കോതമംഗലം മാർത്തോമാ ചെറിയപള്ളിയിൽ രണ്ടാം കൂനൻകുരിശ് സത്യത്തിനായി ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; ചരിത്രത്തിന്റെ ഭാഗമായത് പള്ളിക്ക് മുന്നിലെ കൽകുരിശിൽ നിന്നും കെട്ടിയ കയറിൽ പിടിച്ച്; ആദ്യ കണ്ണിയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രപ്പൊലീത്ത
മറുനാടൻ മലയാളി ബ്യൂറോ
കോതമംഗലം: യാക്കോബായ സഭയുടെ ചരിത്രത്തിലെ നിർണായകമായ സംഭവങ്ങൾക്കാണ് കോതമംഗലം മാർത്തോമാ ചെറിയപള്ളി സാക്ഷ്യം വഹിക്കുന്നത്. രണ്ടാം കൂനൻകുരിശ് സത്യം എന്ന ചരിത്രപ്രധാനമായ ചടങ്ങാണ് പള്ളിയിൽ യാക്കോബായ സഭയുടെ നേതൃത്വത്തിൽ നടക്കുന്നത്. യാക്കോബായ സഭയുടെ കീഴിലുള്ള പള്ളികൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് വ്യത്യസ്തമായ പ്രതിഷേധത്തിനാണ് യാക്കോബായ സഭ തുടക്കമിടുന്നത്. മലങ്കര സുറിയാനി സഭയുടെ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാൻ നടത്തിയ കൂനൻകുരിശ് സത്യത്തിന്റെ 366-ാം വാർഷികവേളയിലാണ് രണ്ടാം കൂനൻകുരിശ് സത്യത്തിന് യാക്കോബായ സഭ ആഹ്വാനം ചെയ്തിരിക്കുന്നത്.
സത്യവിശ്വാസപ്രഖ്യാപനത്തിൽ ഒരു ലക്ഷം വിശ്വാസികൾക്കൊപ്പം സഭയിലെ മുഴുവൻ മെത്രാപ്പൊലീത്തമാരും വൈദികരുമാണ് പരിപാടിയിൽ പങ്കാളികളാകുന്നത്. പള്ളിക്ക് മുന്നിലെ കൽകുരിശിൽ കെട്ടിയ കയറിൽ പിടിച്ചാണ് വിശ്വാസികൾ പരിപാടിയിൽ പങ്കാളികളാകുന്നത്.
വൈകിട്ട് 4-നാണ് ചടങ്ങ് ആരംഭിച്ചത്. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ്സ് പ്രഥമൻ ബാവയായിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചചിരുന്നത്. എന്നാൽ, ഇദ്ദേഹം പനി ബാധിച്ച് കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇദ്ദേഹത്തിന്റെ അഭാവത്തിൽ മെത്രപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രപ്പൊലീത്ത സത്യവാചകം ചൊല്ലിക്കൊടുത്തു. ഇദ്ദേഹം ആദ്യ കണ്ണിയായി.
സഭയിലെ മെത്രാപ്പൊലീത്തമാരും വൈദികരും കൈകൾ കോർത്തു വിശ്വാസപ്രഖ്യാപനം നടത്തുമ്പോൾ വിശ്വാസികൾ പടിഞ്ഞാറു കൽക്കുരിശിൽനിന്നു വലിയ കയർ കെട്ടി സത്യവിശ്വാസ പ്രഖ്യാപനം ഏറ്റുചൊല്ലി. വിശ്വാസികൾക്കെല്ലാവർക്കും ഭാഗമാകാൻ പ്രധാന കയറിൽ ബന്ധിച്ച് മറ്റു കയർ നൽകും. പതിനായിരങ്ങളാണ് പരിപാടിയിൽ പങ്കെടുക്കാൻ കോതമംഗലം പള്ളിയിലേക്ക് എത്തുന്നത്.
കൂനൻകുരിശ് സത്യം
കേരള സഭാചരിത്രത്തിലെ നിർണായക സംഭവങ്ങളിലൊന്നായിരുന്നു 'കൂനൻ കുരിശുസത്യമെന്ന് ചരിത്രകാരന്മാർ പറയുന്നു. 1653 ജനുവരി മൂന്നിന് മട്ടാഞ്ചേരിയിലെ മാതാവിന്റെ ദേവാലയത്തിനുമുന്നിലെ കുരിശിൽതൊട്ട് പ്രതിജ്ഞ ചൊല്ലിയതാണ് ഒന്നാം കൂനൻകുരിശ് സത്യം. ചെറിയപള്ളി പെരുന്നാളിന്റെ സമാപനദിവസമായ വെള്ളിയാഴ്ച കുർബാനയ്ക്കിടയിലാണ് മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കൂനനൻകുരിശ് സത്യം പ്രഖ്യാപിച്ചത്.
മട്ടാഞ്ചേരി പള്ളിയിൽ കൂടിയ വിശ്വാസികൾ കത്തിച്ച തിരികളും വേദപുസ്തകവും കുരിശും പിടിച്ചാണ് പ്രതിജ്ഞയെടുത്തത്. കുരിശിൽ തൊടാനാവത്തവർ കുരിശിൽ വടംകെട്ടി അതിൽപിടിച്ചായിരുന്നു പ്രതിജ്ഞയെടുത്തത്. ഭാരംതാങ്ങാനാവാതെ കുരിശ് അൽപ്പം ചെരിഞ്ഞു. അങ്ങനെയാണ് കൂനൻകുരിശ് സത്യം ചരിത്രത്തിലിടം നേടിയതെന്നും ചരിത്രക്കാരന്മാർ പറയുന്നു.
മാർത്തോമ ചെറിയ പള്ളിയിൽ നടക്കുന്ന രണ്ടാം കൂനൻ കുരിശ് സത്യം വിജയിപ്പിക്കാൻ വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ നേരത്തേ ആഹ്വാനം ചെയ്തിരുന്നു. എന്ത് തിരക്കുകളുണ്ടെങ്കിലും അതെല്ലാം മാറ്റി വച്ച് കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ നാളെ വൈകിട്ട് 3 മണിക്ക് സംഘടിപ്പിച്ചിട്ടുള്ള ചടങ്ങിൽ പങ്കെടുക്കണമെന്നാണ് ബാവ പള്ളികൾക്കും സഭയിലെ വൈദീകർക്കും നൽകിയ കൽപനയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ബാവായുടെ ആഹ്വാനത്തിന്റെ പൂർണ്ണരൂപം
പരിശുദ്ധ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പരിശുദ്ധ സഭയ്ക്കായി കണ്ണുനീരോടെ മുട്ടിപ്പായി പ്രാർത്ഥിക്കുവാൻ നമ്മൾ ഓരോരുത്തരും കരുതലുള്ളവരായിരിക്കണം. സത്യവിശ്വാസികൾ പടുത്തുയർത്തിയതായ ദൈവാലയങ്ങൾ കോടതി വിധിയുടെ മറവിൽ കയ്യേറുകയും ഇടവക ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്നതായ സാഹചര്യമാണ് നിലനിൽക്കുന്നത്. മൃതശരീരംപോലും, മരിച്ച വിശ്വാസിയുടെ വിശ്വാസത്തിനനുസരിച്ച് അടക്കംചെയ്യാനുള്ള സാഹചര്യം ആണ് ഇല്ലാതെ വന്നിരിക്കുന്നത്. ഈ സന്ദർഭത്തിൽ പരിശുദ്ധ സഭ നീതിക്കുവേണ്ടിയുള്ള ശക്തമായ പോരാട്ടത്തിന് മലങ്കര സഭയിൽ സത്യവിശ്വാസം നിലനിർത്തുവാനായി 334 വർഷങ്ങൾക്ക് മുമ്പ് എഴുന്നുള്ളി വന്ന 92 വയസ്സുകാരനായ മഹാപരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ കബറിങ്കൽ തുടക്കം കുറിക്കുകയാണ്. 1653 ൽ സത്യവിശ്വാസം ചോദ്യം ചെയ്തപ്പോൾ മട്ടാഞ്ചേരിയിൽ കുരിശിന്മേൽ ആലാത്തുകെട്ടി നമ്മുടെ പൂർവ്വീകന്മാർ ഏറ്റുചൊല്ലി സത്യവിശ്വാസം നിലനിർത്തുകയാണ് ഉണ്ടായത്. 2-ാം കൂനംകുരിശ് സത്യത്തിന് വീണ്ടും ഒരു വേദി ഒരുങ്ങുകയാണ്. ഈ വരുന്ന ഞായറാഴ്ച (6.10.2019) നമ്മുടെ കോതമംഗലം മാർ തോമൻ ചെറിയ പള്ളിയിൽ 3 മണിക്ക് ബാവായുടെ കബറിടത്തിൽ നിന്ന് ആരംഭിച്ച് പരി. ബാവ എഴുന്നുള്ളി വന്നപ്പോൾ പ്രകാശം കണ്ടതായ കൽക്കുരിശിൽ ആലാത്തുകെട്ടി പൂർവ്വീകർ നമുക്ക് പകർന്ന് തന്നതായ സത്യവിശ്വാസം ഒരിക്കൽകൂടി ഏറ്റുപറയാൻ നമുക്ക് ഭാഗ്യം ലഭിച്ചിരിക്കുകയാണ്. പരി. സഭയുടെ ചരിത്രത്തിൽ എന്നും സ്മരിക്കത്തക്കവിധം പരി.സഭയിലെ എല്ലാ ദൈവാലയങ്ങളിൽ നിന്നും ബഹു വൈദീകരുടെ നേതൃത്വത്തിൽ വിശ്വാസികൾ എത്തിച്ചേരേണ്ടതാണ്. അന്നേദിവസം കുടുംബയൂണിറ്റുകൾ ബഹു. പള്ളിക്കാര്യത്തിൽ ഉണ്ട് എങ്കിൽ അതെല്ലാം മാറ്റിവച്ച് അന്ന് നടക്കുന്നതായ വിശ്വാസ പ്രഖ്യാപനത്തിലെ ചരിത്ര മുഹൂർത്തത്തിൽ ബഹു. പള്ളിക്കാര്യത്തിൽ നിന്നും വാഹനങ്ങൾ ക്രമീകരിച്ച് ദൈവമക്കൾ എത്തിച്ചേരുവാൻ കരുതലുള്ളവരായിരിക്കണം. പരി. സഭയിലെ എല്ലാ മെത്രാപ്പൊലീത്തന്മാരും ബഹു. വൈദീകരും ഈ വിശ്വാസ പ്രഖ്യാപനത്തിൽ ഉണ്ടാകുമെന്ന് ഇത്തരുണത്തിൽ ഓർമ്മപ്പെടുത്തുന്നു.'
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍