ദുർഭരണത്തിനും ആഭ്യന്തര യുദ്ധങ്ങൾക്കും പട്ടിണിക്കും പേര് കേട്ട എത്യോപ്യയെ ഒരു വർഷം കൊണ്ട് സമാധാനത്തിന്റെ രാജ്യമാക്കി മാറ്റിയ 43 കാരൻ; ഒരൊറ്റ മാധ്യമ പ്രവർത്തകർ പോലും ജയിലില്ലാത്ത കാലം സൃഷ്ടിച്ച സമാധാന വാദി; ഇരുണ്ട ഭൂഖണ്ഡത്തിലേക്ക് ശുദ്ധവായു കയറ്റി വിട്ട വിപ്ലവകാരി; സമാധാനത്തിന്റെ നോബൽ സമ്മാനം ഡോക്ടർ അബി അഹമ്മദ് അലിയിൽ എത്തുമ്പോൾ അഭിമാനിക്കാവുന്നത് സ്വീഡിഷ് അക്കാഡമിക്ക് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
എത്യോപ്യ: 2018 ജൂലൈ മാസം എത്യോപ്യൻ പ്രധാനമന്ത്രിയായി ഡോക്ടർ അബി അഹമ്മദ് അലി അധികാരമേൽക്കുമ്പോൾ രാജ്യം അത്ര നാളും കടന്ന് പോയ്ക്കൊണ്ടിരുന്ന ആഭ്യന്തര പ്രശ്നങ്ങൾക്കും രക്തരൂഷിതമായ എത്യോപ്യ-എറിത്രിയ യുദ്ധത്തിനും സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്കും ഉണ്ടാകാൻ പോകുന്ന മാറ്റത്തെപ്പറ്റി ആരും ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. ദീർഘകാലം രാജ്യം ഭരിച്ച ഹെയ്ലി മറിയം ദെസാലെ, 3 വർഷം നീണ്ട രാഷ്ട്രീയ, ആഭ്യന്തര സംഘർഷങ്ങൾക്കൊടുവിൽ രാജിവച്ചപ്പോൾ പുതിയതായി വരുന്ന പ്രധാനമന്ത്രിയെപ്പറ്റി സ്വാഭാവികമായിട്ടും ജനങ്ങൾക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. പക്ഷേ രണ്ട് വർഷം കൊണ്ട് എത്യോപ്യയുടെ ചരിത്രം തന്നെ മാറ്റി മറിച്ച ആബി അഹമ്മദ് അലി ലോകനേതാക്കൾക്കിടയിൽ വാഴ്ത്തപ്പെടാൻ തുടങ്ങി.
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം തേടിയെത്തിയപ്പോഴായിരിക്കും പലരും എത്യോപ്യൻ പ്രധാനമന്ത്രിയായ ആബി അഹമ്മദ് അലിയെക്കുറിച്ച് അന്വേഷിക്കുന്നത്. അന്താരാഷ്ട്ര സഹകരണവും ലോകസമാധാനവും നിലനിർത്തുന്നതിലും പ്രത്യേകിച്ച്, എത്യോപ്യയും അയൽരാജ്യമായ എറിത്രിയയും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിലും ആബി അഹമ്മദ് അലിക്കുള്ള പങ്കായിരുന്നു നൊബേൽ പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. പ്രധാനമന്ത്രി ആയി വെറും മൂന്ന് മാസങ്ങൾക്ക് ശേഷം എത്യോപ്യയുടെ ഏറ്റവും വലിയ ശത്രുവായ എറിത്രിയിയിലേക്ക് അദ്ദേഹം അതിർത്തി കടന്നെത്തി. എറിത്രിയയുടെ തലസ്ഥാനമായ അസ്മാരയിൽവെച്ച് പ്രസിഡന്റ് ഇസായസ് അഫ്വർക്കിയെ ആലിംഗനം ചെയ്തുകൊണ്ട് കഴിഞ്ഞ 20 വർഷമായി ഇരു രാജ്യങ്ങളും തമ്മിൽ നടന്ന് കൊണ്ടിരുന്ന യുദ്ധം തങ്ങൾ അവസാനിപ്പിക്കുന്നുവെന്ന് ഇരുവരും ചേർന്ന് പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരികളിലൊരാളായ അഹമ്മദ് അലിയുടെ അന്നത്തെ ഇടപെടൽ ഇന്നും ചരിത്ര മുഹൂർത്തമായി വിലയിരുത്തപ്പെടുന്നു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ദീർഘമായ സംഘർഷങ്ങളിലൊന്നായിരുന്നു എത്യോപ്യയും എറിത്രിയയും തമ്മിലുള്ളത്. പ്രശ്നപരിഹാരത്തിന് ശേഷം രണ്ടു പതിറ്റാണ്ട് മുടങ്ങിക്കിടന്ന വാർത്താവിനിമയ, ഗതാഗത പാതകൾ തുറക്കുകയും എംബസികൾ പ്രവർത്തനം പുനരാരംഭിക്കുകയും യുഎൻ ഉപരോധങ്ങളും വിലക്കുകളും പിൻവലിക്കപ്പെടുകയും ചെയ്തു. ആഫ്രിക്കയിലെ സമാധാനത്തിന്റെ തുടക്കമായിരുന്നു അത്. അബി അഹ്മദ് പിന്നെയും ഇത്യോപ്യയിൽ അമ്പരപ്പിക്കുന്ന തീരുമാനങ്ങളെടുത്തു. പ്രതിപക്ഷ ഗ്രൂപ്പുകൾക്കു മേലുണ്ടായിരുന്ന വിലക്കു നീക്കി. ആയിരക്കണക്കിനു രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചു. ഭരണകൂടത്തിനെതിരെ നിന്നതിന്റെ പേരിൽ രാജ്യം വിടേണ്ടി വന്നവരെ തിരികെ കൊണ്ടുവന്നു. യുഎസിൽ പ്രവാസിയായി കഴിഞ്ഞ പാത്രിയർക്കീസ് ആബൂനാ മെർക്കോറിയോസ് അടക്കമുള്ളവർ മടങ്ങിയെത്തി. കമ്യൂണിസ്റ്റ് ഭരണത്തിൽ 1988 ൽ പാത്രിയർക്കീസായി വാഴിക്കപ്പെടുകയും ആ സർക്കാരിന്റെ തകർച്ചയെ തുടർന്ന് 1991 ൽ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും യുഎസിൽ രാഷ്ട്രീയ അഭയം തേടുകയും ചെയ്യുകയുമായിരുന്നു മെർക്കോറിയോസ്.
എത്യോപ്യയുടെ ചരിത്രത്തിൽ തന്നെ ഒരു മാധ്യമപ്രവർത്തകനും ജയിലില്ലാത്ത കാലമാണിതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് സ്ത്രീപുരുഷ തുല്യതയുള്ള സർക്കാർ ഭരിക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് എത്യോപ്യ. ഇതിനിടെ, ഇത്യോപ്യൻ സമ്പദ്വ്യവസ്ഥയെ തുറന്നു കൊടുത്തു കൊണ്ട്, സ്വകാര്യനിക്ഷേപങ്ങൾക്കു വഴി തുറന്നു. സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളിൽ വ്യക്തിപരമായി ഇടപെട്ടതടക്കം വിദേശരാജ്യങ്ങളുമായുള്ള എത്യോപ്യയുടെ ബന്ധങ്ങളിൽ വലിയ മാറ്റം കൊണ്ടുവന്നു.
എത്യോപ്യയിലെ ബേഷഷ എന്ന സ്ഥലത്ത് അഹമ്മദ് അലി-ടെസെറ്റ വേൾഡേ ദമ്പതികളുടെ മകനായി 1976 ഓഗസ്റ്റ് 15 നാണ് അബി അഹമ്മദ് അലിയുടെ ജനനം. പട്ടാളത്തിൽ ഇന്റലിജൻസ് ഓഫീസറായിരുന്ന അബി അതിനു ശേഷമാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് എത്തുന്നത്. പിന്നീട് അദ്ദേഹം എത്യോപ്യൻ പീപ്പിൾ റെവല്യൂഷ്യനറി ഡെമോക്രാറ്റിക് ഫ്രണ്ടിന്റെയും ഒറോമോ ഡെമോക്രാറ്റിക് പാർട്ടിയുടെയുടെയും ചെയർമാനായി മാറി. എത്യോപ്യൻ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിക്കുന്നതിനിടെ ഗോണ്ടറിൽ നിന്നുള്ള സിനാഷ് തയാചെവിനെ അദ്ദേഹം കണ്ടുമുട്ടി വിവാഹം കഴിച്ചു. മൂന്ന് പെൺമക്കളുടെ മാതാപിതാക്കളണ് ഇരുവരും. അടുത്തിടെ ഒരു മകനെക്കൂടി ദത്തെടുത്തു. അഫാൻ ഒറോമോ, അംഹാരിക്, ടിഗ്രിന്യ, ഇംഗ്ലീഷ് എന്നീ ഭാഷകൾ അബിക്ക് അറിയാം.
സമാധാനത്തിന്റെ പാതയിലേക്ക് എത്യോപ്യയെ നയിച്ചെങ്കിലും നിരവധി പ്രശ്നങ്ങളാണ് അഹമ്മദ് അലിയെ കാത്തിരിക്കുന്നത്. ഇപ്പോഴും ഇത്തരത്തിലുള്ള പരിഷ്കരണങ്ങളെ എതിർക്കുന്ന അനേകം പേർ എത്യോപ്യയിലുണ്ട്. അടുത്ത വർഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ കൂടുതൽ സംഘർഷങ്ങളും ആക്രമണങ്ങളുമുണ്ടാകുമെന്നു കരുതുന്നവരാണ് കൂടുതലും. ഇതൊക്കെ തരണം ചെയ്താൽ ലോകം കണ്ട മികച്ച നേതാവായി അബി അഹമ്മദ് അലി മാറും. നോബേൽ സമ്മാനം ലഭിച്ചതിന് ശേഷം എല്ലാ ഇത്യോപ്യക്കാരുടെയും കൂട്ടായ വിജയമാണിത്. ഇത്യോപ്യയെ സമൃദ്ധമായ രാജ്യമാക്കി മാറ്റാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഇതു കരുത്തു പകരും. രാജ്യമെന്ന നിലയിൽ ഞങ്ങൾ ഇന്ന് അഭിമാനിതരായിരിക്കുന്നു എന്ന് അഹമ്മദ് അലി പറഞ്ഞു. എന്തായാലും സമാധാനത്തിന്റെ നോബൽ സമ്മാനം ഡോക്ടർ അബി അഹമ്മദ് അലിയിൽ എത്തുമ്പോൾ അഭിമാനിക്കാവുന്നത് സ്വീഡിഷ് അക്കാഡമിക്ക് തന്നെ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍