ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയശേഷം ബന്ധിയാക്കി; വൃദ്ധ ദമ്പതികളിൽ നിന്ന് സ്വർണവും പണവും കവർന്ന പ്രതികൾ പൊലീസ് പിടിയിൽ; അക്രമത്തിന് ഉപയോഗിച്ച കമ്പിയും മുഖംമൂടിയും കണ്ടെടുത്തത് സമീപത്തെ പുല്ലും വെള്ളവും നിറഞ്ഞ പാടത്ത് നിന്ന്; കവർച്ച നടത്തിയത് മലയാളികൾ തന്നെയെന്ന് ഏല്യാമ്മയുടെ മൊഴി; സംഭവത്തിന് പിന്നിൽ പരിചയക്കാരോ ബന്ധുക്കളോ നടത്തിയ ഗൂഢാലോചനയെന്നും സംശയം; പ്രതികളെ വിശദമായി ചോദ്യം ചെയ്യും
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: അയിരൂർ പാടത്ത് വ്യദ്ധ ദമ്പതികളെ ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിച്ചുവീഴ്തി ബന്ധിയാക്കി സ്വർണ്ണവും പണവും കവർച്ച ചെയ്ത സംഭവത്തിൽ പ്രതികൾ പൊലീസ് പിടിയിൽ. ഇന്നലെ അറസ്റ്റു രേഖപ്പെടുത്തിയ പ്രതികളെ പൊലീസ് ഇന്ന് രാവിലെ 10 മണിയോടെ കവർച്ച നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു .വൃദ്ധ ദമ്പതികളെ അടിച്ചു വീഴ്താനുപയോഗിച്ച കമ്പി ,മുഖം മൂടി തുടങ്ങിയ സമീപത്തെ വെള്ളവും പുല്ലും നിറഞ്ഞ പാടത്തു നിന്നും തെളിവെടുപ്പിനെത്തിയ കോതമംഗലം സി ഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെടുത്തു .ഉച്ചകഴിഞ്ഞ് ആലുവയിൽ റൂറൽ എസ് പി കെ കാർത്തിക് അറസ്റ്റും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കു വയ്ക്കുമെന്ന് ലോക്കൽ പൊലീസ് അറിയിച്ചിട്ടുണ്ട്
പ്രതികളുടെ പേരുവിവരങ്ങളോ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളോ വെളിപ്പെട്ടുത്താൻ കോതമംഗലം പൊലീസ് തയ്യാറായിട്ടില്ല .വൃദ്ധ ദമ്പതികളെ ആക്രമിച്ച് ,ബന്ധികളാക്കി കവർച്ച നടത്തിയ സംഘത്തെ കണ്ടെത്താൻ കോതമംഗലം സി ഐ യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ അന്വേഷണ സംഘം പ്രവർത്തിച്ചു വന്നിരുന്നു. വീട്ടുകാരെ അടുത്തറിയാവുന്നവരോ ഇത്തരക്കാരുടെ നിർദ്ദേശമനുസരിച്ചോ എത്തിയവരാവാം കവർച്ചയ്ക്ക് പിന്നിലെന്നാണ് പ്രദേശത്തെ ജനപ്രതിനിധികളും നാട്ടുകാരും അഭിപ്രായപ്പെട്ടിരുന്നത്.പിടികൂടിയ പ്രതികളെക്കുറിച്ച് പുറത്തു വന്നിട്ടുള്ള സൂചനകൾ ഇക്കാര്യം ശരിവയ്ക്കുന്നു.കവർച്ച നടന്നതിനടടുത്ത പ്രദേശമായ ഉപ്പുകണ്ടമാണ് പ്രതികളിൽ ഒരാളുടെ സ്വാദേശമെന്നും മറ്റെയാൾ മൂവാറ്റുപുഴ സ്വദേശിയാണെന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. കേസ്സിന്റെ മുഴുവൻ വിവരങ്ങളും ഉച്ചകഴിഞ്ഞ് ആലുവ റൂറൽ എസ് പി മാധ്യമങ്ങൾക്ക് നൽകുമെന്നാണ് ലോക്കൽ പൊലീസ് അറിയിച്ചിട്ടുള്ളത്.
ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി തെളിവെടുത്തിരുന്നു.പൊലീസ് നായ വീട്ടിൽ നിന്നും ഇടവവഴിയിലൂടെ ഓടി 250 മീറ്ററോളം അകലെ മെയിൻ റോഡിലെത്തി അൽപനേരം നിന്ന ശേഷം മടങ്ങുകയായിരുന്നു.കവർച്ചക്കാരുടെ അക്രമണത്തിൽ പരിക്കേറ്റ് കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന അയിരൂർപ്പാടം അറയ്ക്കൽ യാക്കോബ (70), ഭാര്യ ഏല്യാമ്മ(65) എന്നിവർ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയത് ആഴ്ചകൾക്ക് ശേഷമാണ്.ഏല്യാമ്മയുടെ തലയിൽ 4 മുറിവുകളുണ്ടായിരുന്നു. 24 തുന്നികെട്ടുകളും വേണ്ടിവന്നു.അബോധാവാവസ്ഥയിൽ രക്തം വാർന്ന് മണിക്കൂറുകളോളം കിടന്നിരുന്നതിനാൽ ഇവർ അവശയായിരുന്നു.കൂടാതെ ഇവരുടെ കാലിലും അടിയേറ്റ പാടുണ്ട്.ക്രൂരമായ ആക്രമണമാണ് ഇവർക്കുനേരെ ഉണ്ടായതെന്നും ജീവൻ രക്ഷപെട്ടത് ഭാഗ്യം കൊണ്ടുമാത്രമാണെന്നുമാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്.യാക്കോബ്ബിന് തലയിൽ 9 തുന്നിക്കെട്ടു വേണ്ടി വന്നു.
കവർച്ചയ്ക്കെത്തിയവർ മലയാളികളാണെന്ന് സംഭാണത്തിൽ നിന്നും വ്യക്തമായതായിട്ടാണ് ഏല്യാമ്മ പൊലീസിൽ നൽകിയിരുന്ന മൊഴി.വീട്ടിൽ അലമാരിയിയിൽ സൂക്ഷിച്ചിരുന്ന 10 പവനോളം സ്വർണ്ണവും 3000 ത്തോളം രൂപയും കവർച്ച ചെയ്യപ്പെട്ടതായിട്ടാണ് പ്രഥമീക വിവരമെന്നും കൂടുതൽ പരിശോധനകൾക്ക് ശേഷമേ എന്തോക്കെ നഷ്ടപ്പെട്ടു എന്ന് കൃത്യമായി തിട്ടപ്പെടുത്താനാവു എന്നാണ് ബന്ധുക്കൾ പൊലീസിൽ വ്യക്തമാക്കിയിരുന്നു.മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗസംഘത്തിൽ രണ്ടുപേരാണ് വീടനകത്ത് കടന്ന് ആക്രമണം നടത്തിയതും തങ്ങളെ ബന്ധികളാക്കിയതെന്നുമാണ് ഏല്യാമ്മ വെളിപ്പെടുത്തിയിരുന്നത്കൈയിൽക്കിടന്ന വളകൾ ഊരിനൽകാൻ കവർച്ചക്കാരിൽ ഒരാൾ ആവശ്യപ്പെട്ടപ്പോൾ താൻ വിസമ്മതിച്ചെന്നും തുടർന്നാണ് ഇയാൾ കമ്പിക്ക് തലയ്ക്കടിക്കാൻ തുടങ്ങിയതെന്നുമാണ് എല്യാമ്മ മകളോടും ബന്ധുക്കളോടും വ്യക്തമാക്കിയിട്ടുള്ളത്.
തലയ്ക്കടിച്ചുവീഴ്തിയ ശേഷം കാലുകൾ തമ്മിൽ കയർ ഉപയോഗിച്ച് കൂട്ടികെട്ടിയിട്ടശേഷമാണ് കവർച്ചക്കാർ മുറികളിലേയ്ക്ക് നീങ്ങിയതെന്നാണ് ഏല്യാമ്മ പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.പുലർച്ചെ ബോധം വീണപ്പോൾ ചുറ്റും രക്തം തളം കെട്ടികിടന്നിരുന്നതായും എന്നേ തുടറന്ന് വിട് എന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടപ്പോഴാണ് ഭർത്താവ് മുറിക്കകത്തുണ്ടെന്ന് ബോദ്ധ്യമായതെന്നും പിന്നീട് താൻ ഇഴഞ്ഞെത്തി വാതിൽ തുറന്ന് ഭർത്താവിനെ തുറന്നുവിടുകയായിരുന്നെന്നും അവശ നിലയിൽ ആശുപത്രിയിൽ എത്തിച്ച ഏല്യാമ്മ ബന്ധുക്കളോട് വെളിപ്പെടുത്തിയിരുന്നുഭർത്താവ് യാക്കോബ്ബിന്റെ തലയിലും കൈയിലും അടിയേറ്റിരുന്നു.തലയ്ക്കടിച്ച് വീഴ്തിയ ശേഷം വായിൽ തുണി തിരുകി ഉന്തിയും തള്ളിയും വലിച്ചിഴച്ചും തന്നെ മുറിയിൽ എത്തിച്ച് പൂട്ടിയിടുകയായിരുന്നെന്നാണ് യാക്കോബ് പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.
വാതിലിന്റെ ഭാഗത്തുനിന്നും കുത്തിപ്പൊളിക്കുന്നതുപോലുള്ള ശബ്ദം കേട്ടാണ് ദമ്പതികൾ ഉണർന്നത്.തുടർന്ന് രണ്ട് മുറികളിലായി കടന്നിരുന്ന ഇവർ പുറത്തിറങ്ങി കതകിന് സമീപത്തേയ്ക്ക് നടക്കുമ്പോഴാണ് കവർച്ചക്കാരുടെ മുന്നിൽപ്പെടുന്നതും ആക്രമണത്തിനിരയായതും.വൃദ്ധ ദമ്പതികൾ മാത്രമായിരുന്നു റബ്ബർതോട്ടത്തിന് നടുവിലെ വീട്ടിൽ താമസിച്ചിരുന്നത.250 മീറ്ററോളം മാറിയാണ് ബന്ധുക്കൾ താമസിക്കുന്നത്.ഈ സാഹചര്യം വിലയിരുത്തിയാണ് കവർച്ചക്കാർ ഈ വിട് ലക്ഷ്യമിട്ടതെന്നാണ് പൊലീസ് അനുമാനം.
Stories you may Like
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ?
- അൻപതുകാരനായ പീഡകനെ തൂക്കിയെടുത്തു വർക്കല പൊലീസ്
- സ്വവർഗ വിവാഹം നിയമവിധേയമാക്കൽ; എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടി കേന്ദ്രം
- മയക്കുമരുന്ന് റാക്കറ്റുമായി ബന്ധം: ദമ്പതികൾ മുങ്ങിയത് 174 കോടി രൂപയുമായി
- ളമശ്ശേരി ദത്ത് വിവാദത്തിലെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾക്ക് കൈമാറി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍