Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുധാകരൻ കടുത്ത സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസൻ; പാലായിൽ ഒരു കൈതച്ചക്ക വീണ് മുയൽ ചത്തത് ഈ ഉപതിരഞ്ഞെടുപ്പുകളിൽ ആവർത്തിക്കില്ലെന്നും എം.എം.ഹസൻ; അരൂരിൽ സുധാകരന്റെ പൂതന പരാമർശം വിടാതെ യുഡിഎഫ് പ്രചാരണം

സുധാകരൻ കടുത്ത സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസൻ; പാലായിൽ ഒരു കൈതച്ചക്ക വീണ് മുയൽ ചത്തത് ഈ ഉപതിരഞ്ഞെടുപ്പുകളിൽ ആവർത്തിക്കില്ലെന്നും എം.എം.ഹസൻ; അരൂരിൽ സുധാകരന്റെ പൂതന പരാമർശം വിടാതെ യുഡിഎഫ് പ്രചാരണം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സുധാകരൻ കടുത്ത സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസനാണെന്ന് കെപിസിസി മുൻ പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. പാലായിൽ ഒരു കൈതച്ചക്ക വീണ് മുയൽ ചത്തത് ഈ ഉപതിരഞ്ഞെടുപ്പുകളിൽ ആവർത്തിക്കില്ലെന്നും ഹസൻ അവകാശപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ 'പൂതന' പരാമർശം നടത്തിയ മന്ത്രി ജി.സുധാകരനു തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരുന്നു. എന്നാൽ, പൂതന പരാമർശം രാഷ്ട്രീയ ആയുധമാക്കി തുടരാനാണ് യുഡിഎഫിന്റെ തീരുമാനം.

മന്ത്രിയുടെ പ്രസംഗത്തിന്റെ വിഡിയോ പരിശോധിച്ച ശേഷം വസ്തുതാപരമായ റിപ്പോർട്ട് നൽകണമെന്നു ടിക്കാറാം മീണ ആലപ്പുഴ കലക്ടറോടു നിർദ്ദേശിച്ചിരുന്നു. കലക്ടർ, എസ്‌പി എന്നിവരുടെ റിപ്പോർട്ടുകൾ പരിശോധിച്ചെന്നും മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും മീണ വ്യക്തമാക്കി. യുഡിഎഫിന്റെയും സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെയും പരാതികൾക്കെതിരെ ജി.സുധാകരൻ കലക്ടർക്കു പരാതി നൽകിയിരുന്നു. ഇതും പരിശോധിച്ചു.

ഷാനിമോൾ ഉസ്മാനെയോ സ്ത്രീത്വത്തെയോ അപമാനിക്കുന്ന ഒന്നും പ്രസംഗത്തിൽ പരാമർശിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പരാതിയിലുണ്ടായിരുന്നത്. ഷാനിമോൾ ഉസ്മാന്റെ പേരോ ഷാനിമോൾ ഉസ്മാൻ പൂതനയാണെന്നോ യുഡിഎഫ് സ്ഥാനാർത്ഥി പൂതനയാണെന്നോ ഏതെങ്കിലും സ്ഥാനാർത്ഥി പൂതനയാണെന്നോ പറഞ്ഞിട്ടില്ലെന്നും പൂതനമാർക്കു ജയിക്കാൻ ഉള്ളതല്ല അരൂർ മണ്ഡലം എന്നു പറഞ്ഞതിലൂടെ ഏതെങ്കിലും പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചിരുന്നില്ലെന്നും മന്ത്രി പരാതിയിൽ വിശദീകരിച്ചു. സ്വയം പൂതനയാണെന്നു വ്യാഖ്യാനിച്ച് യുഡിഎഫ് സ്ഥാനാർത്ഥികളും അനുയായികളും സത്യവിരുദ്ധമായ പ്രചാരണം നടത്തി തന്നെ അപമാനിക്കുകയാണെന്നും പരാതിയിൽ സുധാകരൻ ചൂണ്ടിക്കാട്ടി.

പരാമർശം വിവാദമായതോടെ, ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരൻ നടത്തിയ 'പൂതന' പരാമർശം പരിശോധിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സുധാകരൻ കവിയും സാഹിത്യകാരനുമാണ്. സ്ത്രീത്വത്തെ ബഹുമാനിക്കുന്ന നേതാവാണ് അദ്ദേഹം. ഷാനിമോൾ ഉസ്മാനെ സഹോദരിയായി കാണുന്നതായി അദ്ദേഹം പറഞ്ഞു കഴിഞ്ഞെന്നും സ്ത്രീ സമത്വം ഉറപ്പു വരുത്തുന്ന പാർട്ടിയാണു സിപിഎം എന്നുമായിരുന്നു കോടിയേരിയുടെ മറുപടി. വ്യക്തിഹത്യാപരമായ പരാമർശം പിൻവലിച്ച് ജി.സുധാകരൻ മാപ്പു പറയണം എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP