മലയാളക്കരയെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ പെല്ലിശ്ശരി; കാട്ടുപോത്ത് മുതൽ നാട്ടുകാർ വരെ അഭിനയിച്ച് തകർക്കുന്ന റിയലിസ്റ്റിക് ട്രീറ്റ്; ലോകോത്തര സിനിമകളോട് കിടപിടിക്കുന്ന സംവിധാന മികവും ഛായാഗ്രാഹണവും; വന്യമായ ക്യാമറയും വേറിട്ട ഫ്രെയിമും കണ്ട് കണ്ണ് തള്ളി പോകും; ഈ മ യൗ അമ്പരപ്പിച്ചെങ്കിൽ ജെല്ലിക്കെട്ട് പ്രേക്ഷകന്റെ പ്രതീക്ഷയ്ക്കും അപ്പുറമുള്ള ചിത്രം; ഇന്ത്യൻ സിനിമയെ ഉന്നതങ്ങളിലെത്തിക്കാൻ ഈ ജെല്ലിക്കെട്ട് ധാരാളം
എം എസ് ശംഭു
നായകൻ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച പ്രതിഭയാണ്് ലിജോ ജോസ് പെല്ലിശ്ശേരി എന്ന ചാലക്കുടിക്കാരൻ. 2010ൽ ഇന്ദ്രജിത്തിനെ നായകനാക്കി സംവിധാന രംഗത്തേക്ക് ആദ്യ പരീക്ഷണം. പിന്നീട് ആമേനിലൂടെ വേറിട്ട സംവിധാന മികവും. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനെ വേറിട്ട് നിർത്തുന്നത് സംവിധാനത്തിലെ സൂഷ്മതയും വേറിട്ട ഫ്രെയിമുകളുടെ പരീക്ഷണങ്ങളും തന്നെയായിരുന്നു. അങ്കമാലീ ഡയറീസ്, ഈ മ യൗ ഉൾപ്പടെ ഓരോ ചിത്രങ്ങളിലും വേറിട്ട സംവിധാന പരീക്ഷണങ്ങളുടെ ഉദാഹരണമാണ്.
ഒന്നിന് മുകളിൽ ഒന്നായി വെല്ലുന്ന പരീക്ഷണമാണ് ഓരോ ചിത്രവും കൈവരിച്ചിട്ടുള്ളത്. 2019ൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരമുൾപ്പടെ ഈ മ യൗ എന്ന ചിത്രം നേടിയെടുക്കുകയും ചെയ്തു. ഐ.എഫ്.എഫ്.കെ വേദിയിലെ മികച്ച സംവധായകനുള്ള സുവർണ ചകോരം പുരസ്കാരമുൾപ്പടെ ഈ മ യൗവ്വിന്റെ സംവിധാനത്തിന് അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. ചെറിയ കഥാഗതിയെ അതിവൈകരികമായും സൂഷ്മത നിറഞ്ഞ കഥാവഴിയിലും അവതരിപ്പിച്ച പ്രകടനമാണ് ഈ മ യൗ എന്ന ചിത്രത്തിലൂടെ മലാളികൾ കണ്ടത്. സംവിധാനവും നിർമ്മാണവുമൊരുക്കി ജെല്ലിക്കെട്ടുമായി ലിജോ ജോസ് വീണ്ടുമെത്തുമ്പോൾ കഥയൊരുക്കിയിരിക്കുന്നത് എസ്. ഹരീഷും, ആർ ജയകുമാറും ചേർന്നാണ്. എസ്.ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ജെല്ലിക്കെട്ടുമായി വീണ്ടും പെല്ലിശ്ശേരി എത്തുന്നത്.
ഫ്രെയിമുകളിൽ മിന്നി മറിയുന്ന ഇന്ദ്രജാലങ്ങൾ
ചെമ്പൻ വിനോദ്, ആന്റണി വർഗീസ്, സാബുമോൻ എന്നിവർ ചിത്രത്തിൽ പ്രധാനറോളുകളിലെത്തുന്നു. മലയോര ഗ്രാമത്തിലെ സ്വാഭാവികമായി ഒരുകഥാവഴിയെ അതിസൂഷ്മവും വൈകാരികവും നാടകീയതയും ഇഴകലർന്ന കഥാവഴിയിലൂടെയാണ് കൂട്ടികൊണ്ട് പോകുന്നത്. ചിത്രത്തിന്റെ പേരും പോസ്റ്ററും സൂചിപ്പിക്കുന്ന പോലെ തന്നെ ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം പോത്താണ്. റിയലിസ്റ്റിക്് മൂട് സമ്മാനിക്കുന്നതിനൊപ്പം തന്നെ ഫ്രെയിമുകളുടെ മനോഹാരിത കൊണ്ടുംപശ്ചാലത്തല സംഗീതവും ക്യാമറകളുടെ മാന്ത്രികത കൊണ്ടും ഈ ചിത്രം ലോകോത്തര സിനിമകളോട് കിടപിടിക്കും എന്നതിൽ സംശയമില്ല.
ടൊറന്റോ ഇൻർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരത്തിന്റെ നിറവിൽ എത്തണമെങ്കിൽ ഈ സിനിമ ഒന്നൊന്നര പടം എന്നൊക്കെ പറഞ്ഞാൽ മതിയല്ലോ. മലയോര ഗ്രാമത്തിനെ അടയാളപ്പെടുത്തുന്ന ഫ്രെയിമുകളിൽ ചിത്രത്തിന്റെ തുടക്കം. നിഗൂഡതകൾ നിറഞ്ഞതും അത്ഭുതം സമ്മാനിക്കുന്നതുമായ നിരന്തരമായ ഷോട്ടുകൾ, മിനിട്ടുകളിൽ എത്രയധികം ഷോട്ടുകൾ മിന്നിമായുമെന്ന് പ്രേക്ഷക് പോലും സംശയം തോന്നിപ്പോയേക്കാം. അത്രയേറെ റിയലിസ്റ്റിക്ക് പാറ്റേണിൽ നിൽക്കുന്ന ക്യാമറയും പശ്ചാത്തല സംഗീതവും. മലയാള സിനിമയുടെ വേറിട്ട് ചുവടുമാറ്റത്തിന് ഒരു പക്ഷേ ഈ സിനിമ ഒരു അടയാളപ്പെടുത്തലായിരിക്കും.
ബീഫിന്റെ രാഷ്ട്രീയം ജെല്ലിക്കെട്ടിൽ
ഇന്ത്യ മുഴുവൻ ബീഫ് കോളിളക്കം സൃഷ്ടിച്ച വാർത്തയായി മാറിയപ്പോൾ ബീഫിന്റെ പേരിൽ കൊലപാതകങ്ങൾ നടക്കുമ്പോഴാണ് പോത്തിനെ പ്രധാനറോളിലെത്തിച്ച് ലിജോ സിനിമയുമായി എത്തുന്നത്. നായകന്മാർ ഈ സിനിമയിൽ അപ്രസക്തമായിരിക്കും. കാരണം ഈ ചിത്രം പറയുന്നത് നായാട്ടിന്റെ കഥയാണ്. ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന അറവ് കാരനായ പോത്ത് വർക്കി എന്ന കഥാപാത്രത്തിന്റെ അറവ് ശാല കാണിച്ച് കഥാവഴി തുടക്കം. തുടക്കത്തിൽ തന്നെ ആന്റണി വർഗീസ് കഥയിലേക്ക് കടന്നെത്തുന്നു. വെട്ടാനെത്തിയ പോത്ത് വിരണ്ടോടുന്നതോടെ പിന്നീട് കഥാവഴി വേറിട്ട തലത്തിൽ.
കുട്ടച്ചനെന്ന് റോളിൽ സാബുമോൻ, ജാഫർ ഇടുക്കിയുടെ തനി അച്ചായൻ കഥാപാത്രം തുടങ്ങി കണ്ടുപരിചിതമായ മുഖങ്ങൾ ചുരുക്കം. ഇവരിലേക്കാളേറെ പുതുമുഖങ്ങൾ ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. കിഴക്കൻ മലയോര ജനതയുടെ ഭക്ഷണരീതിയില്‍ ബീഫ് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുണ്ടോ അത്രയേറെ പ്രാധാന്യത്തോടെ പോത്തിനേയും പോത്തിറച്ചിയേയും ഈ കഥയിലേക്ക് കൊണ്ടുവരുന്നുണ്ട്. ഇടയ്ക്ക് വിരണ്ടോടിയ പോത്ത് കൃഷി നശിപ്പിക്കുന്ന രംഗവും പോത്തിനെ പിടികൂടി ഇറച്ചി പങ്കിടാനുള്ള നാട്ടുകാരുടെ അടിപിടിയും മത്സരവുമെല്ലാം സിമ്പോളിക്കാണ്. നായാടി നടന്ന മനുഷ്യൻ ഇന്നും നായാട്ടം തുടരുന്നു എന്ന വ്യാഖ്യാനത്തിലേക്ക് ചിത്രത്തിന്റെ ആശയം സംവേദിക്കപ്പെടുന്നു. ഒരു അറവ് പോത്തിലൂടെ കഥ പറഞ്ഞു പോകുമ്പോൾ പോലും പ്രണയത്തിന്റെ പ്രതികാരത്തിന്റെ വീണ്ടെടുക്കിലിന്റെ കഥകൂടി കടന്നെത്തുന്നു. കുട്ടിച്ചനും ആന്റണിയും നേർക്കുനേർ പോരാടുന്നിടത്തെല്ലാം ഈ പ്രതികാരത്തിന്റെ നനവ് പ്രേക്ഷകന് ലഭിക്കും.
ക്യാമറയുടെ വന്യതയിലൊരുക്കിയ മനോഹാരിത
ബീഫ് എന്നത് എത്രമാത്രം പ്രാധാന്യമാണോ അത്രമാത്രം ചിരിയും ചിന്തയും നൽകി ഈ ചിത്രത്തിൽ പ്രധാനകഥാപാത്രമാകുന്നു. ഈ സൂഷ്മമായ കഥാവഴിയിലൂടെ സിമ്പോളിക്കായ രീതിയിൽ നാടകീയത സമ്മാനിക്കുന്ന ക്ലൈമാക്സും.കയറുപൊട്ടിയോടുന്ന പോത്തിന്റെ പിറകേയോടുന്ന നാട്ടുകാർ ഒന്നാം പകുതി. രണ്ടാം പകുതിയിൽ നായാട്ടിന്റേയും വേട്ടയാടലന്റേയും പ്രതികാരത്തിന്റേയും പ്രണയത്തിന്റേയും രൂപഭാവങ്ങൾ പകരുന്ന ഷെയിഡും. ഓരോ ഫ്രെയിമുകളും അത്ഭുതപ്പെടുത്തുമ്പോൾ അതിലേറെ ആശങ്കപ്പെടുത്തുന്ന ബി.ജി.എമ്മും. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.
നാടകീയത പലയിടത്തും സമ്മാനിക്കുമ്പോൾ ചിലയിടങ്ങളിൽ ആശങ്കപ്പെട്ടു പോകും, ചെറിയ സംഭവത്തിന്റെ സൂഷ്മാംശം തേടി ക്യാമറ പലപ്പോഴും കാട്ടുപോത്തിനും, വെട്ടുകാരനും ,നാട്ടുകാർക്കും പിന്നാലെ സ്വതന്ത്രമായി ഓടി പോകുകയാണോ എന്നൊക്കെ തോന്നാം. ഛായാഗ്രഹകണത്തിന്റെ മാന്ത്രികതയും എഡിറ്റിങ്ങിന്റെ മികവും തന്നെയാണ് ഈ ചിത്രത്തിന്റെ മികച്ചവശം. രാത്രിയും പകലും നിഴലും നിഴലനക്കങ്ങളും പോലും കൃത്യതയോടെ വന്യമായി ഈ ചിത്രത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
സംവിധായകൻ മുതൽ ക്യാമാറാമാൻ വരെ ഒന്നിനൊന്നായി നിൽക്കുമ്പോൾ അഭിനയത്തിൽ സാബുമോനും ആന്റണിയുമൊക്കെ കട്ടയ്ക്ക് കട്ടയക്ക്. തരികിട സാബു എന്ന താരത്തിനെ അടയാളപ്പെടുത്തിയ ഏറ്റവും നല്ലവേഷാമായിരിക്കും ഈ ചിത്രത്തിലെ കുട്ടച്ചൻ എന്ന കഥാപാത്രം എന്നതിൽ യാതൊരു തർക്കവും വേണ്ട. ഗിരീഷ് ഗംഗാധരനെന്ന ഛായാഗ്രകനെ ലോകം അറിയാൻ ഈ സിനിമ ധാരാളമാണ്, സംഗീതം ഒരുക്കിയ പ്രശാന്ത് പിള്ളയ്ക്ക് തകർപ്പൻ കയ്യടി നൽകണം. കാതുകളിലേക്ക് ഇരച്ചുകയറുന്ന ശബ്ദകോലാഹലങ്ങളും നിഗൂഡമായ ബി.ജി.എമ്മുകളും ഓരോ ഷോർട്ടിലും പ്രകമ്പനം കൊള്ളിക്കും, ദീപു ജോസഫ് എന്ന എഡിറ്റർക്കും കുതിരപ്പവൻ നൽകണം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍