നാടിനെയും മുത്തൂറ്റിനെയും നന്നാക്കാൻ പോകുന്നതിന് മുമ്പ് കുടുംബം നന്നാക്കാൻ നോക്കൂ..ഭാര്യയെ ഒക്കെ നല്ല രീതിയിൽ നോക്കൂ..നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ; ***യാണ് നീയൊക്കെ ഇത്രയും തടിവെച്ച് മാനേജരെ ആക്രമിക്കാൻ വളർന്നത്; കാലു പോലും വയ്യാതെ കിടക്കുന്ന അയാളെ എന്തിനാടോ വെറുതെ തുമ്മിക്കുന്നത്; തൊഴിലാളി സമരം തുടരുമ്പോൾ തൊഴിലാളികൾക്ക് നേരേ വ്യക്തിപരമായ അധിക്ഷേപങ്ങൾ ചൊരിഞ്ഞ് മുത്തൂറ്റ് മാനേജ്മെന്റ്; ശനിയാഴ്ചത്തെ ചർച്ച പരാജയപ്പെട്ടപ്പോഴും തൊഴിലാളികളെ താറടിച്ച് ഫേസ്ബുക്ക് പോസ്റ്റുകൾ
എം മനോജ് കുമാർ
തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി സമരം തുടരുമ്പോൾ തൊഴിലാളികൾക്ക് നേരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ചൊരിഞ്ഞു മുത്തൂറ്റ് മാനെജ്മെന്റ്. തൊഴിലാളി സമരത്തിനു മുന്നിൽ മുട്ടുമടക്കേണ്ടി വരും എന്ന ഭീതിയിലാണ് അധിക്ഷേപങ്ങൾ നിർബാധം ചൊരിയുന്നു എന്നാണ് ആക്ഷേപങ്ങൾ ഉയരുന്നത്. മുത്തൂറ്റ് മാനെജ്മെന്റിനു അടുപ്പമുള്ളവർ രൂപം നൽകിയ ഫെയ്സ് ബുക്ക് പേജായ മുത്തൂറ്റ് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ പേജ് വഴിയാണ് അധിക്ഷേപം കൂടുതൽ വരുന്നത്. മുത്തൂറ്റ് ഫിനാൻസിൽ മുപ്പത് വർഷത്തോളം സർവീസ് നടത്തിയശേഷം പരുക്ക് പറ്റി പിരിഞ്ഞുപോയ പണിക്കരുടെ നേരെ അധിക്ഷേപം ചൊരിഞ്ഞതോടെയാണ് സോഷ്യൽ മീഡിയാ പോര് കൂടുതൽ വിവാദത്തിലേക്ക് വന്നത്. മുത്തൂറ്റിലെ ജോലിക്കിടെ ഗുരുതരമായി പരുക്ക് പറ്റി തുടരാൻ കഴിയാത്ത അവസ്ഥയിലാണ് കോട്ടയം സ്വദേശിയായ പണിക്കർ സർവീസിൽ നിന്നും പിരിയുന്നത്. കമ്പനിയുടെ ആവശ്യത്തിനായി പുറത്തു പോയപ്പോഴാണ് പണിക്കർക്ക് പരുക്ക് പറ്റിയത്.
മുത്തൂറ്റ് ചെക്കുമായി ബാങ്കിൽ പോകുമ്പോഴാണ് പണിക്കർക്ക് അപകടം പിണഞ്ഞത്. പണിക്കരുടെ കാൽ പാദം അപകടത്തിൽ അറ്റുപോവുകയായിരുന്നു. അപകടത്തിനു ശേഷം പണിക്കർക്ക് ജോലിയിൽ തുടരാൻ കഴിഞ്ഞില്ല. മൂന്നു വർഷത്തോളമായി പണിക്കർ പിരിഞ്ഞിട്ട്. പിരിയുമ്പോഴും മൂവായിരത്തിനു അടുത്തുള്ള തുകയാണ് പണിക്കർ കൈപ്പറ്റിയിരുന്നത്. പണിക്കർ കിടപ്പിലായപ്പോൾ അപകടം പരിഗണിച്ച് മൂവായിരം രൂപ മാനെജ്മെന്റ് ഒരു തുകയായി മാസം തോറും നൽകിയിരുന്നു. പണിക്കർ സർവീസിൽ ഉള്ളപ്പോൾ തന്നെ മകൻ ജയകുമാർ മുത്തുറ്റിൽ ജോലിക്ക് കയറിയിരുന്നു. അച്ഛന്റെ അവസ്ഥകൾ മനസിലാക്കിയിരുന്നതിനാൽ മുത്തുറ്റ് പ്രശ്നം വന്നപ്പോൾ തന്നെ ജയകുമാർ യൂണിയനിൽ ചേർന്നിരുന്നു. ഇത് മാനേജ്മെന്റിനെ ചൊടിപ്പിച്ചു. തങ്ങളുടെ ഔദാര്യം കൈപ്പറ്റി ജീവിക്കുന്ന കുടുംബം തങ്ങൾക്കെതിരെ തിരിഞ്ഞതായി മാനെജ്മെന്റ് കരുതി. തുടർന്നാണ് മുത്തൂറ്റ് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ പേജ് വഴി മാനേജ്മെന്റ് അധിക്ഷേപം ശക്തമാക്കിയത്. അധിക്ഷേപം ശക്തമാക്കിയപ്പോൾ തന്നെ പണിക്കർക്ക് നൽകിയിരുന്ന മൂവായിരം രൂപയും മാനെജെമെന്റ്റ് കട്ട് ചെയ്തു. പ്രതികാര നടപടിയുടെ ഭാഗമായാണ് ഈ തുക മാനെജ്മെന്റ് കട്ട് ചെയ്തത്. അതിനു ശേഷമാണ് അധിക്ഷേപം ഇവർ രൂക്ഷമാക്കിയത്. പണിക്കരുടെ മകൻ ജയകുമാറും നിലവിൽ സസ്പെൻഷനിലാണ്. എല്ലാം ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കിക്കൊണ്ടുള്ള സസ്പെൻഷൻ ആണ്.
മുത്തൂറ്റ് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ പേജ് വഴി കടുത്ത അധിക്ഷേപമാണ് പണിക്കരുടെ കുടുംബത്തിനു നേർക്ക് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ പേജ് വഴി വരുന്നത്. അയാൾ അങ്ങിനെ വളച്ചു പിടിച്ച് കോട്ടയം ആർഒവിൽ നിന്ന് മേടിച്ചത് ***യാണ് നീയൊക്കെ ഇത്രയും തടിവെച്ച് മാനേജരെ ആക്രമിക്കാൻ വളർന്നത്. കാലു പോലും വയ്യാതെ കിടക്കുന്ന അയാളെ എന്തിനാടോ വെറുതെ തുമ്മിക്കുന്നത്. ഓരോ തവണ തുമ്മുമ്പോഴും അദ്ദേഹം പോലും പറഞ്ഞു ഇതിലും ഭേദം വാഴ വയ്ക്കുകയായിരുന്നുവെന്നു. ജയകുമാറിനെ അധിക്ഷേപിക്കാൻ ഫെയ്സ് ബുക്ക് വഴി വരുന്ന അധിക്ഷേപങ്ങളിൽ ഒന്ന് മാത്രമാണിത്. നിന്റെ തന്തയെ അങ്ങിനെ ആണോ വിളിക്കുന്നത് എന്ന് തുടങ്ങി തരം താണ അധിക്ഷേപങ്ങൾ ആണ് ഈ ഫെയ്സ് ബുക്ക് പേജ് വഴി വരുന്നത്. ഏതുവർഷം ആണ് 1000 കിട്ടിക്കൊണ്ടിരുന്നത് എന്ന് കൂടി ഓർക്കണം. പിന്നെ നാടിനെയും മുത്തൂറ്റിനെയും നന്നാക്കാൻ പോകുന്നതിന് മുമ്പ് കുടുംബം നന്നാക്കാൻ നോക്കൂ..ഭാര്യയെ ഒക്കെ നല്ല രീതിയിൽ നോക്കൂ..നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ,പിന്നെ ഒരുതാമ്രപത്രം വീട്ടിലോട്ട് വിട്ടിട്ടുണ്ട്. ഒന്നു കൈപ്പറ്റിയേരെ. വെറുതെ എന്തിനാണ് രഞ്ജിത്തിനെ കൂടി കുരുക്കുന്നത്: മറ്റൊരു കമന്റ് ഇങ്ങനെ.
മുപ്പത് വർഷത്തോളം മുത്തൂറ്റിനെ സേവിച്ച് മുത്തൂറ്റ് ജോലിക്കിടയിൽ അപകടം സംഭവിച്ച് വീട്ടിൽ കിടക്കുന്ന പണിക്കർ ചേട്ടനെയും കുടുംബത്തെയും അപമാനിക്കുന്നതിൽ പ്രതിഷേധം മുത്തുറ്റിനുള്ളിൽ തന്നെ ശക്തമാണ്. ജയകുമാർ തന്നെ രണ്ടു പതിറ്റാണ്ടോളമായി മുത്തൂറ്റിൽ തുടരുന്ന ജീവനക്കാരുമാണ്. വീട്ടിലെ പ്രശ്നങ്ങളും അച്ചന്റെ അനുഭവവും അറിഞ്ഞത് കാരണമാണ് ജയകുമാർ യൂണിയനിൽ ഉറച്ചു നിന്നത്. ഇതോടെ മാനെജ്മെന്റ് പണിക്കർക്കും കുടുംബത്തിനും എതിരായി മാറുകയും ചെയ്തു. ഇതോടെയാണ് നിരന്തര അധിക്ഷേപവുമായി എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ ഫെയ്സ് ബുക്ക് പേജ് രംഗത്ത് വന്നത്. ഈ അധിക്ഷേപത്തിന്നെതിരെ മുത്തൂറ്റിലെ ജീവനക്കാരും കമന്റുകൾ വഴി പ്രതികരിക്കുന്നുണ്ട്. ഈ പ്രതികരണം വന്ന ശേഷവും അധിക്ഷേപം തുടരുകയാണ്.
അതേസമയം പണിമുടക്ക് ഒത്തുതീർപ്പിനായി കേരള ഹൈക്കോടതി നിയമിച്ച നിരീക്ഷകന്റെ സാന്നിധ്യത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ഇന്നു നടന്ന ചർച്ച പരാജയവുമായി. . തൊഴിലാളി സംഘടന ഉന്നയിച്ച പതിനേഴോളം ആവശ്യങ്ങളിൽ ചുരുക്കം ചില കാര്യങ്ങളിൽ മാത്രം പരസ്പരധാരണ ഉണ്ടായെങ്കിലും ഇടക്കാല ശമ്പളവർധനവിന്റെ കാര്യത്തിൽ മാനേജ്മെന്റ് തുച്ഛമായ തുകയാണ് സമ്മതിച്ചത്. എന്നാൽ ഇത് ഒത്തുതീർപ്പിനു സഹായകമാവുന്നതായിരുന്നില്ല. അതിനാൽ അടുത്ത ചർച്ച ഈ മാസം പത്തിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രശ്നം പൂർണമായി ഒത്തുതീർപ്പാക്കി പണിമുടക്ക് പിൻവലിച്ചാലും 40 തൊഴിലാളികളെ സസ്പെന്റ് ചെയ്ത് പുറത്തു നിർത്തുമെന്നും ഏഴ് തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയിൽ ഒരു പുനഃപരിശോധനയ്ക്കും തയ്യാറല്ല എന്നും മാനേജ്മെന്റ് നിലപാട് എടുക്കുകയായിരുന്നു. എന്നാൽ സസ്പെൻഷൻ- ഡിസ്മിസൽ ഉൾപ്പെടെ എല്ലാ പ്രതികാര നടപടികളും അവസാനിപ്പിക്കണമെന്ന് ലേബർ കമ്മീഷണറോടും നിരീക്ഷകനോടും തൊഴിലാളികൾ ആവശ്യപ്പെട്ടു. ഒത്തുതീർപ്പ് ആകാത്ത പശ്ചാത്തലത്തിൽ പണിമുടക്കുമായി മുന്നോട്ട് പോകാനാണ് തൊഴിലാളി യൂണിയൻ തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍