Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാധാരണക്കാരനിൽ നിന്ന് നടനായി എത്തിയ ആളാണ് ഞാൻ; അഭിനേതാവ് ആകുമെന്ന് പ്രതീക്ഷിച്ചത് പോലുമില്ല; സീരിയലിലേക്കുള്ള അരങ്ങേറ്റത്തിന് പിന്നാലെ വിവാഹവും; വിവാഹത്തിന്റെ ബാധ്യതകൾ തീർക്കാൻ ബിഗ്ബോസ് എൻട്രി; അർച്ചന നല്ല സുഹൃത്ത്; ബിഗ്ബോസിലെ അപ്രതീക്ഷിത പുറത്താക്കൽ മാനസികമായി തളർത്തി; അനുഭവങ്ങൾ പങ്കുവച്ച നടൻ ദീപൻ മുരളി

സാധാരണക്കാരനിൽ നിന്ന് നടനായി എത്തിയ ആളാണ് ഞാൻ; അഭിനേതാവ് ആകുമെന്ന് പ്രതീക്ഷിച്ചത് പോലുമില്ല; സീരിയലിലേക്കുള്ള അരങ്ങേറ്റത്തിന് പിന്നാലെ വിവാഹവും; വിവാഹത്തിന്റെ ബാധ്യതകൾ തീർക്കാൻ ബിഗ്ബോസ് എൻട്രി; അർച്ചന നല്ല സുഹൃത്ത്; ബിഗ്ബോസിലെ അപ്രതീക്ഷിത പുറത്താക്കൽ മാനസികമായി തളർത്തി; അനുഭവങ്ങൾ പങ്കുവച്ച നടൻ ദീപൻ മുരളി

എം എസ് ശംഭു

തിരുവനന്തപുരം: അഭിനേതാവ്, അവതാരകൻ, ബിഗ്ബോസ് മത്സരാർത്ഥി എന്നി നിലകളിൽ മലയാളികളുടെ സ്വീകരണ മുറിയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ദീപൻ മുരളി. ബിഗ് ബോസ് റിയാലിറ്റി ഷോയിയിൽ മത്സരാർത്ഥിയായി അദ്ദേഹം എത്തിയതോടെയാണ് കൂടുതലായി അദ്ദേഹത്തെ ആളുകൾ ശ്രദ്ധിക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയയുടെ പ്രിയങ്കരനായും മാറി ദീപൻ. തന്റെ താരജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും ദീപൻ അനുഭവങ്ങൾ പങ്കുവെച്ചു. അഭിമുഖത്തിലേക്ക്..

  • കരിയറിന്റെ തുടക്കം ? മിനി സ്‌ക്രീൻ അരങ്ങേറ്റം

തിരുവനന്തപുരത്താണ് ജനിച്ചത് എങ്കിലും അച്ഛന്റെ സഥലമായ പൊ്റ്റയിൽ തനിനാട്ടിൻപുറമാണ്. ഇവിടെയാണ് എന്റെ ബാല്യകാല ഓർമകൾ ഏറെയും. എന്റെ കലാജീവിതത്തിന്റെ ആരംഭം എന്നത് ഫിലിം മേക്കിങ് അനിമേഷൻ കോഴിസ് പഠിച്ചു കൊണ്ടാണ്. പിന്നീട് ഒരു അനിമേഷൻ സ്ഥാപനത്തിൽ ഫാക്വലിറ്റിയായും പ്രൊഡക്ഷൻ ഹെഡ്ഡായും ജോലി ചെയ്തു. സാധാരണ കുടുംബത്തിൽ നിന്നാണ് വളർന്നുവന്നത് എന്നതിനാൽ തന്നെ കഷ്ടപ്പാടുകളിലൂടെയാണ് ഇന്ന് ഈ കാണുന്ന ഞാനായി മാറിയത്.

നിരവധി അനിമേഷൻ അക്കാദമിയിൽ ജോലി ചെയ്തിട്ടുണ്ട്. ത്രിഡി അനിമേഷനായിരുന്നു സ്പെഷ്യേൈലൈസഷൻ. പ്ലസ്ടു, ഡിഗ്രി പഠനം ഹോംസ്റ്റഡിയായിരുന്നു. അന്നൊന്നും കരുതിയിരുന്നില്ല ഞാൻ ഒരു നടനാകുമെന്ന്. തിരുവനന്തപുരത്ത് സി.ഡി ലൈബ്രററി നടത്തി ജീവിതം കഴിച്ചു കൂട്ടിയ കാലഘട്ടമുണ്ടായിട്ടുണ്ട്. ഇവിടെ ജോലിക്കാപ്പം പുസ്തകം റഫർ ചെയ്താണ് പ്ലസ്ടു ഡിഗ്രി മികച്ച നിലയിൽ പാസായത്. ജി.ടെക്ക് മുതൽ നിരവധി അനിമേഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. പിന്നീട് ഒരു അനിമേഷൻ സ്ഥാപനത്തിൽ ഫാക്കുലിറ്റിയായും ഒപ്പം അക്കാദമിക്ക് ഹെഡ്ഡായുംത്രിഡി ട്രെയിനിങ് ഹെഡ്ഡായും സേവനം അനുഷ്ഠിച്ചു. ഇവിടെ ഫിലിം പഠനക്ലാസുകൾ നയിച്ചത് പ്രമുഖരായ പല സിനിമാ സംവിധായകരായിരുന്നു. അക്കാദമിയിൽ നിന്ന് അഭിനയത്തിന്റെ ആദ്യ ഹരം അറിഞ്ഞു. നാട്ടിൻ പുറത്ത്കാരനായതിനാൽ തന്നെ കഷ്ടപ്പെട്ടാണ് വളർന്നത്. അനിമേഷൻ അക്കാദമിയിൽ ഫാക്കുലിറ്റിയായി ജോലി ചെയ്യുമ്പോഴാണ് മായ ആക്സ്മികമായി ജീവിതത്തിലേക്ക് കടന്നെത്തിയത്.

  • പ്രണയ വിവാഹം? മിനി സ്‌ക്രീൻ നേടി തന്ന സൗഭാഗ്യങ്ങൾ?

അനിമേഷൻ അക്കാദമിയിൽ ഇന്റർവ്യുവിനായി എത്തിയ പെൺകുട്ടിയെ (മായ)ഞാൻ ജീവിത സഖിയാക്കുമെന്ന് സങ്കൽപിച്ച് പോലുമില്ല. അവിടെ മൊട്ടിട്ട പ്രണയം ദൃഡമായി വളർന്നു വിവാഹത്തിലെത്തി. മകൾ മേധസ്വിയുടെ നൂല് കെട്ട് കഴിഞ്ഞിട്ടെയുള്ളു.

  • സീരിയലിലിന്റെ തുടക്കം; വെല്ലുവിളികൾ?

സിനിമ സ്വപ്നം കണ്ട് നടന്ന ചെറുപ്പക്കാരിൽ ഒരാളായിരുന്നു ഞാൻ. എന്നാൽ സീരിയലിക്ക് എത്തിയപ്പോൾ ആദ്യം പലരും എതിർത്തു. സീരിയലോ എന്ന് പോലും പലരും ചോദിച്ചു. പക്ഷേ ഇന്ന് സീരിയലാണ് എന്റെ ചോറ്. മറ്റെന്തെങ്കിനേക്കാളും ഇന്ന് സീരിയലിന് ഞാൻ വില നൽകുന്നു.

  • അമ്മ വിടപറഞ്ഞത് ജീവിതത്തിൽ തളർത്തി?

അമ്മയുടെ ശിക്ഷണത്തിൽ വളർന്ന മകനാണ് ഞാൻ. എനിക്ക് അമ്മയാണ് എല്ലാം. പക്ഷേ അമ്മയുടെ പെട്ടന്നുള്ള വിയോഗം എന്നെ വല്ലാതെ തളർത്തിയിരുന്നു. മായയാണ് ജീവിതത്തിൽ വെളിച്ചമായത്. ഞാനും മായയും എന്റെ മകളും കൂടാതെ ചേട്ടനും കുടുംബവും അടങ്ങുന്നതാണ് എന്റെ ഫാമിലി. അമ്മ വിടപറഞ്ഞതിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഞാൻ കൂടുതലറിയാൻ തുടങ്ങി.

  • മഴവിൽ മനോരമയും പരിണയത്തിലൂടെ തുണച്ച എ.എൻ നസീർ സാറും

2012 ലാണ് മഴവിൽ മനോരമയുടെ പരിണയത്തിലൂടെ സീരിയലിലേക്ക് അരങ്ങേറ്റം.മഴവിൽ മനോരമയുടെ തുടക്കകാലത്ത് ഹിറ്റായി മാറിയ സീരിയലായിരുന്നു പരിണയം. സിനിമ ആഗ്രഹിച്ച് നടന്ന ഞാൻ അങ്ങനെ സീരിയൽ നടനായി. സിനിമയിലേക്ക് അവസരം എന്ന് കരുതിയാണ് നസീർ സാറിനെ സമീപിച്ചത്. പക്ഷേ സാർ നീട്ടിയത് സീരിയലിലെ ഒരു മികച്ച വേഷമായിരുന്നു. ഇങ്ങനെയാണ്‌ സീരിയലിലെ മനു എന്ന വേഷം എന്നിലേക്ക് എത്തിയത്. ആകസ്മികമായിരുന്നു പി്ന്നെ എല്ലാം.... നല്ലപോലെ ആലോജിച്ചു .. സുഹൃത്തുക്കളോടും വീട്ടുകാരോടും. പിന്നീടാണ് പരിണയത്തിലെത്തിയത്. 

പരിണയത്തിന് ശേഷം പിന്നീടങ്ങോട്ട് സംവിധായകൻ ഫൈസൽ അടിമാലിയുടെ നിരവധി സീരിയലുകളിൽ വേഷമിട്ടു. ഇതിൽ മൂന്ന് സീരിയലുകളിൽ നായകവേഷവും ലഭിച്ചു. സംവിധായകൻ- നടൻ എന്ന ബന്ധത്തിൽ ഉപരിയായി ഒരു സഹോദര ബന്ധമാണ് ഞങ്ങൾക്കിടയിൽ നിൽക്കുന്നത്.

  • സിനിമയിലേക്കുള്ള അരങ്ങേറ്റം?

ഒന്ന് രണ്ട് മലയാളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ തലകാണിച്ചിട്ടുണ്ടെങ്കിലും കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തമിഴ് സിനിമയിലെ സഹനടനായുള്ള തന്ത്രപ്രധാന വേഷമാണ് സിനിമയിൽ ശ്രദ്ധ ക്ഷണിച്ചുപറ്റിയത്. അഭിനയത്തെ സീരിയസായി സമീപിച്ചപ്പോൾ അനിമേഷൻ ജോലി രാജി വച്ചു.

  • ബിഗ്ബോസ് എൻട്രിയും അനുഭവങ്ങളും

വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് എനിക്ക് ബിഗ്ബോസ് എൻട്രി എത്തുന്നത്. വിവാഹശേഷം ഏറെ ബാധ്യതകളിൽ നിൽക്കമ്പോഴാണ് ബിഗ്ബോസിൽ ക്ഷണം്. തമിഴ്ബിഗ്ബോസ് കാണുന്നത് പതിവാണ്. അതിലെ ആലിംഗന രംഗങ്ങളെല്ലാം കണ്ടിട്ടുമുണ്ട്. എങ്കിലും ഒരു പരീക്ഷണത്തിന് തയ്യാറായി തന്നെയാണ് ബിഗ്ബോസിലെ മത്സരാർത്ഥിയായതും. മായയെ കാൺവിൻസ് ചെയ്യിക്കാനാണ് പ്രയാസപ്പെട്ടത്. ബിഗ്ബോസ് പ്രെഡക്ഷൻ ഹൗസായ എന്റെ മോൾ കമ്പനിയിൽ നിന്ന് വിളി വന്നു. ദീപന് ബിഗ്ബോസ് ചെയ്യാൻ താൽപര്യമുണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. ഒഡിഷനും പല ടെസ്റ്റുകളും നടത്തി അവയിൽ പാസാകുകയും ചെയ്തു.

  • ലാലേട്ടനു മുന്നിൽ ഡാൻസ് കളിച്ച അനുഭവം?

ഞാൻ ജീവിതത്തിൽ ആരാധിക്കുന്ന രണ്ട് നടന്മാരിൽ ഒരാളാണ് ലാൽ സാറും കമൽഹാസനും . ബിഗ്ബോസിൽ ലാൽ സാറിന് മുന്നിൽ ഒരു ഡാൻസ് കളിക്കണം എന്ന് ആഗ്രഹിച്ചപ്പോൾ കൊറിയോഗ്രാഫറായ നീരവിനോട് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ അദ്ദേഹത്തിന് മുന്നിൽ സെമി ക്ലാസിക്കൽ ഡാൻസ് കളിച്ചു. ഈ ഡാൻസ് വീഡിയോ സംപ്രേഷണം ചെയ്തത് ഏറെ വൈറലാകുകയും ചെയ്തു. എന്നേ ലാലേട്ടൻ നിറഞ്ഞ് അഭിനന്ദിച്ചു. പക്ഷേ ആ രംഗം ടെലികാസ്റ്റിൽ കാണിച്ചില്ല എന്ന് മാത്രം.

  • ലാലേട്ടൻ കെട്ടിപ്പിടിച്ച നിമിഷം മറക്കാൻ കഴിയില്ല

ലാലേട്ടനെ എനിക്കൊന്ന് കെട്ടിപ്പിടിക്കണം എന്നത് ജീവിതത്തിലെ ഏറ്റവും വലയി ആഗ്രഹമായിരുന്നു. ഈ ആഗ്രഹം ഫ്ളോറിൽ പലരോടും പറഞ്ഞിട്ടുമുണ്ട്. ഡാൻസ് കഴിഞ്ഞപ്പോൾ അദ്ദേഹം പിന്നിൽ നിന്ന് വന്ന് വേദിയിൽ എന്റെ കണ്ണ് പൊത്തി 
കെട്ടിപ്പിടിച്ചത്‌ മറക്കാൻ കഴിയില്ല..

  • ക്യാമറകളിലൂടെ കടന്നു പോയ ബിഗ്ബോസ് അനുഭവം; അപ്രതീക്ഷിത പുറത്താക്കൽ?

ക്യാമറകളിലൂടെ കടന്നുപോയ ബിഗ് ബോസ് ആദ്യ ദിനങ്ങളിൽ പേടിയും ഭയവും നിറഞ്ഞിരുന്നു. ഒരു ഫ്ളോർ നിറയെ ക്യാമകളെ അഭിമുഖീകരിച്ച് എങ്ങനെ ഓരോ ദിനവും തള്ളിനീക്കുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ എല്ലാവരും അതിനോട് പൊരുത്തപ്പെട്ടു. എനിക്ക് ഡിസ്‌ക് പ്രോബ്ലം കൂടിയ സമയത്താണ് എനിക്ക് റെസ്റ്റ് എടുക്കേണ്ടി വന്നത്. നടുവിന് വേദന കൂടിയതോടെ കൺഫഷൻ റൂമിലെത്തി ഡോക്ടറെ കണ്ടു. അദ്ദേഹം റെസ്റ്റ് എടുക്കാനാവശ്യപ്പെട്ടതോടെ ഞാൻ റെസ്റ്റിൽ മുഴുകി. പക്ഷേ വസ്തുത എന്തെന്നാൽ റെസ്റ്റിന് കുറിച്ച സമയവും എന്റെ ആക്ടിവിറ്റികളിലും ജോലികളിലും കൃത്യമായി തീർത്തിട്ടാണ് ഞാൻ റെസ്റ്റെടുത്തത്. ഈ സമയങ്ങളിൽ അർച്ചനയും സാബു ചേട്ടനുമടക്കം എന്നെ പരിചരിക്കാനുമെത്തി. എന്നാൽ പ്രോഗ്രാം ടെലികാസ്റ്റിൽ ഞാൻ ജോലി ചെയ്ത ഭാഗങ്ങളൊന്നും തന്നെ വന്നില്ല. എപ്പോഴും റെസ്റ്റെടുക്കുന്ന എന്നെ മാത്രമാണ് കാണിച്ചത്. ഇത് പല തെറ്റിദ്ധാരണകൾക്കും ഇട വന്നു. അതോടെ കാണികളുടെ കണ്ണിൽ ഞാനൊരു കട്ടിൽ സ്റ്റാറായി മാറി.

  • ബിഗ് ബോസ് സൗഹൃദങ്ങൾ?

ബിഗ്ബോസിലെ ഏറ്റവും നല്ല സുഹൃത്ത് അർചനയാണ്. ബിഗ്ബോസ് കോൺട്രാക്ട് പ്രകാരം ആരാണ് മത്സരാർത്ഥി എന്ന് പോലും തുറന്നു പറയാൻ കഴിയില്ലായിരുന്നു. അർച്ചന ബിഗ്ബോസിന്റെ ഭാഗമാണ് എന്നറിഞ്ഞത് പോലും അവിടെ എത്തിയ ശേഷമാണ്. അർച്ചനയാണ് ഇൻഡസ്ട്രിയിൽ നിന്ന് ലഭിച്ച മികച്ച സുഹൃത്ത്. ബിഗ്ബോസിൽ നിന്ന് നല്ല പല സൗഹൃദങ്ങൾ ലഭിച്ചു. സാബു ചേട്ടൻ, സുരേഷ് ചേട്ടൻ രഞ്ജിനി,അനൂപ് ചന്ദ്രൻ, പേളി,ശ്രീനിഷ് തുടങ്ങി നിരവധി പേർ.ഒരു കട്ടിൽ സ്റ്റാറായിട്ടാണ് പുറത്തിറങ്ങിയതെങ്കിലും ബിഗ്ബോസിൽ ഞാനൊരു മോശവും പ്രവർത്തിച്ചിട്ടില്ല എന്നതാണ് എന്റെ ക്വാളിറ്റിയായി കരുതുന്നത്. ബിഗ്ബോസിലെ ഓരോ നിമിഷവും അടിച്ച് പൊളിച്ചാണ് ആഘോഷിച്ചത്. ഈ സൗഹൃദങ്ങൾ ഇപ്പോഴും പിൻതുടരുന്നുണ്ട്. വാട്സ് ആപ് കൂട്ടായ്മയിലൂടെ എപ്പോഴും ഞങ്ങൾ മീറ്റ് ചെയ്യാറുണ്ട്. അർച്ചനയുടെ പത്തിരക്കട ഉദ്ഘാടനത്തിന് പോലും ഞങ്ങൾ ഒത്തുകൂടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP