പ്രമുഖ കേസുകളിൽ പൊലീസ് അന്വേഷണം ആരംഭിക്കുന്നത് മുതൽ തന്നെ മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ചേർന്ന് സമാന്തര വിചാരണകൾ ആരംഭിക്കും; ചാനൽ ചർച്ചകളും ഡിബേറ്റുകളും കോടതി വിധികളെയും സ്വാധീനിച്ചേക്കാം; ജോളിക്കു വേണ്ടി 'ആളൂർ വരുന്നു' എന്ന് കേട്ട് ഹാലിളകുന്നവർ അറിയണം, എന്തുകൊണ്ട് ആളൂർ എന്ന്: അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു
അഡ്വ. ശ്രീജിത്ത് പെരുമന
#ആളൂരിന്റെ ഭീതി പരത്തും മുൻപ് നിങ്ങളിത് അറിയണം ??
(ഒരുപാടുണ്ട് എങ്കിലും കഴിയുമെങ്കിൽ പൂർണമായും വായിക്കണം; നാളെ ഉപയോഗ പ്രദമാകാം . മുഴുവൻ വായിച്ചിട്ടുമാത്രം സംശയങ്ങൾ ചോദിക്കണം )
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോലിക്ക് വേണ്ടി അഡ്വ ബി എ ആളൂർ വക്കാലത്ത് എടുത്തു എന്നും, ജോളിക്ക് വേണ്ടി നാളെ കോടതിയിൽ ഹാജരാകും എന്ന വാർത്ത കുപ്രസിദ്ധ അഭിഭാഷകൻ എന്നുള്ള വിശേണവും, 'ആളൂർ വരുന്നു' എന്ന ഭീകരതയുമൊക്കെ പരത്തുന്ന ആളുകളോടും, മാധ്യമങ്ങളോടും ചിലതു പറയാതെ വയ്യ !
1 . ആരാണ് ഒരു അഭിഭാഷകൻ ?
?? 1961 ലെ അഡ്വക്കേറ്റ്‌സ് ആക്റ്റ് പ്രകാരം നിയമം പ്രാക്റ്റിസ് ചെയ്യുന്ന ജോലിയിലേർപ്പെടുന്ന ആളുകളെയാണ് അഡ്വക്കേറ്റ്‌സ് എന്ന് വിളിക്കുന്നത്.
2. ഏതൊക്കെ കേസുകളിൽ, ആർക്കൊക്കെ വേണ്ടി, ഏതൊക്കെ കോടതികളിലാണ് ഒരു അഭിഭാഷകന് കേസുകൾ നടത്താൻ സാധിക്കുക ?
?? ഈ രാജ്യത്തെ കോടതികളിൽ ഫയൽ ചെയ്യപ്പെടുന്ന ഏതൊരു സിവിൽ, ക്രിമിനൽ, ഭരണഘടന കേസുകൾ, പൊതുതാത്പര്യ ഹര്ജികൾ, കുടുംബ കേസുകൾ തുടങ്ങി എല്ലാവിധ കേസുകളിലും ഏതൊരു അഭിഭാഷകനും ഏതൊരു കക്ഷിക്ക് വേണ്ടിയും, വിചാരണ കോടതി മുതൽ സുപ്രീംകോടതിവരെ കേസുകൾ നടത്താവുന്നതാണ്.
3 . അഭിഭാഷകർ എങ്ങനെയാണ് കക്ഷികളെ (Clients ) കണ്ടെത്തുന്നത് ?
?? പലർക്കും അജ്ഞതയുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യമാണത്. മെഡിക്കൽ/എൻജിനീയറിങ്/ഐടി പ്രൊഫഷനുകളിൽ നിന്നും വ്യത്യസ്തമായി ഏതൊരു അഭിഭാഷകനും ഏതൊരു രീതിയിലുള്ള പരസ്യത്തിലൂടെയും (പത്രത്തിലൂടെയോ, ടെലിവിഷനിലൂടെയോ മറ്റേതെങ്കിലും മാർഗ്ഗങ്ങളിലൂടെയോ) പ്രത്യക്ഷമായോ പരോക്ഷമായോ കക്ഷികളെ സ്വാധീനിക്കാനോ, പരസ്യം ചെയ്യാനോ പാടില്ലെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ റൂൾസ് 36 ൽ വളരെ കൃത്യമായി പറയുന്നു.
4 . എങ്ങനെയാണപ്പോൾ അഭിഭാഷകർ കക്ഷികളെ കണ്ടെത്തുന്നത് ?
?? 'friend of a friend' സുഹൃത്തിന്റെ സുഹൃത്ത് വഴിയുള്ള ബന്ധങ്ങളിലൂടെയും, വാദിച്ച കേസുകളിലൂടെയും, അഭിഭാഷകരെക്കുറിച്ചുള്ള വാർത്തകൾ വരുന്നതിലൂടെയും, ലീഗൽ എഴുതുകളിലൂടെയും മറ്റുമാണ് പൊതുജനങ്ങൾക്ക് അഭിഭാഷകരെ കണ്ടെത്താൻ സാധിക്കുന്നത്, എന്നാൽ 2008 കൊണ്ടുവന്ന ഒരു ഭേദഗതി പ്രകാരം ഇപ്പോൾ അഭിഭാഷകർക്ക് അവരെക്കുറിച്ചുള്ള വിവരങ്ങൾ ചുരുങ്ങിയ വിവരങ്ങൾ വെച്ചുകൊണ്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാവുന്നതാണ്. എന്നാൽ അതൊരിക്കലും പരസ്യമായി മാറരുത്.
5 . എന്തുകൊണ്ടാണ് ഇത്തരമൊരു നിയമം ഉള്ളത് ?
?? മറ്റെല്ലാ ജോലികളിൽ നിന്നും വ്യത്യസ്തമായി അഭിഭാഷകവൃത്തി എന്നത് ഒരു 'noble profession ' എന്ന കാഴ്ചപ്പാടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ തുടങ്ങിവെച്ച ഒരു നിയമപരമായ കീഴ്‌വഴക്കമാണ്.
ഇനി #ആളൂരിലേക്ക് വരാം...,
6 . ആരാണ് ബി എ ആളൂർ ?
?? കേരളത്തിലെ തൃശൂരിൽ ജനിച്ച് , മഹാരാഷ്ട്ര ഹൈക്കോടതിയിലും പൂണെയിലും, സുപ്രീംകോടതിയിൽ ഉൾപ്പെടെ പ്രാക്ടീസ് ചെയുന്ന
മുകളിൽ പറഞ്ഞ എല്ലാ നിയമപരമായ അധികാരവുമുള്ള ക്രിമിനൽ അഭിഭാഷകനാണ് അഡ്വ ബി എ ആളൂർ.
7 . അദ്ദേഹം ക്രൂരനായ മനുഷ്യത്വമില്ലാത്ത നിയമവിരുദ്ധനായ ഒരാളാണോ ?
?? ആളൂരിനെ തെറിപറയുന്നവർക്കുള്ള പെറ്റിക്കേസുപോലും തന്റെ പേരിൽ ഇല്ലാത്ത തികച്ചു നിയമപരമായി ജോലി ചെയ്യുന്ന ഒരാളാണ് ആളൂർ. ഇതുവരെ ബലാത്സംഗ, കൊലപാതക, മോഷണ, അടിപിടി, തട്ടിക്കൊണ്ടുപോകൽ, കൊള്ള, ക്വട്ടേഷൻ തുടങ്ങി യാതൊരുവിധ കേസിലും അദ്ദേഹം പ്രതിയല്ല. നിയമവിരുദ്ധമായ ഒരു ജോലിയിലുമല്ല അദ്ദേഹം ഏർപ്പെട്ടിരിക്കുന്നത്.
8 . ബലാത്സംഗവീരന്മാർക്കും, കൂട്ട കൊലപാതകികൾക്കും,ഏറ്റവും ഹീനമായ പ്രവർത്തികൾ ചെയ്തവർക്കും വേണ്ടിയല്ലേ അയാൾ വാദിക്കുന്നത് ?
?? അതെ. അങ്ങനെയുള്ള പ്രതികൾക്ക് വേണ്ടി വാദിക്കുന്നത് നിയമ വിരുദ്ധമോ, ക്രിമിനൽ കുറ്റമോ അല്ല. മറിച്ച് പ്രൊഫഷണൽ ഉത്തരവാദിത്വമാണ്.
9 . പക്ഷെ ബലാത്സംഗികൾക്കും, കൊലപാതകികൾക്കും വേണ്ടി വാദിക്കുന്നത് ധാർമ്മികമായി ശരിയാണോ ?
?? ഒരു അഭിഭാഷകനെന്നുള്ള നിലയിൽ ശരിയാണെന്നു മാത്രമല്ല, നിയമവാഴ്ചയുടെ പൂർണ്ണത കൈവരാൻ പ്രതികളുടെ ഭാഗം പറയാനുള്ള പൂർണ്ണമായ അവസരം ലഭിക്കേണ്ടതുണ്ട്.
10 . ഇത്തരം പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാതിരിക്കുന്നതല്ലേ ധാർമ്മികത ?
?? അത് പൊതു സമൂഹത്തിന്റെ അലിഖിത ധാർമ്മികത. ഇവിടെ നിയമവാഴ്ചയിൽ നീതിയുക്ത വിചാരണയ്ക്കുള്ള അവകാശം പ്രതികൾക്ക് നൽകപ്പെട്ടില്ലെങ്കിൽ ജനാധിപത്യവും, ശരീഅത്ത് നിയമങ്ങളും മത നിയമങ്ങളും, പട്ടാള ഭരണങ്ങളും, രാജ ഭരണങ്ങളുമുള്ള രാജ്യങ്ങളും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലാതെപോകും.
11 . അഭിഭാഷകർ ഹാജരായില്ലെങ്കിൽ പ്രതിക്ക് ശിക്ഷ കൊടുക്കാൻ സാധിക്കില്ലേ ?
?? ഇല്ല. എത്ര ഹീനമായ കുറ്റകൃത്യം ചെയ്തു എന്നാരോപിക്കപ്പെടുന്ന പ്രതിയാണെങ്കിലും പ്രതിഭാഗം പ്രതിരോധിക്കാനോ, പറയുന്നതിനോ അവകാശം നൽകാതെ നടത്തുന്ന വിചാരണ നീതിയുക്തമായ വിചാരണ അല്ലെന്നു സുപ്രീംകോടതി വിവിധ വീഥികളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തിൽ നീതിയുക്തമല്ലാത്ത അഥവാ' fair trial ' നടത്താതെയുള്ള ശിക്ഷാവിധി സുപ്രീംകോടതി റദ്ദാക്കുകയും പ്രതികളെ വെറുതെ വിടുകയും ചെയ്യും. അത്തരത്തിൽ വിചാരണയിലുണ്ടായ പിഴകൾടെ അടിസ്ഥാനത്തിന് പ്രതികളെ വെറുതെവിട്ട നിരവധി കേസുകൾ നമുക്ക് മുൻപിലുണ്ട്.
12 . അതായത് അഭിഭാഷകർ ഇല്ലെങ്കിൽ വിചാരണ നടക്കില്ല എന്നാണോ ?
?? അല്ല. അഭിഭാഷകർ ഇല്ലെങ്കിൽ പ്രതിക്ക് താൻ ഈ കേസ് സ്വയം വാദിക്കുകയാണ് എന്ന് കോടതിയെ എന്നാൽ കോടതിയുടെ അനുമതിയോടെ മാത്രമേ ഒരാൾക്ക് സ്വയം കേസ് വാദിക്കാൻ സാധിക്കുകയുള്ളു. എന്നാൽ ക്രിമിനൽ കേസുകളിൽ അഭിഭാഷകർ ഇല്ലെങ്കിൽ പ്രസ്തുത പ്രതിക്ക് അഭിഭാഷകനെ നൽകേണ്ട ബാധ്യത സ്റ്റേറ്റിനുണ്ട്. ഉദാഹരണത്തിന് നിരവധി ആളുകളെ വെടിവെപ്പിലൂടെ കൊലപ്പെടുത്തിയ പാക്കിസ്ഥാൻ തീവ്രവാദി അജ്മൽ കസബിനു പോലും വിചാരണക്ക് വേണ്ടി അദ്ദേഹത്തിന്റെ ഭാഗം പ്രതിരോധിക്കാൻ ഇന്ത്യ സൗജന്യമായി അഭിഭാഷകരുടെ സേവനം നൽകിയിരുന്നു.
??അഭിഭാഷകനില്ലാതെ ക്രിമിനൽ കേസിലെ പ്രതികളെ വിചാരണ ചെയ്ത് ശിക്ഷിക്കാൻ പാടില്ലെന്ന് പാറ്റ്‌ന ഹൈക്കോടതിയുടെ ചരിത്ര വിധി ഈ വർഷമാണ് സുപ്രീംകോടതി ശരിവെച്ചത്
??അഭിഭാഷകനെ നിയമിക്കാൻ പ്രതിക്ക് പ്രാപ്തിയിലെങ്കിൽ സർക്കാരിന്റെ ചെലവിൽ പ്രതിക്ക് വേണ്ടി അഭിഭാഷകനെ നിയമിക്കണം. പട്ടിണിമൂലം അഭിഭാഷകനെ വെക്കാൻ കാശില്ലാതെ അഭിഭാഷകനില്ലാതെ വിചാരണ നേരിട്ട കൊലക്കേസ് പ്രതിയുടെ ശിക്ഷയാണ് പാറ്റ്‌ന ഹൈക്കോടതി റദ്ദാക്കിയത്
??മുഹമ്മദ് റഹിം റാസ റഹ്മാനി എന്ന കൊലക്കേസ് പ്രതിയെ വിചാരണക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു. എന്നാൽ വിചാരണഘട്ടത്തിലൊന്നും പണമില്ലാത്തതുമൂലം പ്രതിരോധത്തിനായി ഒരു അഭിഭാഷകനെ വെക്കാൻ പ്രതിക്ക് സാധിച്ചില്ല. വിചാരണ നടത്തിയ സെഷൻസ്‌കോടതിയും അഭിഭാഷകനെ നിയമിക്കാതെ വിചാരണ നടത്തുകയായിരുന്നു. ഇതാണ് ഗുരുതരമായ മൗലികാവകാശ ലംഘനമായി ഹൈക്കോടതി കണ്ടെത്തിയത്.
പട്ടിണിമൂലമോ മറ്റ് പ്രാപ്തിയില്ലായ്മകൊണ്ടോ ഒരു പ്രതിക്ക് തന്റെ ഭാഗം പ്രതിരോധിക്കുന്നതിനായി അഭിഭാഷകനെ വെക്കാൻ സാധിച്ചില്ലെങ്കിൽ അത് സർക്കാരിൽ ചെലവിൽ നല്കാൻ സംസ്ഥാനത്തിന് ഉത്തരവാദിത്വമുണ്ടെന്നും മജിസ്ട്രേറ്റ് കോടതികളും, സെഷൻസ് ജഡ്ജും പ്രതിഭാഗത്തിനു അഭിഭാഷകനുണ്ടെന്നു ഉറപ്പു വരുത്തേണ്ടതിൽ പരാജയപ്പെട്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെയും ലംഘനമാണ്. ആയതിനാൽ വിചാരണക്കോടതി വിധി റദ്ദാക്കുന്നതായും കോടതി ഉത്തരവിട്ടു.
ക്രിമിനൽ പ്രൊസീജ്യർ കോഡിലെ 303 , 304 വകുപ്പുകളുടെ കടുത്ത ലംഘനമാണ് വിചാരണകോടതിയിൽ നടന്നിട്ടുള്ളതെന്നു ഹൈക്കോടതി പറഞ്ഞു. അക്കാരണത്താൽ പ്രതിക്ക് തന്റെ ഭാഗം പറയാനോ പ്രതിരോധിക്കാനോ സാധിച്ചില്ല ഇത് ഗുരുതരമായ അവസ്ഥയാണെന്നും ഭരണഘടനാ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു
ജസ്റ്റിസ് ആദിത്യ കുമാർ ത്രിവേദിയും, ജസ്റ്റിസ് രാജേന്ദ്ര കുമാർ മിശ്രയുമടങ്ങിയ ബെഞ്ചാണ് ക്രിമിനൽ വിചാരണകളിൽ നാഴികക്കല്ലാകുന്ന ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
13 . എന്തുകൊണ്ട് ആളൂർ ? വേറെ അഭിഭാഷകരില്ലേ ?
?? മറ്റൊരു പ്രധാനപ്പെട്ട ചോദ്യമാണ്. ഞാൻ നേരത്തെ പറഞ്ഞല്ലോ അഭിഭാഷകർക്ക് നേരിട്ടോ അല്ലാതെയോ പരസ്യം ചെയ്യുന്നതിന് കർശനമായ വിലക്കുണ്ട് എന്ന്. പക്ഷെ കേസുകളിലൂടെ പൊതുജനങ്ങൾ അറിയുന്ന അഭിഭാഷകരെ തേടി കക്ഷികൾ അതാതു വിഷയങ്ങളിൽ സമീപിക്കാറുണ്ട്. ഇവിടെ സമീപകാലത്ത് ഏറ്റവും പ്രമാദമായ ക്രിമിനൽ കേസുകളിൽ നിരവധി പ്രതികൾക്ക് ജാമ്യം നൽകിയതും, വധ ശിക്ഷ ജീവപര്യന്തമായി കുറച്ചതുമെല്ലാം ആളൂർ വാദിച്ചിട്ടാണ്. തുടർന്ന് വലിയ മാധ്യമശ്രദ്ധ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന പ്രതികൾ ആളൂരിനെ വക്കാലത് ഏൽപിക്കുന്നത്. ഒരു പ്രതിയും തന്റെ ഭാഗം തോൽക്കാൻ വേണ്ടി കഴിവ് കുറഞ്ഞ അഭിഭാഷകരെ കേസ് ഏൽപ്പിക്കില്ലല്ലോ ?
14 . ഏതൊരു കേസിലും അഭിഭാഷകരെ തിരഞ്ഞെടുക്കുക എന്നത് പ്രതിയുടെ അവകാശമാണോ ?
?? നൂറു ശതമാനം. പ്രതിയുടെ അല്ലെങ്കിൽ കുറ്റം ചാർത്തപ്പെട്ട ആളുടെ മൗലികാവകാശമാണ് ഈ രാജ്യത്തെ ലക്ഷക്കണക്കിന് അഭിഭാഷകരിൽ നിന്നും ഏതു അഭിഭാഷകനെ വക്കാലത്ത് ഏൽപ്പിക്കണം എന്നുള്ളത്. രാജ്യത്തെ ഒരു സംവിധാനത്തിനും പ്രതിയുടെ ഈ അവകാശത്തെ ലംഘിക്കാൻ സാധ്യമല്ല.
15 . പ്രതി ആവശ്യപ്പെട്ടാലും അഭിഭാഷകർക്ക് ആവശ്യമെങ്കിൽ ഇത്തരം കേസുകൾ ഏറ്റെടുക്കാതിരുന്നുകൂടെ?
?? തീർച്ചയായും. ഏത് കേസ് ഏറ്റെടുക്കണം ഏത് ഏറ്റെടുക്കേണ്ട എന്നത് അഭിഭാഷകരുടെ പ്രൊഫഷണൽ സ്വാതന്ത്ര്യമാണ്. ഏതെങ്കിലും കേസിൽ എതിരഭിപ്രായമോ ധാർമ്മികമായി ശരിയല്ലെന്നു തോന്നിയാൽ കക്ഷികളോട് വക്കാലത്ത് ഏറ്റെടുക്കുന്നതിൽ നിന്നും വിസമ്മതിക്കാം
16 . ഒരു അഭിഭാഷന് മറ്റൊരു അഭിഭാഷകനോടോ, ബാർ കൗൺസിലിനോ, ബാർ അസോസിയേഷനോ എല്ലാ അഭിഭാഷകരോടുമോ ഒരു പ്രത്യേക കേസിൽ വക്കാലത്ത് എടുക്കരുത് എന്ന് പറയാനോ, ഉത്തരവിടാനോ സാധിക്കുമോ ?
?? ഉത്തരം ഒരു വലിയ NO ആണ്. ഇന്ത്യ മഹാരാജ്യത്ത് ഒരു അഭിഭാഷകനോടും ഒരാൾക്കും ഒരു പ്രതേക കേസ് ഏറ്റെടുക്കരുത് എന്നോ ഏറ്റെടുക്കണമെന്നോ പറയാൻ സാധിക്കില്ല. സമീപകാലങ്ങളിൽ തമിഴ്‌നാട്ടിലും, ഉത്തരാഖണ്ഡിലും ഇത്തരത്തിൽ ബാർ അസോസിയേഷൻസ് നൽകിയ സർക്കുലർ ഹൈക്കോടതികളും, സുപ്രീംകോടതിയും ശക്തമായി എതിർക്കുകയും അത്തരം നടപടികൾ മേലിൽ സ്വീകരിക്കരുതെന്നു താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്.
17 . ആളൂർ വക്കീൽ ഹാജരായാൽ ജോളിയെ പോലുള്ള പ്രതികൾ രക്ഷപെടുകയില്ലേ ?
??ഏതൊരു ക്രിമിനൽ കേസിലും ഹാജരാകുന്ന അഭിഭാഷകരുടെ പേരോ, നാളോ നോക്കിയിട്ടല്ല കേസിൽ വിധി പറയുന്നത് സമർപ്പിക്കപ്പെട്ട തെളിവുകയുടെയും, വസ്തുതകളുടെയും, സാഹചര്യങ്ങളുടെയും, സാക്ഷികളുടെയും അടിസ്ഥാനത്തിലാണ് ഓരോ കേസും വിധി പറയുന്നത്.
??കേസിൽ വാദിക്കാനായി കോടതിക്ക് മുൻപാകെ ഹാജരാകുന്ന വക്കീലിന്റെ വ്യക്തിപരമായ കാര്യക്ഷമതയും കഴിവും അളക്കാൻ ജഡ്ജിമാരും, മജിസ്ട്രേറ്റുമാരും ശ്രമിക്കേണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ സുപ്രധാന വിധി ഈ അടുത്താണുണ്ടായത്.
??ഒരു അഭിഭാഷകനെ തിരഞ്ഞെടുക്കുക എന്നത് കക്ഷികളുടെ നിയമപരമായ അധികാരമാണ് അതുകൊണ്ടുതന്നെ കോടതി മുൻപാകെ കക്ഷികൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ കഴിവുകൾ വിലയിരുത്തിയാക്കരുത് കോടതികൾ വിധി പറയേണ്ടത് എന്നും കോടതി നിരീക്ഷിച്ചു. കോടതിക്കുമുന്പാകെ വരുന്ന തെളിവുകളും സാക്ഷമൊഴികളും കോടതി പരിഗണിച്ചാൽ മതിയെന്നും കോടതി പറഞ്ഞു
??നീതിയുക്തമായ വിചാരണയ്ക്കായി ഒരു അഭിഭാഷകൻ എന്ന രീതിയിൽ പ്രതികളെ സഹായിക്കുന്ന അഡ്വ ബി എ ആളൂരിനെതിരെ തെറിയും പടയുമായ് ഇറങ്ങുന്ന സദാചാരവാദികൾ ഒന്നോർക്കണം എന്റെയും നിങ്ങളുടെയും ഇടയിൽ നിന്നാണ് ഓരോ ആളുകളും ഗോവിന്ദച്ചാമിയും , ആമീറും റേപ്പിസ്റ്റും, ശ്രീറാമും മദ്യപാനിയും കൊലപാതകിയുമൊക്കെ ആകുന്നത്. അതായത് മുൻകരുതലുകളും മാന്യമാരുമൊക്കെ ആകേണ്ടത് നമ്മളോരോരുത്തരുമാണ്. പ്രതികൾക് അല്ലെങ്കിൽ കുറ്റാരോപിതർക്ക് കഴിവുള്ള അഭിഭാഷകരുടെ സഹായം ലഭിക്കുന്നത് എങ്ങനെ തെറ്റായി കാണാൻ സാധിക്കും. പ്രതികൾക്ക് തങ്ങളുടെ ഭാഗം പറയുന്നതിനും തെളിവുകൾ നിരത്തുന്നതിനും സാധിച്ചില്ലെങ്കിൽ അതെങ്ങനെ ഒരു നീതിയുകത വിചാരണയാകും ? അതായത് the fundamental duty of a criminal defense lawyer is to defend our client, no matter how horrific the crime or evil the defendant. Our function is to use whatever tools are available under the law to obtain an acquittal, dismissal or the best possible outcome, whether based upon fact or law, whether capitalizing on a tactical error by the prosecution or advantage offered the defense. Factual guilt plays no role whatsoever in our duty to zealously defend our client. There is never a moral dilemma once a lawyer assumes the duty to defend. Our function is not to judge, or impose our sensibilities or morality, but to defend എന്നതാണ് യാഥാർഥ്യം.
18 . ആളൂർ ഗോവിന്ദച്ചാമിയെ ഉൾപ്പെടെ വധശിക്ഷയിൽ നിന്നും രക്ഷിച്ചതല്ലേ അതുപോലെ ജോലിയും രക്ഷപെടില്ലേ ?
??ഒരു സിംപിൾ ഉത്തരത്തിലൂടെ ഞാൻ അത് വ്യക്തമാക്കാം. അതായത് പ്രതികൾക്ക് വേണ്ടി ആളൂർ ഹാജരാകുന്നതിൽ എല്ലാവരും ആശങ്കപ്പെടുന്നു. പ്രതികൾ രക്ഷപെടുന്നു എന്നതാണ് പ്രധാനവാദം. അങ്ങനെയെങ്കിൽ ആളൂർ ഹാജരാക്കുമ്പോൾ പ്രതികളുടെ ശിക്ഷ റദ്ദാക്കുകയോ, കുറയ്ക്കുകയോ ഒക്കെ ചെയ്യുന്നത് വിചാരണക്കോടതി വരെയുള്ള ജഡ്ജിമാരല്ലേ?
ആളൂരിനെ കാണുമ്പോൾ പേടിച്ചിട്ടാണോ ഈ ജഡ്ജിമാരെല്ലാം ശിക്ഷ റദ്ദാക്കുന്നതും , കുറയ്ക്കുന്നതും??
ആളൂർ കോടതിയിൽ വന്നതുകണ്ട് പേടിച്ചിട്ടാണോ സൗമ്യ കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത് ??
അങ്ങനെയെങ്കിൽ ആളൂരിനെ അല്ലല്ലോ , ആളൂർ വാദിക്കുന്ന കേസുകളിലൊക്കെ പ്രതിക്ക് അനുകൂലമായി വിധിക്കുന്ന ജഡ്ജിമാരെയല്ലേ ആദ്യം തെറിവിളിക്കേണ്ടത് ??ആളൂർ വാദിക്കുമ്പോൾ പ്രതികളെ ശിക്ഷിക്കാതെ വിടുന്ന ജഡ്ജിമാരല്ലേ കുറ്റക്കാർ , ക്രൂരന്മാർ??
അതുമല്ലെങ്കിൽ ജഡ്ജിമാരെല്ലാം ആളൂരിന്റെ കസ്റ്റഡിയിൽ ഉള്ളവരാണോ ??
??ഇതിനൊക്കെയുള്ള ഉത്തരവും സിംപിളാണ്. അതായത് ഒരു ക്രിമിനൽ കേസ് കോടതിയിൽ തെളിയിക്കുക
കുറ്റം തെളിയിക്കുക എന്നത് സ്റ്റേറ്റിന്റെ അഥവാ പ്രോസിക്കൂഷന്റെ ബാധ്യതയാണ്.
> കുറ്റങ്ങൾ എല്ലാം സംശയാതീതമായി തെളിയിക്കപ്പെടണം
> സംശയത്തിന്റെ ആനുകൂല്യം പ്രതികൾക്ക് ലഭിക്കും
> കുറ്റവാളിയാണെന്ന് തെളിയുന്നതുവരെ നിരപരാധിയാണെന്ന്അ നുമാനിക്കണം .
> കുറ്റവാളിയാണെന്നുള്ള ഉയർന്ന സാധ്യതയും,വിലയിരുത്തലും , വലിയ
സംശയവും ഉണ്ടെങ്കിലും പ്രതിയെ കുറ്റവാളിയായി പ്രഖ്യാപിക്കാൻ സാധിക്കില്ല .
> സാഹചര്യ തെളിവുകൾ ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ടതും അങ്ങനെ ഒരു
സീരീസ് ആയി ചെയിൻ പോലെ ബന്ധിക്കപ്പെട്ടതും അതിലെ എല്ലാ തെളിവുകളും പരസ്പരം തെളിക്കാൻ സാധിക്കുകയും ചെയ്തില്ലെങ്കിൽ
പ്രധാനപ്പെട്ട എത്ര സാഹചര്യ തെളിവുകളുണ്ടെങ്കിലും പ്രതികൾ കുറ്റം
ചെയ്തിട്ടുണ്ടെന്നു തെളിയിക്കാൻ സാധിക്കില്ല.
> എല്ലാ സാഹചര്യ തെളിവുകളും യാതൊരുതരത്തിലുള്ള
സംശയങ്ങൾക്കും , ചോദ്യം ചെയ്യപ്പെടലുകൾക്കും ഇടയില്ലാത്തവിധം കൺക്ലൂസീവ് ആയിരിക്കണം .
> പൊതുജന താത്പര്യമോ, മീഡിയ റിപ്പോർട്ടുകളോ, ജഡ്ജിന്റെ അഭിപ്രായമോ, ജനങ്ങളുടെ അഭിപ്രായമോ ഒന്നും വിചാരണയെ സ്വാധീനിക്കാൻ പാടുള്ളതല്ല.
> കോടതിയുടെ മുന്നിലെത്തുന്ന തെളിവുകളുടെയും സാക്ഷികളുടെയും
അടിസ്ഥാനത്തിൽ മാത്രമായിരിക്കണം വിധി പറയേണ്ടത്. ലോകത്തിലെ മറ്റൊരു സംഭവമോ സംവിധാനങ്ങളോ വിചാരണയെ ബാധിക്കാൻ
പാടുള്ളതല്ല.
??എത്ര അപലപനീയമായതോ ക്രൂരമായതോ ആയ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ആളാണെങ്കിലും നീതിയുക്തമായ വിചാരണ പ്രതിയുടെ അവകാശമാണ്.
>ഓരോ ന്യായാധിപനും പ്രതി ചേർക്കപ്പെട്ട ആളുകൾ കുറ്റം തെളിയപ്പെടുന്നതുവരെ നിരപരാധികളാണെന്ന ധാരണയോടെയാകണം വിചാരണ ആരംഭിക്കേണ്ടത് .
>ന്യായാധിപൻ മാധ്യമ വാർത്തകളിൽ നിന്നും, പൊതുജന അഭിപ്രായങ്ങളിൽ നിന്നും, മറ്റു പ്രചരിക്കപ്പെട്ടുന്ന സംശയങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതും, അപ്രകാരം ഏതൊരു പാർട്ടിയോടും നിക്ഷ്പക്ഷമായി പെരുമാറേണ്ടതാണ്.
> പ്രതിക്ക് മനസിലാകുന്ന ഭാഷയിൽ വിചാരണ നടപടികൾ പൂർത്തിയാക്കേണ്ടതും സംസ്ഥാന ഭാഷയിലാണെങ്കിൽ പ്രതികൾക്ക് ഭാഷാ സഹായം നൽകേണ്ടതുമാണ് . പ്രതിഭാഗം അഭിഭാഷകൻ പ്രതിക്ക് വേണ്ടി ശരിയായ പ്രകാരം വാദിക്കുന്നുണ്ടെന്നും, പ്രതിയെ മിസ് ലീഡ് ചെയ്യുന്നില്ല എന്നും ന്യായാധിപൻ ഉറപ്പുവരുത്തേണ്ടതാണ്.
> എത്രയും പെട്ടന്ന് വിചാരണ നടത്തുക എന്നത് പ്രതികളുടെ മൗലിക അവകാശമാണ് . ഈ മൗലിക അവകാശം ഹനിക്കപ്പെട്ടാ പ്രതികൾക്കു നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണ് . (ഭരണഘടനാ അനുച്ഛേദം 21 ) (Hussainara khatoon vs Home Secretary, State of Bihar
(1980), SCC 107,)
> കോടതിയിൽ മിണ്ടാതിരിക്കാനുള്ള അവകാശംപോലും പ്രതിക്ക് ഉണ്ട്
the problem is, due to insane levels of social and media activism, many court cases begin with two unequal parties: one, the criminal, and the other, the victim. The most rational of people seem to be forgetting that a court case is made of two equal parties: one, the prosecution, and the other, the defence.
A murder suspect is a cold-blooded murderer right from the day of the crime, and the judge is being a loser and the justice system is being corrupt if it is stretching the case for years. People are putting in too many emotions in what is actually a very simple process:
Universal Declaration of Human Rights Article 10 which states that:
'Everyone is entitled in full equality to a fair and public hearing by an independent and impartial tribunal, in the determination of his rights and obligations and of any criminal charge against him.
The right to a fair trial is one of the most litigated human rights and substantial case law that has been established on the interpretation of this human right.
പ്രമുഖ കേസുകളിൽ പൊലീസ് അന്വേഷണം ആരംഭിക്കുന്നത് മുതൽ തന്നെ മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ചേർന്ന് സമാന്തര വിചാരണകൾ ആരംഭിക്കും. ഒരു വലിയ പരിധിവരെ മൃഗീയമായ കുറ്റകൃത്യങ്ങളെ തുറന്നുകാട്ടാൻ മാധ്യമ ചർച്ചകൾ ഉപകരിച്ചിട്ടുണ്ടെങ്കിലും മറുഭാഗത്ത് ഇത്തരംകുറ്റകൃത്യങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ പതിയിരിക്കുന്ന അപകടങ്ങൾ നമ്മൾ മനസിലാക്കുന്നില്ല എന്നതാണ് വസ്തുത. ജനാധിപത്യത്തിന്റെ നെടുംതൂണുകളിൽ ഒന്നായ മാധ്യമങ്ങൾക്ക് ഏറ്റവും സ്വാധീനമുള്ള സംസ്ഥാനം ഒരുപക്ഷെ കേരളമായിരിക്കും അതുകൊണ്ടു തന്നെ ഇത്തരം ചർച്ചകളും ഡിബേറ്റുകളും അതിന്റെ മെറിറ്റും ഡി മെറിറ്റും നേരിട്ടോ അല്ലാതെയോ ജുഡീഷ്യറിയെയും അതിന്റെ സ്വതന്ത്രമായ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട് എന്നതിൽ സംശയമില്ല. വിചാരണകളിൽ വികാരങ്ങൾക്ക് ഉണ്ടാക്കാവുന്ന സ്വാധീനത്തിന്റെ ചില പ്രത്യക്ഷ ഉദാഹരണങ്ങളാണ് സൗമ്യ കേസുൾപ്പെടെയുള്ളത്. എന്നാൽ തലനാരിഴകീറി വിചാരണ കോടതിയുടെ വിധിയെ വിശകലനം ചെയ്യുന്ന അപ്പീൽ കോടതികൾ പ്രോസിക്കൂഷന്റെ കഴിവുകേടിനും, അജ്ഞതയ്ക്കും, കെടുകാര്യസ്ഥതയ്ക്കും നൽകുന്ന വില പ്രതികൾക്കുള്ള ആനുകല്യമായിരിക്കും.
ഇത്തരത്തിൽ ജുഡീഷ്യറിയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിച്ച് പ്രഖ്യാപിക്കപ്പെട്ട വിധിയാണ് അഫ്‌സൽ ഗുരുവിനെ വധ ശിക്ഷ ശരിവച്ചുകൊണ്ടുള്ള സുപ്രീകോടതി വിധി. ജനങ്ങളുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതിന് ഒരാളെ കൊല്ലണം എന്ന സുപ്രീം കോടതിയുടെ പരാമർശം വലിയ രീതിയിലുള്ള പ്രധിഷേധങ്ങൾക്ക് കാരണമായിരുന്നു. നിയമങ്ങൾക്കും, ഭരണഘടനയ്ക്കും അപ്പുറം ജനങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായുള്ള വിധികൾ കോടതികളിൽ നിന്നും വരുമ്പോൾ നിയമവാഴ്ചയിലൂന്നിയ ജനാധിപത്യ രാജ്യത്തിന്റെ തകർച്ചയ്ക്ക് അതുവഴിവയ്ക്കും എന്നതിൽ തർക്കമില്ല. സൗമ്യ കേസിലും സമാനതകൾ ഏറെയുണ്ടായിരുന്നു കേട്ടപാതി കേൾക്കാത്തപാതി നാമെല്ലാവരും പ്രതിക്ക് വധശിക്ഷ നൽകണം എന്ന ആവശ്യവുമായി മുന്നോട്ടു വന്നു. അന്വേഷണവും വിചാരണയും, തെളിവെടുപ്പും ഒന്നും തന്നെ നമുക്ക് മുന്നിലുണ്ടായിരുന്നില്ല.
ജനങ്ങളുടെയും മാധ്യമങ്ങളുടെയും വൈകാരികമായുള്ള പ്രതികരണത്തിലും പ്രധിഷേധത്തിലും കോടതികൾപോലും സ്വാധീനിക്കപ്പെടുകയും മുൻവിധിയോടെ വിചാരണയെ കാണുകയും ചെയ്തു എന്നതിന്റെ സാക്ഷ്യമാണ് പല വിധികളും..
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് വ്യവസ്ഥയുള്ള ഒരു പ്രതിക്ക്ക്രൂ വേണ്ടി ഒരു അഭിഭാഷകൻ നിയമപരമായി വ്വകാലത്തെടുക്കുമ്പോൾ അയാളെ ക്രൂരനാണെനും പാപിയെന്നും മുദ്രകുത്തി കല്ലെറിഞ്ഞുകൊല്ലണമെന്നും ആഹ്വനം ചെയ്യുന്നത് അങ്ങേയറ്റം അപകടകരമാണ്.
കൃത്യമായ നിലയിൽ അന്വേഷണം പുരോഗമിക്കുന്നു എന്നാണ് കരുതുന്നത്. സമാനതകളില്ലാത്ത കുറ്റം ചെയ്തവർ ഒരാളുപോലും ഒഴിവാക്കപ്പെടാതെ ശിക്ഷിക്കപ്പെടണം . കുറ്റം ചെയ്തു എന്നകാര്യം സംശയാതീതമായി വിചാരണയിലൂടെ തെളിയിക്കപ്പെടട്ടെ എന്നിട്ടാകാം നാം പൊതുജനങ്ങളുടെ ശിക്ഷ നടപ്പാക്കൽ. അതൊരു പ്രകൃതി നീതിയാണ്.
#വാൽ :
പൊതു റോഡിലൂടെ നടന്നുപോകുമ്പോൾ ഒരു തമാശയ്‌ക്കെന്നോണം റോഡിലെ ഇളകിയ ഒരു ചെറിയ കല്ല് എടുത്തു പുറത്തേക്ക് എറിഞ്ഞു കളഞ്ഞാൽ ആരെങ്കിലും പരാതി നൽകിയാൽ പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യം പോലും കിട്ടാതെ ജയിലിൽ കിടക്കേണ്ടി വരുമെന്ന് നമ്മളിൽ എത്ര ആളുകൾക്ക് അറിയാം ?
Ignorantia juris non excusat ( 'ignorance of law excuses no one') നിയമം അറിയില്ലായിരുന്നു എന്ന കാരണത്താൽ ശിക്ഷയിൽ നിന്നും രക്ഷപെടാൻ സാധിക്കില്ല എന്ന നിയമ തത്വത്തെ കുറിച് എത്ര ആളുകൾ ബോധവാന്മാരാണ് ? ഉദാഹരണത്തിന് പൊതു സ്ഥലത്തു മൂത്രമൊഴിച്ച ശേഷം അല്ലെങ്കിൽ പുകവലിച്ച ശേഷം ഇവിടെ അങ്ങനെയൊരു നിയമം എനിക്ക് അറിയില്ലായിരുന്നു എന്ന ആനുകൂല്യത്തിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ല.
ഒരു ക്രിമിനൽ കുറ്റകൃത്യം നടന്നു കഴിഞ്ഞാൽ കുറ്റവാളികളെ ശിക്ഷിക്കുന്നതിനായുള്ള വിചാരണയിൽ കോടതിയെ സഹായിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ പ്രോസിക്കൂഷൻ അഭിഭാഷകരാണ്. കുറ്റകൃത്യം സ്ഥാപിക്കുന്നതിനാവശ്യമായ എല്ലാ തെളിവുകളും സാക്ഷികളും അന്വേഷണ ഏജൻസിയായ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി സമർപ്പിക്കുകയും ബാധകമായ ക്രിമിനൽ നിയമങ്ങൾ ആഴത്തിൽ പഠിച്ച് കുറ്റം സ്ഥാപിക്കുന്നതിനും തെളിയിക്കുന്നതിനും ആവശ്യമായ വാദങ്ങൾ നടത്തേണ്ടതും പ്രോസിക്കൂഷന്റെ നിയമപരമായ ഉത്തരവാദിത്വമാണ്. എന്നാൽ ദൗർഭാഗ്യവശാൽ പ്രബുദ്ധരായ മലയാളികളുടെ നാട്ടിൽ കോടതി വരാന്തകൾ പോലും കണ്ടിട്ടില്ലാത്ത പാർട്ടി ഓഫിസുകളിലെ കമ്മറ്റിക്കാരും, നേതാക്കന്മാരുടെ പെട്ടി താങ്ങികളും, ഏറാന്മൂളികളും ആയിരിക്കും ആയിരിക്കും അതാത് പാർട്ടികളുടെ ഭരണ കാലഘട്ടത്തിൽ പബ്ലിക് പ്രോസിക്കൂട്ടർമാർ. കഴിവുള്ള അക്കാദമിക് എക്‌സലൻസ് ഉള്ള അഭിഭാഷകർ തഴയപ്പെടുകയും ഡിഫൻസ് വക്കീലന്മാരായ് മാറി പ്രതികളെ രക്ഷെപ്പടുത്തുകയും ചെയ്യുന്ന കാഴ്ചകളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
Stories you may Like
- 2021ൽ പിണറായിയേയും സഖാവ് ജോസഫൈനേയും കുറ്റപ്പെടുത്തിയ മയൂഖാ ജോണി 2023ൽ പറയുന്നത് മറുനാടൻ ഗൂഢാലോചന
- ഡോ. വന്ദന ദാസ് വധം: പ്രതി സന്ദീപ് 5 ദിവസം കസ്റ്റഡിയിൽ
- കേരളീയം ഉദ്ഘാടനവേദി പുരുഷന്മാരുടേത് മാത്രമായതിനെ വിമർശിച്ച് ജോളി ചിറയത്ത്
- ഗണേശും ശ്രീജിത്ത് ഐപിസും 'ശീത യുദ്ധത്തിലേക്ക്'! ഗതാഗത വകുപ്പ് പിണറായിക്ക് തലവേദന
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍