പൊലീസ് ചോദ്യം ചെയ്ത് വിട്ടപ്പോൾ പുറത്തിറങ്ങി കളിച്ചത് അയ്യോ പാവം കളി; ചാനലുകൾക്ക് മുന്നിലെത്തിയത് താനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ; അവളുടെ വലയിൽ വീണെന്ന് പറഞ്ഞത് എല്ലാം ജോളിയുടെ തലയിൽ കെട്ടി വെച്ച് മാപ്പുസാക്ഷിയാകാൻ ശ്രമം; രക്ഷപ്പെടാൻ ഉപയോഗിച്ചത് അദ്ധ്യാപകൻ എന്ന ജെന്റിൽമാൻ പരിവേഷം; ചോദ്യം ചെയ്യലിൽ എല്ലാം മണി മണിയായി പറഞ്ഞ് ജോളിയുടെ പെർഫക്റ്റ് പാർട്നറെന്ന് തെളിയിച്ച് ഷാജു സക്കറിയ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു എല്ലാം സമ്മതിക്കുമ്പോൾ ഞെട്ടലോടെയാണ് കേരളം ഓരോ വെളിപ്പെടുത്തലുകൾ കേൾക്കുന്നത്. ഒന്നുമറിഞ്ഞില്ലേ എന്നും എല്ലാം അവളുടെ കളികളാണ് എന്ന രീതിയിൽ ഷാജു ആദ്യം മുതൽ പെരുമാറിയത് പിതാവ് സക്കറിയയെ കൂടി രക്ഷപ്പെടുത്താൻ വേണ്ടിയാണ്. എന്നാൽ തന്റെ അതിബുദ്ധിയും അയ്യോപാവം കളിയും ഒടുവിൽ ഷാജുവിന് വിനയായി മാറി.കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിക്ക് തുല്യമായ തന്നെ കുറ്റമാണ് താനും ചെയ്തത് എന്ന് സമ്മതിക്കുകയാണ് ഷാജു. മകളേയും ഭാര്യയേയും കാമുകിക്ക് വേണ്ടി അരുങ്കോല ചെയ്ത ഷാജുവിനെ പൊലീസ് കുടുക്കിയത് വെറും ഒരു പാപമാണ് ഷാജു എന്ന പ്രതീതി നിലനിർത്തിയാണ്
ഇന്നലെ പൊലീസ് ചോദ്യം ചെയ്ത് പുറത്ത് വിട്ടപ്പോൾ മുതലുള്ള ഷാജുവിന്റെ പ്രവർത്തികൾ പൊലീസ് സൂക്ഷമമായി തന്നെ നിരീക്ഷിച്ചു വരികയായിരുന്നു. നേരത്തെ തന്നെ സംശയനിഴലിൽ ഷാജു ഉണ്ട് എന്ന തോന്നൽ അയാൾക്ക് നൽകാതെയാണ് അതി വിദഗ്ധമായി അന്വേഷണം സംഘം കേസിന്റെ അടിവേരിലേക്ക് ചെല്ലത്തക്ക തെളിവുകൾക്ക് വഴിമരുന്നിടുന്നത്. വീണ്ടുമുള്ള ചോദ്യം ചെയ്യലിൽ മകളേയും ഭാര്യയേയും കൊന്നത് താനാണ് എന്ന് സമ്മതിക്കുന്ന ഷാജു എല്ലാം തന്റെ പിതാവ് സക്കറിയക്ക് അറിയാമായിരുന്നു എന്ന തലത്തിലേക്ക് കൂടി എത്തിച്ച് നൽകിയിരിക്കുകയാണ് അല്ലെങ്കിൽ അന്വേഷണ സംഘം അയാളെ അതിലേക്ക് എത്തിച്ചിരിക്കുകയാണ്.
ഇന്നലെ ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മുതൽ ഷാജു കളത്തിലേക്ക് ഇറങ്ങി കളിച്ച ആ ഓവർ സ്മാർട്നസ് അയാൾക്ക് തന്നെ വിനയാവുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ പുറത്തിറങ്ങിയ ഷാജു താൻ വെറും ഒരു പാവമാണ് എന്ന രീതിയിലാണ് പെരുമാറിയത്. ചാനലുകൾക്ക് മുന്നിലെത്തിയത് പോലും നിഷ്കളങ്കനായിട്ടാണ്. എല്ലാം ജോളിയുടെ തലയിൽ കെട്ടി വെക്കാൻ തന്നെയാണ് ഷാജു ശ്രമിച്ചത്. താൻ കൊലപാതക വിവരം പറഞ്ഞപ്പോൾ 'അവർ മരിക്കേണ്ടവർ തന്നെ' ആയിരുന്നു എന്നായിരുന്നു ഭർത്താവിന്റെ പ്രതികരണം. ഇക്കാര്യം ആരും അറിയരുതെന്നും തന്നോടു ഷാജു പറഞ്ഞതായായാണ് ജോളിയുടെ മൊഴി. ആദ്യ ഭാര്യയുടെയും കുഞ്ഞിന്റെയും കൊലപാതകത്തിൽ ഷാജുവിനെതിരെ അന്വേഷണ സംഘത്തിന് മുന്നിൽ ജോളിയുടെ നിർണായക മൊഴിയോടെയാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെ്യ്യുന്നതിലേക്ക് എത്തിയത്.
ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തി. കൂട്ടക്കൊലപാതകം നടന്ന പൊന്നാമറ്റം തറവാട്ടിൽ നിന്നും കഴിഞ്ഞദിവസം വൈകീട്ട് ഷാജു ഏതാനും സാധനങ്ങൾ കടത്തിയതായ വിവരം പുറത്തുവന്നിരുന്നു. നിർണായകമായ തെളിവുകൾ കടത്തിക്കൊണ്ടുപോയോ എന്ന് സംശയമുള്ളതായി ജോളിയുടെയും കൊല്ലപ്പെട്ട റോയി തോമസിന്റെയും മകനായ റോമോ റോയി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയുള്ള ചോദ്യം ചെയ്യലിലാണ് എല്ലാം തന്റെ അറിവോടെയാണ് എന്ന് ഷാജു സമ്മതിക്കുന്നത്.കഴിഞ്ഞ ആറ് ദിവസമായി ഷാജുവിന്റെ വീട് കർശന പൊലീസ് നിരീക്ഷണത്തിലാണ്. ജോളിയെ അറസ്റ്റ് ചെയ്തിട്ടും പൊലീസ് സംഘം ഇവിടെ നിന്നും പിന്മാറിയിട്ടില്ല. പ്രദേശത്ത് പൊലീസിന്റെ സജീവസാന്നിധ്യമുണ്ടായിരുന്നു. ഇന്നലെ വീട്ടിൽ നിന്നും സാധനങ്ങൾ ചാക്കിൽകെട്ട് കടത്തിയതും ഷാജുവിന് വിനയായി. ചാനലുകളെ സമീപിച്ച് തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞതും ന്യായീകരണം നടത്തിയതും ഷാജുവിന് വിനയാകുന്നുണ്ട്.
അതേസമയം സിലി മരിക്കുന്നതിന് മുമ്പ് ജോളിക്ക് തന്നോട് താൽപ്പര്യമുണ്ടായിരുന്നു എന്നാണ് ഷാജു നേരത്തെ പറഞ്ഞത്. ഇതിൽ താൻ അസ്വസ്ഥനായിരുന്നുവെന്നും നേരത്തെ കേസു കൊടുത്തിരുന്നെങ്കിൽ സിലിയെയും മക്കളെയും രക്ഷിക്കാമായിരുന്നുവെന്നു ഷാജു പറഞ്ഞിരുന്നു. താൻ തെറ്റുകാരനല്ലെന്ന് ആവർത്തിക്കുകയാണ് ഷാജു ചെയ്തത്. പൊലീസിന്റെ ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും താനുമായുള്ള വിവാഹത്തിന് മുൻകൈ എടുത്തത് ജോളി തന്നെയാണെന്നും ഷാജു പറഞ്ഞിരുന്നു എന്നാൽ പിതാവ് സക്കറിയയുടെ അറിവോടെയാണ് എന്ന് ഷാജു തന്നെ സമ്മതിക്കുമ്പോൾ അഴിഞ്ഞ് വീഴുന്നത് ഷാജുവിന്റെ പൊയ്മുഖമാണ് . കടുത്ത മാനസിക സംഘർഷത്തിലെന്ന് ജോളിയുടെ ഭർത്താവ് ഷാജു അഭിനയിക്കുകയായിരുന്നു. ജോളിയുടെയും മകന്റെയും ആരോപണങ്ങളുടെ കാരണം അറിയില്ലെന്നും കുടുംബത്തിനായി ഓടി നടന്നിട്ടും അംഗീകരിക്കാത്തതിൽ ദുഃഖമുണ്ടെന്നും ഷാജു വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാൻ കൊണ്ടുപോയപ്പോൾ സിനിമക്ക് പോയ ആളാണ് ഷാജു എന്ന റോമോയുടെ ആരോപണത്തെക്കുറിച്ചു ഷാജു വിശദീകരിച്ചത് പോലും ഒന്നുമറിഞ്ഞില്ല എന്ന മട്ടിലാണ്. ചോദ്യം ചെയ്യലിനായി ഹാജരാവാൻ ജോളിക്കൊപ്പം താൻ കൂടെ പോയിരുന്നെന്നും വരാൻ താമസിക്കുമെന്ന് ജോളി പറഞ്ഞപ്പോൾ എങ്കിൽ താൻ ഒരു സിനിമയ്ക്കോ പോയുന്നു എന്നും പറഞ്ഞിരുന്നു എന്നാണ് ഷാജുവിന്റെ `നിഷ്കളങ്കമായ` വിശദീകരണം. എന്നാൽ താൻ സിനിമയ്ക്ക് പോയില്ലെന്നും പിന്നീട് ചോദ്യം ചെയ്യലിന് ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ പോയി എന്നും ഷാജു കൂട്ടിച്ചേർത്തു. ജോളിയിൽ നിന്നാവാം റോമോ സിനിമയയുടെ കാര്യം അറിഞ്ഞത് എന്നും ഷാജു പറഞ്ഞു. ജോളി എൻഐടിയിലെ അദ്ധ്യാപിക അല്ലെന്ന കാര്യം ക്രൈംബാഞ്ച് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തപ്പോഴാണ് അറിഞ്ഞതെന്നും ഷാജു പറഞ്ഞിരുന്നു. ഇതെല്ലാം തന്നെ നുണയാണ് എന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. ഷാജു ഏതറ്റം വരെ പോകും എന്ന് അന്വേഷണസംഘം പരിശോധിക്കുകയായിരുന്നു.
ഭാര്യ എൻഐടി ലക്ചറായിരുന്നുവെന്ന് ആണ് തന്നോട് പറഞ്ഞത് എന്നാണ് ഷാജു നേരത്തെ പറഞ്ഞത്. ഇത്തരത്തിൽ എല്ലാം ജോളിയുടെ തലയിൽ വെച്ച് അയ്യോ പാവം കളിക്കുകയായിരുന്നു ഷാജു. ജോളിയെ ചോദ്യം ചെയ്യുന്നതിനിടയിൽ തന്നെ കുറിച്ച് എന്തെങ്കിലും തുമ്പ് പൊലീസിന് ലഭിച്ചാൽ അതെല്ലാം ജോളിയുടെ കഥകളാണ് എന്ന് വരുത്തി തീർക്കാനാണ് അവളുടെ വലയത്തിൽ വീണ് പോയതാണ് എന്ന പ്രതീതി സൃഷ്ടിച്ച് ഷാജു മുന്നോട്ട് പോയത്. അദ്ധ്യാപകൻ എന്ന സാത്വിക ഭാവം ഉപയോഗിച്ചതും മാപ്പ് സാക്ഷിയായി രക്ഷപ്പെടാനാണ്. എന്നാൽ ഷാജുവിന്റെ അതിബുദ്ധി മനസ്സിലാക്കിയ അന്വേഷണ സംഘം കാര്യങ്ങൾ വ്യക്തമായി തന്നെ മനസ്സിലാക്കിയിരുന്നു. എല്ലാ കുറ്റത്തിലും ഷാജുവിനും പഹ്ഖുണ്ടെന്നും ജോളിയുടെ പെർഫക്റ്റ് ക്രൈം ഇൻ പാർട്നറാണ് താനെന്നും ഷാജുവിനെ കൊണ്ട് തന്നെ സമ്മതിപ്പിക്കുകയായിരുന്നു അന്വേഷണ സംഘം.
കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണസംഘത്തെ അടക്കം ഞെട്ടിച്ചാണ് ഷാജുവിന്റെ കുറ്റസമ്മതം. ഭാര്യയേയും മകളെയും കൊല്ലാൻ താൻ അവസരമൊരുക്കിയെന്ന് ജോളിയുടെ രണ്ടാം ഭർത്താവ് . ഈ കൊലപാതകങ്ങൾക്കും ജോളിക്ക് ഒത്താശ ചെയ്തത് താനെന്ന് ഷാജു പറഞ്ഞു. അന്വേഷണസംഘത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞാണ് ഷാജു നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്. ജോളിയോടുള്ള പ്രണയത്തിന്റെ പേരിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മകളെ കൊന്നത് ബാധ്യയത ആകുമെന്നതിനാൽ. മകനെ കൊല്ലാതെ വിട്ടത് മാതാപിതാക്കൾ നോക്കുമെന്ന് പറഞ്ഞതിനാലെന്നും ഷാജുവിന്റെ നിർണായക വെളിപ്പെടുത്തൽ. പനമരത്ത് വിവാഹത്തിന് പോയപ്പോഴാണ് ഭാര്യയെ കൊല്ലാൻ തിരിമാനിക്കുന്നത്. എല്ലാ വിവരം പിതാവ് സക്കറിയയ്ക്കും അറിയാമായിരുന്നു എന്നും നിർണായക വെളിപ്പെടുത്തൽ. പിതാവാണ് ജോളിയുമായുള്ള വിവാഹത്തിന് മുൻ കൈ എടുത്തതെന്നു ഇന്നലെ വരെയും പാവമായി നടിച്ച ഷാജു ഒടുവിൽ സമ്മതിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്