ദേശീയപാത 766-ലെ ഗതാഗതം നിരോധിച്ചാൽ കണ്ണീരു കുടിക്കേണ്ടി വരിക കർണാടകത്തിലെയും നീലഗിരിയിലെയും അതിർത്തിഗ്രാമങ്ങളിലെ കർഷകർ; വയനാട്ടിൽ നിന്നും ഗുണ്ടൽപേട്ടയിൽ പോയി കൃഷിചെയ്തിരുന്ന കർഷകർക്കും തിരിച്ചടിയാകും; കേരളത്തിലേക്ക് പച്ചക്കറി എത്തുന്ന ഗുണ്ടൽപേട്ടയിലെ വിപണി തന്നെ പൂട്ടിപ്പോകുന്ന അവസ്ഥ വരും; സുൽത്താൻ ബത്തേരിയിൽ കർഷകരും വിദ്യാർത്ഥികളും വ്യാപാരികളും ഒരുപോലെ തെരുവിൽ ഇറങ്ങുന്നതിന്റെ കാരണങ്ങൾ ഇവയൊക്കെ
മറുനാടൻ മലയാളി ബ്യൂറോ
സുൽത്താൻ ബത്തേരി: ബന്ദിപ്പൂർ വനമേഖല വഴിയുള്ള യാത്രപൂർണമായും നിരോധിക്കാനുള്ള നീക്കത്തിനെതിരെ വയനാടു നീലഗിരിയും ഉൾപ്പെടുന്ന പ്രദേശം തിളച്ചു മറിയുകയാണ്. വയനാട് ഇന്നുവരെ കണ്ട ഏറ്റവും വലിയ പൊതുജന പ്രക്ഷോഭമായി ഇത് മാറിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയുടെ തെരുവിൽ ഓരോ ദിവസവും ആയിരങ്ങൾ പ്രക്ഷോഭത്തിൽ പങ്കുചേരുന്നു. ഇന്ന് രാഹുൽ ഗാന്ധി എത്തിയതും ഏവർക്കും ആവേശം പകരുന്ന കാര്യമായി മാറി. ബന്ദിപ്പൂർ വനമേഖലയിലൂടെ പോവുന്ന കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766-ലെ ഗതാഗതം നിരോധിച്ചാൽ വയനാട്ടിലെയും കർണാടകത്തിലെ അതിർത്തിജില്ലകളിലെയും കാർഷികമേഖല വൻ പ്രതിസന്ധിയിലാവും. നിരവധി ജീവിതങ്ങൾ താറുമാറാകുന്ന അവസ്ഥ വരും. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കർഷകരെയും ബാധിക്കും. ചുരുക്കത്തിൽ മൂന്ന് സംസ്ഥാനങ്ങളിലെ അതിർത്തി മേഖലയെ സാരമായി തന്നെ ഈ നീക്കം ബാധിക്കും.
വയനാട്, നീലഗിരി ജില്ലകളിൽനിന്നായി ഏഴായിരത്തിലധികം കർഷകരാണ് കർണാടകത്തിലെ വിവിധ മേഖലകളിൽ ഇഞ്ചി, വാഴ, പൂവ്, പച്ചക്കറി തുടങ്ങിയവ കൃഷിചെയ്യുന്നത്. പാതയടച്ചാൽ യാത്ര മണിക്കൂറുകൾ കൂടും. ഇത്രദൂരം സഞ്ചരിച്ച് കൃഷിചെയ്യുന്നത് പ്രായോഗികമാകില്ല. വർഷങ്ങളായി ഈ മേഖലയിൽ കൃഷി ചെയ്യുന്നവരുടെ അഭിപ്രായം ഇങ്ങനെയാണ്. വയനാട്ടിലെ ബത്തേരി, മീനങ്ങാടി, പുല്പള്ളി, അമ്പലവയൽ തുടങ്ങിയ മേഖലകളിലെ നൂറുകണക്കിന് കർഷകർ ഇക്കൂട്ടത്തിലുണ്ട്. വയനാട്ടിലെ വന്യമൃഗശല്യവും ഉത്പന്നങ്ങളുടെ വിലത്തകർച്ചയും കാരണം എല്ലാ കൃഷിയും നഷ്ടത്തിലായപ്പോഴാണ് കർണാടകത്തിലേക്കും മറ്റും കൃഷിചെയ്യാൻ പോയിത്തുടങ്ങിയത്.
പാത പൂർണമായി അടച്ചാൽ കൃഷിയുപേക്ഷിക്കുകയേ നിവൃത്തിയുള്ളൂവെന്നാണ് കർഷകരുടെ അഭിപ്രായം. ഇഞ്ചിക്കുപുറമേ വാഴയാണ് മലയാളികൾ വ്യാപകമായി കൃഷിചെയ്യുന്നത്. നിറത്തിലും ഗുണത്തിലും കേരളത്തിൽ വിളയുന്ന നേന്ത്രപ്പഴത്തെക്കാൾ മുന്നിൽ നിൽക്കുന്നതിനാൽ ഒരു കിലോയ്ക്ക് കേരളത്തെ അപേക്ഷിച്ച് അഞ്ചുരൂപ അധികം കിട്ടും. ഇഞ്ചിക്ക് ആയിരം രൂപയോളവും ചേനയ്ക്ക് 900 മുതൽ 1200 രൂപവരെയും അധികം കിട്ടും.
കർണാടകയിലെ കൃഷിയിടങ്ങൾ പാട്ടത്തിനെടുത്തവർ മടങ്ങേണ്ടിവരും. ബന്ദിപ്പൂർ ചാമരാജ് നഗർ, മൈസൂരു തുടങ്ങിയ ജില്ലകളിലെ കൃഷിക്കാരും തൊഴിലാളികളും കോഴിക്കോട്-കൊല്ലഗൽ പാതയിലൂടെയാണ് കൃഷിസ്ഥലത്തേക്ക് പോവുന്നതും ഉത്പന്നങ്ങൾ വിപണികളിലെത്തിക്കുന്നതും. ബത്തേരിയിൽനിന്ന് ഈ പാതവഴി അതിർത്തിപട്ടണമായ ഗുണ്ടൽപ്പേട്ടിലേക്ക് 55 കിലോമീറ്ററാണ് ദൂരം. ഈ വഴിയടച്ചാൽ ബത്തേരിയിൽനിന്ന് മാനന്തവാടി-ഗോണിക്കുപ്പ-മൈസൂരുവഴി 246 കിലോമീറ്റർ സഞ്ചരിക്കണം ഗുണ്ടൽപ്പേട്ടിലെത്താൻ. മലയാളികൾ കൂടുതൽ കൃഷിചെയ്യുന്ന സ്ഥലങ്ങളിലൊന്നായ ഹെഡിയാളയിലേക്ക് ബത്തേരിയിൽനിന്ന് 80 കിലോമീറ്ററുണ്ട്. ബദൽപ്പാതയിലൂടെ 150 കിലോമീറ്ററാവും.
മലയാളികൾ കൃഷിനിർത്തി തിരിച്ചുപോരുന്നത് കർണാടകയിലെ വിപണിയെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും തകിടംമറിക്കും. ഗുണ്ടൽപ്പേട്ടിൽ പച്ചക്കറിയും പൂവും കൃഷിചെയ്യുന്നത് പ്രധാനമായും കേരളവിപണിയെ ലക്ഷ്യംവച്ചാണ്. ഇവിടത്തെ മാർക്കറ്റിൽനിന്ന് 10,800 പെട്ടി പച്ചക്കറിയാണ് വയനാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലേക്കെത്തുന്നത്. 2000 തൊഴിലാളികൾ ഇവിടുണ്ട്. നൂറുകണക്കിന് കർഷകരും. കേരളത്തിലെ വിപണികളെ ആശ്രയിച്ചുള്ള കൃഷിയും അവസാനിപ്പിക്കേണ്ടിവരും.
പാതയടച്ചാൽ വയനാട്ടിലെ കളിയടയ്ക്ക കൃഷിയും ഇല്ലാതാവും. വിളവെടുക്കുന്ന അടയ്ക്ക അന്നുതന്നെ ചാമരാജ് നഗറിലേക്കാണ് കയറ്റിയയക്കുന്നത്. രാത്രിയെത്തുന്ന ലോഡ് പുലർച്ചെ തന്നെയിറക്കി സംസ്കരണജോലികളിലേക്ക് കടക്കുകയാണ് പതിവ്. കർണാടകയിൽ ഒട്ടേറെ കുടിൽവ്യവസായ യൂണിറ്റുകളാണ് കളിയടയ്ക്ക വിപണിയെ ആശ്രയിച്ച് കഴിയുന്നത്. രാത്രിയാത്ര നിരോധനംതന്നെ അടയ്ക്കക്കൃഷിയെ പ്രതിസന്ധിയിലാക്കിയതാണ്. പകലും നിരോധനം വന്നാൽ പൂർണമായും തകരുന്നത് നിരവധി വ്യവസായങ്ങൾകൂടിയാണ്.
അതിരാവിലെ വിളവെടുത്ത് അന്നന്ന് ഗുണ്ടൽപ്പേട്ടിലെത്തുന്ന പച്ചക്കറിയാണ് ഇപ്പോൾ വിപണികളിലെത്തുന്നത്. ഇവിടന്നുള്ള വരവ് നിലയ്ക്കുന്നതോടെ മൈസൂരുവിൽനിന്നും മറ്റും മറ്റുവഴികളിലൂടെ എത്തിക്കേണ്ടി വരും. അപ്പോൾ പച്ചക്കറിവില ഇപ്പോഴുള്ളതിന്റെ ഇരട്ടിയെങ്കിലുമാവും. 2009ലാണ് ചാമരാജ് നഗർ കലക്ടറുടെ ഉത്തരവ് പ്രകാരം കർണാടകയുടെ ഭാഗത്തുള്ള ബന്ദിപൂർ വനമേഖലയിലെ 22 കിലോമീറ്റർ ദൂരം വരുന്ന ദേശീയപാതയിൽ രാത്രി യാത്രാ നിരോധിച്ചത്. ഇതിനെതിരെ കേരളം സമർപ്പിച്ച അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ഒറ്റക്കെട്ടായി നടത്തുന്ന സമരത്തിൽ ഇതുവരെആയിരത്തിലധികം സംഘടനകൾ നേരിട്ടുവന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അര ലക്ഷത്തോളം ജനങ്ങൾ പങ്കുകൊണ്ടു.സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് ബത്തേരി നഗരത്തിൽ ദിവസവും നടക്കുന്നത്. മുസ്ലിം യൂത്ത്ലീഗ്, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, യുവമോർച്ച, വ്യാപാരി വ്യവസായി യൂത്ത് വിങ് എന്നീ സംഘടനകളുടെ ഓരോ പ്രതിനിധികളാണ് ബത്തേരി സ്വതന്ത്ര മൈതാനിയിലെ സമര പന്തലിൽ നിരാഹാര സമരം അനുഷ്ഠിക്കുന്നത്. വയനാട്ടിലെ കലാലയങ്ങൾ ബഹിഷ്കരിച്ച് വിദ്യാർത്ഥികൾ ഒന്നടങ്കം സമരത്തിന് പിന്തുണ അറിയിക്കാൻ എത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍