Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അവൾ പോയി പിന്നെ വിളിക്കാം' എന്ന് കാമുകിക്ക് മെസേജ്; സന്ദേശമയച്ചത് ഭാര്യയെ വകവരുത്തി പുഴയിൽ തള്ളിയ ശേഷം; കാസർകോഡ് കളക്ടറേറ്റിലെ താൽക്കാലിക ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ; പ്രമീളയെ കൊലപ്പെടുത്തിയത് കഴുത്തിൽ കയർ മുറുക്കി; സെൽജോയ്ക്ക് കുരുക്കായത് മൊഴികളിലെ വൈരുദ്ധ്യം

'അവൾ പോയി പിന്നെ വിളിക്കാം' എന്ന് കാമുകിക്ക് മെസേജ്; സന്ദേശമയച്ചത് ഭാര്യയെ വകവരുത്തി പുഴയിൽ തള്ളിയ ശേഷം; കാസർകോഡ് കളക്ടറേറ്റിലെ താൽക്കാലിക ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ; പ്രമീളയെ കൊലപ്പെടുത്തിയത് കഴുത്തിൽ കയർ മുറുക്കി; സെൽജോയ്ക്ക് കുരുക്കായത് മൊഴികളിലെ വൈരുദ്ധ്യം

മറുനാടൻ മലയാളി ബ്യൂറോ

 കാസർകോഡ്: കാസർകോഡ് കാണാതായ യുവതിയെ ഭർത്താവ് കൊന്നുപുഴയിൽ താഴ്‌ത്തിയതെന്ന് തെളിഞ്ഞു. വിദ്യാനഗറിൽ നിന്നാണ് യുവതിയെ കാണാതായത്. കൊല്ലം സ്വദേശി പ്രമീളയുടെ കൊലപാതകത്തിൽ ഭർത്താവ് സെൽജോ അറസ്റ്റിലായി. പ്രമീളയെ കഴുത്തിൽ കയർ മുറുക്കിയാണ് വകവരുത്തിയത്. മൃതദേഹം കണ്ടെത്താൻ ചന്ദ്രഗിരിപ്പുഴയിൽ വിപുലമായ തിരച്ചിൽ നടത്തും. ഓട്ടോറിക്ഷ ഡ്രൈവർ സെൽജോ ഭാര്യ പ്രമീളയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചന്ദ്രഗിരി പുഴയിൽ ഉപേക്ഷിച്ചതായി പൊലീസിനു മൊഴി നൽകിയിരുന്നു. മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. കാസർകോട് കലക്ട്രേറ്റിലെ താൽക്കാലിക ജീവനക്കാരിയായ പ്രമീളയെ കഴിഞ്ഞ മാസം 19 മുതൽ കാണാതായതെന്നാണ് ഭർത്താവിന്റെ മൊഴി. മൊഴികളിലെ വൈരുദ്ധ്യമാണ് സെൽജോയ്ക്ക് കുരുക്കായത്.

തൊട്ടടുത്ത ദിവസം സെൽജോ തന്നെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി വിദ്യനഗർ പൊലീസിനെ സമീപിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രമീളയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സെൽജോയെ ചോദ്യം ചെയ്തിരുന്നു. ദേശീയപാത അറുപത്തിയാറിന്റെ ഭാഗമായ തെക്കിൽ പാലത്തിൽ നിന്ന് ആരുടേയും ശ്രദ്ധയിൽപ്പെടാതെ മൃതദേഹം എങ്ങിനെ പുഴയിലെറിഞ്ഞു എന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. കണ്ണൂർ തളിപ്പറമ്പു സ്വദേശിയായ സെൽജോയും കൊല്ലം സ്വദേശിനിയായ പ്രമീളയും വർഷങ്ങളായി വിദ്യാനഗറിലെ വാടക ക്വാർട്ടേഴ്‌സിലാണ് താമസം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. സെൽജോയ്ക്കു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലിയുള്ള കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് സൂചന.

ഭാര്യ പ്രമീളയുടെ മൃതദേഹം പുഴയിൽ തള്ളിയ ശേഷം വിദ്യാനഗർ പന്നിപ്പാറയിലെ വാടക വീട്ടിൽ പുലർച്ചെ 4നു തിരിച്ചെത്തിയ സെൽജോ തന്റെ മൊബൈലിൽ നിന്ന് 'അവൾ പോയി പിന്നെ വിളിക്കാം' എന്നു മെസേജ് അയച്ചിരുന്നു. ഇടുക്കിയിലെ യുവതിക്കാണ് ഇത് അയച്ചതെന്നു പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇവർ തമ്മിലുള്ള ബന്ധത്തിനു പ്രമീള തടസ്സമായതിനാൽ കൊലപ്പെടുത്തിയതാകാമെന്നാണു പൊലീസിന്റെ നിഗമനം. സെൽജോയുടെ കാമുകിയെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP