എന്താണ് പറയാനുള്ളത് എന്ന് മജിസ്ട്രേട്ട് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ നിർവ്വികാരമായി താഴോട്ട് നോക്കി ജോളി; നിസ്സഹായാവസ്ഥയിൽ വിതുമ്പി മാത്യുവും പ്രജികുമാറും; ജോളി കോടതിയിൽ എത്തിയത് ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തപ്പോൾ ധരിച്ച കറുത്ത ചുരിദാറും റോസ് ഷോളും തന്നെ അണിഞ്ഞ്; മുഷിഞ്ഞ് ദുർഗന്ധം വമിച്ച വസ്ത്രം ധരിക്കാൻ ഇടയാക്കിയത് ബന്ധുക്കളുടെ നിസ്സഹകരണം; കോടതിയിലേക്കുള്ള വഴിയിൽ തടിച്ചു കൂടിയ ആൾക്കൂട്ടത്തിന്റെ കൂക്കു വിളിയോടും ജോളി പ്രതികരിച്ചത് നിർവ്വികാരതയോടെ
മറുനാടൻ മലയാളി ബ്യൂറോ
താമരശ്ശേരി: കൂടത്തായിയിലെ കൊലപാതകത്തിൽ ജോളിക്ക് ഇപ്പോഴും കുറ്റബോധമില്ലേ? ഈ ചോദ്യമാണ് ഇന്നലെ കോടതിയിലെ കാഴ്ചകൾ ചർച്ചയാക്കുന്നത്. കുറ്റബോധമില്ലാതെ, നിർവികാരമായ മുഖഭാവത്തോടെ, തിളക്കം നഷ്ടപ്പെട്ട കണ്ണുകളോടെയായിരുന്നു ജോളി കോടതിമുറിയിലെ പ്രതിക്കൂട്ടിൽ നിന്നത്. എന്താണു പറയാനുള്ളതെന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് ജോളി ഒന്നും മിണ്ടാതെനിന്നു. താഴേക്ക് നോക്കിയതും പറയാനൊന്നുമില്ലെന്ന ഭാവത്തിൽ. സാധാരണ ഇത്തരം ചോദ്യമെത്തുമ്പോൾ പ്രതികളെ താൻ കുറ്റക്കാരനല്ലെന്ന് പറയാനാകും ശ്രമിക്കുക. അതു പോലും ജോളി ചെയ്യുന്നില്ല.
താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ ജോളിക്കൊപ്പം പ്രതിക്കൂട്ടിൽനിന്ന കൂട്ടുപ്രതികളായ പ്രജികുമാറിനും മാത്യുവിനും വിഷമഭാവമായിരുന്നു. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുമുണ്ടായിരുന്നു. ജോളിയുടെ മുഖത്തുമാത്രമാണ് സങ്കടം നിഴലിക്കാതിരുന്നത്. ശനിയാഴ്ച ക്രൈംബ്രാഞ്ച് ജോളിയെ അറസ്റ്റ് ചെയ്തത്. അന്ന് പൊലീസ് അറസ്റ്റുചെയ്തുകൊണ്ടുപോയപ്പോൾ ധരിച്ചിരുന്ന കറുത്ത ചുരിദാറും റോസ് നിറത്തിലുള്ള ഷാളുമായിരുന്നു കോടതിയിൽ ഹാജരാക്കുമ്പോഴും ജോളിയുടെ വേഷം. ഷാൾ തലയിലൂടെയിട്ടാണ് പൊലീസ് വലയത്തിൽ കോടതിയിലേക്കു കയറ്റിയത്. ജോളിക്ക് വസ്ത്രങ്ങൾ കൊണ്ടു നൽകാൻ ബന്ധുക്കൾ ആരും ജയിലിൽ എത്തിയിരുന്നില്ല. ജയിൽ അധികൃതർ ആവശ്യപ്പെട്ടിട്ടു പോലും ആരും തിരിഞ്ഞു നോക്കിയില്ല. അതുകൊണ്ടാണ് അറസ്റ്റിന്റെ അന്നുള്ള വസ്ത്രം തന്നെ ധരിക്കേണ്ടി വന്നത്.
ജോളി ആറുദിവസവും ജയിലിൽ ചെലവിട്ടത് ഒരേ വേഷത്തിലാണ്. മുഷിഞ്ഞ് ദുർഗന്ധം വമിച്ച വസ്ത്രം തന്നെ ധരിക്കാൻ ഇടയാക്കിയത് മാറിധരിക്കാനുള്ള വസ്ത്രം ലഭിക്കാത്തതുകൊണ്ടാണെന്ന് ജയിൽ ജീവനക്കാർ പറഞ്ഞു. ആകെ മാറ്റിയിടാൻ ലഭിച്ചത് സഹതടവുകാരി നൽകിയ നൈറ്റി മാത്രമാണ്. ജോളിയുടെ സെല്ലിൽ കൊലപാതകക്കേസിലെ ഒരു പ്രതിയുൾപ്പെടെ ആറുപേരാണുള്ളത്. കൊലപാതക പരമ്പരയ്ക്കുപിന്നിൽ ജോളിയാണെന്നറിഞ്ഞ ഞെട്ടലാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും അകറ്റിയതെന്നാണ് ജയിലധികൃതരുടെ വിലയിരുത്തൽ. സാധാരണ ജയിലിൽ കാണാനെത്തുന്നവർ നൽകുന്ന വസ്ത്രമാണ് തുടർന്നുള്ള ദിവസങ്ങളിൽ ഉപയോഗിക്കാറുള്ളത്.
ശനിയാഴ്ച രാത്രി റിമാൻഡിലായ ജോളി ഞായറാഴ്ചതന്നെ ജയിലിലെ ഫോൺ ഉപയോഗിച്ച് സഹോദരൻ നോബിയെ വിളിച്ചിരുന്നു. ആവശ്യമായ വസ്ത്രങ്ങൾ എത്തിച്ചുനൽകാൻ ഫോണിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ജയിലിൽനിന്നു കോടതിയിലേക്കു മാറ്റുന്നതുവരെ യാതൊരു സഹായവും അവർക്ക് ലഭിച്ചില്ല. അറസ്റ്റിലായശേഷം ജോളിയെ കാണാൻ ബന്ധുക്കളാരും എത്തിയിട്ടുമില്ല. റിമാൻഡിൽ കഴിയുന്ന പ്രതികൾക്കും ശിക്ഷിക്കപ്പെട്ടു ജയിലിൽക്കഴിയുന്ന പ്രതികൾക്കും ബന്ധുക്കളാണ് വസ്ത്രം നൽകാറുള്ളതെന്ന് ജയിലധികൃതർ പറഞ്ഞു. അതില്ലാത്ത സാഹചര്യങ്ങളിൽ അറസ്റ്റുചെയ്യുന്ന സമയത്ത് ഇവരിൽ രേഖപ്പെടുത്തിയ പണം നൽകി സൂപ്രണ്ട് മുഖേന ആവശ്യപ്പെട്ടാൽ തങ്ങൾ വാങ്ങിനൽകാറാണു പതിവെന്നും ജയിലധികൃതർ പറയുന്നു.
പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് കോടതിക്കുമുന്നിൽ നിലയുറപ്പിച്ച ആൾക്കൂട്ടത്തിന്റെയും മാധ്യമപ്രവർത്തകരുടെയും ഇടയിലൂടെ രാവിലെ 11 മണിയോടെയാണ് ജോളിയെ പൊലീസ് എത്തിച്ചത്. ജനങ്ങൾ കൂക്കിവിളിച്ചാണ് എതിരേറ്റത്. വനിതാ പൊലീസ് ഉൾപ്പെടെയുള്ള പൊലീസ് സംഘം സുരക്ഷയൊരുക്കി. കോടതിസമുച്ചയത്തിന്റെ രണ്ടാംനിലയിലെ രണ്ടാം കോടതിയുടെ അകത്തേക്ക് കനത്ത സുരക്ഷാവലയം തീർത്താണ് ജോളിയെ എത്തിച്ചത്. കോടതിമുറിയിൽ അരികിലിട്ടിരുന്ന ബെഞ്ചിൽ ഇവരെ ഇരുത്തി. ഇരുവശത്തും വനിതാപൊലീസ് സുരക്ഷ ഉറപ്പാക്കി. പൊലീസ് കസ്റ്റഡി ആവശ്യപ്പെടുന്നുണ്ടെന്നും ഇതിൽ എന്താണു പറയാനുള്ളതെന്നും മജിസ്ട്രേറ്റ് എം. അബ്ദുൾ റഹീം ചോദിച്ചു. മൂന്നുപേരും മിണ്ടാതെനിന്നു. തുടർന്ന്, പ്രതികളെ 16 വരെ പൊലീസ് കസ്റ്റഡിയിൽവിടാൻ ഉത്തരവിട്ടു.
അഡ്വ. ബി.എ. ആളൂരിന്റെ രണ്ട് ജൂനിയർ അഭിഭാഷകർ ജോളിക്കുവേണ്ടിയുള്ള വക്കാലത്ത് തയ്യാറാക്കി രാവിലെത്തന്നെ കോടതിയിലെത്തിയിരുന്നു. ജോളിയെ പൊലീസ് കോടതിമുറിയിലെത്തിച്ചപ്പോൾ അഭിഭാഷകർ അവരെ സമീപിച്ചു. ജോളിക്കുവേണ്ടി ഹാജരാകുമെന്ന് അറിയിച്ചു. വക്കാലത്തിൽ ഒപ്പിടുവിക്കുകയും ചെയ്തു. അഭിഭാഷകരായ ടി. ഹിജാസ്, ഷെഫിൻ എന്നിവരാണ് ആളൂരിനെ പ്രതിനിധാനംചെയ്ത് കോടതിയിലെത്തിയത്. കേസ് പരിഗണിക്കുമ്പോൾ ആളൂർ ഹാജരാകുമെന്ന് ഇവർ പറഞ്ഞു. രണ്ടാംപ്രതി മാത്യുവിനുവേണ്ടി സി.പി. അബ്ദുൾ റഫീഖും മൂന്നാം പ്രതി പ്രജികുമാറിനുവേണ്ടി എം. രാജേഷ് കുമാറും ഹാജരാകും.
ജോളിയടക്കമുള്ള മൂന്നുപ്രതികളെയും പൊലീസ് ഇന്നലെ പ്രത്യേകം ചോദ്യം ചെയ്തു. വടകര റൂറൽ എസ്പി ഓഫീസിൽ വച്ചാണ് പ്രതികളായ ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയൽ മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പി പ്രജുകുമാർ എന്നിവരെ ഒറ്റയ്ക്കൊറ്റയ്ക്ക് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി ജോളി സഹകരിക്കുന്നുണ്ടെന്ന് എസ്പി കെ ജി സൈമൺ പിന്നീട് വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ശേഷം ജോളിയെ വടകര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വടകര പൊലീസ് സ്റ്റേഷനിലെ വനിതാ സെല്ലിലാണ് ജോളിയെ പാർപ്പിച്ചത്. ഈ മാസം 16 വരെയാണ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയതിന് നാല് കാരണങ്ങൾ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കസ്റ്റഡി അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിശദീകരണങ്ങളുള്ളത്. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം, റോയ് തോമസിന്റെ അമിത മദ്യപാനം, അമിത അന്ധവിശ്വാസം, വിവാഹേതര ബന്ധങ്ങൾ എതിർത്തതിലെ പക എന്നിവ കൊലപാതകത്തിന് കാരണമായി എന്നാണ് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്. കൊല രണ്ടും മൂന്നും പ്രതികളുടെ അറിവോടെയും സഹായത്തോടെയുമാണ് ജോളി മൊഴി നൽകിയതായി കസ്റ്റഡി അപേക്ഷയിൽ പൊലീസ് വിശദമാക്കുന്നു.
പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രതികളെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയരാക്കും. അതിനുശേഷം എസ്പി ഓഫീസിലെത്തിച്ചു വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍