കി. എല്ലായിടത്തും വൻ ജനക്കൂട്ടമാണ് ജോളിയെ കാണാനെത്തിയത്. മാധ്യമ പടയും പിന്തുടർന്നു. തെളിവെടുപ്പും കുറ്റസമ്മത മൊഴിയും പൊലീസിന് പ്രതീക്ഷയാണ്. കേസുകൾ തെളിയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലേക്ക് അവർ എത്തുകയാണ്.
കുളായാണ് ജോളി കുറ്റസമ്മതം നടത്തിയത്. ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ മകളെ താനല്ല കൊന്നതെന്ന് ആദ്യം ജോളി പറഞ്ഞതായി സൂചനയുണ്ടായിരുന്നു. എന്നാൽ രാത്രിയോടെ ലഭിക്കുന്ന സൂചനകളാണ് എല്ലാ കൊലപാതകങ്ങളുടേയും ഉത്തരവാദി താനാണെന്ന് ജോളി സമ്മതിച്ചെന്ന് വ്യക്തമാക്കുന്നത്. അന്നമ്മയെ വധിക്കാൻ അതിനു മുൻപ് ഒരു തവണയും രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിക്കു നേരെ രണ്ടു തവണയും വധശ്രമമുണ്ടായതായി ജോളി സമ്മതിച്ചു. ഇന്നലെ തെളിവെടുപ്പിനിടെ പൊന്നാമറ്റം വീട്ടിൽ നിന്നു കണ്ടെടുത്ത ബ്രൗൺ നിറത്തിലുള്ള പൊടി സയനൈഡ് ആണെന്ന് പൊലീസിന് സംശയമുണ്ട്. രാസപരിശോധനയിലൂടെ ഇതു വ്യക്തമാകും. 2008ലാണ് ജോളിക്ക് ആദ്യമായി സയനൈഡ് നൽകിയതെന്നു അറസ്റ്റിലായ ദിവസം തന്നെ എം.എസ്.മാത്യു പൊലീസിനു മൊഴി നൽകിയിരുന്നു. ഇത് റോയിയുടെ പിതാവ് ടോം തോമസിനെ കൊലപ്പെടുത്താനാണ് ഉപയോഗിച്ചത്. ഈ പൊടി സയ്നൈയ്ഡാണെന്ന് തെളിഞ്ഞാൽ അത് അന്വേഷണത്തിൽ നിർണ്ണായകമാകും.
ഷാജുവിന്റെ മകൾ ആൽഫൈനിനെ കൊലപ്പെടുത്തിയതു താനാണെന്നു അറസ്റ്റു ചെയ്ത ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ ജോളി സമ്മതിച്ചിരുന്നു. എന്നാൽ, ആൽഫൈനിനു സയനൈഡ് നൽകിയിരുന്നോ എന്ന് ഓർമയില്ല എന്നു കഴിഞ്ഞ ദിവസം നിലപാടു മാറ്റി. മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആൽഫൈനിനു ഭക്ഷണം നൽകിയതെന്നു പറഞ്ഞ ജോളി, ആൽഫൈനിനു ജോളി ഇറച്ചിക്കറിയിൽ ബ്രഡ് മുക്കി കൊടുക്കുന്നതു കണ്ടെന്ന സാക്ഷിമൊഴി പൊലീസ് ചൂണ്ടിക്കാട്ടിയതോടെ കുറ്റം സമ്മതിച്ചു. ഇതോടെ എല്ലാ കൊലപാതകങ്ങളുടേയും ഉത്തരവാദിത്തം ജോളി ഏറ്റെടുത്തു. താമരശ്ശേരിയിലെ ദന്താശുപത്രിയുടെ വരാന്തയിൽ ജോളിയുടെ മടിയിൽ കുഴഞ്ഞുവീണാണു സിലി മരിച്ചത്.
സമാനലക്ഷണങ്ങളുമായി മുൻപ് രണ്ടു തവണ സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്ന സഹോദരൻ സിജോയുടെ മൊഴി ചൂണ്ടിക്കാട്ടിയപ്പോഴാണു രണ്ടുതവണ കൊലപ്പെടുത്താൻ ശ്രമച്ചിരുന്ന കാര്യം ജോളി പൊലീസിനോടു പറഞ്ഞത്. ഷാജുവിനെ വിവാഹം ചെയ്യാൻ വേണ്ടിയായിരുന്നു ഇത്. അൽഫൈന്റെ മരണം അന്വേഷിക്കുന്ന സംഘവും ഷാജുവിന്റെയും പിതാവിന്റെയും മൊഴിയെടുക്കാനെത്തി. ഷാജുവിന്റെ മൂത്ത മകന്റെ ആദ്യകുർബാന ദിവസം നടന്ന വിരുന്നിൽ ആൽഫൈൻ ഭക്ഷണം കഴിച്ച് കുഴഞ്ഞുവീണ മുറിയും പരിശോധിച്ചു. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഷാജുവും സക്കറിയാസും അറിയിച്ചു. വൈകിട്ട് 3.30ന് എത്തിയ തിരുവമ്പാടി സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം 2 മണിക്കൂറോളം മൊഴിയെടുക്കൽ തുടർന്നു.
കൂടത്തായി മുതൽ എൻ ഐ ടി വരെ
കൂടത്തായി കൊലപാതകങ്ങളിലെ പൊലീസിന്റെ തെളിവെടുപ്പ് പകൽ മുഴുവൻ നീണ്ടു. താമരശ്ശേരിയിലും കോടഞ്ചേരിയിലുമായി 6 പേർ മരിച്ച 4 ഇടത്തും ജോളി ജോസഫ് പതിവായി എത്തിയിരുന്ന എൻഐടി പരിസരത്തുമായിരുന്നു തെളിവെടുപ്പ്. യാത്രയിലുടനീളം സസ്പൻസ് നിലനിർത്തിയ അന്വേഷണ സംഘം ഇടയ്ക്ക് അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഏവരേയും ഞെട്ടിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസന്റെ നേതൃത്വത്തിൽ വടകര റൂറൽ എസ്പി ഓഫിസിൽ നിന്ന് വൻ പൊലീസ് സംഘം പുറപ്പെട്ടതു രാവിലെ 9.15ന്. അറസ്റ്റിലായ ശേഷം കൂടത്തായിയിൽ ആദ്യമായെത്തുന്ന ജോളിയെ കാണാൻ അയൽക്കാരും നാട്ടുകാരും രാവിലെ മുതൽ കൂടിയിരുന്നു. പതിനൊന്നോടെ എത്തിച്ച ജോളിയെ 20 മിനിറ്റോളം വീട്ടുമുറ്റത്ത് വാഹനത്തിൽ ഇരുത്തിയ ശേഷമാണ് ഇറക്കിയത്. ഇരുനില വീടിന്റെ മുക്കുംമൂലയും വരെ ജോളിയെ എത്തിച്ച് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ചെറിയ പ്ലാസ്റ്റിക് കുപ്പിയിൽ ബ്രൗൺ നിറത്തിലുള്ള പൊടി, ഗുളികകൾ, ഒഴിഞ്ഞ കുപ്പി, ഡയറി തുടങ്ങിയവ വീട്ടിൽനിന്ന് കണ്ടെടുത്തു. ടോം, അന്നമ്മ എന്നിവർ മരിച്ചു കിടന്ന ഡൈനിങ് ഹാൾ, റോയിയെ മരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലും ജോളിയെ കൊണ്ടുപോയി. സയനൈഡ് എത്തിച്ചു നൽകിയ ഡൈനിങ് ഹാളിലേക്ക് എം.എസ്. മാത്യുവിനെ കൊണ്ടുപോയ സംഘം ഇരുവരെയും ഒരുമിച്ചിരുത്തി വിവരങ്ങൾ ആരാഞ്ഞു. ഒരു കുപ്പിയിലെ സയനൈഡ് പൂർണമായും ഉപയോഗിക്കുകയും രണ്ടാമത്തെ കുപ്പി ഒഴുക്കിക്കളയുകയും ചെയ്തെന്ന് ജോളി അറിയിച്ചു. മൂന്നാം പ്രതി പ്രജികുമാറിനെ വാഹനത്തിൽ നിന്ന് ഇറക്കിയതേയില്ല. തെളിവെടുപ്പ് രണ്ടര മണിക്കൂർ നീണ്ടു. പിന്നീട് അര കിലോമീറ്റർ അകലെ റോയിയുടെ അമ്മാവൻ മാത്യു മഞ്ചാടിയിൽ കൊല്ലപ്പെട്ട വീട്ടിലേക്കാണ് തുടർന്നു പോയത്. ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നതും സംഭവദിവസം മദ്യത്തിൽ സയനൈഡ് കലർത്തി നൽകിയതും ജോളി വിവരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുകൂടിയായാണ് ജോളി.
സിലിയുടെയും മകൾ ആൽഫൈന് വിഷബാധയേറ്റ കോടഞ്ചേരി പുലിമറ്റത്തെ വീട്ടിൽ ഉച്ചയ്ക്കു ശേഷം പെരുമഴയത്താണ് എത്തിയത്. ഷാജുവിന്റെ ഭാര്യ സിലി കൊല്ലപ്പെട്ട െഡന്റൽ ക്ലിനിക്കിലായിരുന്നു അടുത്ത തെളിവെടുപ്പ്. ആളുകളെ പൂർണമായി ഒഴിപ്പിച്ചിരുന്നു. ജോളിയെ അകത്തെത്തിച്ച്, സിലിയെ കൊലപ്പെടുത്തിയ രീതി ചോദിച്ചുറപ്പിച്ചു. സംഭവദിവസം കുടുംബ സുഹൃത്ത് കൂടിയായ ക്ലിനിക് ഉടമ പൊന്നാമറ്റം കുടുംബത്തിലെതന്നെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. ഈ വിവാഹത്തിൽ കൂടിയ ശേഷമാണ് ജോളിയും ഷാജുവും സിലിയെയും കൊണ്ട് ക്ലിനിക്കിലെത്തിയത്. താമരശ്ശേരിയിൽ നിന്നു നേരെ വടകരയിലേക്കെന്ന മട്ടിൽ പുറപ്പെട്ട സംഘം അപ്രതീക്ഷിതമായി എൻഐടിയിലെ തെളിവെടുപ്പിനായി തിരിക്കുകയായിരുന്നു. ആദ്യമെത്തിയത് ജോളി പതിവായി പോകാറുണ്ടായിരുന്ന ബ്യൂട്ടി പാർലറിൽ. ജോളി വാഹനത്തിൽത്തന്നെ ഇരുന്നതേയുള്ളു.
തുടർന്ന്, ജോളി എത്താറുണ്ടായിരുന്ന കമ്പനിപ്പടി സെന്റ് തോമസ് ചർച്ചിൽ കയറി. ഇവിടെ ജോളിയുടെ സാന്നിധ്യത്തിൽ വികാരിയുമായി സംസാരിച്ചു. പിന്നീട്, ജോളിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് വിവരം ലഭിച്ച വ്യക്തിയുടെ സ്റ്റേഷനറി കടയ്ക്കു മുന്നിലും ഇറങ്ങി. ഏറ്റവുമൊടുവിൽ എൻഐടി കന്റീനിൽ ജോളിയെ എത്തിച്ച് ജീവനക്കാരോട് വിവരങ്ങൾ തേടി. ജോളിയെ കണ്ടു പരിചയമുണ്ടെന്ന് ഇവർ മൊഴി നൽകി.
വസ്ത്രം വാങ്ങി നൽകി പൊലീസ്
ജോളിക്കു പുതിയ വസ്ത്രം വാങ്ങി നൽകിയതു പൊലീസാണ്. 5 നു രാവിലെ കസ്റ്റഡിയിലെടുത്തപ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു പുറമെ ഒരു ജോഡി വസ്ത്രം കൂടി എടുക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ 2 വസ്ത്രങ്ങളാണ് ജയിലിൽ ജോളി മാറി മാറി ധരിച്ചത്. റിമാൻഡ് പ്രതികൾക്കു ജയിൽ വസ്ത്രം നൽകാൻ ചട്ടമില്ല. വീട്ടിൽ നിന്നു വസ്ത്രമെത്തിക്കാനായി ജോളി ജയിലിലെ ഫോണിൽ നിന്നു സഹോദരനെ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിച്ചില്ല. ഒരു ദിവസം സഹതടവുകാരി നൽകിയ നൈറ്റി ധരിച്ചു. അറസ്റ്റ് ചെയ്ത ദിവസം ധരിച്ച അതേവസ്ത്രം ധരിച്ചാണ് കഴിഞ്ഞ ദിവസം ജോളി കോടതിയിൽ ഹാജരായത്. രണ്ടാമത്തെ വസ്ത്രം ജയിലിൽ നിന്ന് എടുക്കാൻ മറന്നു. ഇന്നലെ രാവിലെ തെളിവെടുപ്പിനു പോകുന്നതിനു മുൻപായി വടകര പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസറാണ് ഇൻസ്പെക്ടർ പി.എം. മനോജിന്റെ നിർദ്ദേശപ്രകാരം പുതിയ വസ്ത്രം വാങ്ങിനൽകിയത്.
അതിനിടെ ജോളിയെ കുറ്റപ്പെടുത്തി സഹോദരനും രംഗത്ത് വന്നു. ജോളിക്ക് എത്ര പണം കിട്ടിയാലും തികയാറില്ലായിരുന്നെന്ന് സഹോദരൻ നോബി വിശദീകരിച്ചു. പണം ആവശ്യപ്പെട്ട് എപ്പോഴും ജോളി വിളിക്കാറുണ്ടായിരുന്നു. ഭർത്താവ് റോയിയുടെ മരണശേഷം ജോളിക്കും മക്കൾക്കും ചെലവിന് നൽകി. ജോളിക്ക് ജോലി ഇല്ലെന്ന കാര്യം മുൻപുതന്നെ പറഞ്ഞിട്ടുണ്ട്. സാമ്പത്തിക ഞെരുക്കം ഉണ്ടെന്നും സഹായിക്കണമെന്നും പറയാറുണ്ട്. മക്കളുടെ പഠനത്തിനുള്ള ഫീസും പിതാവാണ് നൽകിയിരുന്നത്. എന്നാൽ ജോളിക്ക് പണത്തോട് ആർത്തിയുണ്ടായിരുന്നു. എത്രകിട്ടിയാലും ആവശ്യങ്ങൾ ബാക്കിയാണ്. ജോളിയുടെ ധൂർത്ത് അച്ഛൻ എതിർത്തിരുന്നു. ഇതിനെപ്പറ്റി പല തവണ ജോളിയോട് താനും പിതാവും പരാതിപ്പെട്ടിട്ടുണ്ട്. ഈ ധൂർത്ത് കാരണം മക്കൾക്ക് ആവശ്യമായ പണം അവരുടെ അക്കൗണ്ടുകളിലേക്ക് തന്നെ ഇട്ടുകൊടുക്കുകയാണു പതിവ്. ഇതേപ്പറ്റിയും ജോളി പരാതി പറയാറുണ്ട്. കഴിഞ്ഞ ഓണത്തിനാണ് ജോളി അവസാനമായി കട്ടപ്പനയിലെ വീട്ടിലെത്തിയത്. അന്ന് തിരികെ പോകും വഴിയും പണം നൽകിയതായി നോബി പറഞ്ഞു.
ജോളിയുടെ ഫോണും പൊലീസിന് കിട്ടി. കൊല്ലപ്പെട്ട റോയിയുടെ സഹോദരി രഞ്ജിയെയും ജോളിയുടെ മക്കളെയും കണ്ട് അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കാനെത്തിയപ്പോഴാണ് ഫോൺ കൈമാറിയത്. റോയി നേരത്തേ ഇവിടെ വന്നിരുന്നതായും വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞതായും വൈക്കത്തെ കുടുംബ സുഹൃത്ത് പൊലീസിനു മൊഴി നൽകി.
Stories you may Like
- 17 വർഷത്തിനിടെ വിൻഡീസിനോട് പരമ്പര തോൽക്കുന്ന നായകനായി ഹാർദ്ദിക് പാണ്ഡ്യ
- കൂടത്തായി കൂട്ടക്കൊലക്കേസിന്റെ വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി
- മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു
- ബെന്നിക്ക് നഷ്ടമായത് അരുമകളായി പരിപാലിച്ച പശുക്കളെ; ഈ ദുരന്തം നൽകുന്നത് പല പാഠങ്ങൾ
- കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ആവശ്യം തള്ളി സുപ്രീംകോടതി
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്