ഇല്ലാത്ത ബോംബാക്രമണം പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി കെട്ടിച്ചമച്ചത് ദുരൂഹത കൂട്ടുന്നു; കണ്ണൂർ-കാസർകോട് ജില്ലകളുടെ ചുമതലയുള്ള പരിവാർ നേതാവ് സജീവൻ ആറളത്തിനെതിരെ ഉയർത്തിയത് ബൊലേറോ കാറിലെ നമ്പർ ഉൾപ്പെടുത്തിയുള്ള ഗൂഡകഥ; ഉപതെരഞ്ഞെടുപ്പുകാലത്ത് അശാന്തി വിളയിക്കാൻ ശ്രമിക്കുന്നത് ആര്? പ്രചരണങ്ങളിൽ അണികൾ പെട്ടുപോകാതിരിക്കാൻ കരുതലുകളെടുത്ത് സിപിഎം-ബിജെപി നേതൃത്വങ്ങൾ; കണ്ണൂരിൽ പ്രതികാര രാഷ്ട്രീയം വീണ്ടും നുരഞ്ഞ് പൊങ്ങുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കണ്ണൂർ വീണ്ടും അശാന്തമാകുമോ? കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ തലസ്ഥാനമായ കണ്ണൂരിൽ വീണ്ടും ചോരപ്പുഴയൊഴുകുമെന്നു സിപിഎം കേന്ദ്രങ്ങളിലും ബിജെപി കേന്ദ്രങ്ങളിലും ആശങ്ക ശക്തം. കണ്ണൂർ അശാന്തമാക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും നീക്കം വരുന്നുവെന്ന ആശങ്കാജനകമായ സൂചനകൾ ലഭിക്കുന്നത് കണ്ണൂരിൽ നിന്ന് തന്നെയാണ്. അതിലേക്ക് വിരൽ ചൂണ്ടുകയാണ് സിപിഎം മാഹി പന്തക്കൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെ ഈ കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണം.
പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെ ബോംബാക്രമണം നടന്നില്ല. ബോംബാക്രമണം ബിജു തന്നെ കെട്ടിച്ചമച്ച കഥയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് ഈ സംശയം ശക്തമായത്. തനിക്കെതിരെ ബോംബെറിയാൻ ബിജു തന്നെ ആളെ ഏർപ്പാടാക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന തനിക്ക് നേരെ ബോംബേറിഞ്ഞുവെന്നായിരുന്നു ബിജുവിന്റെ പരാതി. ഇതിനെ തുടർന്നു പൊലീസ് അന്വേഷണം ഊർജിതമാക്കിയപ്പോൾ ആസൂത്രണം ബിജുവിന്റെ വകയായിരുന്നുവെന്നു പൊലീസ് തന്നെ കണ്ടെത്തി. കണ്ണൂർ പോലെ തീക്കനലിൽ ചവിട്ടി നിൽക്കുന്ന ഒരു ജില്ലയിൽ ഒരു സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്തുകൊണ്ട് ഇത്തരം ഒരു നാടകം നടത്തി എന്ന ചോദ്യമാണ് കണ്ണൂരിലെ സിപിഎം-ബിജെപി കേന്ദ്രങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.
സിപിഎം-ബിജെപി രാഷ്ട്രീയത്തിന്റെ അണിയറയിൽ ഇപ്പോൾ പലതും പുകഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന ബോധ്യത്തിലാണ് ഇരു പാർട്ടി നേതൃത്വഗങ്ങളും. കണ്ണൂർ അശാന്തിയിലേക്ക് എന്ന വാർത്ത തന്നെയാണ് ഇപ്പോൾ കണ്ണൂരിലെ രാഷ്ട്രീയ വൃത്തങ്ങൾ പങ്കുവെയ്ക്കുന്നത്. മൂന്നു വർഷത്തിനിടെ കണ്ണൂരിലും മാഹിയിലുമായി നടന്നത് 12 രാഷ്ട്രീയ കൊലപാതകങ്ങളാണ്. 2016 മെയ് 19ന് എൽഡിഎഫ് വിജയാഹ്ളാദത്തിന്നിടെ നടന്ന കൊലപാതകം മുതൽ മാഹി മേഖലയിൽ നടന്ന ഇരട്ടക്കൊലപാതകം വരെ രണ്ടു വർഷത്തിനിടെ നടന്ന 12 കൊലപാതകങ്ങളിലും പ്രതിസ്ഥാനത്ത് സിപിഎം, ബിജെപി, എസ്ഡിപിഐ സംഘടനകളിലുള്ളവരാണ്. ഈ പട്ടികയിൽ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബുമുണ്ട്.
കണ്ണൂരിൽ ഇപ്പോൾ സ്ഥിതി ശാന്തമാണ്. ഈ ശാന്തത സിപിഎം-ബിജെപി ജില്ലാ നേതാക്കളിൽ പ്രകടവുമാണ്. പല സിപിഎം-ബിജെപി ജില്ലാ നേതാക്കളും സുരക്ഷയില്ലാതെയാണ് കണ്ണൂരിൽ സഞ്ചരിക്കുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നാടകം ഇരുപാർട്ടികളെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. ഇതോടെയാണ് പാർട്ടി നേതൃത്വങ്ങൾ അറിയാതെ കണ്ണൂർ ജില്ലയിൽ പലതും നടക്കുന്നു എന്ന് നേതാക്കൾക്ക് തന്നെ ബോധ്യമായത്. പന്തക്കൽ നാടകത്തിന്റെ വെളിച്ചത്തിൽ ഇപ്പോൾ കണ്ണൂർ ജില്ലയിൽ പാർട്ടി നേതാക്കൾ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. നിലവിൽ പരസ്പരം ആക്രമിക്കരുത് എന്ന ഒരു ധാരണ സിപിഎം-ബിജെപി-ആർഎസ്എസ് നേതൃത്വങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.
എം വിജയരാജൻ സിപിഎം ജില്ലാ സെക്രട്ടറിയായി എത്തിയ ശേഷം ഈ ധാരണങ്ങൾ ശക്തമായി തുടരുകയുമാണ്. ഈ ധാരണ ലംഘിക്കപ്പെടുമോ എന്ന് ഇപ്പോൾ സിപിഎം-ബിജെപി ജില്ലാ നേതൃത്വങ്ങൾ ഇപ്പോൾ ആശങ്കയിലാണ്. അതുകൊണ്ട് തന്നെയാണ് നേതാക്കൾ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ ഉള്ളിൽ നേതൃത്വമറിയാതെ ചില നീക്കങ്ങൾ നടക്കുന്നുണ്ട് എന്ന് ആർഎസ്എസിനും വിവരം ലഭിച്ചതോടെ തങ്ങളുടെ ഏത് നേതാവിനെയാണ് സിപിഎമ്മിലെ ചില നേതാക്കൾ നോട്ടമിട്ടിരിക്കുന്നത് എന്നറിയാൻ ആർഎസ്എസ് നേതൃത്വവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ആർഎസ്എസിന്റെ ശക്തരായ നേതാക്കളിൽ ഒരാളായി തുടരുന്ന സജീവൻ ആറളം ആക്രമിക്കപ്പെടുമോ എന്ന് ആശങ്ക ഇപ്പോൾ ബിജെപി-ആർഎസ്എസ് വൃത്തങ്ങളിൽ പടർന്നിട്ടുണ്ട്.
സിപിഎം പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി നടത്തിയ വ്യാജ ആക്രമണകഥ ആർഎസ്എസ് നേതാക്കളെ നോട്ടമിട്ടിട്ടുള്ളതാണ് എന്ന് ആർഎസ്എസ് നേതൃത്വം കരുതുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കണ്ണൂർ-കാസർകോട് ജില്ലകളുടെ ചുമതലയുള്ള സജീവൻ ആറളത്തിനു നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആർഎസ്എസ് നേതൃത്വം കണക്കുകൂട്ടുന്നത്. സജീവനെതിരെ ഇപ്പോൾ സിപിഎം ഗ്രൂപ്പുകളിൽ നടന്നുവരുന്ന ആക്രമണം ഇതിനുള്ള സൂചനയാണെന്നും ആർഎസ്എസ് നേതൃത്വം വിലയിരുത്തുന്നു. പാനൂരിൽ പ്രചാരക് ആയും കണ്ണൂർ ജില്ലാകാര്യവാഹ് ആയും നിന്ന നേതാവാണ് സജീവൻ.
കണ്ണൂർ ജില്ലയിലെ ആർഎസ്എസിന്റെ പ്രമുഖ നേതാക്കളിൽ ഒരാളുമാണ്. അതിനാൽ സജീവനെതിരെ സിപിഎം ഗ്രൂപ്പുകളിൽ നടക്കുന്ന ആക്രമണം ആർഎസ്എസ് ഗൗരവത്തിൽ എടുത്തിട്ടുമുണ്ട്. സജീവനെതിരെ സിപിഎം നടത്തുന്ന ആക്രമണത്തിനു കണ്ണൂർ പൊലീസും ഒത്താശ ചെയ്യുന്നുണ്ടോ എന്ന സംശയവും ഇപ്പോൾ ആർഎസ്എസിനുണ്ട്. സ്ഥിതിഗതികൾ ഈ രീതിയിലേക്ക് വിരൽ ചൂണ്ടുന്നുമുണ്ട്. മുൻപ് സജീവൻ ഉപയോഗിച്ചിരുന്ന ബോളോറ ജീപ്പ് ഇപ്പോൾ ജന്മഭൂമി പത്രമാണ് ഉപയോഗിക്കുന്നത്. ഈ ജീപ്പ് ചില ആളുകളുമായി സംശയാസ്പദമായ സാഹചര്യത്തിൽ സഞ്ചരിക്കുന്നതായും അതിനാൽ പാനൂർ സിഐ ഓഫീസിൽ എത്തണമെന്നും ആറളം പൊലീസ് സജീവനെ അറിയിച്ചിരുന്നു. പക്ഷെ ആ ജീപ്പ് ജന്മഭൂമി പത്രമാണ് ഉപയോഗിക്കുന്നതെന്ന് സജീവൻ ആറളം പൊലീസിനെ അറിയിച്ചിരുന്നു.
പാനൂർ സിഐ ഓഫീസിൽ വണ്ടിയുമായി എത്തണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഈ ബോളോറ പാനൂർ സിഐ ഓഫീസിൽ ജന്മഭൂമിക്കാർ തന്നെ എത്തിച്ചിരുന്നു. ഈ വണ്ടി സംശയാസ്പദമായ സാഹചര്യത്തിൽ എവിടെയും സഞ്ചരിച്ചിട്ടില്ലെന്നു പൊലീസിന് ജന്മഭൂമിക്കാർ അറിയിച്ചിട്ടുമുണ്ട്. പാനൂർ ഡിവൈഎസ്പിയെ വിളിച്ചപ്പോൾ ഡിവൈഎസ്പി സിഐയെ വിളിച്ചു. ചില ആളുകൾ ഈ വണ്ടിയിൽ കറങ്ങുന്നു എന്നാണ് സിഐ ഡിവൈഎസ്പിയെ അറിയിച്ചത്. പിറ്റേന്ന് സിപിഎമ്മിന്റെ ചില ഗ്രൂപ്പുകളിൽ തുടർന്ന് ചില വിവരങ്ങൾ പ്രത്യക്ഷപ്പെട്ടു. കതിരൂർ മനോജിന്റെ കൗണ്ടർ ചെയ്യാൻ ചില ആർഎസ്എസ് നേതാക്കൾ ഒരുങ്ങുന്നു എന്നാണ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. അതിനായാണ് ബോളോറ ജീപ്പിൽ ആർഎസ്എസ് ടീം കറങ്ങുന്നത് എന്നാണ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. കതിരൂർ മനോജ് വധത്തിനു കൗണ്ടർ ചെയ്യാനോ സംഘർഷം സൃഷ്ടിക്കാനോ ഒന്നും ആർഎസ്എസ് ഭാഗത്ത് നിന്നും ശ്രമമില്ലാതെയിരിക്കെ ഇത്തരം പ്രചരണങ്ങൾക്ക് സിപിഎമ്മിന്റെ ഗ്രൂപ്പ് പോരുകളുമായി ബന്ധമുണ്ട് എന്ന സംശയത്തിലാണ് ഇപ്പോൾ ആർഎസ്എസ് നീങ്ങുന്നത്.
മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ വിചാരണ തുടങ്ങാനിരിക്കുകയാണ്. സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷ് എംഎൽഎയുമടക്കമുള്ളവരാണു പ്രതികൾ. ഈ വിചാരണ തലശ്ശേരി എറണാകുളം സിബിഐ കോടതിയിൽ തന്നെയാണ് നടക്കാൻ പോകുന്നത്. കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിലും പി.ജയരാജൻ പ്രതിയാണ്. ഈ കേസിൽ സിബിഐ കുറ്റപത്രം കൊടുത്തെങ്കിലും വിചാരണ ഏതു കോടതിയിൽ വേണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഒരാൾക്കെതിരെ ആക്രമണം നടത്തുമ്പോൾ സിപിഎം നടത്തുന്ന മുന്നൊരുക്കങ്ങളും രീതികളും സജീവന്റെ കാര്യത്തിൽ ഒത്തുവരുന്നു എന്നാണ് ആർഎസ്എസ് നേതാക്കൾ നിഗമനത്തിലെത്തുന്നത്.
കതിരൂർ മനോജ് വധവും ഷുക്കൂർ വധവുമൊക്കെ മുഖ്യധാരയിൽ നിൽക്കുമ്പോൾ സിപിഎമ്മിന്റെ ഗ്രൂപ്പുകൾ തന്നെ കടുംകൈയ്ക്ക് മുതിർന്നേക്കും എന്ന സൂചനകൾ ഇപ്പോൾ പ്രബലമായി നിൽക്കുകയുമാണ്. കണ്ണൂർ നിലവിൽ ശാന്തമാണെങ്കിലും അശാന്തമാകും വിധം കണ്ണൂരിന്റെ ഉള്ളിൽ പ്രതികാര രാഷ്ട്രീയം ഉള്ളിൽ തിളച്ചു തുടങ്ങുന്നു എന്നതിലേക്ക് തന്നെയാണ് കണ്ണൂരിലെ ഈ സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്