Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാടിനെയും മുത്തൂറ്റിനെയും നന്നാക്കാൻ പോകുന്നതിന് മുമ്പ് കുടുംബം നന്നാക്കാൻ നോക്കൂ..ഭാര്യയെ ഒക്കെ നല്ല രീതിയിൽ നോക്കൂ..നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ; ***യാണ് നീയൊക്കെ ഇത്രയും തടിവെച്ച് മാനേജരെ ആക്രമിക്കാൻ വളർന്നത്; കാലു പോലും വയ്യാതെ കിടക്കുന്ന അയാളെ എന്തിനാടോ വെറുതെ തുമ്മിക്കുന്നത്; തൊഴിലാളി സമരം തുടരുമ്പോൾ തൊഴിലാളികൾക്ക് നേരേ വ്യക്തിപരമായ അധിക്ഷേപങ്ങൾ ചൊരിഞ്ഞ് മുത്തൂറ്റ് മാനേജ്‌മെന്റ്; ശനിയാഴ്ചത്തെ ചർച്ച പരാജയപ്പെട്ടപ്പോഴും തൊഴിലാളികളെ താറടിച്ച് ഫേസ്‌ബുക്ക് പോസ്റ്റുകൾ

നാടിനെയും മുത്തൂറ്റിനെയും നന്നാക്കാൻ പോകുന്നതിന് മുമ്പ് കുടുംബം നന്നാക്കാൻ നോക്കൂ..ഭാര്യയെ ഒക്കെ നല്ല രീതിയിൽ നോക്കൂ..നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ;  ***യാണ് നീയൊക്കെ ഇത്രയും തടിവെച്ച് മാനേജരെ  ആക്രമിക്കാൻ വളർന്നത്; കാലു പോലും വയ്യാതെ കിടക്കുന്ന അയാളെ എന്തിനാടോ വെറുതെ തുമ്മിക്കുന്നത്; തൊഴിലാളി സമരം തുടരുമ്പോൾ തൊഴിലാളികൾക്ക് നേരേ വ്യക്തിപരമായ അധിക്ഷേപങ്ങൾ ചൊരിഞ്ഞ് മുത്തൂറ്റ് മാനേജ്‌മെന്റ്; ശനിയാഴ്ചത്തെ ചർച്ച പരാജയപ്പെട്ടപ്പോഴും തൊഴിലാളികളെ താറടിച്ച് ഫേസ്‌ബുക്ക് പോസ്റ്റുകൾ

എം മനോജ് കുമാർ

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി സമരം തുടരുമ്പോൾ തൊഴിലാളികൾക്ക് നേരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ചൊരിഞ്ഞു മുത്തൂറ്റ് മാനെജ്‌മെന്റ്. തൊഴിലാളി സമരത്തിനു മുന്നിൽ മുട്ടുമടക്കേണ്ടി വരും എന്ന ഭീതിയിലാണ് അധിക്ഷേപങ്ങൾ നിർബാധം ചൊരിയുന്നു എന്നാണ് ആക്ഷേപങ്ങൾ ഉയരുന്നത്. മുത്തൂറ്റ് മാനെജ്‌മെന്റിനു അടുപ്പമുള്ളവർ രൂപം നൽകിയ ഫെയ്‌സ് ബുക്ക് പേജായ മുത്തൂറ്റ് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ പേജ് വഴിയാണ് അധിക്ഷേപം കൂടുതൽ വരുന്നത്. മുത്തൂറ്റ് ഫിനാൻസിൽ മുപ്പത് വർഷത്തോളം സർവീസ് നടത്തിയശേഷം പരുക്ക് പറ്റി പിരിഞ്ഞുപോയ പണിക്കരുടെ നേരെ അധിക്ഷേപം ചൊരിഞ്ഞതോടെയാണ് സോഷ്യൽ മീഡിയാ പോര് കൂടുതൽ വിവാദത്തിലേക്ക് വന്നത്. മുത്തൂറ്റിലെ ജോലിക്കിടെ ഗുരുതരമായി പരുക്ക് പറ്റി തുടരാൻ കഴിയാത്ത അവസ്ഥയിലാണ് കോട്ടയം സ്വദേശിയായ പണിക്കർ സർവീസിൽ നിന്നും പിരിയുന്നത്. കമ്പനിയുടെ ആവശ്യത്തിനായി പുറത്തു പോയപ്പോഴാണ് പണിക്കർക്ക് പരുക്ക് പറ്റിയത്.

മുത്തൂറ്റ് ചെക്കുമായി ബാങ്കിൽ പോകുമ്പോഴാണ് പണിക്കർക്ക് അപകടം പിണഞ്ഞത്. പണിക്കരുടെ കാൽ പാദം അപകടത്തിൽ അറ്റുപോവുകയായിരുന്നു. അപകടത്തിനു ശേഷം പണിക്കർക്ക് ജോലിയിൽ തുടരാൻ കഴിഞ്ഞില്ല. മൂന്നു വർഷത്തോളമായി പണിക്കർ പിരിഞ്ഞിട്ട്. പിരിയുമ്പോഴും മൂവായിരത്തിനു അടുത്തുള്ള തുകയാണ് പണിക്കർ കൈപ്പറ്റിയിരുന്നത്. പണിക്കർ കിടപ്പിലായപ്പോൾ അപകടം പരിഗണിച്ച് മൂവായിരം രൂപ മാനെജ്‌മെന്റ് ഒരു തുകയായി മാസം തോറും നൽകിയിരുന്നു. പണിക്കർ സർവീസിൽ ഉള്ളപ്പോൾ തന്നെ മകൻ ജയകുമാർ മുത്തുറ്റിൽ ജോലിക്ക് കയറിയിരുന്നു. അച്ഛന്റെ അവസ്ഥകൾ മനസിലാക്കിയിരുന്നതിനാൽ മുത്തുറ്റ് പ്രശ്‌നം വന്നപ്പോൾ തന്നെ ജയകുമാർ യൂണിയനിൽ ചേർന്നിരുന്നു. ഇത് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചു. തങ്ങളുടെ ഔദാര്യം കൈപ്പറ്റി ജീവിക്കുന്ന കുടുംബം തങ്ങൾക്കെതിരെ തിരിഞ്ഞതായി മാനെജ്‌മെന്റ് കരുതി. തുടർന്നാണ് മുത്തൂറ്റ് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ പേജ് വഴി മാനേജ്‌മെന്റ് അധിക്ഷേപം ശക്തമാക്കിയത്. അധിക്ഷേപം ശക്തമാക്കിയപ്പോൾ തന്നെ പണിക്കർക്ക് നൽകിയിരുന്ന മൂവായിരം രൂപയും മാനെജെമെന്റ്‌റ് കട്ട് ചെയ്തു. പ്രതികാര നടപടിയുടെ ഭാഗമായാണ് ഈ തുക മാനെജ്‌മെന്റ് കട്ട് ചെയ്തത്. അതിനു ശേഷമാണ് അധിക്ഷേപം ഇവർ രൂക്ഷമാക്കിയത്. പണിക്കരുടെ മകൻ ജയകുമാറും നിലവിൽ സസ്‌പെൻഷനിലാണ്. എല്ലാം ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കിക്കൊണ്ടുള്ള സസ്‌പെൻഷൻ ആണ്.

മുത്തൂറ്റ് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ പേജ് വഴി കടുത്ത അധിക്ഷേപമാണ് പണിക്കരുടെ കുടുംബത്തിനു നേർക്ക് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ പേജ് വഴി വരുന്നത്. അയാൾ അങ്ങിനെ വളച്ചു പിടിച്ച് കോട്ടയം ആർഒവിൽ നിന്ന് മേടിച്ചത് ***യാണ് നീയൊക്കെ ഇത്രയും തടിവെച്ച് മാനേജരെ ആക്രമിക്കാൻ വളർന്നത്. കാലു പോലും വയ്യാതെ കിടക്കുന്ന അയാളെ എന്തിനാടോ വെറുതെ തുമ്മിക്കുന്നത്. ഓരോ തവണ തുമ്മുമ്പോഴും അദ്ദേഹം പോലും പറഞ്ഞു ഇതിലും ഭേദം വാഴ വയ്ക്കുകയായിരുന്നുവെന്നു. ജയകുമാറിനെ അധിക്ഷേപിക്കാൻ ഫെയ്‌സ് ബുക്ക് വഴി വരുന്ന അധിക്ഷേപങ്ങളിൽ ഒന്ന് മാത്രമാണിത്. നിന്റെ തന്തയെ അങ്ങിനെ ആണോ വിളിക്കുന്നത് എന്ന് തുടങ്ങി തരം താണ അധിക്ഷേപങ്ങൾ ആണ് ഈ ഫെയ്‌സ് ബുക്ക് പേജ് വഴി വരുന്നത്. ഏതുവർഷം ആണ് 1000 കിട്ടിക്കൊണ്ടിരുന്നത് എന്ന് കൂടി ഓർക്കണം. പിന്നെ നാടിനെയും മുത്തൂറ്റിനെയും നന്നാക്കാൻ പോകുന്നതിന് മുമ്പ് കുടുംബം നന്നാക്കാൻ നോക്കൂ..ഭാര്യയെ ഒക്കെ നല്ല രീതിയിൽ നോക്കൂ..നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ,പിന്നെ ഒരുതാമ്രപത്രം വീട്ടിലോട്ട് വിട്ടിട്ടുണ്ട്. ഒന്നു കൈപ്പറ്റിയേരെ. വെറുതെ എന്തിനാണ് രഞ്ജിത്തിനെ കൂടി കുരുക്കുന്നത്: മറ്റൊരു കമന്റ് ഇങ്ങനെ.

മുപ്പത് വർഷത്തോളം മുത്തൂറ്റിനെ സേവിച്ച് മുത്തൂറ്റ് ജോലിക്കിടയിൽ അപകടം സംഭവിച്ച് വീട്ടിൽ കിടക്കുന്ന പണിക്കർ ചേട്ടനെയും കുടുംബത്തെയും അപമാനിക്കുന്നതിൽ പ്രതിഷേധം മുത്തുറ്റിനുള്ളിൽ തന്നെ ശക്തമാണ്. ജയകുമാർ തന്നെ രണ്ടു പതിറ്റാണ്ടോളമായി മുത്തൂറ്റിൽ തുടരുന്ന ജീവനക്കാരുമാണ്. വീട്ടിലെ പ്രശ്‌നങ്ങളും അച്ചന്റെ അനുഭവവും അറിഞ്ഞത് കാരണമാണ് ജയകുമാർ യൂണിയനിൽ ഉറച്ചു നിന്നത്. ഇതോടെ മാനെജ്‌മെന്റ് പണിക്കർക്കും കുടുംബത്തിനും എതിരായി മാറുകയും ചെയ്തു. ഇതോടെയാണ് നിരന്തര അധിക്ഷേപവുമായി എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ ഫെയ്‌സ് ബുക്ക് പേജ് രംഗത്ത് വന്നത്. ഈ അധിക്ഷേപത്തിന്നെതിരെ മുത്തൂറ്റിലെ ജീവനക്കാരും കമന്റുകൾ വഴി പ്രതികരിക്കുന്നുണ്ട്. ഈ പ്രതികരണം വന്ന ശേഷവും അധിക്ഷേപം തുടരുകയാണ്.

അതേസമയം പണിമുടക്ക് ഒത്തുതീർപ്പിനായി കേരള ഹൈക്കോടതി നിയമിച്ച നിരീക്ഷകന്റെ സാന്നിധ്യത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ഇന്നു നടന്ന ചർച്ച പരാജയവുമായി. . തൊഴിലാളി സംഘടന ഉന്നയിച്ച പതിനേഴോളം ആവശ്യങ്ങളിൽ ചുരുക്കം ചില കാര്യങ്ങളിൽ മാത്രം പരസ്പരധാരണ ഉണ്ടായെങ്കിലും ഇടക്കാല ശമ്പളവർധനവിന്റെ കാര്യത്തിൽ മാനേജ്മെന്റ് തുച്ഛമായ തുകയാണ് സമ്മതിച്ചത്. എന്നാൽ ഇത് ഒത്തുതീർപ്പിനു സഹായകമാവുന്നതായിരുന്നില്ല. അതിനാൽ അടുത്ത ചർച്ച ഈ മാസം പത്തിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രശ്നം പൂർണമായി ഒത്തുതീർപ്പാക്കി പണിമുടക്ക് പിൻവലിച്ചാലും 40 തൊഴിലാളികളെ സസ്പെന്റ് ചെയ്ത് പുറത്തു നിർത്തുമെന്നും ഏഴ് തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയിൽ ഒരു പുനഃപരിശോധനയ്ക്കും തയ്യാറല്ല എന്നും മാനേജ്മെന്റ് നിലപാട് എടുക്കുകയായിരുന്നു. എന്നാൽ സസ്പെൻഷൻ- ഡിസ്മിസൽ ഉൾപ്പെടെ എല്ലാ പ്രതികാര നടപടികളും അവസാനിപ്പിക്കണമെന്ന് ലേബർ കമ്മീഷണറോടും നിരീക്ഷകനോടും തൊഴിലാളികൾ ആവശ്യപ്പെട്ടു. ഒത്തുതീർപ്പ് ആകാത്ത പശ്ചാത്തലത്തിൽ പണിമുടക്കുമായി മുന്നോട്ട് പോകാനാണ് തൊഴിലാളി യൂണിയൻ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP